ആദ്യ കാമുകൻ ചതിച്ചു, അന്ന് തകർന്ന് പോയി: പ്രണ‌യത്തകർച്ചയെക്കുറിച്ച് വിദ്യ ബാലൻ
Monday, April 15, 2024 11:21 AM IST
ആദ്യ പ്രണയം തകർന്നതിനെപ്പറ്റി തുറന്നു പറഞ്ഞ് നടി വിദ്യ ബാലൻ. ആദ്യമായി പ്രണയിച്ച വ്യക്തി ചതിച്ചപ്പോൾ തകർന്നുപോയെന്നും അയാൾ വേണ്ടെന്നു പറഞ്ഞ ദിവസം അക്ഷാർഥത്തിൽ പതറിപ്പോയെന്നും വിദ്യ പറയുന്നു.

ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞു.

ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. കോളജില്‍ വാലന്‍റൈന്‍സ് ഡേയ്ക്കന്ന് അവനെ അപ്രതീക്ഷിതമായി കണ്ടു.

അന്ന് അവന്‍ എന്നോട് പറ‍ഞ്ഞത് മുന്‍കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു.

എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.

എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്.
വിദ്യ ബാലന്‍ പറഞ്ഞു.

നിര്‍മാതാവ് സിദ്ധാര്‍ഥ് റോയ് കപൂർ ആണ് വിദ്യ ബാലന്‍റെ ഭർത്താവ്. 2012 ഡിസംബര്‍ 14-നായിരുന്നു ഇരുവരുടെയും വിവാഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.