ജോസഫ് കടന്ന് മാർക്കോണിയിലേക്ക് ‘ആത്മീയ’സഞ്ചാരം!
Sunday, July 14, 2019 11:35 AM IST
ജോസഫാണു വഴിത്തിരിവായത്, ആത്മീയ ഉൾപ്പെടെ പലരുടെയും കരിയറിലും ജീവിതത്തിലും. നൂറുദിവസം ഓടിയ തമിഴ്പടം ‘മനംകൊത്തിപ്പറവൈ’യിലെ നായികയായിരുന്നുവെങ്കിലും ആത്മീയ നാലാളറിയുന്ന നടിയായത് ജോസഫിലെ സ്റ്റെല്ലയിലൂടെയാണ്. ‘ജോസഫ് ’ തന്നെയാണ് ആത്മീയയെ ‘മാർക്കോണി മത്തായി’യിൽ എത്തിച്ചതും. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യമലയാള ചിത്രമായ മാർക്കോണി മത്തായിയിൽ ആത്മീയ ജയറാമിന്‍റെ നായിക. ജോസഫിലെ സ്റ്റെല്ലയുമായി ഒട്ടും സാമ്യമില്ലാത്ത വേഷമാണ് മാർക്കോണി മത്തായിയിലെ അന്നയെന്ന് ആത്മീയ. ആത്മീയയുടെ സിനിമാവഴികളിലൂടെ...



സിനിമയിലേക്കുള്ള വഴി...‍?

അച്ഛന്‍റെ സുഹൃത്താണു സെവൻ ആർട്സ് ആർട്സ് മോഹൻ അങ്കിൾ. അദ്ദേഹമാണ്, ഇവിടെ ലൊക്കേഷൻ കാണാൻ വന്ന തമിഴ് സിനിമ സംവിധായകനുമായി നേരിൽ കാണാൻ അവസരമൊരുക്കിയത്. എന്‍റെ ഫോട്ടോ കണ്ട് ഇഷ്ടമായിട്ടാണ് കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. അതായിരുന്നു സിനിമയിലേക്കുള്ള വഴി.

ആദ്യത്തേതു തമിഴ്സിനിമയാണ്; ശിവകാർത്തികേയനൊപ്പം ‘മനംകൊത്തിപ്പറവൈ’, 2012 ൽ. പിന്നീടു വലിയ ഇടവേള. അക്കാലത്തു മംഗലാപുരത്തു ബിഎസ്‌സി നഴ്സിംഗ് പഠിക്കുകയായിരുന്നു. പിന്നീടാണു ‘ജോസഫ്’. അതിനുശേഷം ഇപ്പോൾ ‘മാർക്കോണി മത്തായി’.



ജോസഫിന്‍റെ വിജയം കരിയറിൽ വരുത്തിയ മാറ്റം...?

‘മനംകൊത്തിപ്പറവൈ’ ചെയ്യുന്ന സമയത്തു മലയാളത്തിൽ ‘റോസ് ഗിറ്റാറിനാൽ’ എന്ന പ്രോജക്ടും പിന്നീട് ‘അമീബ’ എന്ന പ്രോജക്ടും ചെയ്തു. മനംകൊത്തിപ്പറവൈ തമിഴ്നാട്ടിൽ ഹിറ്റായിരുന്നു. അന്നു ഞാൻ പഠിക്കുകയായിരുന്നു. സിനിമയിൽ ചാൻസ് കിട്ടി, ചെയ്തു എന്നേയുള്ളൂ. അതിനാൽ അതൊന്നും എൻജോയ് ചെയ്യാൻ പറ്റിയിരുന്നില്ല. ‘ജോസഫ്’ സംഭവിച്ചതിനുശേഷമാണ് ഹിറ്റിന്‍റെ സന്തോഷം ആസ്വദിക്കാനായത്.

അതിനുശേഷം സമുദ്രക്കനി സാറിനൊപ്പം ധനുഷ് പ്രൊഡക്‌ഷൻസിന്‍റെ ‘വെള്ളൈ യാനൈ’ എന്ന തമിഴ് പടം. തുടർന്ന് അശോക് ആർ. നാഥിന്‍റെ ‘നാമം’ എന്ന മലയാളം ഓഫ് ബീറ്റ് മൂവി. പിന്നീടാണ് ‘മാർക്കോണി മത്തായി’ ചെയ്തത്. തുടർച്ചയായി പടങ്ങൾ ചെയ്യുന്നതിനാൽ ഇപ്പോൾ ഞാനും സിനിമാ ഫീൽഡിലാണ് എന്ന തോന്നലൊക്കെ വന്നുതുടങ്ങി. കുറച്ച് ആളുകളെങ്കിലും എന്നെ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെ വലിയ മാറ്റമാണു ജോസഫ് തന്നത്.

‘ജോസഫ് ’കണ്ടിട്ടു തന്നെയാണ് സത്യം സിനിമാസിന്‍റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി.നിർമിച്ച മാർക്കോണി മത്തായിയിലേക്ക് പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുക്ക എന്നെ വിളിച്ചത്.



‘മാർക്കോണി മത്തായി ’എന്ന സിനിമ പറയുന്നത്....?

ഇതൊരു ചെറിയ പ്രണയകഥയാണ്. ജയറാമേട്ടന്‍റെ കഥാപാത്രം മാർക്കോണി മത്തായി, എന്‍റെ കഥാപാത്രം അന്ന, മത്തായിയെ ചുറ്റിപ്പറ്റിയുള്ള കുറച്ചു കഥകൾ, വിജയ് സേതുപതി എന്ന വലിയ സ്റ്റാറിന്‍റെ ഇടപെടലുകൾ... അതൊക്കെയാണ് ഈ സിനിമ പറയുന്നത്. ലാളിത്യമുള്ള ഒരു പ്രണയകഥയാണു മാർക്കോണി മത്തായി.

ജയറാം സാറിന്‍റെ പെയറാണ് എന്‍റെ കഥാപാത്രം അന്ന. ആക്ടർ വിജയ് സേതുപതി ആയിത്തന്നെയാണ് വിജയ് സേതുപതി ഇതിൽ വേഷമിടുന്നത്. ഗസ്റ്റ് അപ്പിയറൻസ് എന്നു മാത്രം പറയാനാവില്ല. കഥയുടെ വലിയ ഒരു ഭാഗമാണ് സേതുപതി സാർ വരുന്ന സീനുകൾ.



മാർക്കോണി മത്തായി - റേഡിയോയുമായി ബന്ധമുള്ള ടൈറ്റിലാണല്ലോ...?

റേഡിയോയും മത്തായിയും തമ്മിൽ ഏറെ ബന്ധമുണ്ട്. ഒരു ചെറിയ തുരുത്തിലാണ് ഈ കഥ സംഭവിക്കുന്നത്. പാട്ട് എറെ ഇഷ്ടമുള്ളയാളാണു മത്തായി. ആ തുരുത്തിലേക്ക് ആദ്യമായി റേഡിയോ കൊണ്ടുവന്നതു മത്തായിയാണ്. എപ്പോഴും റേഡിയോയുമായി നടക്കുന്നതിനാൽ നാട്ടുകാർ മത്തായിയെ മാർക്കോണി മത്തായി എന്നു വിളിക്കുന്നു. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനാണു മത്തായി.

ജോസഫിലെ സ്റ്റെല്ലയിൽ നിന്ന് മാർക്കോണി മത്തായിയിലെ അന്നയിലേക്ക് എത്തിയപ്പോൾ..?

രണ്ടും രണ്ടുതരം കഥാപാത്രങ്ങളാണ്. സ്വഭാവത്തിൽ ഒട്ടും തന്നെ സാമ്യമില്ലാത്ത കഥാപാത്രങ്ങൾ. ഏറെ വൈബ്രന്‍റായ നാട്ടിൻപുറത്തുകാരിയാണ് അന്ന. തുള്ളിച്ചാടി നടക്കുന്ന ചങ്ങനാശേരിക്കാരി അച്ചായത്തിപ്പെണ്‍കുട്ടി. കഥാഗതിയിൽ, അന്ന ബാങ്കിലെ തൂപ്പുകാരിയായി വരുന്നു. സ്റ്റെല്ല കുറച്ചു മെച്വറിറ്റി ആവശ്യപ്പെടുന്ന കഥാപാത്രമാണ്. എന്നാൽ, അന്ന അങ്ങനെയല്ല.



അന്നയിലേക്ക് എത്താൻ വളരെ എളുപ്പമായിരുന്നോ...?

എന്‍റെ സ്വഭാവവുമായി ഒട്ടും സാമ്യമില്ല അന്നയ്ക്ക്. തുള്ളിച്ചാടി പെരുമാറുന്ന സ്വഭാവമല്ല എന്‍റേത്. കഥയിൽ ചില ഭാഗങ്ങളിൽ കുറച്ചു സീരിയസായ മുഹൂർത്തങ്ങളുണ്ട്. അതൊക്കെ ആദ്യമേ ഷൂട്ട് ചെയ്തു. ബാങ്കിലെ അന്നയുടെ സീനുകൾ എടുത്തപ്പോൾ ആദ്യം ചെയ്തതൊക്കെ പാടേ മറന്ന് വൈബ്രന്‍റായ അന്നയായി പെരുമാറണമെന്നു സംവിധായകൻ പറഞ്ഞിരുന്നു.

ചങ്ങനാശേരിക്കാരാണ് ഇതിന്‍റെ സംവിധായകൻ സനിൽ കളത്തിൽ സാറും അദ്ദേഹത്തിന്‍റെ സഹോദരൻ കാമറാമാൻ സജൻ കളത്തിൽ സാറും. കണ്ണൂരുകാരിയായ എന്നെ ചങ്ങനാശേരി അച്ചായത്തിയാക്കി മാറ്റിയതിന്‍റെ ഫുൾ ക്രെഡിറ്റും സനിൽ കളത്തിൽ സാറിനാണ്.



ജയറാമിനൊപ്പമുള്ള അനുഭവങ്ങൾ...?

നമ്മൾ ഏറെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന നടനാണു ജയറാം സാർ. വിവിധ അഭിനേത്രികൾക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ കോംബിനേഷനും അദ്ദേഹത്തിന്‍റെ സിനിമകളുമൊക്കെ ഏറെ ഇഷ്ടമാണ്. പദ്മരാജൻ സാർ, കമൽ സാർ, സത്യൻ അന്തിക്കാട് സാർ തുടങ്ങിയവർക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ സിനിമകളൊക്കെ കണ്ട് ഏറെ ഇഷ്ടം തോന്നിയതാണ്.

ആവേശത്തിനപ്പുറം അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്പോൾ എനിക്കു പേടിയായിരുന്നു. ഉർവശി മാമിന്‍റെ കൂടെ, ശോഭന മാമിന്‍റെ കൂടെ, മഞ്ജുചേച്ചിയുടെ കൂടെയൊക്കെ അഭിനയിച്ച അദ്ദേഹം എന്‍റെ അഭിനയത്തെ എങ്ങനെയാവും കാണുക എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പക്ഷേ, ജയറാമേട്ടൻ ഏറെ സപ്പോർട്ടീവായിരുന്നു. രണ്ടാമത്തെ ടേക്കിലേക്കു പോകുന്പോൾ അദ്ദേഹം ഒരു ബുദ്ധിമുട്ടും കാണിച്ചിരുന്നില്ല.



ഒരുപാടു സിനിമകളിൽ മുന്പു നമ്മൾ കണ്ട് ഇഷ്ടപ്പെട്ടിട്ടുള്ള, നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ജയറാമേട്ടനെ ഈ സിനിമയിൽ നിങ്ങൾക്കു കാണാനാവും. ഇതൊരു പ്രണയകഥകൂടിയാണല്ലോ. അതിനോടു നീതിപുലർത്തുന്ന രീതിയിൽ ഏറെ രസകരമായി ജയറാമേട്ടൻ ആ വേഷം ചെയ്തിട്ടുണ്ട്.

വിജയ്സേതുപതിക്കൊപ്പമുള്ള അനുഭവങ്ങൾ...?

വിജയ് സേതുപതി സാറിനെ കണ്ടുകൊണ്ടിരിക്കുന്നതു തന്നെ വലിയൊരു ട്രീറ്റാണ്. അദ്ദേഹത്തിന്‍റെ സിനിമ കണ്ടിട്ടു തന്നെ നമ്മളൊക്കെ ആരാധകരാണ്. മനുഷ്യത്വപരമായി അദ്ദേഹം ഇടപെടുന്ന കാര്യങ്ങളൊക്കെ കണ്ടറിയുന്പോൾ ഏറെ ആരാധനയാണു തോന്നുന്നത്.



അദ്ദേഹം അഭിനയിക്കുന്നത്, ചുറ്റുമുള്ളവരോട് ഇടപഴകുന്നത്... അതിലൊക്കെ നമുക്കു കണ്ടുപഠിക്കാൻ ഏറെയുണ്ട്. അങ്ങനെയൊരു പേഴ്സണാലിറ്റിയാണു വിജയ് സേതുപതി സാറിന്‍റേത്. അദ്ദേഹവുമായി എനിക്കു കോംബിനേഷൻ സീനുകളുണ്ട്.

മാർക്കോണി മത്തായിയിലെ പാട്ടുകൾ...?

ഉണ്ണി മേനോൻ, അല ബി. ബാല എന്നിവർ പാടിയ തൊട്ടെ..., ഉപ്പും മുളകും ഫെയിം കേശു(അൽ സാബിത്ത്) അഭിനയിച്ച ഇതെന്തോ ഇതെന്തോ..എന്നീ പാട്ടുകൾ യൂട്യൂബിൽ നേരത്തേ ഹിറ്റായിരുന്നു. എം. ജയചന്ദ്രൻ സാറാണ് പാട്ടുകളൊരുക്കിയത്. ശ്രേയാ ഘോഷാൽ പാടിയ പാട്ടാണ് മറ്റൊരു ഹൈലൈറ്റ്.



ജോസഫ്, മാർക്കോണി മത്തായി...സിനിമ നല്കുന്ന അനുഭവമെന്താണ്...?

മനസിൽ സിനിമയോടുള്ള ഇഷ്ടം കൂടിയിട്ടുണ്ട്; ആത്മവിശ്വാസവും. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു മനസിലാകുന്നു. എങ്ങനെയാണ് എഫേർട്ട് എടുക്കേണ്ടത്, എവിടെയൊക്കെയാണു നമുക്കു തെറ്റുപറ്റുന്നത്, എവിടെയൊക്കെയാണ് നമ്മൾ ഇംപ്രൂവ് ചെയ്യേണ്ടത്, ഇനിയൊരു കാരക്ടർ കിട്ടിയാൽ എങ്ങനെയൊക്കെ ചെയ്യണം...എന്നൊക്കെയുള്ള ചിന്തകൾ ഇപ്പോൾ തുടങ്ങി.

ഫീൽഡിൽ നിന്നും മീഡിയ സുഹൃത്തുക്കളിൽ നിന്നും നല്ല സപ്പോർട്ടുണ്ട്. ഞാൻ പ്രതീക്ഷിക്കാത്തത്രയും സപ്പോർട്ട് ഇൻഡസ്ട്രിക്കുള്ളിൽ നിന്നുണ്ട്. ജയറാമേട്ടൻ, വിജയ് സേതുപതി എന്നിവരെപ്പോലെതന്നെ ഏറെ ഫൈനസ്റ്റ് ആർട്ടിസ്റ്റുകളുടെ വലിയൊരു നിരതന്നെയുണ്ട് ഇതിൽ. ജോയ്മാത്യു സാർ, ടിനി ചേട്ടൻ, പ്രജോദേട്ടൻ, മുകുന്ദേട്ടൻ, സീതാലക്ഷ്മിയാന്‍റി, മല്ലികാന്‍റി, ലക്ഷ്മിപ്രിയ ചേച്ചി, ദേവി അജിത്ത്, മാമുക്കോയ ചേട്ടൻ, അജു വർഗീസ് ചേട്ടൻ, സിദ്ധാർഥ് ശിവ...

ഇവരുടെയൊക്കെ കൂടെ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇടപഴകാനായി എന്നുള്ളത് തുടക്കക്കാരിയായ എനിക്കു വലിയ അനുഭവം തന്നെയാണ്; ഒരുപാടു പഠിക്കാനായി.



ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത് ഏങ്ങനെയുള്ള റോളുകളാണ്...?

നല്ല കഥയുടെ ഭാഗമാവുക - അതാണ് ഇഷ്ടം. കഥാപാത്രത്തിനു പ്രാധാന്യമുണ്ടാവണം. അല്ലാതെ വെറുതേ വന്നുപോകുന്നതരം കഥാപാത്രങ്ങൾ ചെയ്തിട്ടു കാര്യമില്ല. എന്നാൽ എനിക്കതു ചെയ്തു ഫലിപ്പിക്കാൻ പറ്റുന്നതുമാവണം. സിനിമയിലേക്ക് ഇപ്പോൾ വന്നതേയുള്ളൂ, പഠിക്കുന്ന സമയമാണ്. കിട്ടുന്ന കഥാപാത്രങ്ങൾ ഭംഗിയായി ചെയ്യണമെന്നാണ് ആഗ്രഹം. പുതിയ സിനിമകളുടെ ചർച്ചകളിലാണ്.



വീട്ടുകാര്യങ്ങൾ...

അച്ഛൻ രാജൻ കുവൈറ്റിലായിരുന്നു. ഇപ്പോൾ നാട്ടിൽ സെറ്റിലായി. അമ്മ പദ്മിനി. മൂന്നു പെണ്‍കുട്ടികളിൽ ഇളയ ആളാണു ഞാൻ. സഹോദരിമാർ വിവാഹിതരാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.