Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
Star Chat
‘വെള്ളം’ ആരുടെ എസൻഷ്യൽ ഡ്രിംഗ്?
Sunday, January 17, 2021 3:19 PM IST
മദ്യപിച്ച് ജീവിതം നശിപ്പിച്ചൊരാൾ. അങ്ങനെ ഒരാളെയെങ്കിലും നമുക്ക് പരിചയം ഉണ്ടാവില്ലേ? അത്തരത്തിലുള്ള ഒരാളെ മനസിലാക്കാനോ തിരുത്താനോ ആരെങ്കിലും ശ്രമിക്കാറുണ്ടോ. വെള്ളം എന്ന സിനിമ അത്തരത്തിൽ നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത ഒരു സംവിധായകനും നടനും ചേർന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നു വിശ്വസിക്കുക പ്രയാസം.
മുരളി എന്ന മുഴുക്കുടിയനായി ജയസൂര്യയുടെ വേഷപ്പകർച്ചയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന സിനിമയാണു വെള്ളം. ലോക്ഡൗണിനു ശേഷം തിയറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണു വെള്ളം.
“ക്യാപ്റ്റൻ വി.പി. സത്യൻ എന്ന മഹാനായ ഫുട്ബോൾ കളിക്കാരന്റെ ജീവിതം പകർത്തിയതാണെങ്കിൽ, കണ്ണൂരിലുള്ള ഒരാളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണു വെള്ളം. നമുക്കറിയാവുന്ന പലരുടെയും കഥ ഇതിൽ കാണാം. ഇതൊരു ബയോപിക് അല്ല. മുഴുക്കുടിയനായ ഒരാളുടെ കഥയാണെങ്കിലും, നമ്മെ ചിന്തിപ്പിക്കുന്ന പ്രചോദിപ്പിക്കുന്ന ചിലത് ഈ സിനിമയിലുണ്ട്'' - പ്രജേഷ് സെൻ പറയുന്നു.
വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് എന്ന സിനിമ പറയുന്നതെന്താണ്?
മനുഷ്യന് വേണ്ടുന്ന അവശ്യവസ്തുവല്ലേ വെള്ളം. മദ്യപരുടെ കാര്യത്തിലാണെങ്കിൽ അവർ മദ്യത്തെയാണ് അങ്ങനെ പറയുക. ഇന്ന് ഒന്നാം തീയതിയാണെന്ന് നെഗറ്റീവ് അർഥത്തിലല്ലേ പറയുന്നത്. അത്തരത്തിൽ ഒരു സർക്കാസമായാണ് അങ്ങനെ ടൈറ്റിൽ ചെയ്തത്.
കണ്ണൂർ തളിപ്പറമ്പിലെ മുഴുക്കുടിയനായ മുരളിയുടെ കഥയാണിത്. പക്ഷേ, മുരളിയുടെ മാത്രമല്ല. ഒരുപാടു പേരുടെ കഥയാണിത്. പലരുടെയും അനുഭവങ്ങൾ ചേർത്തുവച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മുരളിയിലേക്ക് എത്തിയതെങ്ങനെയാണ്?
എന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഷംസുദ്ദീൻ കുട്ടോത്താണ് ആ മനുഷ്യനെ പരിചയപ്പെടുത്തത്. അയാൾ സെലിബ്രിറ്റിയല്ല, സാധാരണക്കാരനായ ഒരാളാണ്. അയാളുടെ ജീവിതത്തിലെ ഒരു സംഭവം എന്നോടു പറഞ്ഞു. അതു വളരെ രസകരമായി തോന്നി. കൂടുതൽ സംസാരിച്ചപ്പോൾ അതിൽ ഒരു സിനിമയുണ്ടെന്നു തോന്നി.
അങ്ങനെ അദ്ദേഹത്തിന്റെ സമ്മതത്തോടെ സിനിമ ചെയ്യാൻ തീരുമാനിച്ചു. ഷംസുദ്ദീനും സുഹൃത്തും എഴുത്തിൽ സഹായികളായി. പക്ഷേ, ഏറ്റവും രസം അതല്ല പല സുഹൃത്തുക്കൾ പല തരത്തിൽ അവർക്ക് പരിചയമുള്ള, മദ്യപിക്കുന്നവരുടെ അനുഭവങ്ങൾ പറഞ്ഞു. അങ്ങനെ അതിൽ പലതും കൂട്ടിച്ചേർത്തു.
മുരളിയുടെ പശ്ചാത്തലം?
മുരളി എന്ന ഒരാളുടെ കഥയാണു പറയുന്നതെങ്കിലും അത് നിരവധി പേരുടെ ജീവിതമാണ്. സമൂഹത്തിൽ പലയിടങ്ങളിലും അയാളെ കാണാനാവും. നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ. വെള്ളമടിച്ച്, കുടുംബം നോക്കാതെ ജീവിതം നശിപ്പിച്ചവർ. അയാളുടെ മാത്രമല്ല, ചുറ്റുമുള്ള എല്ലാവരുടെയും ജീവിതമാണ് സന്തോഷമാണ് അയാൾ ഇല്ലാതാക്കുന്നത്.
വെള്ളം മുരളിയും വ്യത്യസ്തനല്ല. അയാൾക്ക് ടൈൽസിന്റെ പണിയാണ്. പക്ഷേ, പണിക്കു പോവില്ല. ഒരു ഘട്ടത്തിൽ അയാൾ പണിക്കു പോകുന്നുണ്ട്. പക്ഷേ, അതും വെള്ളമടിക്കാൻ കാശുണ്ടാക്കാനാണ്.
ക്യാപ്റ്റൻ ചെയ്ത അനുഭവമാണോ ജയസൂര്യയുമായി വീണ്ടും കൂട്ടുകെട്ടിൽ എത്തിച്ചത്?
എന്റെ നല്ലൊരു സുഹൃത്താണ് ജയസൂര്യ. പല കഥകളും ഞങ്ങൾ പറയാറുണ്ട്. മുരളി അദ്ദേഹത്തിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ ഇഷ്ടമായി. അങ്ങനെ സിനിമ സംഭവിക്കുകയായിരുന്നു. അത് ഏറ്റവും ശരിയായ തീരുമാനമായിരുന്നു.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് വെള്ളത്തിലേത്. വെറുതെ പറയുകയല്ല. സിനിമ കണ്ടാൽ അത് മനസിലാവും. അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം. അത്ര സൂക്ഷ്മമായി കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട്.
ജയസൂര്യയുടെ മുന്നൊരുക്കങ്ങൾ?
കഥാപാത്രത്തിനു വേണ്ടി ഒരുപാടുപേരുടെ റഫറൻസ് എടുത്തിരുന്നു. ഒരുപാടു മനുഷ്യരുടെ മാനറിസങ്ങൾ നോക്കി. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചിലരെക്കുറിച്ച് അദ്ദേഹവും പറഞ്ഞു. പക്ഷേ, സിനിമയിൽ പലപ്പോഴും മാനറിസങ്ങൾ വളരെ ഓവറാണെന്നു തോന്നി.
പക്ഷേ, മുരളിയെ സ്വാഭാവികമായാണ് ജയസൂര്യ അവതരിപ്പിച്ചത്. ട്രെയിലറിലൊക്കെ കാണിച്ച ഒരു സീനുണ്ട്. നിലത്തുനിന്ന് മുരളി നക്കിക്കുടിക്കുന്ന ഒരു സീൻ. മദ്യാസക്തിയുടെ അങ്ങേയറ്റമാണത്. യാതൊരു മടിയുമില്ലാതെ ജയസൂര്യ അത് ചെയ്തു. അത്ര ഡെഡിക്കേറ്റഡ് ആണ് അദ്ദേഹമെന്ന് പറയാതെ വയ്യ.
മറ്റ് കഥാപാത്രങ്ങൾ? നായികമാർ?
മുരളിയുടെ ചുറ്റുമുള്ള ജീവിതം അവതരിപ്പിച്ച എല്ലാവരും ഒരർഥത്തിൽ മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ഭാര്യയായി സംയുക്തമേനോനും കാമുകിയായി സ്നേഹ പാലിയേരിയുമാണ് അഭിനയിച്ചത്. അമ്മയായി ശ്രീലക്ഷ്മി ചേച്ചിയും അച്ഛനായി ബാബു അന്നൂരും മകളായി ബേബി ശ്രീലക്ഷ്മിയും അഭിനയിച്ചു.
സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂർ, ബൈജു, ജോണി ആന്റണി, നിർമൽ പാലാഴി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഒപ്പം പുതുമുഖങ്ങളായി എത്തിയ മിഥുൻ, അഥീഷ്, ബാലശങ്കർ, സതീശ് തുടങ്ങി എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ഏറ്റവും വലിയ സന്തോഷം സിനിമ പ്രിവ്യൂ കണ്ടവരെല്ലാം ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നു വിലയിരുത്തി എന്നതാണ്.
പാട്ടുകൾ ഇതിനകം തന്നെ ഹിറ്റാണല്ലോ...
സിനിമയിലെ ഓരോ സന്ദർഭത്തിനും അനുസരിച്ച് ബിജിപാൽ അസാധ്യമായാണ് വെള്ളത്തിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. നിതീഷ് നടേരിയും ബി.കെ. ഹരിനാരായണനും ഫൗസിയ അബുബേക്കറും എഴുതിയ വരികൾ നല്ല ഫീൽ തരുന്നുണ്ട്.
ഷഹബാസ് അമൻ പാടിയ ആകാശമായവളേ എന്ന മെലഡിയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. തളിപ്പറമ്പിലെ വിശ്വൻ മാഷ് അമ്പതാം വയസ്സിൽ പാടിയ പാട്ട് ഹിറ്റായിരുന്നു. ഏറ്റവും വലിയ സന്തോഷം കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യമോളെക്കൊണ്ട് ഒരു പാട്ട് പാടിക്കാനായി എന്നതു കൂടിയാണ്. അങ്ങനെ ആറ് പാട്ടുകൾ സിനിമയിലുണ്ട്.
പൂർണമായും ലൈവ് സൗണ്ട് റെക്കോർഡിംഗ് ആയിരുന്നല്ലേ?
അതെ ആദ്യമായി പൂർണമായും സിങ്ക് സൗണ്ട് ചെയ്ത പടമാണിത്. വളരെ ചെറിയ ചില കറക്ഷനുകളെ വേണ്ടി വന്നിട്ടുള്ളു. അതിന്റേതായ ഒരുപാടു നേട്ടങ്ങൾ ഈ സിനിമയ്ക്കുണ്ട്. തിയറ്ററിൽ തന്നെ സിനിമ ഇറങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചതും അതുകൊണ്ടാണ്.
ബോളിവുഡിൽ റോക്കട്രിയിൽ അസോസിയേറ്റ് ചെയ്ത അനുഭവമാണ് സത്യത്തിൽ അതിനു ധൈര്യം തന്നത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച അരുൺ വർമയാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് ചെയ്തത്.
കൂടാതെ കണ്ണൂരിന്റെ ഗ്രാമഭംഗി മനോഹരമായി ഇതിൽ വന്നിട്ടുണ്ട്. റോബി വർഗീസ് ആയിരുന്നു ഛായാഗ്രഹണം. എഡിറ്റിംഗ് ചെയ്തത് ബിജിത്ത് ബാലയാണ്. അജയ് മാങ്ങാട് ആർട്ട് ചെയ്തു. വസ്ത്രാലങ്കാരം അരവിന്ദ് കെ.ആർ. മേക്കപ്പ് ലിബിൻ മോഹൻ. ത്രിൽസ് മാഫിയ ശശി. നൃത്തസംവിധാനം സജ്ന നജാം. സ്റ്റിൽസ് ലെബിസൺ ഗോപി. ഡിസൈൻ താമിർ ഓ.കെ.
റോക്കട്രിയുടെ ഭാഗമായത് എങ്ങനെയാണ്?
നന്പി നാരായണൻ സാറിന്റെ ഓർമകളുടെ ഭ്രമണപഥം എന്ന ജീവചരിത്രം എഴുതിയത് ഞാനാണ്. ആ പുസ്തകത്തിന്റെ കൂടി ബേസിൽ അതിന്റെ സ്ക്രിപ്റ്റിംഗിൽ ഭാഗമായി. അങ്ങനെ സിനിമയിൽ അസോസിയേറ്റ് ചെയ്യാൻ മാധവൻ ക്ഷണിക്കുകയായിരുന്നു.
പടത്തിന്റെ ജോലികളെല്ലാം പൂർത്തിയാക്കി. ഇനി റിലീസിനായി കാത്തിരിക്കുകയാണ്. വലിയ ഒരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്.
സീക്രട്ട് ഓഫ് ദ വിമൻ എന്ന സിനിമയെക്കുറിച്ച്?
എട്ടൊമ്പത് വർഷം മുമ്പ് പ്രദീപ് കുമാർ എന്ന സുഹൃത്ത് പറഞ്ഞ കഥയാണത്. പക്ഷേ, കാലിക പ്രസക്തമായ ഒന്ന്. അങ്ങനെ അതു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സ്ത്രീകൾക്ക് പ്രാധാന്യമുള്ള, ഒരു സ്ത്രീപക്ഷ സിനിമയാണത്. നിരഞ്ജനയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ഭൂരിഭാഗം ഷൂട്ടിംഗ് കഴിഞ്ഞു.
നിരഞ്ജനയിലേക്ക് എത്തിയതെങ്ങനെ?
മോഡേണായ ഒരു ആർട്ടിസ്റ്റിനുള്ള അന്വേഷണമാണ് നിരഞ്ജനയിൽ എത്തിയത്. അതും സിങ്ക് സൗണ്ടാണ്. അതുകൊണ്ട് അത്ര പെർഫെക്ഷൻ ആവണം.
ഒരുപാട് ഡയലോഗ് ഉള്ള മൂന്നരമിനിറ്റ് നീളമുള്ള ഒരു ലെംഗ്തി ഷോട്ട് ഉണ്ട്. അതൊക്കെ ചെയ്യാൻ പറ്റണം. നിരഞ്ജന അത് ഭംഗിയായി ചെയ്തിട്ടുണ്ട്. കുറച്ച് കാരക്ടേഴ്സ് മാത്രമേ ഉള്ളൂ. പക്ഷേ, നന്നായി വന്നിട്ടുണ്ട്
കോവിഡ് സാഹചര്യത്തിൽ ഇപ്പോഴും ആളുകൾക്ക് ആശങ്കയുണ്ട്.?
ശരിയാണ്. കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായി ഇറങ്ങുന്നത് വെള്ളമാണ്. കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുന്നു. എല്ലാ മേഖലയും സജീവമായി. സിനിമ മാത്രമായിരുന്നു ബാക്കി. ഈ മേഖലയിൽ ഉള്ളവർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. വെള്ളം തന്നെ വിഷുചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ്.
ആളുകൾ കുടുംബത്തോടൊപ്പം തന്നെ വെള്ളം കാണണം. മികച്ച ഒരു ഫാമിലി എന്റർടെയ്നറാണ്. പക്ഷേ, സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷനും തുടങ്ങിയല്ലോ. എല്ലാം നന്നായി വരുമെന്നു തന്നെയാണു പ്രതീക്ഷ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദൂരദർശൻകാലത്തിന്റെ ഓർമപ്പെടുത്തലാണ് സബാഷ് ചന്ദ്രബോസ്: സംവിധായകൻ വി.സി. അഭിലാഷ്
മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക്
വീണ്ടും രാജീവ്നാഥ്; ഹൃദയം തൊടാൻ ഹെഡ്മാസ്റ്റർ!
30 വർഷം മുന്പ് വായിച്ച കഥ. ആറു വർഷം മുന്പ് കെ.ബി. വേണുവിനൊപ്പം പൂർത്തിയാക്കിയ സ്ക്രിപ്റ്റ്. ഒടുവിൽ
കോർട്ട് റൂം ഫാന്റസിയാണ് മഹാവീര്യർ: എബ്രിഡ് ഷൈൻ
‘മഹാവീര്യർ പോലെയൊന്ന് ലോകസിനിമയിൽത്തന്നെ ഉണ്ടായിട്ടില്ല ’- മാസ് സിനിമകൾ പ്രിയതരമാകുന്ന കാലത്ത് പര
ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ ഒരാൾ!
എ.ആർ. റഹ്മാന്റെ സംഗീതം. നായകനായി ഫഹദ് ഫാസിൽ. മഹേഷ് നാരായണന്റെ സ്ക്രിപ്റ്റും സിനിമാട്ടോഗ്രഫിയും. ന
വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി!
നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച കോക്കേഴ്സിന്റെ തിരിച്ചുവരവു സിനിമയ
‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന് എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്ര
പ്രതീക്ഷകളിൽ പറക്കട്ടെ പ്രകാശൻ!
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ
സിനിമാ നിര്മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര് ഹിറ്റ്
വയനാട് സുല്ത്താന് ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്മാതാക്ക
ഉടലിന്റെ വലിയൊരു ഭാഗവും ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്: സംവിധായകൻ രതീഷ് രഘുനന്ദൻ
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും
ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ് ‘പാപ്പൻ’: തിരക്കഥാകൃത്ത് ആർജെ ഷാൻ
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ
‘ജനഗണമന’യുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടു
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയത
ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്ര
ദൂരദർശൻകാലത്തിന്റെ ഓർമപ്പെടുത്തലാണ് സബാഷ് ചന്ദ്രബോസ്: സംവിധായകൻ വി.സി. അഭിലാഷ്
മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക്
വീണ്ടും രാജീവ്നാഥ്; ഹൃദയം തൊടാൻ ഹെഡ്മാസ്റ്റർ!
30 വർഷം മുന്പ് വായിച്ച കഥ. ആറു വർഷം മുന്പ് കെ.ബി. വേണുവിനൊപ്പം പൂർത്തിയാക്കിയ സ്ക്രിപ്റ്റ്. ഒടുവിൽ
കോർട്ട് റൂം ഫാന്റസിയാണ് മഹാവീര്യർ: എബ്രിഡ് ഷൈൻ
‘മഹാവീര്യർ പോലെയൊന്ന് ലോകസിനിമയിൽത്തന്നെ ഉണ്ടായിട്ടില്ല ’- മാസ് സിനിമകൾ പ്രിയതരമാകുന്ന കാലത്ത് പര
ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ ഒരാൾ!
എ.ആർ. റഹ്മാന്റെ സംഗീതം. നായകനായി ഫഹദ് ഫാസിൽ. മഹേഷ് നാരായണന്റെ സ്ക്രിപ്റ്റും സിനിമാട്ടോഗ്രഫിയും. ന
വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി!
നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച കോക്കേഴ്സിന്റെ തിരിച്ചുവരവു സിനിമയ
‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന് എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്ര
പ്രതീക്ഷകളിൽ പറക്കട്ടെ പ്രകാശൻ!
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ
സിനിമാ നിര്മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര് ഹിറ്റ്
വയനാട് സുല്ത്താന് ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്മാതാക്ക
ഉടലിന്റെ വലിയൊരു ഭാഗവും ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്: സംവിധായകൻ രതീഷ് രഘുനന്ദൻ
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും
ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ് ‘പാപ്പൻ’: തിരക്കഥാകൃത്ത് ആർജെ ഷാൻ
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ
‘ജനഗണമന’യുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടു
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയത
ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്ര
ബ്രഹ്മാണ്ഡ സ്വപ്നങ്ങളൊരുക്കി സാബു സിറിൾ
സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്ഥ്യമാക്കുന്ന കലാമാന്ത്രികന്. ഫാ
ചെമ്പന്റെ വഴിയിൽ ചാക്കോച്ചന്റെ ഭീമൻ!
അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. തമാശയ്ക്കു ശേഷം അഷറഫ
അജിഷ ലളിതയായ കഥ; നിശ്ചയം... ഇതാണു മേക്കോവർ!
തിങ്കളാഴ്ച നിശ്ചയം സോണി ലൈവിൽ കണ്ട് നടൻ ജയസൂര്യ അതിൽ ലളിതയായി വേഷമിട്ട അജി
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്
തൻവി തിരക്കിലാണ്
അന്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നായികയാണ് തൻവി റാ
നിശ്ചയവീട്ടിലെ "അനഘ' നിമിഷങ്ങൾ
താരപ്പകിട്ടില്ലാതെ കടന്നുവന്ന ഒരു കാഞ്ഞങ്ങാടൻ പടവും അതിലെ കഥാപാത്രങ്ങളും സി
പ്രിയതര വേഷങ്ങളിൽ മനസു ചേർത്ത് പ്രിയങ്ക
റോജിൻ തോമസ് സിനിമ ഹോമിലെ യൗവനശോഭയുള്ള അന്നാമ്മച്ചിയിലാണ് ഈ അടുത്ത കാലത്
കാണെക്കാണെ ഹൃദയംതൊട്ട് സ്നേഹ!
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യലക്ഷ്മിയുടെ പുതി
പുത്തൻ ലുക്കിൽ ശ്രീകാന്ത് മുരളി; പത്തരമാറ്റിൽ ജോസഫ് ലോപ്പസ്!
പൊട്ടിച്ചിരിച്ചാണ് റോജിന്റെ ‘ഹോമി’ൽ ശ്രീകാന്ത് മുരളിയുടെ കടന്നുവരവ്. അന്നാ
മെറീന ഹാപ്പിയാണ്!
ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസി
ഇമേജ് മാറ്റിമറിച്ച് റോഷന്റെ "കുരുതി' വരവ്!
കഥാപാത്രസ്വഭാവത്തിന്റെ ഓരോ സെല്ലിലേക്കുമുള്ള നടന്റെ പ്രണയാതുര യാത്രകളാണ്
ഇർഷാദിന് കവിതകളോട് പ്രണയം...
വലിയ സത്യങ്ങളെ ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലങ്ങളാണ് കവിതകള്. അനുഭവങ്ങ
ആ രാത്രിയിൽ ഒമ്നി വാനിൽ ഒറ്റയ്ക്കൊരാൾ!
കൊറോണക്കാലത്തു സിനിമ കൈവെള്ളയിലെ ചതുരത്തിലേക്കു ചുരുങ്ങുമ്പോള് പ്രേക്ഷകനെ പി
ചുഴലിനു ഉത്തരം കണ്ടത്തേണ്ടത് പ്രേക്ഷകർ: ബിജു മാണി
അപസർപ്പക കഥയുടെ പുതിയ അനുഭവം പ്രേക്ഷകരിലേക്കു പകരുന്ന ചുഴൽ ഒടിടി പ്ലാറ്റ്ഫ
രസങ്ങളുടെ നവരസ
ഒന്പത് കഥകൾ... ഒന്പത് വികാരങ്ങൾ... മനസിനുണ്ടാകുന്ന ഭാവ പരിണാമങ്ങളുടെ നവരസ
Latest News
അവനവൻ കുഴിക്കുന്ന....! ബാങ്ക് കൊള്ളയ്ക്കു കുഴിച്ച ടണലിൽ അകപ്പെട്ട വിരുതനെ പൊക്കി പോലീസ്
നുപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ഭീകരൻ പിടിയിൽ
വിൻഡീസിനെതിരെ കിവികൾക്ക് കൂറ്റൻ ജയം
ട്രംപിന്റെ വസതിയിലെ റെയ്ഡ്: രഹസ്യ രേഖകൾ കണ്ടെടുത്തു
ന്യൂയോർക്കിലെ അഴുക്കുചാലിൽ പോളിയോ വൈറസ് കണ്ടെത്തി
Latest News
അവനവൻ കുഴിക്കുന്ന....! ബാങ്ക് കൊള്ളയ്ക്കു കുഴിച്ച ടണലിൽ അകപ്പെട്ട വിരുതനെ പൊക്കി പോലീസ്
നുപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ഭീകരൻ പിടിയിൽ
വിൻഡീസിനെതിരെ കിവികൾക്ക് കൂറ്റൻ ജയം
ട്രംപിന്റെ വസതിയിലെ റെയ്ഡ്: രഹസ്യ രേഖകൾ കണ്ടെടുത്തു
ന്യൂയോർക്കിലെ അഴുക്കുചാലിൽ പോളിയോ വൈറസ് കണ്ടെത്തി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top