നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
Saturday, May 4, 2024 11:49 AM IST
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മിനി സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പത്മിനി പുരസ്‌കാരം ചിത്രകാരനും ആർട്ട് ഡയറക്ടറും സംവിധായകനുമായ നേമം പുഷ്പരാജിന് സമ്മാനിക്കും.

കാനായി കുഞ്ഞിരാമൻ, ബി.ഡി. ദത്തൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം മേയ് 12-ന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

കലാസംവിധായകൻ, സംവിധായകൻ എന്നിവക്കു പുറമേ ചിത്രകാരൻ, ഗ്രന്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് ഏറെ ശ്രദ്ധേയനാണ്.

ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ എൺപതിലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിക്കുവാൻ പുഷ്പരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്ത പുഷ്പരാജിന്‍റെ ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.