ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്‍റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
Saturday, May 4, 2024 2:59 PM IST
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ട്രോൾ രൂപത്തിൽ സമൂഹമാധ്യമങ്ങളിലൂ‌ടെ ചർച്ച ചെയ്യപ്പെടുന്നത്. ഓൺലൈനായും വോട്ടു ചെയ്യാമല്ലോ എന്ന താരത്തിന്‍റെ വാക്കുകളാണ് ട്രോൾ ഗ്രൂപ്പുകളും മറ്റും ഏറ്റെടുത്തത്. മുംബൈയില്‍ ‘ശ്രീകാന്ത്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രമോഷനിടെയായിരുന്നു നടിയുടെ പരാമർശം.

വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.

എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞാണ് ജ്യോതിക മറുപടി പറയാന്‍ ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം എല്ലാ അഞ്ചു വര്‍ഷവും എന്ന് താരം തിരുത്തി. ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും.

അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ. എല്ലാം പരസ്യമാക്കപ്പെടുന്നില്ല. ജീവിതത്തിന് ഒരു സ്വകാര്യ വശമുണ്ട്, അതിനെ മാനിക്കുകയും അതിനുള്ള ഇടം നൽകുകയും വേണം.

ഇതില്‍ ‘ഓൺലൈനിലൂടെ വോട്ട് ചെയ്യാം’ എന്ന നടിയുടെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോൾ ആയത്.



ഓണ്‍ലൈനായി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പരിഹാസരൂപേണ പലരും പറയുന്നത്.

വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിംഗ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും ട്രോളുകളിൽ പറയുന്നു.

ചെന്നൈയിലാണ് ജ്യോതികയുടെ വോട്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 19ന് തമിഴ്നാട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വോട്ട് ചെയ്യാന്‍ ജ്യോതിക എത്തിയിരുന്നില്ല. സൂര്യയും മറ്റ് കുടുംബാംഗങ്ങളും വോട്ട് ചെയ്തിരുന്നു.