ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന കാര്‍; രഹസ്യമിതാണ്
Friday, April 26, 2024 1:08 PM IST
സാധാരണയായി ഒരുകാര്‍ എന്നാല്‍ നിലത്ത് നാലു വീലും അതിന്‍റെ ലൈറ്റ് നേരേയും ബോഡി ശരിയായ ഒരു ദിശയിലുമൊക്കെ ആയിരിക്കുമല്ലൊ. ഇത് തിരിഞ്ഞു കാണുക ആ വാഹനം അപകടത്തില്‍പ്പെട്ട് തലകീഴായി മറിയുമ്പോഴാണല്ലൊ.

എന്നാല്‍ അപ്പോള്‍ മാത്രമല്ല അങ്ങനെ സംഭവിക്കുക എന്ന് കാട്ടിത്തരികയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍. മാത്രമല്ല തലകീഴായി കാണപ്പെടുന്ന ഈ കാര്‍ കൂളായി നിരത്തിലൂടെ സഞ്ചരിക്കുന്നുമുണ്ട്.

അടുത്തിടെഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ഇത്തരമൊരു കാര്യമുള്ളത്. ദൃശ്യങ്ങളില്‍ തല കീഴായി കാണപ്പെടുന്ന ഒരു കാര്‍ നിരത്തിലായി കാണാം. അതില്‍ ഒരു യുവാവും യുവതിയും ഇരിക്കുന്നു.

അടുത്തുചെല്ലുമ്പോഴാണ് ആ കാര്‍ മറിഞ്ഞതല്ലെന്നും അതിന്‍റെ ഡിസൈന്‍ അത്തരത്തില്‍ ചെയ്തിരിക്കുന്നതാണെന്നും മനസിലാവുക. വശങ്ങളില്‍ നാല് ടയറും ഇന്‍ഡിക്കേറ്ററും മറ്റും തലതിരിച്ചും ഒക്കെയാണ് ഈ കാറില്‍ ചെയ്തിരിക്കുന്നത്.

മാത്രമല്ല താഴെയുള്ള യഥാര്‍ഥ ടയര്‍ കാണാനും കഴിയുന്നില്ല. വെെറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ക്രിയേറ്റിവിറ്റി കാര്‍' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.