Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ജെയ്സന്റെ ദുഃഖങ്ങളും മാത്യുവിന്റെ സ്വപ്നങ്ങളും!
Wednesday, July 24, 2019 3:52 PM IST
ജാതിക്കാത്തോട്ടമെന്ന പാട്ടും അതിലെ കൊതിപ്പിക്കുന്ന വിഷ്വലുകളും പകരുന്ന പ്രതീക്ഷ വളരെ വലുതാണ്. അതു ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന നൊസ്റ്റാൾജിയയിലേക്കുള്ള കിളിവാതിലാണ്. 37 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി ‘ഈ ജാതിക്കാത്തോട്ടം... ’മുന്നേറുന്പോൾ ആ രണ്ടുപേർ.. ഒരു ജാതി നോട്ടമെറിയുന്ന മെലിഞ്ഞ പൊടിമീശക്കാരൻ പ്ലസ് ടു പയ്യൻ ജെയ്സണും അവന്റെ ഇഷ്ടമായ കീർത്തിയും നമ്മുടെ അനുഭൂതിയുടെ പരിസരങ്ങളിൽ രസംപകർന്നു വിലസുന്നു, അറിയാതെ നമ്മൾ പ്ലസ് ടു കാലത്തേക്ക് പറന്നിറങ്ങുന്നു.
ജെയ്സണായി വേഷമിടുന്നതു ‘കുന്പളങ്ങി നൈറ്റ്സി’ലെ ഫ്രാങ്കി - മാത്യു തോമസ്. കീർത്തിയാകുന്നത് ‘ഉദാഹരണം സുജാത’യിലെ ആതിര കൃഷ്ണൻ - അനശ്വര രാജൻ. ഇവരുടെ മലയാളം മാഷ് അഥവാ ജെയ്സന്റെ ‘തീരാദുഃഖം’ രവി പദ്മനാഭനാകുന്നതു വിനീത് ശ്രീനിവാസൻ. സിനിമാറ്റോഗ്രഫർ ജോമോൻ ടി. ജോണ്‍, എഡിറ്റർ ഷമീർ മുഹമ്മദ്, നിർമാതാവ് ഷെബിൻ ബെക്കർ എന്നിവർ നിർമിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘തണ്ണീർ മത്തൻ ദിനങ്ങൾ’ കളർഫുൾ പ്ലസ് ടു ലൈഫിന്റെ മധുരക്കാഴ്ചകളാണ്. തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്സണ്‍ റിയൽ ലൈഫിലും പ്ലസ്ടുക്കാരനാണ്. ജെയ്സണായി വേഷമിട്ട മാത്യു തോമസിന്റെ വിശേഷങ്ങളിലേക്ക്...
സിനിമ വലിയ സ്വപ്നമായിരുന്നോ....?
ഇഷ്ടമാണു സിനിമ. എന്റെ സ്കൂളിൽ കുന്പളങ്ങിയുടെ ഓഡിഷൻ വന്നിരുന്നു. വെറുതെ പോയി നോക്കിയതാണ്. പിന്നെയും രണ്ടു മൂന്ന് ഓഡിഷൻ കൂടി കടന്നു. അങ്ങനെ സെലക്ടായി. അവർക്കൊപ്പം ആറുമാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. അങ്ങനെ കുന്പളങ്ങിയിലെ ഫ്രാങ്കിയായി.
നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാനും അവരിൽ നിന്നു കുറേ കാര്യങ്ങൾ പഠിക്കാനുമായി. നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. സിനിമ എന്തെന്ന് അറിയാനായി. അത്തരം കുറേ നല്ല അനുഭവങ്ങളുണ്ടായി. മാത്രമല്ല, അതു കാരണം എനിക്കു രണ്ടാമത്തെ സിനിമയും കിട്ടി - തണ്ണീർമത്തൻ ദിനങ്ങൾ. ഇതിലേക്ക് പ്രൊഡ്യൂസർ ഷെബിൻ ബെക്കറാണ് എന്നെ ആദ്യം വിളിച്ചത്. ഡയറക്ടർ ഗിരീഷേട്ടൻ വഴിയാണ് സിനിമയുടെ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്.
തണ്ണീർമത്തൻ ദിനങ്ങൾ പറയുന്നത്....?
ജെയ്സണ്‍ എന്ന കുട്ടിയുടെ പ്ലസ് വണ്‍- പ്ലസ് ടു ലൈഫാണ് ഈ സിനിമ പറയുന്നത്. അതിൽ അവനു വരുന്ന ദുഃഖങ്ങളും അതിൽ ആദ്യദുഃഖമായ രവി പദ്മനാഭൻ എന്ന സാറും പിന്നെ അവൻ ഇഷ്ടപ്പെടുന്ന കീർത്തിയും പിന്നെ കുറേ കൂട്ടുകാരും...അതൊക്കെയാണു സിനിമയുടെ കഥവഴി. എല്ലാവർക്കും ഈ സിനിമ ഇഷ്ടമാവും. കാരണം, എല്ലാവരും സ്കൂൾ കഴിഞ്ഞു വന്നവരാണല്ലോ. സ്കൂൾ ലൈഫിൽ സംഭവിച്ച കാര്യങ്ങളുമായി ഈ സിനിമയിലെ കുറേ സംഭവങ്ങളെ നമുക്കു റിലേറ്റ് ചെയ്യാനാവും.
കുന്പളങ്ങിയിൽ നിന്നു തണ്ണീർ മത്തൻ ദിനങ്ങളിലേക്ക് എത്തിയപ്പോൾ....?
പ്രീപ്രൊഡക്ഷൻ സമയത്തു തന്നെ ഞാൻ കുന്പളങ്ങി ടീമിനൊപ്പം ഉണ്ടായിരുന്നു. ഇതിലാവട്ടെ ഷൂട്ടിംഗിന്റെ സമയത്താണ് എന്നെ വിളിച്ചത്. പക്ഷേ, ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരും ഒരു വർഷത്തിനടുത്തു സമയമെടുത്തു തന്നെയാണ് പ്രീ പ്രൊഡക്ഷൻ പൂർത്തീകരിച്ചത്.
കുന്പളങ്ങിയിലും ഇവിടെയും റിയലായിത്തന്നെ കാര്യങ്ങൾ പ്രസന്റ് ചെയ്യാനാണ് എല്ലാവരും ശ്രമിച്ചിട്ടുള്ളത്. ഗിരീഷേട്ടനും ഡിനോയ് ചേട്ടനും ചേർന്നാണു സ്ക്രിപ്റ്റ് ചെയ്തത്. അള്ള് രാമേന്ദ്രന്റെ സ്ക്രിപ്റ്റ് ചെയ്തവരിൽ ഒരാളാണു ഗിരീഷേട്ടൻ. ഡിനോയ് പൗലോസിന്റെ ആദ്യ സിനിമയാണിത്.
പ്ലസ് ടു ലൈഫുമായി ചേർന്നുനിൽക്കുന്ന അവതരണം...അതല്ലേ ജാതിക്കാത്തോട്ടത്തെ ഹിറ്റാക്കിയത്....?
അങ്ങനെയാണ് സംവിധായകൻ ഗിരീഷേട്ടൻ അതു പ്രസന്റ് ചെയ്തിരിക്കുന്നത്. റൈറ്റർ ഡിനോയ് ചേട്ടൻ അങ്ങനെയാണ് അത് എഴുതിയിരിക്കുന്നതും. കാമാറാമാൻ ജോമോൻ ചേട്ടൻ അതു റിയലിസ്റ്റിക്കായി കാണിക്കാനാണു ശ്രമിച്ചിരിക്കുന്നത്. പാട്ടെഴുതിയതു സുഹൈൽ കോയ. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലുമാണു പാടിയത്. ജസ്റ്റിൻ വർഗീസാണു മ്യൂസിക് ചെയ്തത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യാണ് ജസ്റ്റിന്റെ ആദ്യ ചിത്രം. വേറെയും രണ്ടു മൂന്നു പാട്ടുകളുണ്ട് ഈ പടത്തിൽ.
ഇംപ്രോവൈസേഷനുള്ള സാധ്യത എത്രത്തോളമായിരുന്നു...?
അതു വേണ്ടിവന്നില്ല. കാരണം, ബെസ്റ്റായിട്ടാണു സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. അതിനാൽ നമ്മുടെ സൈഡിൽ നിന്ന് ഇംപ്രോവൈസേഷന്റെ ആവശ്യമില്ല. ആദ്യമേ സ്ക്രിപ്റ്റ് വായിച്ചിരുന്നു. കുന്പളങ്ങി ചെയ്തപ്പോൾ ശ്യാമേട്ടൻ എന്റെ സീൻ മാത്രം പറഞ്ഞുതരികയായിരുന്നു. ചെയ്തുകൊണ്ടിരുന്നപ്പോഴാണു കഥ ഡീറ്റയിലായി അറിഞ്ഞത്. ഈ സിനിമയുടെ ഷൂട്ടിംഗിനു മുന്‍പ് കുന്പളങ്ങിയിലേതു പോലെ വലിയ പരിശീലന ക്യാന്പൊന്നും ഉണ്ടായിരുന്നില്ല. ഇതിൽ, ഒന്നു രണ്ടു ദിവസത്തെ ചില ചെറിയ കൂടിച്ചേരലുകൾ മാത്രം.
സീൻ ചെയ്യുന്നതിനു മുന്‍പ് റിഹേഴ്സൽ ഉണ്ടായിരുന്നു. പിന്നീടാണു ടേക്കിലേക്കു പോയിരുന്നത്. ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററും സീൻ വിശദീകരിച്ചു പറഞ്ഞു തരുമായിരുന്നു. കാമറ ചെയ്ത ജോമോൻ ചേട്ടന്റെയും വിനോദേട്ടന്റെയും ഒപ്പം നന്നായി വർക്ക് ചെയ്യാനായി. എന്തെങ്കിലും ഇംപ്രൂവ്മെന്റ് ആവശ്യമെങ്കിൽ അവരും അതു പറഞ്ഞുതന്നിരുന്നു.
കുടുംബത്തിലെ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണല്ലോ കുന്പളങ്ങിയിലെ ഫ്രാങ്കി. ഈ സിനിമയിലെ ജെയ്സനെക്കുറിച്ച്...?
ജെയ്സന്റെ മൂന്നു ദുഃഖങ്ങളിലൂടെയാണു കഥ പോകുന്നത്. ടീസർ കാഴ്ചകളിലും സംഭാഷണങ്ങളിലും അതിന്റെ സൂചനകളുണ്ടല്ലോ. ജെയ്സന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അവന്റെ ജീവിതത്തിലേക്കു വരുന്ന പുതിയ ആളുകളും... അങ്ങനെ ജെയ്സനാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടുതൽ വിശേഷങ്ങൾ സിനിമ കണ്ടുതന്നെ അറിയാം.
നായികയായി അനശ്വര രാജൻ...
കീർത്തി എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ജെയ്സണ്‍ ഇഷ്ടമുള്ള കുട്ടിയാണു കീർത്തി. ആ ഇഷ്ടം ജെയ്സണ്‍ കീർത്തിയോട് പറയുന്നുണ്ട്. രസമായിരുന്നു അനശ്വരയുമായുള്ള അഭിനയം. ഞങ്ങൾ പെട്ടെന്നു ഫ്രണ്ട്സായി. ഫ്രണ്ട്ഷിപ്പ് ഉള്ളതിനാൽ ഒരുമിച്ചുള്ള സീനുകൾ നന്നായി ചെയ്യാനായി.
പതിനൊന്നാം ക്ലാസിലാണ് അനശ്വര പഠിക്കുന്നത്. റിയൽ ലൈഫിൽ ഞങ്ങൾ രണ്ടുപേരും പ്ലസ് വണ്‍ പ്ലസ് ടുവിലായതിനാൽ അഭിനയിക്കുന്പോൾ അതിന്റെതായ ഈസിനെസ് ഫീൽ ചെയ്തിരുന്നു. സിനിമയിലെ പല സംഭവങ്ങളും എനിക്കു സ്കൂളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നവ ആയിരുന്നു. അത്തരം ഈസിനെസ് ഉണ്ടായിരുന്നു. അതിനാൽ കഥാപാത്രമാകാൻ പ്രത്യേക തയാറെടുപ്പൊന്നും വേണ്ടിവന്നില്ല.
ഷൂട്ടിംഗ് അനുഭവങ്ങളിലൂടെ...
സെറ്റിൽ എല്ലാവരുടെയും സപ്പോർട്ടുണ്ടായിരുന്നു. സംവിധായകൻ ഗിരീഷേട്ടൻ, റൈറ്റർ ഡിനോയ് ചേട്ടൻ, കാമറാമാൻമാരായ ജോമോൻ ടി. ജോണ്‍, വിനോദ് ഇല്ലംപള്ളി, എഡിറ്റർ ഷമീർ മുഹമ്മദ് ഉൾപ്പെടെ എല്ലാവരും കൂടെ നിന്നു. എല്ലാ ദിവസവും നല്ല രസമായിരുന്നു. അടിപൊളിയായിരുന്നു.
ഗോതുരുത്തിലെ ഒരു സ്കൂളിലായിരുന്നു ഷൂട്ടിംഗ്. രണ്ടു ഷെഡ്യൂളുകളിലായി മൊത്തം 30 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. സിനിമയിൽ ടൂർ പോലെ ഒരു സീക്വൻസുണ്ട്. അതു മൈസൂരുവിലാണു ഷൂട്ട് ചെയ്തത്. എല്ലാവരും ഒരുമിച്ചാണു മൈസൂരുവിലേക്കു പോയത്. കുറേ കൂട്ടുകാർ ഉണ്ടായിരുന്നു. ആ സീനുകളും ഏറെ ജോളിയായി ചെയ്യാനായി.
വിനീത് ശ്രീനിവാസനൊപ്പം...
രവി പദ്മനാഭൻ എന്ന മലയാളം അധ്യാപകന്റെ വേഷമാണ് വിനീതേട്ടന്. ജെയ്സന്റെ ഒന്നാമത്തെ ദുഃഖമാണ് രവി പദ്മനാഭൻ. സീൻ ചെയ്യുന്നതിനിടെ എന്തെങ്കിലും തെറ്റു വരുത്തിയാൽ വിനീതേട്ടൻ അതു മയത്തിൽ നല്ല സ്നേഹത്തോടെ പറഞ്ഞുമനസിലാക്കിത്തന്നിരുന്നു. നല്ല രസമായിരുന്നു വിനീതേട്ടനൊപ്പം അഭിനയിക്കാൻ. കുറേ കാര്യങ്ങൾ എനിക്കു പഠിക്കാനായി. നല്ലതുപോലെ ചെയ്താൽ നന്നായിട്ടുണ്ടെന്നു തന്നെ വിനീതേട്ടൻ പറയുമായിരുന്നു. നല്ലൊരു ചേട്ടനെപ്പോലെയായിരുന്നു വിനീതേട്ടൻ. മൈസൂർ ട്രിപ്പിലും വിനീതേട്ടൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
പഠിത്തവും അഭിനയവും എങ്ങനെ ഒന്നിച്ചുപോകുന്നു....?
പ്ലസ് വണ്‍ കഴിഞ്ഞുള്ള അവധി സമയത്തായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. രണ്ടു മാസം കൊണ്ടു ചിത്രീകരിച്ച സിനിമയാണിത്. വെക്കേഷനായതുകൊണ്ട് അധികം ക്ലാസൊന്നും പോയില്ല. ഇപ്പോൾ സാധാരണ പോലെ സ്കൂളിൽ പൊയ്ക്കൊണ്ടിരിക്കുന്നു. എറണാകുളം മരടിലുള്ള ഗ്രിഗോറിയൻ പബ്ളിക് സ്കൂളിലാണു പഠിക്കുന്നത്. ടീച്ചർമാരും കൂട്ടുകാരുമൊക്കെ നല്ല സപ്പോർട്ടാണ്. എല്ലാവരും അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. ജാതിക്കാത്തോട്ടത്തിനും ടീസറിനുമൊക്കെ നല്ല അഭിപ്രായമാണു കിട്ടിയത്.
പ്ലസ് വണിൽ പഠിക്കുന്പോഴാണു കുന്പളങ്ങി ചെയ്തത്. കുന്പളങ്ങിയുടെ കുറേ ഷൂട്ടിംഗ് വെക്കേഷനായിരുന്നു. സ്കൂൾ തുറന്നതോടെ ക്ലാസ് കഴിഞ്ഞ വൈകുന്നേരങ്ങളിലും പിന്നെ ശനിയും ഞായറുമായിട്ടാണ് ആ പടം ചെയ്തത്.
അടുത്ത സിനിമ കമിറ്റ് ചെയ്തോ...?
നല്ല സിനിമകൾ വരികയാണെങ്കിൽ ചെയ്യും. അതൊടൊപ്പം പഠിത്തവും കൊണ്ടുപോകണം. നല്ല കാരക്ടർ അല്ലെങ്കിൽ നല്ല സ്ക്രിപ്റ്റ് വന്നാൽ ചെയ്യും. നല്ല കാരക്ടർ ആണെങ്കിൽ സ്ക്രീൻ സ്പേസ് എത്രത്തോളമുണ്ട് എന്നൊന്നും നോക്കാതെ കമിറ്റ് ചെയ്യും.
വീട്ടുകാര്യങ്ങൾ...
എറണാകുളം തിരുവാങ്കുളത്താണു താമസം. വീട്ടിൽ അപ്പ, അമ്മ, ചേട്ടൻ. അപ്പ ബിജു ജോണ്‍ ടി. വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അമ്മ സൂസൻ കെ. മാത്യു വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ. ചേട്ടൻ ജോണ്‍ തോമസ് ഡിഗ്രി കംപ്ലീറ്റ് ചെയ്തു. എല്ലാവരും നല്ല സപ്പോർട്ടാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂത്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Latest News
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂത്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top