Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
Star Chat
ഒരു സംവിധായിക ജനിക്കുന്നത് കുടുംബത്തിന്റെ പിന്തുണയിലാണ്: അനു കുരിശിങ്കൽ
Sunday, July 4, 2021 4:34 AM IST
മലയാള സിനിമാ സംവിധാന മേഖലയിൽ സ്ത്രീ പ്രാതിനിധ്യം കഴിഞ്ഞ കുറച്ചു നാളുകളായാണ് പ്രകടമായ രീതിയിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, വിധു വിൻസെന്റ്, ശ്രീബാല കെ. മേനോൻ, കാവ്യ പ്രകാശ് തുടങ്ങിയ വിലരിലെണ്ണാവുന്ന സംവിധായികമാർക്കു പിന്നാലെ സംവിധാന മേഖലയിലേക്കു ആദ്യ ചുവടുവെച്ചിരിക്കുകയാണ് യുവ കലാകാരിയായ അനു കുരിശിങ്കൽ. നിരവധി ചലിച്ചിത്രോത്സവങ്ങളിൽ ശ്രദ്ധ നേടിയ ആന്തോളജി ചിത്രം ചെരാതുകളിലെ ദിവാ എന്ന ചെറിയ സിനിമയിലൂടെയാണ് അനുവിന്റെ അരങ്ങേറ്റം.
ഒരു സംവിധായിക ജനിക്കുന്നത് കുടുംബത്തിന്റെ പിന്തുണയിലാണെന്നു വിളിച്ചോതുകയാണ് ഈ യുവപ്രതിഭ. “സിനിമാ രംഗത്തേക്കെത്തിയപ്പോൾ എനിക്കേറ്റവും പിന്തുണയും ധൈര്യവുമായത് എന്റെ മാതാപിതാക്കളാണ്. പലപ്പോഴും സമയ ബന്ധിതമായിരിക്കില്ല സിനിമയുടെ കാര്യം. ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതു മുതൽ തിയറ്ററിലെത്തുന്നതുവരെ നിരവധി ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും സമയാധിഷ്ഠിതമായി പൂർത്തിയാക്കുന്പോൾ ചിലപ്പോഴൾ രാത്രിയാവാം തിരികെ എത്തുന്നത്.
ലിംഗ വ്യത്യാസമില്ലാതെ വലിയ സ്വപ്നങ്ങളുള്ള ഒരുപറ്റം സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. എന്റെ പിതാവിനെ സംബന്ധിച്ച് ഒരു സിനിമയുടെ നിർമാതാവായിരുന്നതിനാൽ അതിന്റെ കാര്യങ്ങളറിയാമായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് ഒരു സംവിധായികയായി, ഒരു കലാകാരിയായി എന്നെ ഇവിടെ നിലനിർത്തുന്നത്...’’
സംഗീത വഴിയിൽ ആരംഭിച്ച് ഇന്നൊരു സിനിമയുടെ കപ്പിത്താനായി മാറിയ തന്റെ യാത്രയെക്കുറിച്ച് വ്യക്തമാക്കുകയാണ് അനു കുരിശിങ്കൽ. സംഗീത മേഖലയിലും സംവിധാനത്തിലും ഒരുപോലെ തന്റെ കയ്യൊപ്പു ചാർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഈ കലാകാരി പറയുന്നു.
ആദ്യ ഷോർട് ഫിലിംകൊണ്ടു തന്നെ മലയാള സിനിമാ മേഖലയിൽ സംവിധായികയായി മാറിയത് എങ്ങനെയാണ്?
പോയ വർഷം സെപ്റ്റംബറിലാണ് സംവിധാനം ചെയ്യാം എന്നു ചിന്തിക്കുന്നത്. അതിനു പ്രേരകമായത് സുഹൃത്തായ ആദർശാണ്. പിന്നീട് അതിനുവേണ്ടി വായിച്ചും പഠിച്ചും കുറേയേറെ കാര്യങ്ങൾ ഗ്രഹിച്ചു. അതിനു ശേഷമാണ് ഒരു ഷോർട് ഫിലിം ചെയ്യാമെന്നു തീരുമാനിക്കുന്നത്. മുന്‍പ് സംഗീത ആൽബത്തിൽ വർക്കു ചെയ്തതുകൊണ്ടു മികച്ച ടെക്നിക്കൽ ടീം എനിക്കൊപ്പമുണ്ടായിരുന്നു. ഷോർട് ഫിലിം ചെയ്യുന്പോൾ ടെക്നിക്കലി ഒരു സിനിമ എടുക്കാൻ നമ്മൾ പ്രാപ്തരാണെന്നു തെളിയിക്കുന്ന ഒരു കഥയാകണം എന്നാണ് ചിന്തിച്ചത്. വിവിധങ്ങളായ വികാരങ്ങളെ ഉൾക്കൊള്ളിക്കാനാകുന്ന ഒരു കഥയിലേക്കെത്തിയെന്നതാണ് ദിവാ എന്ന ഷോർട് ഫിലിം ചെയ്യുന്നതിനു ധൈര്യം പകർന്നത്. ഷോർട് ഫിലിം എന്ന രീതിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കി എഡിറ്റിംഗ് ജോലി പുരോഗമിക്കുന്പോഴാണ് നിർമാതാവ് ഡോ. മാത്യു മാന്പ്ര സാറിന്റെ മെസേജ്എത്തുന്നത്. അദ്ദേഹം നിർമിക്കുന്ന ഒരു ആന്തോളജി ഫിലിമിലെ ആറു കഥകളിൽ ഒന്ന് ഒരു സംവിധായിക ചെയ്യണമെന്നു കരുതുന്നു.
‘പുതിയൊരു കഥ ഇപ്പോൾ ഇല്ല. ഇനി ശരിയായി വരാൻ കുറച്ചു സമയമെടുക്കും’ എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. എന്റെ ഷോർട് ഫിലിമിന്റെ വിവരം അവർ ഫേസ്ബുക്കിൽ കണ്ടിരുന്നു. അതിനെപ്പറ്റി തിരക്കി. അവർ മുന്നോട്ടുവച്ച സെപ്സിഫിക്കേഷൻ ഞങ്ങളുടെ ഷോർട് ഫിലിമിലും കൃത്യമായിരുന്നു. അങ്ങനെയാണ് ദിവാ എന്ന ഷോർട് ഫിലിമിലൂടെ ഞാനും ചെരാതുകളുടെ ഭാഗമാകുന്നത്. മറ്റു പലരെയും പരിഗണിച്ചിരുന്നെങ്കിലും ദിവായുടെ തിരക്കഥ ഇഷ്ടപ്പെട്ടതും ഷൂട്ടിംഗ് പൂർത്തിയാക്കി എന്നതും എന്നെയും ചെരാതുകളുടെ ഭാഗമാക്കി മാറ്റി. അതുകൊണ്ടു തന്നെ പോസ്റ്റ്പ്രൊഡക്ഷൻ ജോലികളിൽ ഒരു വലിയ സിനിമയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി. ഷോർട് ഫിലിം ചെയ്തിടത്തുനിന്നും വലിയ ഒരു സിനിമയുടെ ഭാഗമായത് ദൈവാനുഗ്രഹം എന്നാണ് ഞാൻ കരുതുന്നത്.
സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ മുന്‍പ് അച്ഛൻ നിർമാതാവായത് സഹായകമായോ?
സിനിമ കുടുംബം ആയിരുന്നില്ല എന്റേത്. 2002-ൽ ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന ഒരു സിനിമ മാത്രമാണ് അച്ഛൻ കെ.ജെ. ജേക്കബ് നിർമിച്ചത്. കാൻ ഫെസ്റ്റിവലിലടക്കം തെരഞ്ഞെടുക്കപ്പെട്ട ചിത്രം മദർ തേരസയുടെ കഥയായിരുന്നു പറഞ്ഞത്. അതിന്റെ സംഗീതം ബേണി ഇഗ്നേഷ്യസും വരികൾ എസ്. രമേശൻ നായരുമായിരുന്നു. തന്റെ സിനിമയിലെ അണിയറ പ്രവർത്തകരുമായി അച്ഛൻ എന്നും സൗഹൃദം പുലർത്തിയിരുന്നു. ഞങ്ങൾ കുടുംബമായി വിദേശത്തായിരുന്നു. നാട്ടിലെത്തിയ സമയത്ത് സംഗീത സംവിധായകൻ ഇഗ്നേഷ്യസ് സാറിനു മുന്നിൽ ഒരു അവസരത്തിൽ പാടി. അദ്ദേഹത്തിന്റെ പ്രചോദനമാണ് സംഗീത മേഖലയിലേക്കെത്തിച്ചത്. പിന്നീട് ആന്പല്ലൂർ ഷാബു സാറിനു കീഴിൽ സംഗീതം പഠിച്ചു തുടങ്ങി. സംഗീത സംവിധായകൻ അലസക്സ് പോളിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്നോളജിയിൽ കോഴ്സിനു ചേർന്നു.
കന്പോസിംഗ്, റിക്കാർഡിംഗ്, പ്രോഗ്രാമിംഗ്, വരികൾ എഴുതുന്നതടക്കം ഒരു ഗാനം പിറവിയെടുക്കുന്നതിന്റെ മുഴുവൻ പ്രവർത്തനങ്ങളുംഅവിടെ നിന്നും പഠിച്ചു. ബേണി ഇഗ്നേഷ്യസിലെ ബേണി അങ്കിളിന്റെ മകൻ ടാൻസണ് എന്റെ സുഹൃത്തായിരുന്നു. ടാൻസന്റെ ആവശ്യപ്രകാരം അവൻ ഒരുക്കിയ സംഗീതത്തിനു വേണ്ടി തമിഴിൽ വരികളെഴുതിയാണ് തുടക്കം. അങ്ങനെയാണ് മഴൈത്തുള്ളി... എന്ന തമിഴ് മ്യൂസിക് ആൽബത്തിലൂടെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സംഗീത സംവിധായകൻ മെജോ ജോസഫിനു വേണ്ടി സൊല്ലാമൽ എന്നൊരു തമിഴ് ആൽബത്തിനുവേണ്ടിയും വരികൾ എഴുതി. പാട്ടെഴുത്തിന് എനിക്കതു കരുത്തായി നിന്നയാളായിരുന്നു സമീപകാലത്തു നമ്മളെ വിട്ടുപിരിഞ്ഞ കവി എസ്. രമേശൻ നായർ. അദ്ദേഹത്തിന്റെ മാർഗ നിർദേശങ്ങൾ എഴുത്തിന്റെ വഴിയിൽ എനിക്കെന്നും കരുത്തായിരുന്നു. അച്ഛന്റെ ബന്ധങ്ങളും സംഗീതത്തിൽ എന്റെ ഗുരുനാഥൻ അലക്സ് പോൾ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സമയത്തു നിരവധിയാളുകളുമായി ബന്ധം സ്ഥാപിക്കാനായതുമാണ് സിനിമാ രംഗത്തേക്കു വരുന്നതിന് എന്നെ പ്രേരിപ്പിച്ചത്.
ആദ്യ സിനിമ ദിവായുടെ ഒരുക്കങ്ങളും അതിനുവേണ്ടിയുള്ള തയാറെടുപ്പുകളും എങ്ങനെയായിരുന്നു?
ഫീൽ ഗുഡിൽ തുടങ്ങി ഹൊറർ ത്രില്ലറിലേക്കെത്തുന്ന ജോണറിലുള്ള കഥയാണ് ദിവായുടേത്. ഇത്തരത്തിൽ ഒരു കഥ മറ്റൊരു സംവിധായിക മലയാളത്തിൽ പറഞ്ഞിട്ടില്ല എന്നതും എന്നെ ആകർഷിച്ചു. അതുകൊണ്ടു തന്നെ മലയാളത്തിലെ ശീലങ്ങളിൽനിന്നും മാറി ഹോളിവുഡ് സ്റ്റൈലിലുള്ള ഒരു കാഴ്ചാനുഭവം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. നമ്മുടെ ബജറ്റിലും പരിമിതികൾക്കുള്ളിൽനിന്നും നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്കു ചിത്രം എത്തിക്കണം എന്നാണ് ചിന്തിച്ചത്. ജെബിൻ ജയിംസാണ് തിരക്കഥ എഴുതിയത്. നിരവധി ഫെസ്റ്റിവലുകൾക്കു പോയതിനു ശേഷമാണ് ചെരാതുകൾ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഷോർട് ഫിലം എന്ന നിലയിൽ ദിവായിലെ സംഗീത വിഭാഗത്തിനു ഇതിനോടകം പത്തോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ ഞാനാദ്യമായി എഴുതിയതും ദിവായിലെ ഗാനത്തിനു വരികളാണ്. കഴിഞ്ഞ ഡിസംബറിൽ നാലു ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കോവിഡിന്റെ വെല്ലുവിളികളടക്കം പല പ്രതിബന്ധങ്ങളേയും മറി കടന്നു സിനിമ ഒരുക്കാൻ സാധിച്ചതിനു പിന്നിൽ സുഹൃത്തുക്കളായി ഒപ്പം നിന്ന ക്രൂവിന്റെ പിന്തുണ വലുതായിരുന്നു. തിരക്കഥ പൂർണമാക്കി ആരംഭിച്ചതുകൊണ്ട് അഭിനയിക്കുന്നവർക്ക് നേരത്തേ സീനും സംഭാഷണങ്ങളും നൽകിയിരുന്നു. അവർക്കും പരിശീലനത്തോടെ കൃത്യമായി അവതരിപ്പാക്കാനതു സഹായകമായി. ദിവാ എന്ന വാക്ക് ദിവാസ്വപ്നം എന്നതിൽനിന്നും ലഭിച്ചതാണ്. അതിന് അറബിക് ഭാഷയിൽ ഗിഫ്റ്റ് ഓഫ് ഗോഡ് എന്നൊരർഥമുണ്ട്. അച്ഛന്റെ സിനിമയുടെ പേര് ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണ്. എന്റെ ആദ്യ സിനിമാ പശ്ചാത്തലത്തിനും അതു യോജിച്ചതെന്നു തോന്നിയപ്പോഴാണ് അങ്ങനെ പേരു നൽകുന്നത്.
നിരവധിയാളുകൾക്കു പ്രചോദനമാണ് അനു അടക്കമുള്ള വനിതകളുടെ കടന്നു വരവ്. പുതിയ പ്രതീക്ഷകൾ എന്തൊക്കെയാണ്?
ഫീച്ചർ സിനിമകൾ ചെയ്യണമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള അവസരങ്ങൾ ഇപ്പോൾ തേടിയെത്തുന്നത് എന്നെപ്പോലെ ഒരു തുടക്കക്കാരിക്കു മുന്നോട്ടുള്ള യാത്രയ്ക്കു പ്രചോദനമാകുന്നു. സംഗീതം എനിക്കിഷ്ടമുള്ളതുകൊണ്ടു മ്യൂസിക് വീഡിയോകളും പ്രതീക്ഷിക്കാം. ശരിക്കും എന്നിൽ വിശ്വസിച്ച നിർമാതാവ് മാത്യു മാന്പ്ര സാറിനോടാണ് നന്ദി പറയുന്നത്. ദിവാ ചെയ്യുന്പോൾ സിനിമാ സംബന്ധിയായ ഒരു കോഴ്സും ഞാൻ പഠിച്ചിരുന്നില്ല. സിനിമ ചെയ്തു പരിചയവുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എനിക്കു നൽകിയ വിശ്വാസമാണ് ചെരാതുകളുടെ ഭാഗമായി ദിവായെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനായതിനു പിന്നിൽ. സിനിമാ സംവിധാനം ചെയ്യുന്നതിൽ എനിക്കെന്നും ആത്മവിശ്വാസം നൽകിയ സുഹൃത്തായിരുന്ന ആദർശ് പ്രമോദാണ് എന്റെ ഭർത്താവ്. രണ്ടു മാസം മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ദിവായുടെ സിനിമാറ്റോഗ്രഫി നിർവഹിച്ചതും പ്രമോദാണ്. പരിചയപ്പെട്ടു എട്ടു വർഷത്തോളമായിരുന്നെങ്കിലും ഒരേ മേഖലയിലുള്ളവരെന്നതും ഒരു ടീമായി ഒന്നിച്ചു ജോലി ചെയ്യാമെന്നതും വിവാഹത്തിലേക്കു ഞങ്ങളെ എത്തിച്ചു.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന് എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്ര
പ്രതീക്ഷകളിൽ പറക്കട്ടെ പ്രകാശൻ!
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ
സിനിമാ നിര്‍മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര്‍ ഹിറ്റ്
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്‍മാതാക്ക
ഉടലിന്റെ വലിയൊരു ഭാഗവും ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്: സംവിധായകൻ രതീഷ് രഘുനന്ദൻ
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും
ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ് ‘പാപ്പൻ’: തിരക്കഥാകൃത്ത് ആർജെ ഷാൻ
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ
‘ജനഗണമന’യുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടു
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയത
ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്ര
ബ്രഹ്മാണ്ഡ സ്വപ്നങ്ങളൊരുക്കി സാബു സിറിൾ
സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാ
ചെമ്പന്റെ വഴിയിൽ ചാക്കോച്ചന്റെ ഭീമൻ!
അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. തമാശയ്ക്കു ശേഷം അഷറഫ
അജിഷ ലളിതയായ കഥ; നിശ്ചയം... ഇതാണു മേക്കോവർ!
തിങ്കളാഴ്ച നിശ്ചയം സോണി ലൈവിൽ കണ്ട് നടൻ ജയസൂര്യ അതിൽ ലളിതയായി വേഷമിട്ട അജി
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്
തൻവി തിരക്കിലാണ്
അന്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നായികയാണ് തൻവി റാ
‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന് എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്ര
പ്രതീക്ഷകളിൽ പറക്കട്ടെ പ്രകാശൻ!
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ
സിനിമാ നിര്‍മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര്‍ ഹിറ്റ്
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്‍മാതാക്ക
ഉടലിന്റെ വലിയൊരു ഭാഗവും ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്: സംവിധായകൻ രതീഷ് രഘുനന്ദൻ
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും
ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ് ‘പാപ്പൻ’: തിരക്കഥാകൃത്ത് ആർജെ ഷാൻ
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ
‘ജനഗണമന’യുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടു
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയത
ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്ര
ബ്രഹ്മാണ്ഡ സ്വപ്നങ്ങളൊരുക്കി സാബു സിറിൾ
സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാ
ചെമ്പന്റെ വഴിയിൽ ചാക്കോച്ചന്റെ ഭീമൻ!
അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. തമാശയ്ക്കു ശേഷം അഷറഫ
അജിഷ ലളിതയായ കഥ; നിശ്ചയം... ഇതാണു മേക്കോവർ!
തിങ്കളാഴ്ച നിശ്ചയം സോണി ലൈവിൽ കണ്ട് നടൻ ജയസൂര്യ അതിൽ ലളിതയായി വേഷമിട്ട അജി
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്
തൻവി തിരക്കിലാണ്
അന്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നായികയാണ് തൻവി റാ
നിശ്ചയവീട്ടിലെ "അനഘ' നിമിഷങ്ങൾ
താരപ്പകിട്ടില്ലാതെ കടന്നുവന്ന ഒരു കാഞ്ഞങ്ങാടൻ പടവും അതിലെ കഥാപാത്രങ്ങളും സി
പ്രിയതര വേഷങ്ങളിൽ മനസു ചേർത്ത് പ്രിയങ്ക
റോജിൻ തോമസ് സിനിമ ഹോമിലെ യൗവനശോഭയുള്ള അന്നാമ്മച്ചിയിലാണ് ഈ അടുത്ത കാലത്
കാണെക്കാണെ ഹൃദയംതൊട്ട് സ്നേഹ!
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യലക്ഷ്മിയുടെ പുതി
പുത്തൻ ലുക്കിൽ ശ്രീകാന്ത് മുരളി; പത്തരമാറ്റിൽ ജോസഫ് ലോപ്പസ്!
പൊട്ടിച്ചിരിച്ചാണ് റോജിന്റെ ‘ഹോമി’ൽ ശ്രീകാന്ത് മുരളിയുടെ കടന്നുവരവ്. അന്നാ
മെറീന ഹാപ്പിയാണ്!
ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസി
ഇമേജ് മാറ്റിമറിച്ച് റോഷന്റെ "കുരുതി' വരവ്!
കഥാപാത്രസ്വഭാവത്തിന്റെ ഓരോ സെല്ലിലേക്കുമുള്ള നടന്റെ പ്രണയാതുര യാത്രകളാണ്
ഇർഷാദിന് കവിതകളോട് പ്രണയം...
വലിയ സത്യങ്ങളെ ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലങ്ങളാണ് കവിതകള്‍. അനുഭവങ്ങ
ആ രാത്രിയിൽ ഒമ്നി വാനിൽ ഒറ്റയ്ക്കൊരാൾ!
കൊറോണക്കാലത്തു സിനിമ കൈവെള്ളയിലെ ചതുരത്തിലേക്കു ചുരുങ്ങുമ്പോള്‍ പ്രേക്ഷകനെ പി
ചുഴലിനു ഉത്തരം കണ്ടത്തേണ്ടത് പ്രേക്ഷകർ: ബിജു മാണി
അപസർപ്പക കഥയുടെ പുതിയ അനുഭവം പ്രേക്ഷകരിലേക്കു പകരുന്ന ചുഴൽ ഒടിടി പ്ലാറ്റ്ഫ
രസങ്ങളുടെ നവരസ
ഒന്‍പത് കഥകൾ... ഒന്‍പത് വികാരങ്ങൾ... മനസിനുണ്ടാകുന്ന ഭാവ പരിണാമങ്ങളുടെ നവരസ
മാലിക് സാക്ഷി; ഇതാ വേറിട്ടൊരിന്ദ്രൻസ്!
പ്രതിയുടെ മുറിവിൽ ലാത്തികുത്തി വേദനിപ്പിക്കുന്ന ഒരു പോലീസ് കഥാപാത്രം ഇന്ദ്രൻ
മാലിക്കിലെ ഡോക്ടര്‍ എന്‍ജിനിയറാണ്!
ചില ധാരണകളെയും വിശ്വാസങ്ങളെയും രീതികളെയുമൊക്കെ തിരുത്തിയെഴുതുന്ന സ്റ്റാര്‍ മ
"ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാന്‍: അത് മോശം കാര്യമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല..'
വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തമായ സിനിമകളുമായി മലയാളത്തിലും മറ്റു തെന്നിന
ഹിറ്റാക്കിയത് അല്‍ഫോണ്‍സയും അഞ്ജുവും; സൂപ്പറായി മമിത
ഒരഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ തന്നിലെ നടിയെ അനായാസേന അടയാളപ്പെടുത്തു
‘ശരിക്കും ഞെട്ടിയത് തിയറ്ററിലാണ് ’: ആർക്കറിയാ’മിലെ അഗസ്റ്റിന്റെ വിശേഷങ്ങൾ
‘ആര്‍ക്കറിയാം’ സിനിമയില്‍ അഗസ്റ്റിനു സ്ക്രീന്‍ സ്പേസ് ഏറെയൊന്നുമില്ല. പക്ഷേ,
Latest News
യുഎഇയെക്കാളും പെട്രോൾ വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി
തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില്‍ പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
Latest News
യുഎഇയെക്കാളും പെട്രോൾ വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി
തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില്‍ പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top