ആ കുഞ്ഞിനെ ഉമ്മ വെച്ചപ്പോൾ അവളുടെ അമ്മയുടെ ശകാരം കേട്ട് ഞാൻ സ്തബ്ദയായിപ്പോയി: നവ്യ നായർ
Friday, March 1, 2024 11:56 AM IST
രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായർ. സ്വന്തം കുടുംബത്തിലെ കുഞ്ഞിന് ഒരുമ്മ നൽകിയപ്പോൾ കുഞ്ഞിന്‍റെ അമ്മ പ്രതികരിച്ച രീതി കണ്ട് താൻ സ്തബ്ദയായി മാറിയെന്നും പിന്നീട് കുഞ്ഞുങ്ങളോ‌ട് അമിത സ്നേഹപ്രകടനത്തിന് താൻ നിൽക്കാറില്ലെന്നും നവ്യ കുറിച്ചു.

താജ്മഹലിന്‍റെ മുന്നിൽ നിന്നും ഒരു പെൺകുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വീഡിയോയ്ക്കൊപ്പമാണ് പണ്ടു സംഭവിച്ച കാര്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്‍റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തുവളർന്നതുകൊണ്ട് അവളുടെ വർത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു.



അവൾക്കെന്നെ ഇഷ്‌ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു. പോരാൻ നേരം അവൾക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാൻ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്ന് കുട്ടിയോട് ചോദിച്ച് ശകാരിച്ചു.

ഒരു നിമിഷം ഞാൻ സ്‌തബ്‌ദയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്‍റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി.

അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു. താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി.

വാവേ നിന്‍റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്‍റി മറന്നു, കാണുകയാണെങ്കിൽ കമന്‍റ് ബോക്‌സിൽ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.
നവ്യ നായർ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.