ജൂഹി ചൗളയെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടൻ മാധവൻ. ദ റെയില്‍വേ മെന്‍ എന്ന പുതിയ വെബ് സീരിസിന്‍റെ പ്രമോഷനുമായി നടത്തിയ അഭിമുഖത്തിലാണ് ജൂഹിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും തന്‍റെ അമ്മയോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും മാധവൻ പറഞ്ഞത്.

ജൂഹി ചൗളയും മാധവനും ഒന്നിക്കുന്ന പുതിയ വെബ്സീരിസ് ദ റെയില്‍വേ മെന്‍. നെറ്റ്ഫ്ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

താന്‍ ഈ സീരിസില്‍ ജോയിന്‍ ചെയ്യാനുള്ള കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജൂഹി ചൗള സംസാരിച്ചത്. പിന്നാലെ നിങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് എന്‍റെ ഭാഗ്യംകൊണ്ടാണെന്ന് മാധവന്‍ പറഞ്ഞു.

എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു കാര്യം തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന ചിത്രത്തില്‍ നിങ്ങളെ കണ്ടപ്പോഴേ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു, ജൂഹിയെ വിവാഹം ചെയ്യുക എന്നതാണ് ഇനി എന്‍റെ ലക്ഷ്യം എന്ന്.

പുതിയ സീരീസില്‍ തന്‍റെ ഭാഗം ചിത്രീകരിച്ചശേഷം ജൂഹിയുടേത് ചിത്രീകരിച്ചതിനാല്‍ ഒന്നിച്ച് ജോലി ചെയ്യാൻ സാധിച്ചില്ലെന്നും മാധവന്‍ പറഞ്ഞു.

1988ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ഖയാമത്ത് സെ ഖയാമത്ത് തക്. എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് ജൂഹി ചൗളയ്ക്കും ലഭിച്ചിരുന്നു.