"ഇതും കേരളത്തിലെ സ്ത്രീകളുടെ വസ്ത്രമായിരുന്നു.'
Monday, January 27, 2020 7:22 PM IST
പ്രതാപ് പോത്തനും സോന ഹെയ്ഡനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് പച്ചമാങ്ങ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയയുടെ ട്രെയിലർ അടുത്തയിടെ പുറത്ത് വന്നിരുന്നു. ദാന്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ.

നായികയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. പ്രധാനമായും നടിയുടെ വസ്ത്രധാരണമായിരുന്നു സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ തെറ്റായ പ്രചാരണങ്ങൾക്കെതിരേ നടി സോന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

""വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രം ബാലു മഹേന്ദ്ര സാറിന്‍റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്‍റെ കഥാപാത്രത്തിന്‍റെ വേഷത്തിന്‍റെ അടിസ്ഥാനത്തിൽ ചിത്രത്തെ വിലയിരുത്തരുത്. ഞാൻ ഗ്ലാമറസ്കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുൻധാരണയോട് കൂടിയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിൽ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകർത്തുകയാണ് ഞാൻ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല''- സോന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.