ഹ്യൂമർ മാത്രമല്ല ‘മാർഗംകളി’ - ബിബിൻ ജോർജ്
Wednesday, July 31, 2019 3:18 PM IST
ബിബിൻ ജോർജ് നായകവേഷത്തിലെത്തുന്ന രണ്ടാമതു ചിത്രമാണ് ശ്രീജിത് വിജയൻ സംവിധാനം ചെയ്ത ‘മാർഗംകളി’. നമിത പ്രമോദ് നായികയാവുന്ന ചിത്രത്തിൽ 96 ഫെയിം ഗൗരി ജി. കൃഷ്ണൻ, സൗമ്യ മേനോൻ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്നു. സിദ്ധിക്, ശാന്തികൃഷ്ണ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ബിന്ദു പണിക്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ.

ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൽ ആന്‍റണി എന്നിവർ നിർമിച്ച ‘മാർഗംകളി’ക്കു കഥയും തിരക്കഥയുമൊരുക്കിയത് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് ഫെയിം ശശാങ്കൻ മയ്യനാട്. സംഭാഷണം ബിബിൻ ജോർജ്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. സംഗീതസംവിധാനം ഗോപിസുന്ദർ. എഡിറ്റിംഗ് ജോണ്‍കുട്ടി. ‘മാർഗംകളി’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിബിൻ ജോർജ്...



‘മാർഗംകളി’എന്ന സിനിമ എന്താണു പറയുന്നത്..?

ഇതു ഡാൻസുമായി ബന്ധപ്പെട്ട സിനിമയാണോ അല്ലെങ്കിൽ മാർഗംകളി എന്ന ക്രിസ്ത്യൻ പാരന്പര്യകലയുമായി ബന്ധപ്പെട്ടതാണോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. ഈ സിനിമ അതൊന്നുമല്ല.

പ്രണയത്തിനുവേണ്ടിയുള്ള എല്ലാ മാർഗങ്ങളും അടഞ്ഞപ്പോൾ സച്ചിതാനന്ദൻ എന്ന നായകൻ ഒരു മാർഗവുമില്ലാതെ കളിച്ച കളിയാണു മാർഗംകളി. അതൊരു മരണക്കളിയും കൂടിയാണ്.



നായക കഥാപാത്രത്തെക്കുറിച്ച്...‍?

സച്ചിതാനന്ദൻ - അതാണ് എന്‍റെ കഥാപാത്രം. സച്ചി ലവ് ലെറ്റർ എഴുതിയാൽ ഏതു പെണ്ണും വീഴും. അതാണ് അയാളുടെ പ്രത്യേകത. അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണു സിനിമ പറയുന്നത്. സ്വന്തം വീട്ടിൽ ഇഷ്ടംപോലെ പണമൊക്കെയുള്ളതിനാൽ അച്ഛനും അമ്മയും പണിക്കുവിടാത്ത മകനാണു സച്ചിതാനന്ദൻ. അതാണു രസകരമായ മറ്റൊരു കാര്യം. സച്ചിയെ പണിക്കു വിടാത്തതിന്‍റെ കാരണം പടം കാണുന്പോൾ അറിയാം.



ഈ സിനിമ കമിറ്റ് ചെയ്തതിനു പിന്നിൽ..?

ഇതു നായികാപ്രാധാന്യമുള്ള സിനിമയാണ്. ഒരു പെണ്ണിന്‍റെ ഒരു ഇമോഷനുമായി ബന്ധപ്പെട്ടാണ് ഈ കഥ മുന്നോട്ടുപോകുന്നത്. സ്ത്രീകേന്ദ്രീകൃത വിഷയമാണു സിനിമ പറയുന്നത്.

ജെനുവിനായ ഒരു കഥയും അതിനൊപ്പം ഒരു പ്രണയവും കുറേ ഇമോഷനും അച്ഛനും അമ്മയും... അങ്ങനെ ഫാമിലിയായിട്ടു കാണാനാകുന്ന പക്കാ എന്‍റർടെയ്നർ സിനിമ തന്നെയാണു മാർഗംകളി. ഫാമിലി എന്നു പറയുന്പോൾ അതിൽ യൂത്തും ഉൾപ്പെടും.



നമിതാപ്രമോദിനൊപ്പം വീണ്ടും...

‘അമർ അക്ബർ അന്തോണി’ മുതൽ നമിത പ്രമോദിനെ അറിയാം. ‘റോൾമോഡൽസി’ൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നമിത പ്രമോദിന് ഒരു നായിക എന്ന രീതിയിലും ഒരു ആക്‌ട്രസ് എന്ന രീതിയിലും ബഞ്ച്മാർക്ക് അല്ലെങ്കിൽ സിഗ്നേച്ചർ ആകാൻ ഏറെ സാധ്യതയുള്ള കഥാപാത്രമാണ് ഈ സിനിമയിലെ ഉൗർമിള. എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിൽ അവർ അത് അഭിനയിച്ചിട്ടുമുണ്ട്.



ഗൗരി ജി. കൃഷ്ണ മാർഗംകളിയിൽ...

ഗൗരിക്ക് ഈ പടത്തിൽ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ്. പക്ഷേ, ഗൗരി അതിഥി താരമാണ്. ‘96’ നുശേഷം അനുഗ്രഹീതൻ ആന്‍റണിയിലാണു ഗൗരി അഭിനയിച്ചത്. അതിനുശേഷം ഞങ്ങളുടെ പടത്തിൽ അതിഥിയായി വന്നതാണ്. എന്തായാലും സന്തോഷകരമായ കാര്യം.



സൗമ്യമേനോൻ സുപ്രധാനവേഷത്തിൽ...

നമിതയോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് സൗമ്യ മേനോൻ അവതരിപ്പിക്കുന്നത്. വാസ്തവത്തിൽ സൗമ്യ മേനോനിലൂടെയാണു കഥ മുന്നോട്ടു പോകുന്നതും അതിൽ ട്വിസ്റ്റ് വരുന്നതും.

ഈ പടത്തിലൂടെയാണു സൗമ്യയെ പരിചയപ്പെട്ടത്. വളർന്നുവരുന്ന നല്ല ഒരാർട്ടിസ്റ്റായിട്ടാണ് എനിക്കു ഫീൽ ചെയ്തത്.



സംവിധായകൻ ശ്രീജിത് വിജയനൊപ്പം...

ഏറെ ക്രാഫ്റ്റുള്ള, വർക്ക്ഹോളിക് ആയ, വർക്കിനോടു 150 ശതമാനം പ്രതിബദ്ധതയുള്ള, സിനിമ എന്നു മാത്രം വിചാരമുള്ള ഒരു സംവിധായകനാണ് ശ്രീജിത് വിജയൻ. അദ്ദേഹം ഈ സിനിമയ്ക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. ഏറെ റിസ്ക്കെടുത്തിട്ടുണ്ട്. ശ്രീജിത് വിജയന്‍റെ കഷ്ടപ്പാടുകളുടെ ഫലം കൂടിയായിരിക്കും ഈ സിനിമ. ഗംഭീര ഡയറക്ടയായിട്ടാണ് എനിക്കു ഫീൽ ചെയ്തിട്ടുള്ളത്.

ഹ്യൂമറിന് എത്രത്തോളം പ്രാധാന്യമുള്ള സിനിമയാണിത്...?

ഹ്യൂമറിനു പ്രാധാന്യമുള്ള സിനിമ തന്നെയാണു മാർഗംകളി. പക്ഷേ, ഹ്യൂമർ മാത്രമല്ല ഈ സിനിമ സംസാരിക്കുന്നത്. എന്‍റെ മുൻ സിനിമകളെ അപേക്ഷിച്ചു നോക്കിയാൽ അത്രയും ഹ്യൂമർ ഇതിൽ ഇല്ല. പക്ഷേ, ഹ്യൂമറിന് ഉപരിയായി സെന്‍റിമെന്‍റ്സും പ്രണയവുമൊക്കെ ഇതിലുണ്ട്.



ബൈജു, ധർമജൻ, ഹരീഷ് കണാരൻ എന്നിവർക്കൊപ്പം..?

സാധാരണ എന്‍റെ സിനിമകളിൽ കൂട്ടുകാരായി ധർമജനും ഹരീഷ് കണാരനുമൊക്കെയാണു വരുന്നത്. പക്ഷേ, ഈ പടത്തിൽ അറുപതിനടുത്തു പ്രായമുള്ള എന്‍റെ കൂട്ടുകാരൻ ആന്‍റപ്പനെ അവതരിപ്പിച്ചതു ബൈജുചേട്ടനാണ്. മറ്റു രണ്ടുപേരും സന്ദർഭോചിതമായി വരുന്ന എന്‍റെ സുഹൃത്തുക്കളാണെന്നേയുള്ളൂ. പക്ഷേ, പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള തമാശകൾ ഈ സിനിമയിലും പ്രതീക്ഷിക്കാം.



‘മാർഗംകളി’യിൽ പാടിയെന്നു കേട്ടല്ലോ..?

ഗോപിസുന്ദർ എന്നെക്കൊണ്ടു പാടിച്ചതാണ്. പണ്ടു മഹാരാജാസിൽ ഒപ്പമുണ്ടായിരുന്ന എബീൻരാജ് എഴുതി മ്യൂസിക് ചെയ്ത പാട്ടാണത്. ‘നിനക്കായ് ഞാൻ പാട്ടു പാടുന്പോൾ എനിക്കായ് നീ കാത്തുനിന്നില്ലേ..’ എന്ന ആ പാട്ട് അന്ന് കോളജിൽ എബീൻരാജിന്‍റെ കൂടെനിന്നു പാടിയിരുന്നു.

ഈ സിനിമ യിൽ വേറൊരു പാട്ടുകാരനു പാടാൻ വേണ്ടി ഞാൻ വെറുതേയൊന്നു പാടി നോക്കിയതാണ്. കൊളളില്ലെങ്കിൽ മാറ്റാം എന്നും കരുതി. പക്ഷേ, ഫീലുണ്ട് അതു തന്നെ ഉപയോഗിക്കാമെന്നു ഗോപിസുന്ദർ തീരുമാനിക്കുകയായിരുന്നു. അല്ലാതെ പാട്ടുകാരനായി വേറെ എക്സ്പീരിയൻസൊന്നുമില്ല.



സ്ക്രിപ്റ്റ് റൈറ്റർ, നായകൻ, വില്ലൻ, സംഭാഷണരചയിതാവ്, പിന്നണിഗായകൻ.... സിനിമയുടെ സമസ്ത മേഖലകളിലും സാന്നിധ്യമറിയിക്കുകയാണല്ലോ. സംവിധാനം ചെയ്യാൻ പ്ലാനുണ്ടോ..?

നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം ദൈവം നിശ്ചയിച്ചതാണ്. നമ്മൾ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രവർത്തിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. ഓരോ ടൈം ആകുന്പോൾ കൃത്യമായി ആയിക്കോളും. സംവിധാനം ചെയ്യാൻ നിലവിൽ പ്ലാനില്ല. അടുത്ത ഒരു പരിപാടിയുണ്ട് - അഭിനയം. അതുംകൂടി കഴിഞ്ഞാൽ എഴുതാൻ പോകണം. ഒരു പടം കൂടി എഴുതണം എന്നുള്ളതാണ് ഇപ്പോഴത്തെ ആഗ്രഹം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.