Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കുമ്പളങ്ങിയിലെ ബേബിമോൾ!
Friday, February 8, 2019 1:58 PM IST
‘കുമ്പളങ്ങിയിലെ ലൈഫ് സ്റ്റെെലൊക്കെ നല്ലതുപോലെ അറിയുന്ന, അത്യാവശ്യം മോഡേണ്ചിന്തകളുള്ള ഒരു സിംപിൾ കുട്ടി - അതാണ് ബേബിമോൾ.’
പറയുന്നത് ശ്യാംപുഷ്കരന്റെ രചനയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുന്പളങ്ങി നൈറ്റ്സിൽ ബേബിമോൾക്കു ജീവൻപകർന്ന നായരന്പലത്തെ മിടുക്കി, അന്ന ബെൻ. മലയാളസിനിമയ്ക്ക് ജീവനുള്ള കുറേ കഥകൾ സമ്മാനിച്ച ബെന്നി പി. നായരന്പലത്തിന്റെ മകൾ. ഇതുവരെ ചെയ്തതിൽ ഏറ്റവുമധികം ആസ്വദിച്ച്, രസിച്ച്, ലയിച്ചു ചെയ്ത കാര്യമാണ് അഭിനയമെന്നും നല്ല സിനിമകൾ വരികയാണങ്കിൽ അഭിനയം തുടരുമെന്നും അന്ന. ഇനി അന്ന പറയട്ടെ... കുന്പളങ്ങി നൈറ്റ്സ് വിശേഷങ്ങൾ.
ബംഗളൂരുവിൽ നിന്നു കുന്പളങ്ങിയിലേക്ക്
ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് ഇതിൽ ഒരവസരം കിട്ടിയത്. സെന്റ് തെരേസാസിൽ ബിഎസ്സി ഫാഷൻ ടെക്നോളിക്കു ശേഷം ഒരു വർഷം ബംഗളൂരുവിൽ ജോലി ചെയ്തു. പിജി ചെയ്യണമെന്നൊക്കെ പ്ലാനിട്ടു നാട്ടിൽ തിരിച്ചുവന്നപ്പോഴാണ് ഇങ്ങനെ ഒരു ഓഡിഷനുപോയതും സെലക്ടായതും.
പപ്പ ഇതൊന്നും ആലോചിച്ചിട്ടുപോലുമില്ല. ഞാൻ ഓഡീഷനു പോയപ്പോഴും പൊയ്ക്കോ എന്നതിനപ്പുറം പപ്പ ഏറെ പ്രതീക്ഷയോടെ അയച്ചതായിരുന്നില്ല. ഇതു കിട്ടി എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷമായിരുന്നു. അവർ എന്താണോ പറയുന്നത് അതു ശ്രദ്ധിച്ചു കേട്ടശേഷം പറ്റുന്ന രീതിയിൽ ചെയ്യണമെന്നു മാത്രമാണ് പപ്പ പറഞ്ഞിട്ടുള്ളത്.
വിനീതിന്റെ പാട്ടിൽ; ‘കണ്ടേ കണ്ടേ’
ഫാഷൻ ടെക്നോളജി പഠിച്ച കാലത്തൊന്നും അഭിനയത്തെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. കോളജ് കഴിഞ്ഞാണ് അങ്ങനെയുള്ള ആഗ്രഹങ്ങൾ വരുന്നത്. നേരത്തെയും ആലോചിച്ചിട്ടുണ്ടെങ്കിലും ധൈര്യമില്ലായിരുന്നു. ചെയ്യാൻ പറ്റുമെന്ന തരത്തിൽ ആത്മവിശ്വാസം ഇല്ലായിരുന്നു.
ഞാൻ ആദ്യമായി കാമറയ്ക്കു മുന്നിൽ വന്നത് വിനീത് ശ്രീനിവാസൻ പാടിയ ‘കണ്ടേ കണ്ടേ' എന്ന മ്യൂസിക് വീഡിയോയിലാണ്. കോളജൊക്കെ കഴിഞ്ഞാണ് അതു ചെയ്തത്. നിജാദ് തോമസാണ് അതു സംവിധാനം ചെയ്തത്. പപ്പയുടെ പടങ്ങളിലൊന്നും ഞാൻ ഒന്നും ചെയ്തിട്ടില്ല. സെറ്റിലൊക്കെ പോയിട്ടുണ്ട്. എല്ലാം കാണാറൊക്കെയുണ്ട്. എന്നാലും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല.
വീട്ടിലറിഞ്ഞത് ഓഡീഷൻ കോൾ വന്നപ്പോൾ
ഇൻസ്റ്റഗ്രാമിൽ ആഷിക് ഏട്ടന്റെ കാസ്റ്റിംഗ് കോൾ പോസ്റ്റ് വന്നിരുന്നു. അതു കണ്ട് ഫോട്ടോ മെയിൽ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓഡിഷൻ വീഡിയോ അയയ്ക്കണമെന്നു മെയിൽ വന്നു. പെർഫോമസ് വീഡിയോ അയച്ചുകൊടുത്തു. നേരിട്ടുള്ള ഓഡിഷനു ചെല്ലാൻ വിളിച്ചപ്പോഴാണ് വീട്ടിൽ കാര്യം പറഞ്ഞത്.
ഓഡീഷനു ചെന്നപ്പോൾ ചേച്ചിയുടെ അടുത്ത് തനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ട് എന്നു പറയുന്ന സിറ്റ്വേഷൻ തന്നു. അതു ചെയ്തുകാണിക്കാൻ ആവശ്യപ്പെട്ടു. ചെയ്തു കാണിച്ചപ്പോൾ പിന്നീടു വിളിക്കാം എന്നു പറഞ്ഞു. പിന്നീടു രണ്ടു മൂന്നു തവണ പോയി. അസി.ഡയറക്ടേഴ്സുമായി ചേർന്ന് ചില സിറ്റ്വേഷനുകൾ ചെയ്തുകാണിക്കാനാണ് അടുത്ത റൗണ്ടുകളിൽ ആവശ്യപ്പെട്ടത്. നാലാമത്തെ ഓഡീഷനിലാണ് കണ്ഫർമേഷൻ പറഞ്ഞത്. അതു കുറച്ചു സമയമെടുത്തുള്ള ഓഡീഷൻ ആയിരുന്നു. ഡയറക്ടർ, റൈറ്റർ, ടെക്നീഷൻസ്, അസി. ഡയറക്ടേഴ്സ് എന്നിവരൊക്കെയുണ്ടായിരുന്നു അവിടെ. ഡയലോഗ് സഹിതം സീൻ തന്നു. അതു പഠിച്ചു പെർഫോം ചെയ്യാൻ പറഞ്ഞു.
സെലക്ഷനായശേഷം ഒരുദിവസം ദിലീഷേട്ടനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി. അതു ചെറിയ ഒരു വർക്ക്ഷോപ്പ് പോലെ ആയിരുന്നു. ഓരോ സിറ്റ്വേഷനിലും എങ്ങനെ പെർഫോം ചെയ്യണമെന്നു പറഞ്ഞുതന്നു; പിന്നെ അദ്ദേഹത്തിന്റേതായ കുറേ അറിവുകളും. അതൊക്കെ പിന്നീട് ഏറെ സഹായകമായി.
കുന്പളങ്ങി നൈറ്റ്സ് പറയുന്നത്....
രണ്ടു കുടുംബങ്ങളുടെ സിനിമയാണിത്. സൗബിക്ക, ശ്രീനാഥ് ഭാസിച്ചേട്ടൻ, ഷെയ്ൻ, മാത്യു തോമസ് എന്നീ നാലു സഹോദരങ്ങളുടെ ഒരു കുടുംബം. സജി, ബോണി, ബോബി, ഫ്രാങ്കി എന്നിങ്ങനെയാണ് അവരുടെ കഥാപാത്രങ്ങൾ. പിന്നെ ഫഹദിക്കയും ഞാനുമൊക്കെ ഉൾപ്പെടുന്ന മറ്റൊരു കുടുംബം. കുന്പളങ്ങിയിലെ ഈ രണ്ടു കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. നാലു സഹോദരന്മാരിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. തുടർന്ന് ഓരോരോ സിറ്റ്വേഷനുകൾ വരികയാണ്. ഒരു ഫീൽഗുഡ് മൂവി. ഏറെ സന്തോഷം തരുന്ന ഒരു പടമാണിത്.
അന്നയിൽ നിന്നു ബേബിമോളിലേക്കുള്ള ദൂരം
ഈസി ഗോയിംഗ് ആയ, സിംപിൾ കുട്ടിയാണ് ബേബി മോൾ. പലകാര്യങ്ങളിലും ഞാനും ബേബിമോളും ഒരുപോലെയാണെന്ന് സ്ക്രിപ്റ്റ് റൈറ്റർ ശ്യാമേട്ടൻ പറഞ്ഞിരുന്നു. മനസിൽ തോന്നുന്ന കാര്യങ്ങൾ രണ്ടുപേരും സംസാരിക്കും. ഒരുപാടു സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്. അത്യാവശ്യം മോഡേണാണ്. എന്നാൽ നാടൻ കാര്യങ്ങളൊക്കെ അറിയാം. അങ്ങനെയൊരു കുട്ടിയാണ് ബേബിമോൾ. ഞാൻ സാധാരണ സംസാരിക്കുന്ന രീതിയിൽത്തന്നെയാണ് സിനിമയിലും സംസാരിച്ചിട്ടുള്ളത്.
സൗബിൻ
സൗബിക്കയുടെ കഥാപാത്രം സജി. അദ്ദേഹവുമായി എനിക്കു കോംബിനേഷൻ സീൻ ഇല്ലായിരുന്നു. സൗബിക്കയ്ക്കയ്ക്കു ഷൂട്ടില്ലാത്ത ദിവസമാണെങ്കിലും അദ്ദേഹം സെറ്റിൽ വരും. എല്ലാവരും അങ്ങനെയായിരുന്നു. ഒരു കുടുംബം പോല ഏറെ സ്നേഹമുള്ള ഒരു കൂട്ടം ആളുകൾ ഒരു സിനിമ ചെയ്യുന്ന ഫീൽ ആയിരുന്നു സെറ്റിൽ. എല്ലാവരും സെറ്റിൽ വരികയും സംസാരിക്കുകയും സിനിമയെപ്പറ്റി ചർച്ച ചെയ്യുകയും....അങ്ങനെ ഏറെ ജോളിയായിരുന്നു സെറ്റ്.
ഞാൻ ഷെയ്ന്റെ പെയർ
ഷെയ്ന്റെ കഥാപാത്രത്തിന്റെ പേര് ബോബി. സെറ്റിൽ വച്ചാണ് ഷെയ്നെ ആദ്യമായി പരിചയപ്പെട്ടത്. കുന്പളങ്ങിക്കാരനാണു ബോബി. അത്യാവശ്യം പാട്ടൊക്കെ കേട്ട് സുഖമായി ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ - അതാണു ബോബി. ഷെയ്ന്റെ പെയറായിട്ടാണു ഞാൻ വരുന്നത്. ബോബിയും ബേബിമോളും കൂടിയുള്ള ലവ് ട്രാക്കിലാണ് മുന്‍പു പറഞ്ഞ രണ്ടു കുടുംബങ്ങളുടെ കാര്യങ്ങൾ കടന്നുവരുന്നത്. ഷെയിന്റെ കൂട്ടുകാരനായി വേഷമിടുന്നതു പോപ്സ്.
ഗ്രേസ് ആന്റണി
ഗ്രേസിനും പ്രധാന റോളാണ്. ഫഹദിന്റെ കഥാപാത്രം ഷമ്മിയുടെ ഭാര്യവേഷം. സിമിയെന്നാണു കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഞാൻ ഗ്രേസിന്റെ അനിയത്തിയാണ്. എന്റെയും ഗ്രേസിന്റെയും കഥാപാത്രങ്ങളിലൂടെ സഹോദരിമാർ തമ്മിലുള്ള അടുപ്പവും സ്നേഹവുമെല്ലാം കാണിക്കുന്നുണ്ട്. ബേബിമോൾക്ക് ഏറ്റവുമടുപ്പം സിമിയോടാണ്. ഗ്രേസുമായി പരിചയപ്പെടുന്നതു സെറ്റിലാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്.
കാണാതെ പഠിക്കേണ്ടി വന്നില്ല
ഡയലോഗ് നോക്കി മനസിലാക്കിയ ശേഷമാണു സീനിലേക്കു പോയിരുന്നത്. റിഹേഴ്സലാണെങ്കിലും കാമറ റോളിംഗ് ആയിരിക്കും. ശരിയായില്ല എന്നു തോന്നിയാൽ വീണ്ടും ചെയ്യിപ്പിക്കും. ഇതിലെ ഡയലോഗുകളെല്ലാം നമ്മൾ സാധാരണ സംസാരിക്കുന്നതുപോലെ തന്നെയാണ്. അതിനാൽ ഏറെ ശ്രമപ്പെട്ടു കാണാതെ പഠിക്കേണ്ടി വന്നില്ല.
എല്ലാം എളുപ്പത്തിൽ ഓർത്തുവയ്ക്കാവുന്നതേയുള്ളൂ. അതു സ്വാഭാവികമായിത്തന്നെ നമുക്കു വരും. ഏറെ സ്വാഭാവികമായി തോന്നുന്ന ഡയലോഗുകളാണ് ശ്യാമേട്ടൻ എഴുതിയിരിക്കുന്നത്. ഇംപ്രോവൈസ് ചെയ്തു പറയണമെന്നു തോന്നിയാൽ അതിനും സ്വാതന്ത്ര്യമുണ്ടായിരുന്നു. സിങ്ക്സൗണ്ടിൽ ചെയ്ത പടമാണിത്.
മധു സി. നാരായണൻ, ശ്യാം പുഷ്കരൻ
ഏറെ ക്ഷമയുള്ള, ഏറെ കാര്യങ്ങൾ സമാധാനത്തോടെ ചെയ്യുന്നയാളാണ് ഇതിന്റെ സംവിധായകൻ മധു സി. നാരായണൻ. ഞങ്ങൾക്കു ടെൻഷൻ വരുന്പോൾ അദ്ദേഹം അടുത്തുവന്ന് ഒരു കുഴപ്പവുമില്ല, സമയമുണ്ട്, നമുക്കു ചെയ്യാം എന്നൊക്കെ പറഞ്ഞ് സെറ്റിൽ എല്ലാവരെയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോയിരുന്നതു മധുവേട്ടനാണ്. ശ്യാമേട്ടൻ ആദ്യാവസാനം സെറ്റിലുണ്ടായിരുന്നു. എല്ലാ സീനിലും ശ്യാമേട്ടനും മധുവേട്ടനും കൂടിയാണ് ഞങ്ങൾക്ക് ഇമോഷൻസ് ഉൾപ്പെടെയുള്ള അതിന്റെ ഇൻപുട്സ് പറഞ്ഞുതന്നിരുന്നത്.
നിധിപോലെ സൂക്ഷിക്കുന്ന നിമിഷങ്ങൾ
ഫഹദിക്കയുമായി കുറച്ചു കോംബിനേഷൻ സീനുകളുണ്ട്. ഞാൻ നിധി പോലെ സൂക്ഷിക്കുന്ന കുറച്ചു മൊമന്റ്സാണത്. ഏറെ രസകരമായി ഒരുപാട് എൻജോയ് ചെയ്തു ചെയ്ത കുറച്ചു സീനുകളുണ്ട് അതിൽ. ഫഹദിക്കയ്ക്ക് പപ്പയെ നേരത്തേ അറിയാമായിരുന്നു. ഞങ്ങൾ മുന്‍പു കണ്ടിട്ടുമുണ്ട്. കൂടെ അഭിനയിക്കാൻ എനിക്കു വലിയ ഭാഗ്യം കിട്ടി. അതു വലിയ അനുഭവം തന്നെയായിരുന്നു.
ആരും ഇഷ്ടപ്പെടില്ല, അങ്ങനെയൊരാളെ!
ഷമ്മി എന്നാണ് ഫഹദിക്കയുടെ കഥാപാത്രത്തിന്റെ പേര്. നെഗറ്റീവ് കാരക്ടറാണ്. ഇത്തിരി ഇടുങ്ങിയ ചിന്താഗതികളുള്ള സൈക്കോ കാരക്ടർ. നമ്മൾ ഇഷ്ടപ്പെടില്ല അങ്ങനെയൊരാളെ. അത്തരത്തിലുള്ള ഒരു കാരക്ടറാണ്. നമ്മുടെ സമൂഹത്തിൽ അത്തരം കഥാപാത്രങ്ങൾ ഉറപ്പായും ഉണ്ടാവും.
എല്ലാവരുടെയും സിനിമ
ഇത് എല്ലാവരുടെയും സിനിമയാണ്; ഇതിൽ വേഷമിട്ട എല്ലാവരുടെയും. എല്ലാവർക്കും സിനിമയിൽ അവരവരുടേതായ പ്രാധാന്യമുണ്ട്. ഓരോ കഥാപാത്രത്തിന്റെയും ഡീറ്റയിൽഡായ കുറേ കാര്യങ്ങൾ പടത്തിലുണ്ട്. അതാണു സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സൗബിക്കയുടെയും ഭാസിച്ചേട്ടന്റെയും ഷെയ്ന്റെയും പുതുമുഖം മാത്യുവിന്റെയും കഥാപാത്രങ്ങൾ ഫഹദിക്കയുടെ കഥാപാത്രത്തോളംതന്നെ പ്രാധാന്യമുള്ളവയാണ്. ഇതിലെ ഓരോ കഥാപാത്രവും ഈ സിനിമയെ നിർവചിക്കുന്നവരാണ്. അതിനാൽ ഒരാളുടെ മാത്രം സിനിമയെന്നു പറയാനാവില്ല.
മടങ്ങിവരവിൽ റിയ സാറ
ബേബിമോളുടെ കൂട്ടുകാരി സുമിഷയായി അഭിനയിച്ചത് റിയ സാറ. റിയചേച്ചി ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. 22 എഫ്കെ കോട്ടയം ഉൾപ്പെടെ ചില പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുറേക്കാലത്തിനുശേഷം ചേച്ചി തിരിച്ചുവരുന്ന സിനിമയാണിത്. റിയയുടെ പെയറായി വരുന്നതു പോപ്സ്.
പതിനൊന്നിൽ പഠിക്കുന്ന മാത്യു!
സൗബിക്ക, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ ഇളയ അനിയനായി അഭിനയിക്കുന്നതു പുതുമുഖം മാത്യു തോമസ്. ഫ്രാങ്കി എന്നാണു മാത്യുവിന്റെ കഥാപാത്രത്തിന്റെ പേര്. മാത്യുവുമായി എനിക്കു കോംബിനേഷനില്ല. പക്ഷേ, മാത്യുവിന്റെ കുറേ സീനുകൾ ഞാൻ കണ്ടിട്ടുണ്ട്. നന്നായി ചെയ്തിട്ടുണ്ട്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. എനിക്കൊപ്പം ഓഡീഷനിലൂടെയാണ് മാത്യു ഈ സിനിമയിലെത്തിയത്.
ഉയിരിൽ തൊടുന്ന പാട്ടുകൾ
പാട്ടുകളൊരുക്കിയതു സുഷിൻശ്യാം. മൂന്നു പാട്ടുകൾ നേരത്തേ യൂട്യൂബിൽ വന്നിരുന്നു; ചെരാതുകൾ..., ഉയിരിൽ തൊടും... എന്നിവയ്ക്കൊപ്പം ടൈറ്റിൽ ട്രാക്കിലെ ഫാമിലി സോംഗിന്റെ ലിറിക്കൽ വീഡിയോയും. കുന്പളങ്ങി പ്രദേശങ്ങളിൽ തന്നെയാണു പാട്ടുകളും ഷൂട്ട് ചെയ്തത്. ഏറെ സിംപിളായ ഷോട്സാണ് എല്ലാം. എല്ലാവർക്കും റിലേറ്റ് ചെയ്യാനാകുന്ന രീതിയിൽ ഏറെ റിയലിസ്റ്റിക്കായി ചെയ്തിരിക്കുന്നു.
വെല്ലുവിളി ഒന്നുമില്ല
ഒന്നും എനിക്കു ചലഞ്ചായി തോന്നിയില്ല. സെറ്റിലുള്ളവർ അത്രയും കംഫർട്ടബിളായിട്ടാണ് എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യിപ്പിച്ചത്. അതുകാരണം എനിക്കു ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. അസി.ഡയറക്ടേഴ്സ് ഉൾപ്പെടെ ഫുൾ ക്രൂവിന്റെ സഹായമുണ്ടായിരുന്നു. എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നതിനാൽ എല്ലാം വളരെ ഈസിയായിട്ടാണു മുന്നോട്ടുപോയത്.
ഷൈജു ഖാലിദ്
ഛായാഗ്രഹണം ഷൈജു ഖാലിദ്. ഏറെ ബ്രില്യന്റായ കാമറാമാനാണ് അദ്ദേഹം. അധികം സംസാരിക്കില്ല. പക്ഷേ, വർക്കിലൂടെ നമുക്ക് ആ ബ്രില്യൻസ് അറിയാം. ലേറ്റ് നൈറ്റ്സ് ഷൂട്ടായിരുന്നു അധികവും. വൈകിട്ടു തുടങ്ങി വെളുപ്പിനുവരെ നീളുന്ന ഷൂട്ടിംഗിൽ ഫുൾ എനർജിയിൽനിന്ന് ഷൂട്ട് ചെയ്യുന്നതു ഷൈജുക്കയാണ്. ഷൈജുക്ക ഉൾപ്പെടെ എല്ലാവരുടെയും ഇൻപുട്സ് ഏറെ സഹായകമായി.
അവരിൽ ഒരാളായി ഞാനും
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ... ഇവരെല്ലാവരും മുന്‍പുതന്നെ പരസ്പരം അറിയാവുന്നവരാണ്, സുഹൃത്തുക്കളുമാണ്. ഇവരാണു ചിത്രം നിർമിച്ചത്. സെറ്റിൽ സൗഹൃദം നിറഞ്ഞിരുന്നു. പുതുമുഖമാണെങ്കിലും അവരിൽ ഒരാളായി കണ്ടാണ് എല്ലാവരും എന്നോടു സംസാരിച്ചിരുന്നത്. നസ്രിയ ഇടയ്ക്കൊക്കെ സെറ്റിൽ വരുമായിരുന്നു. ദിലീഷ് ചേട്ടനും വന്നിരുന്നു. നസ്രിയയുമായി നേരത്തേ പരിചയമുണ്ട്.
ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ എന്ന രീതിയിൽ മാത്രമായി ആരും സെറ്റിൽ നിന്നിട്ടില്ല. എല്ലാവരും ഏറെ സൗഹൃദപരമായി എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ഏറെ കാഷ്വൽ ആയ, ഈസി ഗോയിംഗ് ആയിട്ടുള്ള അന്തരീക്ഷമായിരുന്നു സെറ്റിൽ. വിചാരിച്ചതിലും വേഗത്തിൽ എല്ലാ വർക്കുകളും മുന്നോട്ടു നീങ്ങുന്ന അനുഭവമാണ് ഉണ്ടായത്.
സ്നേഹം നിറച്ച സിനിമ
എല്ലാവർക്കും വേണ്ടിയുള്ള സിനിമയാണിത്. കുടുംബത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാണിത്. എല്ലാവർക്കും ഫാമിലിയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഏറെ റിലേറ്റ് ചെയ്യാനാകുന്ന, ഒരുപാട് ആസ്വദിക്കാനാകുന്ന സിനിമയാണിത്. എല്ലാവർക്കും ഇഷ്ടപ്പെടും. ഒരുപാടു സ്നേഹമുള്ള ഒരുകൂട്ടം ആളുകൾ ഉണ്ടാക്കിയ ഒരു സിനിമയാണിത്. കുന്പളങ്ങി, എറണാകുളം, കൊച്ചി ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.
ചില വീട്ടുകാര്യങ്ങൾ
വീട്ടിൽ അപ്പ, അമ്മ, അനിയത്തി, അപ്പയുടെ അമ്മ. അമ്മ ഫുൽജ വീട്ടമ്മ. അനിയത്തി സൂസന്ന രാജഗിരിയിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നു. എല്ലാവരും ഏറെ ആവേശത്തിലാണ്. എന്നേക്കാൾ ആവേശം പപ്പയ്ക്കും അമ്മയ്ക്കുമാണ്. പൂജയുടെ ദിവസം പപ്പ സെറ്റിലുണ്ടായിരുന്നു. പപ്പയാണു സ്വിച്ചോണ്‍ ചെയ്തത്. പ്രായാധിക്യമായതിനാൽ അമ്മച്ചി സെറ്റിൽ വന്നിട്ടേയില്ല. പക്ഷേ, എല്ലാദിവസവും പുറത്തുപോകുന്നതിനു മുന്‍പ് അമ്മച്ചിയുടെ പ്രാർഥനയുണ്ട്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top