Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കാമ്പസ് ത്രില്ലിൽ മാനസ..!
Thursday, January 3, 2019 2:30 PM IST
എല്ലാ എൻജിനിയറിംഗ് വിദ്യാർഥികൾക്കും കണ്ട് അഭിമാനിക്കാനാകുന്ന സിനിമയായിരിക്കും വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത കാമ്പസ് എന്റർടെയ്നർ ‘സകലകലാശാല’യെന്ന് യുവതാരം മാനസ.
“തല കുന്പിട്ടു നടക്കുന്ന ജനറേഷൻ എന്നാണ് പരിഹാസരൂപേണ ന്യൂജനറേഷനെക്കുറിച്ചു പൊതുവേ പറയാറുള്ളത്; എല്ലാവരും എപ്പോഴും ഫോണിലാണ് എന്ന അർഥത്തിൽ. അത് അങ്ങനെയല്ല എന്നു തെളിയിക്കാൻ ശ്രമിക്കുന്നുണ്ട് സകലകലാശാല.” സകലകലാശാലയിൽ നിരഞ്ജ് മണിയൻപിള്ളരാജുവിന്റെ നായികയായി വേഷമിട്ട യുവതാരം മാനസ രാധാകൃഷ്ണൻ സംസാരിക്കുന്നു....
“ടെക്നിക്കൽ കാര്യങ്ങളിൽ ഏറെ പാഷനുള്ള അക്ബർ എന്ന ബിടെക് വിദ്യാർഥി അകപ്പെടുന്ന ചില പ്രശ്നങ്ങളിലൂടെയുള്ള സഞ്ചാരമാണ് കഥാതന്തു. നിരഞ്ജാണ് അക്ബറിനെ അവതരിപ്പിക്കുന്നത്. മുംതാസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അക്ബറും മുംതാസും ക്ലാസ്മേറ്റ്സാണ്. പേരിനൊരു ഫീമെയിൽ ലീഡ് അല്ല. ഇതിൽ മുംതാസിന് ന്യായമായ സ്പേസ് ഉണ്ടെന്നാണ് ഫൈനൽ കണ്ടപ്പോൾ തോന്നിയത്...”
ഈ സിനിമ കമിറ്റ് ചെയ്യുന്പോൾ ആകർഷകമായി തോന്നിയത്...?
സംവിധായകൻ വിനോദ് ഗുരുവായൂരാണ് എന്നെ ഈ സിനിമയിലേക്കു വിളിച്ചത്. ഇതൊരു കാന്പസ് സ്റ്റോറിയാണെന്നു വിനോദേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഏറെ ആവേശത്തിലായി. കാരണം, ഞാൻ ഇതുവരെയും ഒരു കാന്പസ് സ്റ്റോറി ചെയ്തിരുന്നില്ല. ഇതിൽ കോ സ്റ്റാറായി അഭിനയിക്കുന്നതു നിരഞ്ജ് മണിയൻപിള്ളരാജുവാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കഥ കേട്ടപ്പോൾ രസകരമായി തോന്നി. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതിനേക്കാൾ ഇഷ്ടപ്പെട്ടു. നമ്മുടെ എൻജിനിയറിംഗ് കോളജുകളിലെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണിത്.
വ്യക്തിപരമായി വളരെ പരിചിതമാണല്ലോ കഥാപശ്ചാത്തലം....?
ഒരു എൻജിനിയറിംഗ് കോളജിലുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ഇതിന്റെ കഥാസഞ്ചാരം. എൻജി. സെക്കൻഡ് ഇയർ വിദ്യാർഥിയായ എനിക്കു റിലേറ്റബിളായ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു ഈ സിനിമയിൽ. സെറ്റിലേക്കു വരുന്പോൾ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലേക്കു വരുന്നതായി തോന്നില്ലായിരുന്നു. രാവിലെ എണീറ്റു റെഡിയായി നേരെ കോളജിലേക്കു വരുന്നതുപോലെയായിരുന്നു ഫീൽ. ആലുവ പൂക്കാട്ടുപടി കെഎംഇഎ എൻജിനിയറിംഗ് കോളജാണു പ്രധാന ലൊക്കേഷൻ. 30 ദിവസത്തിനടുത്ത് അവിടെ ഉണ്ടായിരുന്നു. മിക്ക സീനുകളും അവിടെയാണു ഷൂട്ട് ചെയ്തത്.
സകലകലാശാലയുടെ രചന...?
സംവിധായകൻ വിനോദ് ഗുരുവായൂരിന്റേതാണു കഥ. ബഡായി ബംഗ്ലാവിനു സ്ക്രിപ്റ്റ് എഴുതിയിരുന്ന മുരളി ഗിന്നസും ജയരാജ് സെഞ്ചുറിയുമാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയത്. പെർഫക്ട് സ്ക്രിപ്റ്റാണ്. സ്പോട്ടിൽ ചെറിയ ചില ഡയലോഗുകൾ ചിലപ്പോൾ ചേർത്തിരുന്നു. അല്ലാതെ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. സസ്പെൻസും ത്രില്ലുമൊക്കെ ഉണ്ടെങ്കിൽപോലും കഥ പറയുന്നതു കോമഡിയിലൂടെയാണ്.
നിരഞ്ജുമൊത്തുള്ള അനുഭവങ്ങൾ...?
നിരഞ്ജ് കുറച്ചു സീരിയസ് ആയിരിക്കുമെന്നാണ് ആദ്യം ഞാൻ കരുതിയത്. പക്ഷേ, വിനയപൂർവമാണ് നിരഞ്ജിന്റെ പെരുമാറ്റം. പ്രതിഭാശാലിയാണ്. സ്റ്റണ്ട് സീനുകൾ ചെയ്തശേഷം നിരഞ്ജിന് അല്പം ശാരീരികപ്രയാസങ്ങളുണ്ടായി. പക്ഷേ, ഷൂട്ടിംഗ് ബ്രേക്ക് ചെയ്യാതെ അഭിനയസന്നദ്ധനായി സെറ്റിൽ തുടരുകയായിരുന്നു.
നിരഞ്ജിന്റെ കഥാപാത്രത്തെക്കുറിച്ച്...?
എൻജിനിയറിംഗ് ഒരു പാഷനായി തന്നെ എടുത്തയാളാണ് അക്ബർ. അല്ലാതെ മറ്റാരുടെയെങ്കിലും നിർബന്ധം കൊണ്ട് വന്നതല്ല. വീട്ടിൽ ഇഷ്ടമില്ലാതിരുന്നിട്ടുകൂടി എൻജിനിയറിംഗ് തന്നെ തെരഞ്ഞെടുത്ത് അതിൽ ബ്രില്യന്റായ വിദ്യാർഥിയാണ് അക്ബർ. ടെക് ഫെസ്റ്റ് വരുന്പോൾ കോളജിന്റെ മൊത്തം പ്രതീക്ഷയും അക്ബറിലാണ്. എങ്ങനെയെങ്കിലും അക്ബർ കോളജിനു പ്രൈസ് നേടിക്കൊടുക്കും. അക്ബറിന് എൻജിനിയറിംഗിനോടും ടെക്നോളജി യോടുമുള്ള പാഷനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് സകലകലാശാലയുടെ തീം.
സകലകലാശാലയിലെ മറ്റ് അഭിനേതാക്കൾ.....?
ഹാപ്പി വെഡ്ഡിംഗിലെ ഗ്രേസ് ആന്റണി, ക്വീനിൽ മാടപ്രാവായി വേഷമിട്ട ജെൻസണ് ചേട്ടൻ, ഡി ഫോർ ഡാൻസിലെ സുഹൈദ് കുക്കു....എന്നിവരുമുണ്ട് ഈ ചിത്രത്തിൽ. ഞങ്ങളിലൂടെ ന്യൂ ജനറേഷന്റെ ഒരു വൈബ് വരുന്നുണ്ട്. രഞ്ജിപണിക്കർ സർ, ടിനി ടോം, ധർമജൻ ചേട്ടൻ, ഗ്രിഗറി, ഹരീഷ് കണാരൻ, നിർമൽ പാലാഴി തുടങ്ങിയവരുമുണ്ട് സുപ്രധാന വേഷങ്ങളിൽ. ടിനി ചേട്ടൻ ഇതിൽ വൈസ് പ്രിൻസിപ്പലായി അഭിനയിക്കുന്നു.
ഷമ്മി തിലകൻ സാറാണ് പ്രിൻസിപ്പലായി അഭിനയിക്കുന്നത്. നേരം, ഇമൈക്ക ഞൊടികൾ, കാല എന്നിവയിലൊക്കെ വേഷമിട്ട രമേഷ് തിലക് ഇതിൽ വളരെ പ്രോമിനന്റ് ആയ വില്ലൻ വേഷം ചെയ്യുന്നു. സാനിയ അയ്യപ്പനും ജോസഫ് അന്നംകുട്ടി ജോസും ഇതിൽ ഗസ്റ്റ് വേഷങ്ങളിൽ വരുന്നുണ്ട്.
സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ സപ്പോർട്ട്....?
ചെന്പൻ വിനോദ്, മൃദുല മുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ശിഖാമണി’ക്കു ശേഷം വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത സിനിമയാണു സകലകലാശാല. കോളജ് പശ്ചാത്തലമായതുകൊണ്ടു തന്നെ പുതുമുഖങ്ങൾ ഉൾപ്പെടെ ധാരാളം ആർട്ടിസ്റ്റുകളാണ് ഒരു ഫ്രെയിമിൽ വരിക. എത്ര ടേക്ക് ആയാലും ക്ഷമ കൈവിടാതെ കാര്യങ്ങൾ വീണ്ടും പറഞ്ഞുതന്ന് സീനെടുക്കാൻ അദ്ദേഹം റെഡിയായിരുന്നു. ഒരു നോർമൽ കാന്പസ് മൂവി എന്ന രീതിയിലാണ് അദ്ദേഹം ‘സകലകലാശാല’ ഒരുക്കിയത്.
ധർമജൻ പാടിയ ‘ലൈനടിച്ചാൽ ഫൈനടിക്കൂന്ന്.... ’കാന്പസുകൾ ഏറ്റെടുത്തല്ലോ...?
ധർമജൻ ചേട്ടൻ പാടിയ പണ്ടാരക്കാലൻ മത്തായി... എന്നു തുടങ്ങുന്ന ആ പാട്ട് എല്ലാവർക്കും ഇഷ്ടമായി. കുറേപ്പേർ അതിൽ ടിക് ടോക് ചെയ്തു. പാവാടയുടെ മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കാണ് ഇതിൽ മ്യൂസിക് ചെയ്തത്. നാലു പാട്ടുകളുണ്ട്. ഇല്ലാത്ത കാശിന്.. എന്ന പാട്ടു പാടിയതു ബെന്നി ദയാൽ. ഗ്രിഗറി ചേട്ടൻ, സാനിയ, നിരഞ്ജ്, ധർമജൻ ചേട്ടൻ തുടങ്ങിയവരാണ് അതിൽ വരുന്നത്. വന്പു വേണ്ട.. എന്ന കാന്പസ് സോംഗ് ഞങ്ങളെല്ലാവരും കൂടിയുള്ള അടിച്ചുപൊളിപ്പാട്ടാണ്.
രണ്ടു ദിവസത്തെ റിഹേഴ്സലിനുശേഷമാണ് അതു ചിത്രീകരിച്ചത്. പ്രസന്ന മാസ്റ്ററാണ് കൊറിയോഗ്രഫി ചെയ്തത്. മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും... എന്ന ലവ് സോംഗ് ഗോവയിലാണ് ഷൂട്ട് ചെയ്തത്. കാർത്തിക്, ശ്വേതാമോഹൻ എന്നിവരാണ് അതു പാടിയത്. മൂന്നു പാട്ടുകൾ എഴുതിയതു ബി.കെ.ഹരിനാരായണൻ.
ചിത്രീകരണവിശേഷങ്ങൾ...?
ഈ സിനിമയിലേക്ക് ഓഡിഷൻവഴി തെരഞ്ഞെടുത്ത പുതുമുഖങ്ങൾക്കായി ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് കെ. ആർ. നാരായണൻ നാഷണൽ വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ അഭിനയക്കളരി സംഘടിപ്പിച്ചിരുന്നു. ഈ സിനിമയുടെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ കൂടിയായ ടിനിച്ചേട്ടൻ ഉൾപ്പടെ എല്ലാവരും ഏറെ ഫ്രണ്ട്ലിയായിരുന്നു സെറ്റിലും.
പലപ്പോഴും അവർ സ്ക്രിപ്റ്റിലുള്ള കോമഡിയല്ലാതെ കൈയിൽ നിന്നും ചിലതു ചേർത്ത് സ്പോട്ട് ഇംപ്രോവൈസേഷൻ നടത്താറുണ്ടായിരുന്നു. അപ്പോൾ ചിരിക്കാതെ അഭിനയിക്കുക എന്നതായിരുന്നു ഞങ്ങൾക്കുള്ള ടാസ്ക്. ചിരിച്ചാൽ ടൈമിംഗ് പോകും. പലപ്പോഴും അത്തരം സ്പാർക്ക് അവരിൽ നിന്ന് ഒറ്റ ടേക്കിൽ മാത്രം വരുന്നതുമായിരിക്കും. അതായിരുന്നു പ്രധാന വെല്ലുവിളി.
ഈ സിനിമയുടെ പിന്നണിയിൽ...?
മൂത്തേടൻ ഫിലിംസിനുവേണ്ടി ഷാജി മൂത്തേടൻ നിർമിച്ച സകലകലാശാലയുടെ ഛായാഗ്രഹണം നിർവഹിച്ചതു മനോജ് പിള്ള. എഡിറ്റിംഗ് റിയാസ്. മേക്കപ്പ് മനോജ് അങ്കമാലി. കോസ്റ്റ്യൂസ് സുനിൽ റഹ്മാൻ. സ്റ്റിൽസ് ഹരി തിരുമല.
പഠനവും അഭിനയവും...?
എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ കംപ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്ററിനു പഠിക്കുന്നു. സകലകലാശാല കഴിഞ്ഞു രണ്ടു പടങ്ങൾ കൂടി ചെയ്തു. കുറേ ക്ലാസുകൾ നഷ്ടമായി. കോളജിൽ അധ്യാപകരും ഫ്രണ്ട്സുമൊക്കെ നല്ല സപ്പോർട്ടാണ്. മിസ് ആയ ക്ലാസുകൾ കവർ അപ്പ് ചെയ്യാൻ അവരുടെ സഹായമുണ്ട്.
പുതിയ മറ്റു സിനിമകൾ....?
റാഫി സാറിന്റെ സ്ക്രിപ്റ്റിൽ ഷാഫി സാർ സംവിധാനം ചെയ്ത ‘ചിൽഡ്രൻസ് പാർക്കി’ലാണു പിന്നീടു വേഷമിട്ടത്. അതിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. അതിൽ ഞാൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ പെയറാണ്. അതിൽ ഷറഫിക്കയുടെ(ഷറഫുദീൻ) പെയറായി വരുന്നതു ഗായത്രി സുരേഷ്. ധ്രുവൻ ചേട്ടന്റെ പെയറായി വരുന്നതു കിനാവള്ളി ഫെയിം സൗമ്യ മേനോൻ.
റാഫി സാറിനെയും വിഷ്ണുവേട്ടനെയും ‘വികടകുമാര’ന്റെ സെറ്റിൽവച്ചുതന്നെയറിയാം. ഷാഫി സാറിന്റെ പടം വർക്ക് ചെയ്യാനായി എന്ന സന്തോഷമുണ്ട്. ‘അടി കപ്യാരേ കൂട്ടമണി’ക്കു ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ‘ഉറിയടി’യാണ് പിന്നീടു ചെയ്ത പടം. സിദ്ധിക് അങ്കിളും ശ്രീനിയങ്കിളുമാണ് പ്രധാന വേഷങ്ങളിൽ. അതിന്റെ ചിത്രീകരണവും തുടരുകയാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top