Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘ലൂക്ക’ കാത്തിരുന്നു കിട്ടിയത്, ‘പതിനെട്ടാംപടി’ സർപ്രൈസ്: അഹാന
Thursday, June 27, 2019 4:19 PM IST
റൊമാന്റിക് ത്രില്ലർ ലൂക്കയിൽ ടോവിനോയുടെ നായികാവേഷം കാത്തിരുന്നു കിട്ടിയതാണെന്നും ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാംപടി സർപ്രൈസ് ഓഫറായിരുന്നുവെന്നും യുവതാരം അഹാന കൃഷ്ണ.
“കുറേ നാളായി ചെയ്യണം എന്നു കരുതിവച്ചിരുന്ന പലതും എനിക്കു ചെയ്യാനാകുമോ എന്നു ടെസ്റ്റ് ചെയ്യുന്ന ഒരു പ്രോജക്ടായിരുന്നു ലൂക്ക. ലൂക്കയിലെ നിഹാരികയും പതിനെട്ടാംപടിയിലെ ആനിയും എന്നിലെ അഭിനേത്രിയുടെ ആത്മവിശ്വാസത്തിനു കരുത്തായി. ഓരോ സിനിമയും എനിക്കു പ്രധാനമാണ്. ലൂക്ക എനിക്ക് ഒരനുഭവമായിരുന്നു. പതിനെട്ടാംപടി മറ്റൊരനുഭവം. ഈ രണ്ടു സിനിമകളും ഒരാഴ്ചയുടെ ഇടവേളയിൽ തീയറ്ററിലെത്തുന്നു എന്നതു വലിയ സന്തോഷമുള്ള കാര്യമാണ്”- അഹാന കൃഷ്ണ സംസാരിക്കുന്നു.
ഞാൻ സ്റ്റീവ് ലോപ്പസിൽ ഫർഹാൻ ഫാസിലിന്റെ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നിവിന്റെ അനിയത്തി. മൂന്നാമത്തെ ചിത്രമായ ‘ലൂക്ക’യിലേക്ക് എത്തിയത്...?
ഷൂട്ടിംഗ് നടന്ന ക്രമം നോക്കിയാൽ ലൂക്ക അഞ്ചാമത്തെ ചിത്രമാണ്. ലൂക്കയുടെ ഷൂട്ടിംഗിനു മുന്‍പാണ് ഞാൻ പതിനെട്ടാംപടിയും സണ്ണിവെയ്നൊപ്പം ‘പിടികിട്ടാപ്പുള്ളി’ എന്ന പടവും ചെയ്തത്. പക്ഷേ, ആദ്യം റിലീസാകുന്നത് ലൂക്കയാണ്.
ഇതിന്റെ കാമറാമാൻ നിമിഷ് രവി എന്റെ അടുത്ത സുഹൃത്താണ്. രണ്ടു വർഷം മുന്‍പ് ലൂക്കയുടെ ഡയറക്ടർ അരുണ്‍ ബോസിനോട് നിമിഷാണ് എന്റെ പേരു നിർദേശിച്ചത്. അങ്ങനെയാണ് ലൂക്കയിൽ എത്തിയത്. ഈ വർഷം ഫെബ്രുവരിയിലാണ് ചിത്രീകരണം തുടങ്ങിയത്. എനിക്ക് ഒത്തിരി പ്രതീക്ഷയുള്ള ഒരു സിനിമയാണിത്.
ലൂക്ക എന്ന സിനിമ പറയുന്നത്...?
ലൂക്ക എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. എന്റെ കഥാപാത്രത്തിന്റെ പേര് നിഹാരിക എന്നും. ലൂക്കയുടെയും നിഹാരികയുടെയും ലവ് സ്റ്റോറിയാണു പറയുന്നത്. അതിനു സമാന്തരമായി ഒരു മിസ്റ്ററി ട്രാക്കും പോകുന്നു. ഈ ചിത്രം മുഖ്യമായും പറയുന്നത് അതി മനോഹരമായ ഒരു പ്രണയകഥയാണ്.
ടോവിനോയുടെ നായികയാകുന്പോൾ....?
എനിക്കു നന്നായി പെർഫോം ചെയ്യാനാകുന്നതും പടത്തിൽ പ്രാധാന്യമുള്ളതുമായ ഒരു റോളിനായി ഞാൻ ഏറെനാളായി കാത്തിരിക്കുകയായിരുന്നു. പടത്തിൽ നിന്ന് എടുത്തു മാറ്റാനാവാത്ത ഒരു കഥാപാത്രമാണു ലൂക്കയിലെ നിഹാരിക. അതുകൊണ്ടുതന്നെ സന്തോഷമുള്ള കാര്യമാണ്. പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ടോവിനോ എന്ന താരത്തിനൊപ്പം അഭിനയിക്കുന്പോൾ ആ സാന്നിധ്യമുള്ളതിനാൽ സ്വാഭാവികമായും സിനിമയ്ക്കു കൂടുതൽ ശ്രദ്ധ കിട്ടുമല്ലോ. തുടക്കക്കാരി എന്ന നിലയിൽ എനിക്കും അതു വളരെ സഹായകമാണ്. കാരണം, നമ്മുടെ സിനിമയിലെ ട്രെയിലർ അല്ലെങ്കിൽ പാട്ട് ഒത്തിരിപ്പേർ കാണുന്പോൾ ആളുകളുടെ ഇടയിൽ എനിക്കും നല്ല ഒരിടം കിട്ടുമല്ലോ.
നിഹാരികയെക്കുറിച്ച്...?
നിഹാരിക ബാനർജി പാതി ബംഗാളിയാണ്. ബംഗളൂരുവിലാണു താമസം. റിസേർച്ച് വർക്കിനുവേണ്ടി കൊച്ചിയിൽ വന്ന് താമസിക്കുന്ന നിഹാരിക ഒരു പ്രത്യേക സന്ദർഭത്തിൽ ലൂക്കയെ കണ്ടുമുട്ടുന്നതും തുടർന്നുള്ള ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ലൂക്കയ്ക്ക് ഈ കഥയിൽ ഉള്ളത്രയും പ്രാധാന്യം നിഹാരികയ്ക്കുമുണ്ട്. അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്പോൾ നമുക്കു നല്ല ഫീലിംഗാണ് അനുഭവപ്പെടുക. കാരണം, നമുക്കു സിനിമയിലെ ഓരോ ഡയലോഗും പരിചിതമായിരിക്കും. ഈ സിനിമ കാണുന്പോൾ ഞാൻ എന്ന അഭിനേത്രിയെ ആളുകൾക്കു കൃത്യമായി വിലയിരുത്താനാവും. എന്നെ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നുള്ളതു പറയാനാവും.
വാസ്തവത്തിൽ അത്തരം സാധ്യത ഇതുവരെ ചെയ്ത സിനിമകളിൽ എനിക്കുണ്ടായിരുന്നില്ല. മുന്‍പു ചെയ്ത രണ്ടു സിനിമകളിലും എന്റെ കഥാപാത്രം വളരെ സേഫ് സോണിലായിരുന്നു. ആർക്കും വിലയിരുത്താൻ തക്ക ഒരു പെർഫോമൻസ് സ്കോപ്പ് ഉണ്ടായിരുന്നില്ല. പക്ഷേ, ലൂക്കയിൽ ഞാൻ വളരെ എഗ്സൈറ്റഡാണ്. ആളുകളുടെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുകയാണ്.
ലൂക്കയുടെ പശ്ചാത്തലം...?
ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന, നാലാളറിയുന്ന സ്ക്രാപ് ആർട്ടിസ്റ്റാണു ലൂക്ക. പാഴ് വസ്തുക്കളിൽ നിന്നാണു ലൂക്ക കലാരൂപങ്ങൾ തീർക്കുന്നത്. ബുദ്ധിവൈഭവവും അസാധാരണ പ്രതിഭയുമുള്ള കലാകാരനാണു ലൂക്ക. പടം വരയ്ക്കുക മാത്രമല്ല പലതും ചെയ്യുന്ന ആർട്ടിസ്റ്റാണ് ലൂക്ക.
ടോവിനോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ...?
ആദ്യമായിട്ടാണ് ടോവിനോയുടെ കൂടെ അഭിനയിക്കുന്നത്. മുന്‍പ് ഒന്നുരണ്ടു തവണ ചില പരിപാടികളിൽ വച്ച് കണ്ടിട്ടുണ്ട്. കാര്യമായ പരിചയമൊന്നും ഇല്ലായിരുന്നു. ഓരോ സീനും ഷൂട്ട് ചെയ്യും മുന്‍പ് നമുക്കിതു പറഞ്ഞു നോക്കാം എന്ന് ടോവിനോ പറയുമായിരുന്നു. അങ്ങനെ നാലഞ്ചു പ്രാവശ്യം പ്രാക്ടീസ് ചെയ്തിരുന്നു.
അങ്ങനെ വളരെ എളുപ്പമായിരുന്നു, ഫണ്‍ ആയിരുന്നു വർക്ക് ചെയ്യാൻ. ഞങ്ങൾ പരസ്പരം സജഷനുകൾ കൊടുത്തിരുന്നു. വർക്ക് ചെയ്യുന്പോൾ താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് ടോവിനോയുടെ പെരുമാറ്റം. ഒരുമിച്ചു വർക്ക് ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നു.
അഹാനയിൽ നിന്നു നിഹാരികയിലേക്കുള്ള ദൂരം..?
ഇമോഷണലി വളരെ അടുത്താണ്. കാരണം, വളരെ സെൻസിറ്റീവും സെൻസിബിളും ആയിട്ടുള്ള, ഇഷ്ടപ്പെടുന്നയാൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന കഥാപാത്രമാണു നിഹാരിക. അതുകൊണ്ടുതന്നെ ഇമോഷണലി എനിക്കു വളരെ റിലേറ്റബിൾ ആയിരുന്നു നിഹാരിക. ഞങ്ങൾക്കിടയിൽ മാനസികമായി ഏറെ ദൂരം ഉണ്ടായിരുന്നില്ല.
പക്ഷേ, ബാഹ്യമായി ഞങ്ങൾ തമ്മിൽ കുറച്ചു വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ലുക്കിൽത്തന്നെ അതു പ്രകടമാണ്. ഷോർട്ട് കേളി ഹെയറാണു നിഹാരികയുടേത്. എന്റേതു നീണ്ട സ്ട്രെയിറ്റ് ഹെയർ. അതിനാൽ ഈ സിനിമയ്ക്കു വേണ്ടി ഞാൻ പകുതിയോളം മുടി വെട്ടി.
നിഹാരിക ധാരാളം അക്സസറീസ് ഉപയോഗിക്കുന്ന വ്യക്തിയാണ്. ഞാനാവട്ടെ റിയൽ ലൈഫിൽ എത്രത്തോളം കുറച്ച് അക്സസറീസ് ഉപയോഗിക്കാം എന്നു നോക്കുന്ന ആളാണ്. നിഹാരിക ഡ്രസ് ചെയ്യാനൊക്കെ നല്ല എഫേർട്ട് എടുക്കാറുണ്ട്. അങ്ങനെ ഫിസിക്കലി കുറച്ചു വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഇംപ്രോവൈസേഷന് എത്രത്തോളമായിരുന്നു സാധ്യത...?
സംവിധായകൻ അരുണ്‍ ബോസും മൃദുൽ ജോർജും ചേർന്നാണ് ലൂക്കയുടെ രചന നിർവഹിച്ചത്. മൃദുലും അരുണുമൊക്കെയായി ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പുതന്നെ എനിക്കു രണ്ടു വർഷത്തിനടുത്തുള്ള പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല തവണ ഈ സ്ക്രിപ്റ്റ് ചർച്ച ചെയ്തിരുന്നു. അതിനാൽ സ്ക്രിപ്റ്റ് വളരെ പരിചിതമായിരുന്നു. അതിനാലാവാം ഷൂട്ടിംഗിന്റെ സമയത്ത് ‘ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ’ എന്നൊന്നും അരുണ്‍ പറഞ്ഞിട്ടില്ല.
കാരണം, ഞാൻ ചെയ്യുന്ന മിക്ക കാര്യങ്ങളും അരുണിന് ഓകെ ആയിരുന്നു. അരുണ്‍ എന്താണോ പറയുക അതാവും ഞാൻ ചെയ്യുക. അതിനാൽ ഇംപ്രോവൈസേഷനു വലിയ സ്കോപ് ഉണ്ടായിരുന്നു. ഞാനും ടോവിനോയും ചില ഡയലോഗുകൾ ഇഷ്ടമുള്ള രീതിയിൽ മോഡിഫൈ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഒന്നിച്ചുള്ള സീനുകളുടെ ഷൂട്ടിംഗ് വളരെ ഫ്രീയായിരുന്നു, ഏറെ രസകരവും.
എത്രത്തോളം റിയലിസ്റ്റിക് സിനിമയാണു ലൂക്ക...?
കഴിവതും യഥാർഥ ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന രീതിയിൽ ചെയ്യാനാണു ശ്രമിച്ചിരിക്കുന്നത്. ജീവിതത്തിൽ നമ്മൾ എങ്ങനെയാണോ ഇമോഷനുകളും റിയാക്ഷനുകളും പ്രകടിപ്പിക്കുന്നത് അങ്ങനെതന്നെ ഇതിലും ചെയ്തിരിക്കുന്നു.
പണ്ടൊക്കെ അങ്ങേയറ്റം റിയലിസ്റ്റിക് എന്നു കേൾക്കുന്പോൾ വലിയ ഭംഗിയൊന്നുമില്ലാത്ത വിഷ്വലുകളാവും പലരും മനസിൽകണ്ടിരുന്നത്. പക്ഷേ, ഇന്നു റിയൽ ലൈഫിൽ തന്നെ നമ്മൾ വളരെ ഭംഗിയുള്ള സ്ഥലങ്ങൾ, ഫ്രെയിമുകൾ ഒക്കെ കാണാറുണ്ട്. ഈ സിനിമ വിഷ്വലി വളരെ മനോഹരമാണ്. എന്നാൽ, റിയലിസ്റ്റിക് അല്ലെന്നു തോന്നുകയുമില്ല.
റിയലിസത്തോടു വളരെ അടുത്തു നിൽക്കുന്പോൾത്തന്നെ അതിനെ എത്രത്തോളം മനോഹരമായി കാണിക്കാം എന്ന കാഴ്ചപ്പാടിലാണു ചെയ്തിരിക്കുന്നത്. ലൂക്ക-നിഹാരിക ബന്ധം ആളുകൾക്കു കുറച്ചു സറിയലായി തോന്നാം. എല്ലാവരുടെയും ജീവിതത്തിലുള്ള ഒരു ബന്ധം ആവണമെന്നില്ല അത്.
ലൂക്കയിലെ മറ്റു വേഷങ്ങളിൽ..?
അക്ബറും ഫാത്തിമയും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. അക്ബറിനെ അവതരിപ്പിക്കുന്നതു പുതുമുഖം നിതിൻ ജോർജ്. സംസ്ഥാന പുരസ്കാരം നേടിയ വിനീത കോശി ഫാത്തിമയായി വേഷമിടുന്നു. ലൂക്കയുടെയും നിഹാരികയുടെയും വീട്ടിൽ നിൽക്കുന്ന മാർട്ടി, സലോമി എന്നീ കഥാപാത്രങ്ങളായി പോളി വൽസണും ചെന്പിൽ അശോകനും.
ഈ സിനിമയുടെ സംഗീത സംവിധായകനായ സൂരജ് എസ്. കുറുപ്പും ഇതിൽ ഒരു ബാൻഡ് അംഗമായി അഭിനയിച്ചിട്ടുണ്ട്. ആ ബാൻഡിലെ മറ്റൊരംഗമായി ഷാലു റഹീം വേഷമിടുന്നു. റോഷൻ എന്നാണു കഥാപാത്രത്തിന്റെ പേര്.
സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണോ ലൂക്ക...?
ഈ സിനിമയിൽ സംഗീതത്തിനു വളരെ പ്രാധാന്യമുണ്ട്. സൂരജിനു വളരെ സ്പെഷലായ പ്രോജക്ടാണു ലൂക്ക. സൂരജ് കുറേ നല്ല പാട്ടുകൾ ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. മനു മഞ്ജിത് രചിച്ച ഒരേ കണ്ണാലിനി തേടും പാതയിൽ.., ശബരീഷ് വർമ രചിച്ച വാനം പെയ്തിടവെ നീയും പെയ്തതിനാൽ...(വാനിൽ ചന്ദ്രിക..), ബി.കെ. ഹരിനാരായണൻ രചിച്ച നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ.... എന്നീ പാട്ടുകൾ യൂട്യൂബിൽ ഹിറ്റാണ്.
ലൂക്ക സിങ്ക് സൗണ്ടിൽ ചെയ്ത പടമാണോ ...?
സ്റ്റുഡിയോ ഡബ്ബിംഗ് ആയിരുന്നു. പക്ഷേ, സ്പോട്ടിൽ നമ്മുടെ കംപ്ലീറ്റ് വോയ്സ് ട്രാക്ക് ശരീരത്തിൽ മൈക്ക് ഘടിപ്പിച്ച് റെക്കോർഡ് ചെയ്തിരുന്നു. സീൻ ഷൂട്ട് ചെയ്യുന്പോൾ നമ്മൾ എന്താണോ പറഞ്ഞത് അത്രത്തോളം അതിനോടു ചേർന്നുനിന്ന് ഡബ്ബ് ചെയ്യാൻ അതു പിന്നീടു സഹായകമായി.
എന്റെ ആദ്യത്തെ സിനിമ സിങ്ക് സൗണ്ടും രണ്ടാമത്തേത് ഡബ്ഡും ഈ സിനിമ രണ്ടിന്റെയും മിക്സ് പോലെയും ആയിരുന്നു. എനിക്ക് എല്ലാം വേറിട്ട അനുഭവങ്ങളാണ്. വ്യക്തിപരമായി ഞാൻ എൻജോയ് ചെയ്തതു സിങ്ക് സൗണ്ടാണ്. കാരണം, നമുക്ക് അറിയാവുന്ന ഒരു ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ.
ഡബ്ബിംഗിൽ വേണമെങ്കിൽ ഒന്നു രണ്ടു കറക്ഷനുകൾ ആവാം. എനിക്കു രണ്ടും ഓകെയാണ്. സിങ്ക്, ഡബ്ബിംഗ് എന്നതിനൊക്കെയപ്പുറം നമ്മുടെ സിനിമ രസകരവും ആവേശജകവുമാവണം എന്നതാണു പ്രധാനം.
നിഹാരികയുടെ സ്ലാംഗ് എത്രത്തോളം പരിചിതമായിരുന്നു...?
തിരുവനന്തപുരത്താണു ജനിച്ചുവളർന്നതെങ്കിലും എന്റെ സംസാരത്തിൽ ട്രിവാൻഡ്രം സ്ലാംഗ് എന്നല്ല ഒരു പ്രത്യേക സ്ലാംഗും ഇല്ല. സാധാരണ സിനിമയിൽ സംസാരിക്കുന്ന ഭാഷയാണ് എന്റേത്. നിഹാരികയ്ക്കു പ്രത്യേക സ്ലാംഗ് ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ സംസാരിക്കുന്നതുപോലെ തന്നെയാണ് നിഹാരികയും സംസാരിക്കുന്നതെന്നാണു ഡയറക്ടറും റൈറ്ററും വിഷ്വലൈസ് ചെയ്തിരുന്നത്.
‘പതിനെട്ടാംപടി’ വിശേഷങ്ങൾ...?
പതിനെട്ടാംപടി ഹീറോ-ഹീറോയിൻ കഥ അല്ല. ഒത്തിരി കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള പടമാണത്. ഞാനും അതിലെ നല്ല ഒരു പാർട്ടാണ്. പതിനെട്ടു വയസുള്ള കുറേ കുട്ടികളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അതാണ് പതിനെട്ടിന്റെ പ്രാധാന്യം. പുതുമുഖം ചന്തുവാണ് സിനിമയിൽ എന്റെ പാർട്ണർ ആയി വരുന്നത്. ജോയ് എന്നാണു കഥാപാത്രത്തിന്റെ പേര്. ചന്തുവുമായി എനിക്കു കുറേ സീനുകളുണ്ട്.
ഈ സിനിമയിലെ നായകൻ അശ്വിൻ എന്ന കുട്ടിയാണ്. അവനാണ് ഈ സിനിമയിലെ മുഖ്യകഥാപാത്രമാകുന്നത്. സ്കൂൾ കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. അശ്വിനുമായും എനിക്കു കോംബിനേഷൻ ഉായിരുന്നു. മമ്മൂട്ടി സാറിന്റെ കഥാപാത്രം ജോണ്‍ ഏബ്രഹാം പാലയ്ക്കൽ ഈ സിനിമയുടെ അവിഭാജ്യഘടകമാണ്. സിനിമയുടെ നല്ലൊരു ഭാഗം നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹത്തിന്റെ കഥാപാത്രം. സിനിമയ്ക്ക് അതൊരു ആഡ് അപ് ആയിരിക്കും.
പതിനെട്ടാംപടിയിലേക്കു ശങ്കർ സാറാണു വിളിച്ചത്. നിർമാതാവ് ഷാജിചേട്ടനും സംസാരിച്ചിരുന്നു. സ്ക്രിപ്റ്റ് വായിച്ചിരുന്നില്ല. പക്ഷേ, കഥാപാത്രത്തെക്കുറിച്ചു പറഞ്ഞുതന്നപ്പോൾത്തന്നെ എനിക്ക് ഏറെ ഇഷ്ടമായി. ആനി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്, ടീച്ചറാണ്. ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞപ്പോഴാണ് എന്റെ സീനുകളുടെ വിശദാശങ്ങൾ അറിഞ്ഞത്.
നമുക്കു വിധിച്ചിട്ടുള്ളതു നമുക്കു വരും എന്നു പറയാറില്ലേ. അങ്ങനെയൊരു പ്രോജക്ടായിരുന്നു പതിനെട്ടാംപടി. ഈ സിനിമയിലെ ഏതെങ്കിലുമൊരു പോയന്റ് സ്വാഭാവികമായും പ്രേക്ഷകന് പ്രചോദിതമായി മാറും.
വളരെ സന്തോഷകരമായ ഒരനുഭവം തന്നെയായിരുന്നു പതിനെട്ടാംപടി. കാരണം, ഇതു വലിയ താരനിരയുള്ള പ്രോജക്ടാണ്. ഒരു പ്രേക്ഷക എന്ന നിലയിലായിരിക്കും ഞാൻ ഈ സിനിമ കാണാൻ പോകുന്നത്. അല്ലാതെ, അതിൽ അഭിനയിച്ച ഒരാൾ എന്ന നിലയ്ക്ക് ആയിരിക്കില്ല.
പതിനെട്ടാംപടിയിൽ ഞാനില്ലാത്ത ഒത്തിരി ഭാഗങ്ങളുണ്ട്. അതൊന്നും ഞാൻ കണ്ടിട്ടില്ല, അതേപ്പറ്റി കേട്ടിട്ടേയുള്ളൂ. അതൊക്കെ കാണാൻ സാധാരണ പ്രേക്ഷകരെപ്പോലെ ഞാനും കാത്തിരിക്കുകയാണ്.
‘പിടികിട്ടാപ്പുള്ളി’യിൽ നായിക...?
നവാഗത സംവിധായകൻ ജിഷ്ണു ശ്രീകണ്ഠന്റെ ‘പിടികിട്ടാപ്പുള്ളി’യിൽ സണ്ണിവെയ്ന്റെ നായികയായി അഭിനയിച്ചു. നിർമാണം ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ.
കരിയറിൽ അഞ്ചു വർഷം. ഏറെ സെലക്ടീവായിരുന്നോ...?
‘ഞാൻ സ്റ്റീവ് ലോപ്പസി’നുശേഷം അധികം ഓഫറുകൾ വന്നിരുന്നില്ല. അതുകൊണ്ടുതന്നെ അധികം ‘നോ’ പറഞ്ഞിട്ടില്ല. പക്ഷേ, നല്ലൊരു പടമായിരിക്കണം ചെയ്യേണ്ടത് എന്ന ചിന്ത എപ്പോഴും മനസിലുണ്ടായിരുന്നു.
സിനിമയ്ക്ക് അപ്പുറമുള്ള ഇഷ്ടം ഡാൻസ് ആണോ...?
ഡാൻസ് ഇഷ്ടമാണ്. അഡ്വർടൈസിംഗിലും മാർക്കറ്റിംഗിലും താത്പര്യമാണ്. ഞാൻ പഠിച്ചത് അതാണ്. ഇപ്പോൾ ഓണ്‍ലൈനായി അതിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുകയുമാണ്.
വീട്ടുവിശേഷങ്ങൾ...?
അച്ഛൻ കൃഷ്ണകുമാർ ഇപ്പോൾ അധികം സിനിമകൾ ചെയ്യുന്നില്ല. അഡ്വർടൈസിംഗ് ബിസിനസുമായി തിരക്കിലാണ്. അമ്മ സിന്ധു അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. മൂന്ന് സഹോദരിമാർ - ദിയ, ഇഷാനി, ഹൻസിക.
ഹൻസികയാണ് ലൂക്കയിൽ എന്റെ കുട്ടിക്കാലം ചെയ്തത്. നല്ല അവസരങ്ങൾ വന്നാൽ അവരും തീർച്ചയായും അഭിനയിക്കും. എപ്പോഴും കുടുംബം തന്നെയാണ് ഏറ്റവും വലിയ സപ്പോർട്ട്. ലൂക്കയും പതിനെട്ടാംപടിയുമൊക്കെ തീയറ്ററുകളിലെത്താൻ എന്നെക്കാൾ കാത്തിരിക്കുന്നത് അവരാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top