കൊച്ചു ചന്തുവിന് എങ്ങനെ പൂച്ചക്കണ്ണ് വന്നു! വടക്കൻ വീരഗാഥയിലെ തെറ്റിനെക്കുറിച്ച് ജോമോൾ
Thursday, November 12, 2020 4:52 PM IST
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഒരു വടക്കൻ വീരഗാഥ. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എം.ടി വാസുദേവൻ നായരായിരുന്നു. മമ്മൂട്ടിയും മാധവിയുമുൾപ്പടെ വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

ചന്തു ചേകവരായാണ് മമ്മൂട്ടി വേഷമിട്ടത്. അഭിനയിച്ച താരങ്ങളെല്ലാവരും അസാമാന്യ അഭിനയമികവായിരുന്നു പുറത്തെടുത്തത്. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനീത് കുമാറും ജോമോളുമായിരുന്നു ചന്തുവിന്‍റേയും ഉണ്ണിയാർച്ചയുടേയും ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിഗണപതി എന്ന് തുടങ്ങുന്ന ഗാനരംഗത്തെ ഇവരുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമയെക്കുറിച്ചുള്ള രസകരമായൊരു ട്രോൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജോമോൾ. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ട്രോൾ കണ്ടതോടെ ആരാധകരും സംശയത്തിലാണ്.

കുട്ടിക്കാലത്തെ ചന്തുവിന് പൂച്ചക്കണ്ണുണ്ട്. വിനീത് കുമാറാണ് കുട്ടിക്കാല വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ പ്രധാന പ്രത്യേകതകളിലൊന്ന് കൂടിയാണ് ആ കണ്ണ്. ചന്തു വലുതായപ്പോൾ പൂച്ചക്കണ്ണ് കാണുന്നില്ല. മമ്മൂട്ടിയാണ് ചന്തു ചേകവരെ അനശ്വരമാക്കിയത്. കുട്ടിക്കാലത്ത് ഉണ്ണിയാർച്ചയ്ക്ക് പൂച്ചക്കണ്ണില്ല, ജോമോളാണ് ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിയാർച്ച വലുതായപ്പോൾ എങ്ങനെയാണ് പൂച്ചക്കണ്ണ് വന്നതെന്നുമാണ് ട്രോളർമാരുടെ ചോദ്യം.

കുട്ടിക്കാലത്തേയും മുതിർന്ന സമയത്തേയും ചിത്രങ്ങൾ ചേർത്തുവെച്ചായിരുന്നു ട്രോൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ജോമോൾ ഈ ട്രോൾ ഷെയർ ചെയ്തത്. ശരിയാണല്ലോ അതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു മിക്കവരും ചോദിച്ചത്. ലെൻസ് എക്സ്ചേഞ്ച് ചെയ്തതാണെന്നായിരുന്നു ഒരാൾ കമന്‍റിട്ടത്. ഇതിനകം തന്നെ രസകരമായ ട്രോൾ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ നിന്നു മാറിനിന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. രസകരമായ ഈ ട്രോളും ചർച്ചയായത് ജോമോൾ ഷെയർ ചെയ്തപ്പോഴായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.