മഞ്ജു വാര്യറുടെ അച്ഛൻ മകൾക്ക് വേണ്ടി ചാൻസ് ചോദിച്ചുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ഉർവശി. ഇൻസ്‌പെക്ടർ ബൽറാം എന്ന സിനിമയിൽ ഉർവശി അഭിനയിക്കുമ്പോൾ നടി മഞ്ജു വാര്യരുടെ അച്ഛൻ മകൾക്കു വേണ്ടി ചാൻസ് ചോദിച്ചു വന്നെന്നാണ് താരം പറഞ്ഞത്. ഷൂട്ടിംഗ് നടക്കുന്ന വീട്ടിലെ അമ്മയാണ് മഞ്ജുവിന്റെ അച്ഛനെ പരിചയപ്പെടുത്തിയത്.

‘തേരി മേരി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിന് ഇടയിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യറും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

‘‘എന്‍റെ ഓർമയിൽ ഇൻസ്‌പെക്ടർ ബൽറാം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് കണ്ണൂർ ഒരു വീട്ടിൽ ആയിരുന്നു. ഞാൻ പുറത്തേക്ക് വരുമ്പോൾ എന്നെ മൂന്നാല് പ്രാവശ്യം ഒരാൾ കൈ കാണിക്കുന്നുണ്ട്.

കുറച്ച് ആൽബം ഒക്കെ ഉണ്ട് കൈയിൽ. അപ്പോൾ അവിടുത്തെ ആ വീട്ടിലെ അമ്മ എന്റെ അടുത്ത് പറഞ്ഞു, ‘ഇദ്ദേഹത്തിന്റെ മകൾ ഉണ്ടല്ലോ... നല്ല ആർട്ടിസ്റ്റാണ്. നല്ലവണ്ണം ഡാൻസ് ചെയ്യൂട്ടോ, ഒന്ന് കണ്ടുനോക്കൂ’ എന്ന്.

ഞാൻ ആൽബം നോക്കിയപ്പോൾ കണ്ണൊക്കെ ഇങ്ങനെ നീട്ടി വരച്ച ഒരു കുട്ടിയുടെ പടം. കൊച്ചു മഞ്ജു! ഞാനിങ്ങനെ കുറെ ഫോട്ടോ നോക്കി. ഞാൻ ചോദിച്ചു, സിനിമയിൽ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടോ’? അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇല്ല... നല്ല ആഗ്രഹമൊക്കെ ഉണ്ട്’ എന്ന്. അദ്ദേഹത്തെ ആ ഷൂട്ടിംഗിന്‍റെ ആരോ പ്രധാനപ്പെട്ട ഒരാളാണ് അവിടെ കൊണ്ടുവന്നത്.

എല്ലാത്തിനും നല്ല കഴിവൊക്കെ ആണ് കുട്ടിക്ക് കേട്ടോ എന്ന് ആ അമ്മ പറഞ്ഞു. ഉർവശി അവരോടൊക്കെ ഒന്ന് പറയണേ എന്നും പറഞ്ഞു. ഞാൻ പറയാം എന്ന് സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ശശിയേട്ടന് (ഐവി ശശി) പരിചയപ്പെടുത്താം എന്ന് കരുതി നോക്കിയപ്പോഴേക്കും അദ്ദേഹം പോയി. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് ഞാൻ പറഞ്ഞിട്ടില്ല മഞ്ജുവിനോട്.’’

അദ്ഭുതത്തോടെയാണ് മഞ്ജു ഈ കഥ കേട്ടത്. തന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയ നടിയാണ് ഉർവശിയെന്ന് മഞ്ജു വാരിയർ പറഞ്ഞു. ‘‘ഉർവശി ചേച്ചിയൊക്കെ കുട്ടിക്കാലം മുതൽ ഞാൻ കണ്ട് അന്തം വിട്ട് ആരാധിച്ച് ബഹുമാനിച്ച് വന്ന മഹാനടിയാണ്.

ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോൾ‍ എനിക്ക് ഇപ്പോഴും ഒരു അമ്പരപ്പ് ആണ്. ഉർവശി ചേച്ചിയുടെ ഒപ്പം ഒരു സദസിൽ എങ്കിലും ഇരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്,’’ മഞ്ജു പറഞ്ഞു.

ഉർവശിയുടെ മകളുടെ സിനിമാപ്രവേശത്തിനും മഞ്ജു വാരിയർ നന്മകൾ നേർന്നു. വലിയൊരു പാരമ്പര്യമാണ് കുഞ്ഞാറ്റയ്ക്ക് മുൻപോട്ടു കൊണ്ടുപോകാനുള്ളതെന്നായിരുന്നു മഞ്ജുവിന്‍റെ വാക്കുകൾ.