സുരേഷ് ഗോപിയും ഇന്ദ്രൻസും പിന്നെ ലക്ഷ്മിയും; കരളുലയ്ക്കും ആത്മബന്ധം
Thursday, November 12, 2020 6:38 PM IST
സുരേഷ് ഗോപിയും ഇന്ദ്രൻസും തമ്മിലുള്ള ആത്മബന്ധം കാലങ്ങൾക്കു മുന്പേ തുടങ്ങിയതാണ്. ഈ ആത്മബന്ധത്തെക്കുറിച്ചു സുരേഷ് ഗോപി തന്നെ പറയുന്ന ഒരു വീഡിയോ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

"ഇന്ദ്രൻസ് പണ്ട് സിനിമയിൽ വസ്ത്രാലങ്കാരകനായിരുന്നു. എന്‍റെ ഒരുപാട് സിനിമകളിൽ അദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. എന്‍റെ ജീവിതത്തിൽ ഒരു വലിയ, തുന്നിപ്പിടിപ്പിച്ച ബന്ധമുണ്ട് ഇന്ദ്രൻസിന്. സുരേഷ് ഉണ്ണിത്താൻ സർ സംവിധാനം ചെയ്ത ഉത്സവമേളം എന്ന സിനിമയിൽ ഞാൻ ധരിച്ചിരിക്കുന്ന ഷർട്ടുകളെല്ലാം ഇന്ദ്രൻസ് തുന്നി തന്നതാണ്.

ആ സിനിമയിൽ ഒരു രംഗത്ത് ഞാനിടുന്ന മഞ്ഞ ഷർട്ടുണ്ട്. മഞ്ഞയിൽ നേർത്ത വരകളുള്ള ഒരു ഷർട്ട്. മഞ്ഞ നിറത്തോട് എനിക്കുള്ള ഭ്രമം കാരണം അന്ന് മമ്മൂട്ടി അടക്കമുള്ളവർ എന്നെ വിളിച്ചിരുന്നത് മഞ്ഞൻ എന്നായിരുന്നു.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്പോൾ, ഈ ഷർട്ട് കൊണ്ടു വന്നപ്പോൾ ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞു ഈ ഷർട്ട് എനിക്ക് കൊണ്ടു പോകാൻ തരണേ എന്ന്. ഷൂട്ടിംഗ് കഴിഞ്ഞ് പോവുന്പോൾ ആ ഷർട്ട് പൊതിഞ്ഞ് ഇന്ദ്രൻസ് എനിക്ക് കൊണ്ടു തന്നു. ആ ഷർട്ട് ഞാൻ ഇടയ്ക്കിടെ ധരിക്കുമായിരുന്നു.

1992 ജൂണ്‍ ആറിന് എന്‍റെ മകളെയും ഭാര്യയെയും അനിയനെ ഏൽപിച്ച് എറണാകുളത്ത് വന്ന്, തിരിച്ച് പോകുന്ന വഴിക്കാണ് മകളുടെ അപകടം അറിയുന്നത്. പിന്നെ അവളില്ല. അന്ന് ഞാനിട്ടിരുന്നത് ആ ഷർട്ടാണ്. നേരേ ആശുപത്രിയിൽ പോയി. അവിടെയുള്ള കാര്യങ്ങളൊക്കെ നോക്കി.

പിറ്റേ ദിവസം അടക്കത്തിന് അവളെ പെട്ടിയിൽ കൊണ്ട് വന്ന് വച്ചപ്പോൾ ആ ഷർട്ട് ഊരി ഞാനവളുടെ മുഖമടക്കി മൂടി. എന്‍റെ വിയർപ്പ് എപ്പോഴും അത്രമേൽ ഇഷ്ടപ്പെടുന്ന മകളാണ് ലക്ഷ്മി. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ആ ഷർട്ടിന്‍റെ ചൂടിലാണ്- കണ്ണുകൾ നിറഞ്ഞു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.