അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
Saturday, May 4, 2024 1:09 PM IST
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്‍റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി ചിത്രത്തിന്‍റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും.

ഇത്തരമൊരു കാര്യം പറയാനുണ്ടെങ്കിൽ അത് സിനിമ റിലീസാകുന്നതിന്‍റെ തലേന്നു വരെ കാത്തുവച്ചത് എന്തിനാണെന്നും തങ്ങൾ മൂന്നുപേരിൽ ആരെ വേണമെങ്കിലും വിളിച്ച് ഈക്കാര്യം ചോദിക്കാൻ നിഷാദിന് സാധിക്കുമായിരുന്നുവെന്നും എന്തുകൊണ്ട് അത് ചെയ്തില്ലെന്നും ലിസ്റ്റിൻ ചോദിച്ചു.

മലയാള സിനിമ ഇൻഡസ്ട്രിയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ് നിഷാദ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉള്ളിൽ എത്രയോ കഥകൾ വന്നു പോകുമെന്നും അതിൽ ആരാദ്യം ചെയ്യുന്നു എന്നുള്ളതാണ് കാര്യമെന്നും ഡിജോ പറയുന്നു.

തന്‍റെ ആദ്യ ചിത്രമായ ക്വീനും ഒമർ ലുലുവിന്‍റെ ചങ്ക്സ് എന്ന ചിത്രവും ഏകദേശം ഒരേ പ്രമേയമാണ് കൈകാര്യം ചെയ്തതെന്നും ഡിജോ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം.

എബിയും വിമാനവും ഇതിന് മുൻപ് ഇതേപോലെ ഇഷ്യൂ ഉണ്ടായിട്ടുള്ളതാണ്. അന്ന് കേസ് പോയി. കഥ ആർക്കും ചിന്തിക്കാവുന്നതാണ് എന്നാണ് കോടതി അന്ന് വിധി പറഞ്ഞത്.

അത് എത്രയോ ദിവസങ്ങൾ മുൻപ് കഥ അറിഞ്ഞത് കൊണ്ടാണ്. ഇത് പടം റിലീസിന് തൊട്ട് മുൻപ് തലേ ദിവസം വൈകുന്നേരം ഈ പോസ്റ്റ് ഇട്ടത് ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു.

കാരണം അദ്ദേഹത്തിന് ഞങ്ങൾ മൂന്ന് പേരെയും അറിയാമായിരുന്നു. അല്ലെങ്കിൽ അതിന് മുൻപ് മീഡിയേറ്റേഴ്‌സിനെ വയ്ക്കാമല്ലോ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതിപ്പെടാം, ഫെഫ്കയിൽ ചെല്ലാം.

സിനിമ ഇൻഡസ്ട്രിയ്ക്ക് തന്നെ നാണക്കേടായി ഇത്. അദ്ദേഹം ഇത്രയും പടങ്ങൾ ചെയ്തൊരു എഴുത്തുകാരനല്ലേ. ഇങ്ങനെയാണോ ഒരു കാര്യത്തെ ഫേസ് ചെയ്യേണ്ടത്?

ഞാൻ അസോസിയേഷനിലും ഫെഫ്കയിലും സംസാരിച്ചു. ഇത് വളരെ മോശമായിപ്പോയി എന്ന് പറഞ്ഞിട്ടാണ് ആ പോസ്റ്റ് പിൻവലിച്ചത്.

നാളെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കഥ വളരെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള, കുറെ സിനിമകൾ ചെയ്തിട്ടുള്ള റൈറ്റർ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിൽ കൂടെയാണ് അത് കുറിക്കേണ്ടത്?

ഇത് ഒന്നേകാൽ വർഷം മുൻപ് തുടങ്ങിയ സിനിമയാണ്. അദ്ദേഹത്തിന്‍റെ ഭാഗത്ത് തെറ്റുണ്ട് എന്നല്ല. അദ്ദേഹത്തിന്‍റെ കയ്യിൽ ഉണ്ടായിരുന്ന കഥ ആയിരിക്കാം ഇത്. പക്ഷെ ഇത്രയും ദിവസം ഇതിനുണ്ടായിരുന്നു.

സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഒരാൾ ഇങ്ങനെ ചെയ്യാൻ പാടില്ല. ഒരു കോളിൽ വിളിച്ചാൽ കാണാൻ കഴിയുന്ന ആളുകളുടെ ഇടയിൽ നിന്നുള്ള ഒരാൾ ഇത് ചെയ്യാൻ പാടില്ല. ലിസ്റ്റിൻ പറഞ്ഞു.

സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉള്ളിൽ എത്രയോ കഥകൾ വന്നു പോകും. ആരാദ്യം ചെയ്യുന്നു എന്നുള്ളതാണ്. എന്‍റെ ക്വീൻ എന്ന ചിത്രവും, ഒമറിന്‍റെ ചങ്ക്‌സും ഒരേ പ്രമേയമല്ലേ?

വേറെ ഒരു സിനിമ കൂടി അനൗൺസ് ചെയ്തിരുന്നു, മെക്ക് റാണി എന്ന് പറഞ്ഞ്. എനിക്കറിയാം മൂന്ന് സിനിമ പാരലലി വന്നാലും പ്രേക്ഷകർ എല്ലാം എടുക്കും എന്ന് എന്ന് ഡിജോ ജോസും പറഞ്ഞു.

സിനിമ റിലീസ് ആകുന്നതിന്‍റെ തലേദിവസം ഇത്തരമൊരു കുറിപ്പുമായി വന്നത് മോശമായി പോയെന്നും അതിന് മുൻപ് എത്രയോ ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും അന്ന് അദ്ദേഹത്തിന് ലിസ്റ്റിനെ സമീപിക്കാമായിരുന്നല്ലോയെന്നും നിവിൻ പോളിയും ചോദിച്ചു.


മലയാളി ഫ്രം ഇന്ത്യയുടെ കഥ താൻ ചെയ്യാനിരുന്ന സിനിമയാണ് എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വന്നിത്.

ചിത്രം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസമാണ് നിഷാദ് കോയ തന്‍റെ ഫേസ്‌ബുക്കിലൂടെ ചിത്രത്തിന്‍റെ കഥ കുറിച്ചിട്ടത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.