"ആന്‍ ദ ഓസ്‌കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്‍റെ പോസ്റ്റ് വൈറല്‍
Wednesday, March 13, 2024 12:27 PM IST
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്‍ഫിയും എമ്മയും ഒക്കെ ഈ പുരസ്‌കാരം കരസ്ഥമാക്കി ലോകത്തിന്‍റെ അഭിനന്ദനം ഏറ്റവും വാങ്ങുകയാണല്ലൊ.

ഈ തക്കത്തില്‍ ചില യാത്രക്കാര്‍ക്കായി ഓസ്‌കാര്‍ ഒരുക്കി ചിലത് പഠിപ്പിക്കുകയാണ് ഡല്‍ഹിയിലെ ട്രാഫിക് പോലീസ്.

ഇന്‍സ്റ്റഗ്രാമില്‍ അവര്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ഓസ്‌കാര്‍ പ്രതിമയുടെ ഒരു ചിത്രം പങ്കുവച്ചിട്ട് അടിക്കുറിപ്പും പങ്കുവച്ചു. അതില്‍ "ബാസ് യഹിന്‍ തക് ജാനാ താ, ഇസ്‌ലിയേ ഹെല്‍മെറ്റ് നഹി ലഗയാ.. (എനിക്ക് ഇത്രയും ദൂരം മാത്രമേ പോകേണ്ടി വന്നുള്ളൂ, അതിനാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിച്ചില്ല)' എന്ന വാചകം എഴുതിയിരുന്നു.

ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയാനായിട്ട് ക്രിയാത്മകമായി അവര്‍ തയാറാക്കിയ പോസ്റ്റായിരുന്നു അത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ കാരണമായി പലരും പറയുന്ന കാരണങ്ങളില്‍ നിന്നും മികച്ച ഒഴിവുകഴിവിന് പുരസ്‌കാരം നല്‍കുന്നു എന്നാണവര്‍ പറഞ്ഞത്.

"ഞാന്‍ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു', "ഇത് ഒരു എമര്‍ജന്‍സി ആണ്', "അധികദൂരം പോയില്ല' എന്നിങ്ങനെ പലകാരണങ്ങള്‍ ആളുകള്‍ ഫൈന്‍ ഒഴിവാക്കാന്‍ പറയാറുണ്ടെന്ന് പോലീസ് സൂചിപ്പിക്കുന്നു. എന്നാല്‍ റോഡ് സുരക്ഷ മുഖ്യമാണെന്നത് ആലോചിക്കണമെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.

എന്തായാലും ഡല്‍ഹി പോലീസിന്‍റെ നര്‍മബോധവും ബോധവത്ക്കരണവും നെറ്റിസന് നന്നേ ബോധിച്ചു. "ഞാന്‍ ഒരു ഹെല്‍മറ്റ് വാങ്ങാന്‍ പോകുന്നു' എന്ന കാരണം പറയുന്നവനാകണം ഈ പുരസ്‌കാരം നല്‍കേണ്ടത് എന്നാണൊരാള്‍ രസകരമായി കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.