HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
പാട്ടുമഴയായ് ആൻ ആമി
Sunday, November 29, 2020 12:09 PM IST
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചു. ലൈവ് സ്റ്റേജ് പ്രോഗ്രമുകളോടുള്ള ഇഷ്ടം അവിടെ നിന്നുമാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സംഗീതലോകത്തേക്ക് എത്തിയത്.
ആരാരോ വരുമെന്നോരീ മോഹം... എന്ന് ആൻ ആമി പാടുന്പോൾ ഓരോ ശ്രോതാവിനും ആരെയോ കാത്തിരിക്കാൻ തോന്നുന്നതു പോലെയാണ്. പ്രിയമുള്ളൊരാൾ ഈ വഴിവന്ന പോലെന്നോ... ആനന്ദമേ സർവമാനന്ദമേ... എന്നു പാടുന്ന പോലെയോ ഉള്ള മറ്റൊരു ലോകത്താണ്. അത്രമേൽ മാധുര്യം ആ ശബ്ദത്തിൽ നിന്നും പകരുന്നുണ്ട്. ദുബായിൽനിന്നു മലയാളിത്തമുള്ള ശബ്ദവുമായി ആൻ ആമി പതിയെ മലയാള സിനിമാ സംഗീത മേഖലയിലേക്കു പടർന്നിറങ്ങുകയായിരുന്നു.
2020ൽ ഏഷ്യയിലെ ഏറ്റവും സ്വാധീനിച്ച 500 പേരുടെ പട്ടികയിലേക്കു പരിഗണിക്കപ്പെട്ടതിന്റെ ആനന്ദമാണ് ആനിനു പറയാനുള്ളത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും മോഡലും ഇവന്റ്സ് കോഓർഡിനേറ്ററുമായ കിരണ്‍ റായി ഓണ്‍ലൈനിലൂടെ നടത്തിയ അഭിമുഖത്തിലാണ് 500 പേരുടെ പട്ടികയിലേക്ക് ആനും തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അതിനെക്കുറിച്ചു താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പുതിയ വിശേഷങ്ങളും സംഗീത ലോകത്തെക്കുറിച്ചും ആൻ ആമി മനസ് തുറക്കുന്പോൾ...
500ൽ ഒരാളായി എത്തുന്നത്
ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു വിവിധ മേഖലകളിലുള്ളവരെ തെരഞ്ഞെടുത്ത പട്ടികയിലിടം നേടാനായതിന്റെ വലിയ സന്തോഷമുണ്ട്. എ.ആർ. റഹ്മാൻ, സക്കീർ ഹുസൈൻ, സോനു നിഗം, ശ്രുതി ഹാസൻ തുടങ്ങിയവരുടെ പട്ടികയിലേക്കാണ് കേരളത്തിൽനിന്ന് എന്നെയും ലൈവ് അഭിമുഖത്തിലേക്ക് പരിഗണിച്ചത്.
സൂം ആപ്ലിക്കേഷനിലൂടെയായിരുന്നു അഭിമുഖം. സൂമിലൂടെ ഏറ്റവും കൂടുതൽ പേരുടെ ഇന്റർവ്യൂ നടത്തിയത് എന്ന ഗിന്നസ് റിക്കാർഡും അവർ ലക്ഷ്യമിടുന്നുണ്ട്. സിനിമ, സംഗീതം, കല, സാഹിത്യം, കായികം, ബിസിനസ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള 500 പേരെയാണ് അവർ തെരഞ്ഞെടുത്തത്. ഒരു കലാകാരിയെന്ന നിലയിലുള്ള അംഗീകാരമായി ഞാനതിനെ കാണുന്നു.
ഗായികയായി തുടക്കം
പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ഒരു കോർപറേറ്റ് കന്പനിയിൽ ജോലി ചെയ്യുന്പോഴാണ് പിന്നണി ഗായികയായി തുടക്കം കുറിക്കുന്നത്. മുന്‍പ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ ഭാഗമായിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ് ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൾ വഹാബുമായി.
ഹിഷാമിന്റെ നിർദേശ പ്രകാരമായിരുന്നു മ്യൂസിക് ഡെമോ ചെയ്തത്. അദ്ദേഹമാണ് സംഗീത സംവിധായകനായ ഷാൻ റഹ്മാനോട് എന്നെക്കുറിച്ച് പറയുന്നത്. എന്റെ പാട്ടു കേട്ടതിനു ശേഷം ഷാൻ റഹ്മാൻ എനിക്കു മെസേജ് അയച്ചിരുന്നു. അതായിരുന്നു ടേണിംഗ് പോയിന്റ്. അദ്ദേഹത്തിന്റെ പാട്ടുപാടിയാണ് ഞാൻ സിനിമയിൽ ഗായികയാകുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിൽ ഒരു ഗാനം പാടി. അത് ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
പിന്നീട് ഹിഷാമിന്റെ സംഗീതത്തിൽ കാപുച്ചീനോ എന്ന ചിത്രത്തിലും പാടി. എന്റെ പാട്ട് കേട്ട നിർമാതാവും നടനുമായ വിജയ് ബാബുവാണ് സംഗീതസംവിധായകൻ എം. ജയചന്ദ്രനെ ബന്ധപ്പെടാൻ പറയുന്നത്. അന്നു ഞാൻ ബംഗളൂരുവില്‍ യാഹൂവിൽ ജോലി ചെയ്യുന്ന സമയമാണ്. ജോലിയുടെ ഇടവേളയിലാണ് ജയചന്ദ്രൻ സാറിനെ വിളിക്കുന്നത്.
അദ്ദേഹം എന്റെ പാട്ട് കേട്ടതിനു ശേഷം "ഒരു പാട്ട് കന്പോസ് ചെയ്യുകയാണ്, അതയച്ചുതരാം. പാടി കേൾപ്പിക്ക്’ എന്നു പറഞ്ഞു. രണ്ടു ദിവസംകൊണ്ട് പലയാവർത്തി പാടിക്കേൾപ്പിച്ചു. അങ്ങനെയാണ് "പുള്ളിക്കാരൻ സ്റ്റാറാ'യിലെ പാട്ട് പാടാനായി ചെന്നൈയിൽ എത്താൻ പറയുന്നത്.
അവിടെത്തിയപ്പോൾ ജോലിയുടെയും യാത്രയുടെയുമൊക്കെ ക്ഷീണം കാരണം ശബ്ദത്തിനാകെ സുഖമില്ലാതെയായിരുന്നു. എങ്കിലും രണ്ടു ദിവസംകൊണ്ട് അദ്ദേഹം ക്ഷമയോടെ എന്നെക്കൊണ്ട് സ്ട്രെയിനില്ലാത്ത വിധം പാടിച്ചു. അതായിരുന്നു കിളിവാതിലിൽ... എന്നത്. മലയാളി പ്രേക്ഷകർ ആദ്യമായി സ്വീകരിച്ച എന്റെ ഗാനം അതായിരുന്നു.
പിന്നണി ഗായികയായി മേൽവിലാസം
പിന്നീട് ബിജിപാൽ സാറിന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ഒരു വേറിട്ട ഗാനം പാടാൻ സാധിച്ചു. അങ്ങനെയാണ് കായലിറന്പില് എന്ന പാട്ട് പാടിയത്. യൂട്യൂബിൽ ഒരു മില്യനിലധികം പ്രേക്ഷകരെ ലഭിക്കുന്ന ആദ്യഗാനമായിരുന്നു അത്.
പിന്നീട് 2018-ൽ കൂടെയിലെ ആരാരോ വരുമെന്നോരീ മോഹം, അരവിന്ദന്റെ അതിഥികളിലെ ആനന്ദമേ എന്ന ഗാനങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ എനിക്കു നേടിത്തന്നു. കൂടെയിൽ രഘു ദീക്ഷിതിന്റെ സംഗീതത്തിൽ രണ്ടു പാട്ടുപാടി.
ആരോരോ... എന്നപാട്ട് ഷൂട്ടിനു മുന്‍പ് വളരെ പെട്ടന്നു ഒരുക്കിയതായിരുന്നു. ക്ലൈമാക്സിൽ രഘു ദീക്ഷിത് തന്നെ പാടിയ അതിന്റെ മെയിൽ വേർഷൻ ഒരുക്കിവച്ചിരുന്നു. എന്നെ മറ്റൊരു പാട്ടുപാടിക്കാനായി വിളിച്ചപ്പോഴാണ് ഈ ഗാനം ചിട്ടപ്പെടുത്തുന്നത്.
നല്ലൊരു പാട്ട് എന്നതിനൊപ്പം നസ്രിയയുടെ തിരിച്ചുവരവ്, സംവിധായിക അഞ്ജലി മേനോന്റെ ചിത്രം എന്നിങ്ങനെ പ്രത്യകതകൾകൊണ്ടും ആരാരോ... വളരെ വൈറലായി.
കുന്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും തളിർ, ജൂണിലെ ആദ്യം തമ്മിൽ കാണും, സ്റ്റാൻഡ് അപ്പിലെ മതിവരാതെ തുടങ്ങിയ ഒരുപിടി മികച്ച ഗാനങ്ങൾ പാടാൻ സാധിച്ചു.
ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരു തെലുങ്ക് ചിത്രത്തിലും പാടി. പ്രമതോ മീ കാർത്തിക് എന്ന ചിത്രത്തിലെ ഒക്കാ ചിനുക്കുലോ എന്ന ഗാനം ഞാനും സച്ചിൻ വാര്യരും ചേർന്നാണ് പാടിയിരിക്കുന്നത്.
സംഗീത പഠനം
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചു. ലൈവ് സ്റ്റേജ് പ്രോഗ്രാമുകളോടുള്ള ഇഷ്ടം അവിടെ നിന്നുമാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സംഗീതലോകത്തേക്ക് എത്തിയത്.
അതിനിടയിൽ അലകൾ എന്നൊരു കവർസോംഗ് വീഡിയോ ചെയ്തു. നിരവധി സ്റ്റേജ് ഷോകളും ബാൻഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോഴാണ് ആകസ്മികമായി കോവിഡിന്റെ രംഗപ്രവേശം.
ഡബ്ബിംഗ് മേഖലയിലേക്കും
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അൽഫോണ്‍സ് ചേട്ടന്റെ സംഗീതത്തിൽ ഒരു പാട്ട് പാടിയിരുന്നു. ആ ചിത്രത്തിന്റെ ലൈൻ പ്രോഡ്യൂസർ ഹാരിസ് എന്നൊരു സുഹൃത്തായിരുന്നു. അദ്ദേഹമാണ് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് കല്യാണി പ്രിയദർശനു ശബ്ദം നൽകാൻ കഴിയുമോ എന്നു ചോദിക്കുന്നത്.
അനൂപും അദ്ദേഹത്തിന്റെ ടീമും ഫുൾ സപ്പോർട്ട് തന്നു. അതുകൊണ്ടുതന്നെയാണ് ഈസിയായി കല്യാണിക്കു ശബ്ദം കൊടുക്കാൻ സാധിച്ചത്. ഉർവശി മാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദുൽഖർ എന്നിവരുടെയൊക്കെ ഡബ്ബിംഗ് കാണാനും അടുത്തറിയാനും സാധിച്ചു. അത് ആത്മവിശ്വാസം നൽകി.
അതിനു ശേഷമാണ് സൂഫിയും സുജാതയിലും അദിതി റാവു ഹൈദരിക്കായി ഡബ്ബ് ചെയ്യുന്നത്. അതിൽ അദിതിയുടെ കഥാപാത്രം ഊമയാണ്. അപ്പോൾ ആ കഥാപാത്രത്തിന്റെ ശ്വാസം എടുക്കുന്നതും മൂളുന്നതും കരയുന്നതുമൊക്കെ ഓരോ ഫീലും ചെറിയ ശബ്ദ വ്യതിയാനങ്ങളിലൂടെയായിരുന്നു അവതരിപ്പിക്കേണ്ടത്. അതു നല്ലൊരു അനുഭവമായിരുന്നു. അതിനു ശേഷം സുനാമി എന്ന ചിത്രത്തിലും നായിക കഥാപാത്രത്തിനു ശബ്ദം കൊടുത്തിരുന്നു. അത് ഇനി റിലീസാകാനുണ്ട്.
പുതിയ തീരങ്ങൾ
സംഗീത സംവിധാനവും ഇഷ്ടമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തൊക്കെ അത്തരത്തിൽ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. മോഡലിംഗിനോടും അഭിനയത്തോടും താല്പര്യമുണ്ട്. നമ്മുടെ തന്നെ മ്യൂസിക് വീഡിയോകളിലും അലൈകൾ കവർ സോംഗ് വീഡിയോയിലും പാടി അഭിനയിച്ചിട്ടുണ്ട്.
കുടുംബം, പഠനം
ദുബായിലാണ് വളർന്നത്. ഞാനും സഹോദരനും അമ്മയും അപ്പയും ചേരുന്നതാണ് കുടുംബം. അച്ഛൻ അവിടെ ഒരു ട്രാവൽ ഏജൻസി നടത്തുന്നു. അമ്മ അവിടെ ടീച്ചറായിരുന്നു. അനിയൻ ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്നു. ബംഗളൂരുവിൽ ക്രൈസ്റ്റ് കോളജിൽ നിന്നു ബിബിഎ പാസായി. കുറച്ചു നാൾ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തു. അതിനു ശേഷം തിരികെ ദുബായിലേക്ക പോയി.
അവിടെ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫസ്റ്റ് റാങ്കോടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് തിരികെ ബാംഗ്ലൂരിൽ യാഹുവിൽ ജോലിക്കു കയറുന്നത്. അപ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. 2018-ൽ ജോലിയിൽ നിന്നുമിറങ്ങി പൂർണമായും ലോകം സംഗീതമായി. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു. നിരവധി ഗായകരോടൊപ്പം പാടാൻ സാധിച്ചു.
തിരികെ ഇഷ്ടങ്ങളിലേക്ക്
കൊച്ചിയിലായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത്. പ്രോഗ്രാമുകളൊക്കെ കാൻസൽ ആയതുകൊണ്ടുതന്നെ മ്യൂസിക് പ്രാക്ടീസായിരുന്നു പ്രധാന പരിപാടി. വോയിസ് ടീച്ചിംഗും ഗിറ്റാർ പഠനവുമൊക്കെ നടത്തി.
ആ സമയത്താണ് പാചക മേഖലയിലേക്ക് കുറച്ചെങ്കിലും ശ്രദ്ധ കൊടുക്കുന്നത്. പിന്നെ പുസ്തകങ്ങൾ വായിക്കാനും സിനിമ കാണാനും വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ആ രണ്ടു കാര്യങ്ങളും വളരെ കാര്യമായി നടന്നു.
പുതിയ ഗാനങ്ങൾ
കുറച്ചേറെ ചിത്രങ്ങളിൽ ലോക്ക്ഡൗണിനു മുന്‍പ് പാടിയിരുന്നു. അനുഗൃഹീതൻ ആന്റണിയിൽ അരുണ്‍ മുരളീധരന്റെ സംഗീതത്തിലും നിവിൻ പോളിയുടെ പടവെട്ടിൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിലും പാടി.
ഗോവിന്ദ് വസന്തയ്ക്കൊപ്പം ഡ്യുയറ്റാണ് പാടിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലും മുജീബ് മജീദിന്റെ സംഗീതത്തിൽ പാടി. ഈ ചിത്രങ്ങളാണ് പോസ്റ്റ്പ്രോഡക്ഷൻ സ്റ്റേജിലുള്ളത്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും; ശനിയാഴ്ച രണ്ട് പരിപാടികളിൽ പങ്കെടുക്കും
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് പോലീസ്
ചേർത്തലയിൽ അഞ്ച് വയസുകാരന് മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
താമരശേരിയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
ടെക്സസ് പ്രളയം: മരണം 121 ആയി
Latest News
അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും; ശനിയാഴ്ച രണ്ട് പരിപാടികളിൽ പങ്കെടുക്കും
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് പോലീസ്
ചേർത്തലയിൽ അഞ്ച് വയസുകാരന് മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
താമരശേരിയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
ടെക്സസ് പ്രളയം: മരണം 121 ആയി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top