സിനിമയോടു പ്രിയമോടെ പ്രിയംവദ!
Monday, May 27, 2019 3:35 PM IST
ആദ്യ സിനിമയിൽ തന്നെ അത്രമേൽ മനോഹരമായ കാരക്ടർ കിട്ടിയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല എന്ന് തൊട്ടപ്പനിലെ നായിക പ്രിയംവദ കൃഷ്ണൻ.

“തൊട്ടപ്പനും എന്‍റെ കഥാപാത്രം സാറയും തമ്മിലുള്ള ഏറെ ഭംഗിയുള്ള സൗഹൃദമാണ് ഈ സിനിമ പറയുന്നത്. വിനായകൻ ചേട്ടനാണു തൊട്ടപ്പനായി വേഷമിടുന്നത്. ഏറെ വ്യത്യസ്തമായ കഥയും സിനിമയുമാണു തൊട്ടപ്പൻ. റോഷൻ ചേട്ടനും ഞാനും അഭിനയിച്ച ‘മീനേ ചെന്പുള്ളി മീനേ...’ എന്ന പാട്ട് എല്ലാവർക്കും ഇഷ്ടമായി. ഈ പടവും എല്ലാവരും ഇഷ്ടപ്പെടും, ഇതിലെ കഥാപാത്രങ്ങളെയും. ഇതിലെ കഥാപാത്രങ്ങളൊക്കെ ഏറെ സിംപിളാണ്, നമ്മളെപ്പോലെ തന്നെ...”

ദേവദാസ് കടഞ്ചേരി, ശൈലജ മണികണ്ഠൻ എന്നിവർ നിർമിച്ച് ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത ‘തൊട്ടപ്പനി’ൽ റോഷൻ മാത്യുവിന്‍റെ നായികയായി വേഷമിട്ട പ്രിയംവദ കൃഷ്ണൻ സംസാരിക്കുന്നു.



സിനിമയിലേക്ക് എത്തിയത്...‍?

സിനിമ തന്നെയായിരുന്നു മനസിൽ. നടിയായിത്തീരണം എന്നു തന്നെയായിരുന്നു കുറേക്കാലമായി മനസിലുണ്ടായിരുന്ന ആഗ്രഹം. തൊട്ടപ്പന്‍റെ ഓഡിഷൻ കാസ്റ്റിംഗ് കോൾ കണ്ടു. ഓഡിഷൻ കൊടുത്തുനോക്കാം എന്നു കരുതി പോയി. ഞാൻ സെലക്ടായി. ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്യൂണിക്കേഷനു പഠിക്കുകയാണ്.സിനിമയിലെത്തണം എന്ന ആഗ്രഹം കാരണമാണ് ഞാൻ വിഷ്വൽ കമ്യൂണിക്കേഷനു ചേർന്നതുതന്നെ.

ആദ്യമായിട്ടാണു സ്ക്രീനിൽ എത്തുന്നത്. ചെറുപ്പത്തിൽ തൃശൂർ രംഗചേതനയുടെ സമ്മർ ക്യാന്പിൽ ഒന്നു രണ്ടു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൊട്ടപ്പനിൽ വേഷമിട്ട സുനിൽ സുഖദ സാർ അന്നു ഞാൻ അഭിനയിച്ച ഒരു നാടകത്തിൽ ഉണ്ടായിരുന്നു. എന്‍റെ അമ്മ പല്ലവി കൃഷ്ണൻ മോഹിനിയാട്ടം ഡാൻസറാണ്. അമ്മ ബംഗാളിയാണ്. ഡാൻസിനുവേണ്ടി കേരളത്തിൽ വന്നു, ഇവിടെ സെറ്റിലായി. അതു കാരണം ചെറുപ്പംതൊട്ടേ ആർട്ടുമായും ആർട്ടിസ്റ്റുകളുമായും എനിക്കും പരിചയമായി. റിഹേഴ്സലും അമ്മയുടെ പെർഫോമൻസുമൊക്കെ അടുത്തു കാണാൻ അവസരമുണ്ടായി.

പിന്നീട് അമ്മയുടെ സ്കൂളിൽത്തന്നെ ഭരതനാട്യവും മോഹിനിയാട്ടവും ഫ്രഫഷണലി പഠിക്കാൻ തുടങ്ങി. യുകെ, ആസാം, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിൽ പെർഫോം ചെയ്തിട്ടുണ്ട്. ആളുകളുടെ മുന്നിൽ പെർഫോം ചെയ്തുള്ള അനുഭവപരിചയം സിനിമയിലെത്തിയപ്പോൾ സഹായകമായി.



നൃത്തമല്ലാതെ മറ്റ് ഇഷ്ടങ്ങൾ...?

വായിക്കാറുണ്ട് - മലയാളവും ഇംഗ്ലീഷും. ഈയടുത്ത് മോഡലിംഗുമായി ബന്ധപ്പെട്ട് റെയ്ന ഇന്‍റർ കോണ്ടിനെന്‍റൽ സൗന്ദര്യമത്സരത്തിൽ ഞാൻ വിജയിയായി. ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് സെൻട്രൽ അമേരിക്കയിലെ കോസ്റ്ററിക്കയിൽ പോകണം. ബ്രൈഡൽ ബുട്ടീക്ക് പോലെ ചിലതിൽ മുന്പ് കുറച്ചൊക്കെ മോഡലിംഗ് ചെയ്തിട്ടുണ്ട്. സ്കൂളിൽ നിന്നു പഠിച്ചിറങ്ങിയ കാലത്ത് മിസ് മലബാർ കോന്പറ്റീഷൻ ജയിച്ചിരുന്നു. ആ സമയത്ത് രണ്ടുമൂന്ന് ആഡ് ചെയ്തിട്ടുണ്ട്.

കിസ്മത്ത് കണ്ടപ്പോൾ ഷാനവാസ് കെ. ബാവക്കുട്ടിയുടെ അടുത്ത പടത്തിൽ നായികയാകുമെന്നു വെറുതെയെങ്കിലും വിചാരിച്ചിരുന്നോ...?

ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്നു കിസ്മത്ത് കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നിയിരുന്നു. ഷാനവാസ് സാറിന് അക്കൊല്ലത്തെ നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കിസ്മത്ത് സമ്മാനിച്ചു. എല്ലായിടത്തും സംഭവിക്കുന്ന ഒരു കാര്യം തന്നെ തീം ആയി എടുത്തു നന്നായി ചെയ്ത പടമായിരുന്നു കിസ്മത്ത്. അതുകൊണ്ടു തന്നെ ഷാനവാസ് സാറിന്‍റെ പടത്തിന്‍റെ കാസ്റ്റിംഗ് കോൾ ആണെന്ന് അറിഞ്ഞപ്പോൾ എറെ താത്പര്യമായി. പിന്നെ, പി.എസ്.റഫീക് സാറിന്‍റെ സ്ക്രിപ്റ്റും. ഇതിലെ ക്രൂവും കാസ്റ്റും ഇൻഡസ്ട്രിയിൽ ഏറെ അറിയപ്പെടുന്നവരാണ്. നല്ലൊരു ടീമാണ് തൊട്ടപ്പനു പിന്നിൽ. അതാണല്ലോ പ്രധാന കാര്യം.



തൊട്ടപ്പൻ എന്ന സിനിമ പറയുന്നത്...?

ഫ്രാൻസിസ് നൊറോണ സാറിന്‍റെ തൊട്ടപ്പൻ എന്ന ചെറുകഥയെ അവലംബമാക്കി ചെയ്ത സിനിമയാണിത്. തലതൊട്ടപ്പൻ(ക്രൈസ്തവർക്കിടയിലെ ഗോഡ്ഫാദർ) എന്നതിൽ നിന്നാണ് തൊട്ടപ്പൻ എന്ന ടൈറ്റിൽ. ആ കഥയെ അതേപടി സിനിമയാക്കിയതല്ല. അതിലെ കഥാപാത്രങ്ങൾ, സ്റ്റോറി ലൈൻ എന്നിവയെ മുൻനിർത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഒരു കുട്ടിക്ക് അച്ഛനമ്മമാരോട് എന്നതുപോലെ, ഒരുപക്ഷേ അതിനേക്കാൾ കൂടുതലായിരിക്കും ചിലപ്പോൾ തൊട്ടപ്പനുമായുള്ള ബന്ധം.

രക്തബന്ധമില്ലാതെ തന്നെ പുരുഷനും സ്ത്രീയ്ക്കും ജീവിതകാലമാകെ അച്ഛനും മകളും എന്ന പോലെയും നിൽക്കാനാകുമെന്നു പറയുകയാണ് തൊട്ടപ്പൻ. തൊട്ടപ്പൻ എന്നാൽ യഥാർഥ അച്ഛൻ അല്ലല്ലോ. ആ ബന്ധത്തിന്‍റെ സൗന്ദര്യം ഈ സിനിമ പകർത്തുന്നുണ്ട്.



ചെറുകഥ സിനിമയാകുന്നതിന്‍റെ സവിശേഷമായ ഒരു ഭംഗി തൊട്ടപ്പനിൽ ഉണ്ടാകും; അല്ലേ....?

ഈയടുത്തകാലത്തൊന്നും ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. ഈ സിനിമയുടെ ജോണർ ഡ്രാമയാണ്. ഈ ജോണറിലുള്ള സിനിമകൾ വേറെയുണ്ടാവും. പക്ഷേ, ഇങ്ങനെയൊരു കഥ വന്നിട്ടില്ലെന്നു തോന്നുന്നു. ഈ ചെറുകഥ തന്നെ ഏറെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു കോണ്‍സപ്റ്റാണ്. തൊട്ടപ്പൻ എന്ന ചെറുകഥ ഞാൻ നേരത്തേ വായിച്ചിരുന്നു. അപ്പൊഴൊന്നും അതു സിനിമയാകുമെന്നോ അതിൽ ഞാൻ ഉണ്ടാകുമെന്നോ ഒന്നും വിചാരിച്ചിരുന്നില്ല. തൊട്ടപ്പനിലേക്ക് എന്നെ സെലക്ട് ചെയ്തപ്പോൾ ഡീറ്റയിലായി ഒന്നുകൂടി വായിച്ചു.



സാറയെക്കുറിച്ച് പറയാനുള്ളത്...?

എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു കഥാപാത്രമാണു സാറ. ഏറെ എനർജറ്റിക്കായ ഒരു പെണ്‍കുട്ടി. തൊട്ടപ്പന്‍റെ കുറേ സ്വഭാവവിശേഷങ്ങൾ സാറയിലും കാണാനാവും. നമ്മൾ എന്നും കാണുന്ന ഒരു പെണ്‍കുട്ടിയല്ല സാറ. എപ്പോഴും നന്നായി ഒരുങ്ങി, ഇപ്പോൾ മുടിയെങ്ങനെയുണ്ട് എന്നൊക്കെ വേവലാതിപ്പെട്ടു നടക്കുന്ന പെണ്‍കുട്ടിയല്ല സാറ. അത്തരത്തിൽ വ്യത്യസ്തതയുള്ള കഥാപാത്രം. കൊച്ചിയിലെ ഒരു നാട്ടിൻപുറത്തുകാരി. അവിടെ ഒരു തുരുത്തിൽ നല്ല ചങ്കൂറ്റത്തോടെ ജീവിക്കുന്ന ഒരു ക്രിസ്ത്യാനിപ്പെണ്‍കുട്ടി. ഒന്നു കൊടുത്താൽ രണ്ടു തിരിച്ചുകൊടുക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടി. ഞാൻ തന്നെയാണ് സാറയ്ക്കു ശബ്ദം നല്കിയതും. ആ തുരുത്തിലെ ആളുകൾ, അവരുടെ ജീവിതം...അതിനെക്കുറിച്ചെല്ലാം ഈ സിനിമ പറയുന്നുണ്ട്.



നായകനായി വേഷമിട്ട റോഷൻ മാത്യുവിനെക്കുറിച്ച്...?

റോഷൻ ചേട്ടനെ ഞാൻ ആദ്യം കണ്ടതു സ്ക്രീനിൽ തന്നെയാണ്, ആനന്ദത്തിൽ. അഭിനയിക്കാൻ ചാൻസ് കിട്ടുമെന്നോ കൂടെ അഭിനയിക്കുമെന്നോ ഒന്നും അപ്പോൾ വിചാരിച്ചിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്പു സംഘടിപ്പിച്ച ആക്ടേഴ്സ് ക്യാന്പിൽ ഞങ്ങൾ പരിചയപ്പെട്ടു. ഏറെ ഫ്രണ്ട്‌ലിയായി. അതിനാൽ സെറ്റിൽ ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വന്നു. പുതുമുഖമായ എനിക്ക് ആക്ടേഴ്സ് ക്യാന്പ് ഏറെ സഹായകമായി.

റോഷനൊപ്പം അഭിനയിക്കാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. ഏതെങ്കിലും സീനിൽ എനിക്കു ചെറിയ ടെൻഷനുണ്ടെങ്കിൽ ടെൻഷനൊന്നും വേണ്ട, അതൊക്കെ ശരിയാവും എന്നൊക്കെ അടുത്തുവന്ന് പറഞ്ഞ് റോഷൻ ചേട്ടൻ വലിയ സപ്പോർട്ടായിരുന്നു. ഇസ്മു(ഇസ്മയിൽ) എന്നാണ് റോഷന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇസ്മുവിന് പ്രണയമുണ്ട്. അതു പാട്ടിൽ വ്യക്തമാണല്ലോ.



സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടിയുടെ സപ്പോർട്ട്...?

ഷാനവാസ് സാറിനൊപ്പം വർക്ക് ചെയ്യുന്പോൾ നമുക്കു കുറേ പഠിക്കാനാവും. നമ്മൾ തെറ്റിച്ചാലും ഒട്ടും ദേഷ്യപ്പെടാതെ ക്ഷമയോടെ സമയമെടുത്തു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരും. നമ്മളെ അത്രമേൽ കംഫർട്ടബിളാക്കിയശേഷമേ ഓരോ സീനും എടുക്കുകയുള്ളൂ. ഓരോ സീനിലും ഡീറ്റയിൽസ് പെർഫക്ടാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകാരണം, ഒരു ഷോട്ടെടുത്തു കഴിഞ്ഞ് എവിടെയെങ്കിലും ചെറിയ തെറ്റു കണ്ടാൽ അതു വീണ്ടുമെടുക്കും. ചെറിയ സീനാണെങ്കിൽപോലും അത്രമേൽ മനോഹരമാക്കാൻ സാർ ഏറെ ക്ഷമയോടെ വർക്ക് ചെയ്യും.



പി.എസ്.റഫീക്കിന്‍റെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്യുന്പോൾ....?

ഫ്രാൻസിസ് നൊറോണ സാറിന്‍റെ ചെറുകഥയെ ആസ്പദമാക്കി പി.എസ്. റഫീക് സാർ ഒരുക്കിയ സ്ക്രിപ്റ്റ് എനിക്കു നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹമാണ് ആമേനും സ്ക്രിപ്റ്റ് ചെയ്തത്. ഈ സിനിമയിലെ മീനേ ചെന്പുള്ളി മീനേ എന്ന പാട്ട് എഴുതിയതും അദ്ദേഹമാണ്. റഫീക് സാർ ആദ്യാവസാനം സെറ്റിലുണ്ടായിരുന്നു. എന്‍റെ കഥാപാത്രത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാനും ആത്മവിശ്വാസം നേടാനും അദ്ദേഹവുമായുള്ള സംഭാഷണം സഹായകമായി. ഏറെ ഫ്രണ്ട്‌ലിയാണ് അദ്ദേഹം.



പ്രിയംവദയുമായി എത്രത്തോളം അടുത്തുനിൽക്കുന്ന കഥാപാത്രമാണ് സാറ. തയാറെടുപ്പുകൾ ആവശ്യമായിരുന്നോ...?

ഈ കാരക്ടർ ചെയ്യാൻ കുറേ തയാറെടുപ്പുകൾ ആവശ്യമുണ്ടായിരുന്നു. അത്രയ്ക്കും പ്രാധാന്യമുള്ള കഥാപാത്രമാണ്. വിനായകൻ സാർ ഉൾപ്പെടെയുള്ള വലിയ ആർട്ടിസ്റ്റുകൾക്കൊപ്പമാണല്ലോ അഭിനയിക്കേണ്ടത്. അതിന്‍റേതായ തയാറെടുപ്പുകളും വേണ്ടിവന്നു. സാറ എന്ന കഥാപാത്രത്തെ മനസിലാക്കിയെടുക്കണം, കുറേയൊക്കെ അതുപോലെയാവണം. സാറയെ എനിക്കു കുറേയൊക്കെ റിലേറ്റ് ചെയ്യാനായി. സാറ കുറേയൊക്കെ എന്നിൽ നിന്നു വ്യത്യസ്തയാണ്. കാരണം, ആ ലൈഫ് സ്റ്റൈലും വ്യത്യസ്തമാണ്.

കൊച്ചിഭാഷയുടെ ടോണ്‍ മനസിലാക്കാനായി കൊച്ചിയിൽ അനിതാന്‍റിയുടെ വീട്ടിൽ ഞാൻ കുറേദിവസം താമസിച്ചു. അവിടെ പലരുമായും സംസാരിച്ചു. അവിടെ നിന്നാണ് ഞാൻ വഞ്ചി തുഴയാനും മീൻ പിടിക്കാനും പഠിച്ചത്. അങ്ങനെ സാറയുമായി കുറേ റിലേറ്റ് ചെയ്യാൻ തുടങ്ങി. സാറയെ ഞാൻ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങി. അത്രമേൽ ഇഷ്ടപ്പെട്ട ഒരു കാരക്ടർ ചെയ്യാൻ കിട്ടിയതിൽ ഞാൻ ഏറെ ഹാപ്പിയായിരുന്നു. അതിൽനിന്നു കുറേയൊക്കെ ഞാൻ പുറത്തിറങ്ങി. പക്ഷേ, ഇടയ്ക്കു പടത്തിലെ ഫോട്ടോസും വീഡിയോസുമൊക്കെ കാണുന്പോൾ ഞാൻ പതിയെ സാറയിലേക്കു പോകും.



വിനായകനുമൊത്തുള്ള അനുഭവങ്ങൾ...?

ആദ്യസിനിമയിൽത്തന്നെ വിനായകൻ എന്ന വലിയ നടനൊപ്പം സ്ക്രീൻ സ്പേസ് പങ്കുവയ്ക്കാൻ അവസരം കിട്ടിയതു വലിയ ഭാഗ്യമാണ്. അദ്ദേഹത്തെ ഞാൻ ആദ്യമായി കണ്ടതുതന്നെ ആക്ഷൻ വിളിച്ചശേഷം ഒരു സീൻ ചെയ്യുന്പോഴാണ്. അതുവരെ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വിനായകൻ ചേട്ടനാണു മുന്നിൽ നിൽക്കുന്നതെന്ന് എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. അതായിരുന്നു അപ്പോഴത്തെ ഫീൽ.

അദ്ദേഹം ഏറെ സപ്പോർട്ടീവാണ്. ഒരു സീൻ ഒന്നിലധികം തവണ എടുക്കേണ്ടിവന്നാലും ഒന്നും പറയാതെ കൂടെനിൽക്കും. എല്ലാവരെയും ഏറെ കംഫർട്ടബിളാക്കുന്ന രീതിയിൽ സംസാരിക്കും. അദ്ദേഹത്തിൽ നിന്നു കുറേ കാര്യങ്ങൾ പഠിക്കാനായി. വിനായകൻ സാർ അഭിനയിക്കുന്നതു കണ്ടാൽ മാത്രം മതി. നമുക്ക് കുറേയൊക്കെ പഠിക്കാനാവും. ഒരു സീൻ എങ്ങനെയാണ് അനലൈസ് ചെയ്യേണ്ടത്, എങ്ങനെയാണ് അതു ചെയ്യേണ്ടത് എന്നൊക്കെ കണ്ടുപഠിക്കാനായി.

വാസ്തവത്തിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൊക്കെ പോയി പഠിക്കേണ്ടി കാര്യമില്ല. ഇവരുടെയൊക്കെ കൂടെ വർക്ക് ചെയ്താൽ അതിനേക്കാളും അറിവും എക്സ്പീരിയൻസുമൊക്കെ നമുക്കു കിട്ടും.



ദിലീഷ് പോത്തൻ, മനോജ് കെ.ജയൻ...

ദിലീഷ് പോത്തൻ സാറിനൊപ്പം എനിക്കു കോംബിനേഷൻ ഇല്ല. എന്‍റെ ഷെഡ്യൂൾ സമയത്ത് അദ്ദേഹത്തിനു ഷൂട്ട് ഉണ്ടായിരുന്നില്ല. അതിനാൽ സംസാരിക്കാനുമായില്ല. ഏറെ പ്രാധാന്യമുള്ള വേഷമാണ് മനോജ് കെ.ജയൻ സാറിന്. പള്ളീലച്ചന്‍റെ കാരക്ടറാണ്. അദ്ദേഹവുമായി എനിക്കു കോംബിനേഷൻ വരുന്നുണ്ട്. ലാൽ, ഇർഷാദ്, തിരക്കഥാകൃത്ത് രഘുനാഥ് പലേരി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



തുരുത്ത്, വഞ്ചി, കൊച്ചി ഭാഷ.... കുന്പളങ്ങി നൈറ്റ്സുമായി തൊട്ടപ്പന് വിദൂരഛായ തോന്നിയോ..?

കുന്പളങ്ങിയിൽ പ്രകൃതിഭംഗി നല്ലതുപോലെയുണ്ടല്ലോ. നമ്മുടെ ഈ സിനിമയിലും പ്രകൃതിഭംഗി വേണ്ടുവോളമുണ്ട്. തുരുത്തും വഞ്ചിയും അവിടത്തെ പ്രകൃതിഭംഗിയുമൊക്കെ രണ്ടു സിനിമകളിലും നന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, രണ്ടിന്‍റെയും ലൊക്കേഷൻ ഒന്നല്ല. കഥയും വ്യത്യസ്തമാണ്.

ആദ്യ സിനിമയിൽ പ്രചോദിപ്പിച്ചതെന്താണ്...?

സാറ എന്ന കഥാപാത്രവും ഇത്രയും നല്ല ഒരു ടീമും. ഈ സിനിമയിലൂടെയുള്ള ഫുൾ ജേണി തന്നെ എനിക്ക് ഇൻസ്പിറേഷനാണ്. ഇതിന്‍റെ ആക്ടിംഗും ഡബ്ബിംഗുമെല്ലാം എനിക്ക് ഇൻസ്പിറേഷനായിരുന്നു. കാരണം, ഇതെല്ലാം എനിക്കു പുതിയ അനുഭവങ്ങളായിരുന്നു. അതിൽ നിന്നെല്ലാം കുറേ പഠിക്കാനായി. അതെല്ലാം എന്നെ കുറേ ഇൻസ്പയർ ചെയ്തു.



ഛായാഗ്രാഹകന്‍റെ സപ്പോർട്ടും പെർഫോമൻസിനെ സ്വാധീനിക്കുമല്ലോ....?

തൊട്ടപ്പന്‍റെ കാമാറാമാൻ സുരേഷ് രാജൻ സാറും ഏറെ സപ്പോർട്ടീവായിരുന്നു. എല്ലാ സീനുകളും അദ്ദേഹത്തിന്‍റെ മുന്നിലാണല്ലോ ചെയ്യുന്നത്. അദ്ദേഹം സപ്പോർട്ടീവും കംഫർട്ടബിളും അല്ലെങ്കിൽ നമുക്കും അത്ര കോണ്‍ഫിഡൻസ് കിട്ടില്ല. പക്ഷേ, സുരേഷ് സാർ ഏറെ കോണ്‍ഫിഡന്‍റും സപ്പോർട്ടീവുമായിരുന്നു. അതിനാൽ കുറേയൊക്കെ ഈസിയായി.



ആദ്യ സിനിമ കഴിഞ്ഞപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലേക്ക് എത്തിയോ...?

കൂടുതൽ കോണ്‍ഫിഡന്‍റല്ല. പക്ഷേ, പണ്ടു ഞാൻ സിനിമ കാണുന്ന രീതിയിലല്ല ഇപ്പോൾ കാണുന്നത്. ഇതിൽ മൂന്നു ഷോട്ടെടുത്തിട്ടുണ്ടാവും, ആ ആംഗിളിൽ നിന്നാവും ഷൂട്ട് ചെയ്തത്...എന്നൊക്കെയുള്ള ടെക്നിക്കൽ കാര്യങ്ങൾ ഇപ്പോൾ മനസിലായിത്തുടങ്ങി. ടെക്നിക്കൽ കാര്യങ്ങൾ കുറേ പഠിക്കാനായി. ആക്ടിംഗും ഡബ്ബിംഗും അത്ര എളുപ്പമല്ലെന്നും മനസിലായി.

ഒരു സീൻ തന്നെ നമ്മൾ രണ്ടു മൂന്നു പ്രാവശ്യം ചെയ്യുന്പോൾ സീൻ ഇമോഷൻ കൊണ്ടുവരിക അത്ര എളുപ്പമല്ലെന്നു മനസിലായി. പക്ഷേ, എനിക്ക് ഏറെ ഇഷ്ടമാണ് ആക്ടിംഗ്. സിനിമ തന്നെ എനിക്കു വലിയ ഇഷ്ടമാണ്. ഇഷ്ടപ്പെട്ടു ചെയ്തതിനാൽ ഇനിയും നല്ല നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽത്തന്നെ തുടരാനാണു പ്ലാൻ.



ഇനി ഏതുതരം വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്...?

എനിക്കു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതു നമുക്കു കിട്ടുന്ന സ്ക്രിപ്റ്റ്, നമ്മളെ ആളുകൾ എങ്ങനെ നോട്ടീസ് ചെയ്യുന്നു എന്നതിനെയൊക്കെ അനുസരിച്ചിരിക്കും. എല്ലാ ടൈപ്പ് കാരക്ടറുകളും ചെയ്തു നോക്കണമെന്നുണ്ട്. എല്ലാ രീതിയിലുമുള്ള കഥാപാത്രങ്ങളും എക്സ്പീരിയൻസ് ചെയ്യണമെന്നുണ്ട്. ഡാൻസിനു പ്രാധാന്യമുള്ള ഒരു കഥാപാത്രം കിട്ടിയാൽ വളരെ സന്തോഷമായിരിക്കും. എനിക്കതു വളരെ നന്നായി റിലേറ്റ് ചെയ്യാനാവും. അമ്മ മോഹിനിയാട്ടം ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ ആർട്ടിസ്റ്റിന്‍റെ ലൈഫ് ഞാൻ അടുത്തു കണ്ടിട്ടുണ്ട്.



വീട്ടുവിശേഷങ്ങൾ....

തൃശൂർ പൂങ്കുന്നത്താണു താമസം. ഏക മകളാണു ഞാൻ. അച്ഛൻ കെ. കെ. ഗോപാലകൃഷ്ണൻ, ബാങ്കിൽ നിന്നു വിആർഎസ് എടുത്തശേഷം സെൻട്രൽ ഗവണ്‍മെന്‍റിന്‍റെ കൂടിയാട്ടം സെന്‍റർ ഡയറക്ടറായിരുന്നു. കഥകളിയെക്കുറിച്ച് അച്ഛൻ പുസ്തകമെഴുതിയിട്ടുണ്ട്. ഇപ്പോൾ തെയ്യത്തെക്കുറിച്ചു പുസ്തകമെഴുതുകയാണ്. അമ്മയെക്കുറിച്ചു മുന്പ് പറഞ്ഞുവല്ലോ. അച്ഛനും അമ്മയും എന്‍റെ കരിയറിൽ ഏറെ സപ്പോർട്ടീവാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.