Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സിനിമയാണു താരം: സനൽകുമാർ ശശിധരൻ
Wednesday, August 28, 2019 3:27 PM IST
“ഒരു ഫിലിംമേക്കർക്ക് ആകെ ഒരു കഥയേ പറയാനുള്ളൂ. ആ കഥയുടെ പറഞ്ഞുവച്ചതിനപ്പുറത്തേക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു നോക്കലായിരിക്കും അയാൾ ഒരു സിനിമ കഴിഞ്ഞ് അടുത്തു ചെയ്യുന്നത്. വേറൊരു രീതിയിൽ, വേറൊരു സാഹചര്യത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സംഗതിയുടെ കൂട്ടിച്ചേർക്കലായിട്ടാണ് അതു പറയുന്നത്. അതേസമയം അതു പരിപൂർണമായും വ്യത്യസ്തമായ സംഗതിയാണെന്ന് അവകാശപ്പെടുന്നുമില്ല. എന്റെ ആദ്യത്തെ സിനിമ മുതൽ എസ് ദുർഗയുമായി വരെ ചോലയ്ക്കു സാമ്യമുണ്ടെന്നു തോന്നുന്നു... ”
ജോജു ജോർജ്, നിമിഷ സജയൻ, അഖിൽ വിശ്വനാഥ് എന്നിവർ മുഖ്യവേഷ ങ്ങളിലെത്തുന്ന ‘ചോല’ വെനീസ് ചലച്ചിത്രമേളയിലേക്കു തെരഞ്ഞടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു...
അടൂർ സിനിമകൾക്കു ശേഷം വെനീസ് മേളയിൽ വീണ്ടും ഒരു മലയാള സിനിമ...?
ഇത്രയും വർഷത്തിനുശേഷം വീണ്ടും മലയാളത്തിൽ നിന്നു വെനീസിലേക്കു പോകുന്ന സിനിമ ‘ചോല’യാണ് എന്നതിൽ വളരെ അഭിമാനമുണ്ട്. പ്രത്യേകിച്ചും സ്വതന്ത്രമായി ചെയ്യുന്ന ഒരു സിനിമ, ചെറിയ മുതൽമുടക്കിൽ ചെയ്യുന്ന ഒരു സിനിമ, വാണിജ്യ സിനിമയിൽ നിന്നു വേറിട്ടു ചെയ്യുന്ന ഒരു സിനിമ ലോകസിനിമയുടെ ശ്രദ്ധയിലേക്കു പോകുന്നു എന്നത് ഇത്തരം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം കൂടിയാവും. ആ രീതിയിൽ വലിയ ചാരിതാർഥ്യമുണ്ട്.
താങ്കൾ സിനിമ ചെയ്യണമെന്നു തീരുമാനിക്കുന്നത് എപ്പോഴാണ്...?
സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കുറേക്കാലമായി അങ്ങനെയാണു ജീവിക്കുന്നത്. വേറൊന്നും ചെയ്യുന്നില്ല. സിനിമയെപ്പറ്റിത്തന്നെയാണ് ആലോചിക്കുന്നത്. ഒരു സിനിമ ചെയ്തു കുറച്ചുദിവസം കഴിയുന്പോൾ മുന്നോട്ടു ജീവിക്കണമെങ്കിൽ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നു തോന്നും. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുമൊക്കെ ചെയ്താൽ മാത്രം നമുക്കു ജീവിച്ചിരിക്കാൻ പറ്റില്ലല്ലോ.
ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തെങ്കിൽ മാത്രമേ ജീവിക്കുന്നതിൽ അർഥമുള്ളൂ എന്നു തോന്നും. ഓർമവച്ച കാലം മുതലേ സിനിമ ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് അവസാനം സിനിമയിലേക്ക് എത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രക്രിയയാണ്.
‘ചോല’ എന്ന സിനിമ ചെയ്യാനുള്ള പ്രേരണ എന്തായിരുന്നു...?
നമ്മുടെ ചുറ്റുപാടും നടക്കുന്ന വിഷയങ്ങളാണ് എന്റെ മിക്കവാറും സിനിമകളിൽ വരുന്നത്. സൂര്യനെല്ലി, വിതുര തുടങ്ങിയ സംഭവങ്ങൾ നടന്ന സമയത്താണ് വാസ്തവത്തിൽ ഞാൻ ഈ വിഷയം ആലോചിക്കുന്നത്. ഈ സിനിമയെപ്പറ്റിയല്ലായിരുന്നു ആലോചന. പലപ്പോഴും സിനിമയ്ക്കുവേണ്ടി ആലോചിക്കുന്ന വിഷയങ്ങളല്ല സിനിമയാവുന്നത്. വേറെ എന്തെങ്കിലും കാര്യങ്ങളെപ്പറ്റി ആലോചിക്കുന്പോൾ അതിൽ സിനിമയുണ്ടെന്നു തോന്നും.
ആ സമയത്ത് മാധവിക്കുട്ടി ഏതോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യമുണ്ട്. മാനഭംഗകേസുകളിൽ പെൺകുട്ടികൾക്കു നഷ്ടപ്പെടുന്നത് എന്താണ്. കഴുകിക്കളഞ്ഞാൽ പോകുന്ന ഒരു പ്രശ്നമാണത്. മാനസികമായി അതിനെ കൊണ്ടുനടക്കരുത്. ജീവിതം മുഴുവൻ അത് ഒരു ഭാരമായി മാറരുത്...എന്നൊക്കെയാണ് അവർ പറഞ്ഞത്. അതു കേട്ടപ്പോൾ അതിൽ സത്യമുണ്ടല്ലോ എന്നു തോന്നി. പക്ഷേ, എന്തുകൊണ്ടാണ് ഇരകളാകുന്ന പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്, ഭ്രഷ്ടരാകുന്നത്, പിന്നീട് ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാത്തത് എന്നൊക്കെ ഞാൻ ആലോചിച്ചു. ആ ആലോചനകളാണ് ഈ സിനിമയ്ക്കു കാരണമായത്.
ആദ്യം മുരിക്കിൻ പൂക്കൾ എന്ന പേരിൽ ഞാനും കെ.വി.മണികണ്ഠനും ചേർന്ന് 2008 ലൊ മറ്റോ എഴുതിയ തിരക്കഥ ഒരുപാടു മാറ്റങ്ങൾക്കുശേഷമാണ് ചോല എന്ന സിനിമയായി പരുവ പ്പെടുന്നത്. ഒരു ക്രിമിനൽ അയാളുടെ മാനസിക വൈകല്യം കൊണ്ട് മറ്റൊരാൾക്കുമേൽ ശാരീരികമായ അതിക്രമം നടത്തുന്നു. അതു പക്ഷേ തീരാത്ത അപമാനമായി നമ്മൾ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുന്നില്ലല്ലോ. പക്ഷേ, എന്തുകൊണ്ടാണ് ഒരു സ്ത്രീ അങ്ങനെ ഭ്രഷ്ടയായി ജീവിക്കേണ്ടി വരുന്നത് എന്ന ആലോചനയാണ് ചോല എന്ന സിനിമ. ഒരാൾപ്പൊക്കമൊക്കെ ചെയ്യുന്നതിനു വളരെ മുന്നേയാണ് ഈ സിനിമയുടെ ചിന്ത മനസിൽ വരുന്നത്.
ഇപ്പോൾ ഈ സിനിമ ചെയ്തത് ആ വിഷയം പറയാൻ കാലം കൂടുതൽ അനുകൂലമായതുകൊണ്ടാണോ..?
95-96 കാലത്തു നിന്നു നമ്മൾ ഒട്ടും മാറിയിട്ടില്ലെന്നു കിളിരൂർ പോലെ പിന്നീടു നമ്മുടെ ചുറ്റിനുമുണ്ടായിട്ടുള്ള ധാരാളം സംഭവങ്ങൾ തെളിയിക്കുന്നു. വാസ്തവത്തിൽ നമ്മുടെ സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല. അതു കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. ഒരു കാലത്തും അതു മാറിയിട്ടേയില്ല. മാറിയിട്ടുണ്ട്, കാലം ചെല്ലുന്നതിനനുസരിച്ചു പുരോഗമിച്ചിട്ടുണ്ട് എന്നൊക്കെ നമ്മൾ വിചാരിക്കുന്നുണ്ട്. അങ്ങനെയൊന്നുമുണ്ടായിട്ടില്ല.
വേറൊരു സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ പണ്ട് എഴുതിവച്ച ഒരു തിരക്കഥയെപ്പറ്റി ആലോചിക്കുകയും അത് ഇപ്പോഴും പ്രസക്തമാണല്ലോ എന്നു ചിന്തിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ചോല എന്ന സിനിമ ഉണ്ടായത്.
ചോല പങ്കുവയ്ക്കുന്നത് ആഗോളപ്രസക്തിയുള്ള വിഷയമാണോ....?
പുരുഷന് അനുകൂലമായ രീതിയിലാണ് ലോകത്തെവിടെയും സമൂഹം നിർമിക്കപ്പെട്ടിട്ടുള്ളത്, നെയ്തെടുത്തിട്ടുള്ളത്. അതിന്റെ കാരണം, നമ്മുടെ ലോകം ഭരിക്കുന്നതു മതങ്ങളാണ്. ഈ മതങ്ങളെല്ലാം തന്നെ പുരുഷന് അനുകൂലമാകുന്ന രീതിയിൽ സമൂഹത്തിന്റെ സദാചാരബോധം നിർമിച്ചുകൊണ്ടാണ് ഒരു പൊതു ബോധം ഉണ്ടാക്കിക്കൊണ്ടാണ് മുന്നോട്ടുവന്നത്. അന്നും ഇന്നും... ഈ അടുത്ത കാലത്തെങ്ങും അതു മാറാൻ പോകുന്നില്ല.
സ്ത്രീക്ക് എതിരായി അല്ലെങ്കിൽ, സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും എതിരായി ഈ ധാർമികബോധം പരത്തുന്നതു സ്ത്രീകൾ തന്നെയാണ് എന്നതാണു പ്രധാന പ്രശ്നം. അതു പുരുഷൻ ഉണ്ടാക്കുന്നു. പക്ഷേ, പുരുഷൻ പരത്തുന്നതിനേക്കാൾ കൂടുതൽ സ്ത്രീയാണ് അതു പരത്തുന്നത്. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും അതു മാറാൻപോകുന്നില്ല.
96 ലുണ്ടായ ഒരു ഒരു സംഭവത്തിന്റെ അതേ കാലാവസ്ഥയും അതേ മാനസികാവസ്ഥയും അതേ സാമൂഹിക സംഭവങ്ങളും സാമൂഹി ക സാഹചര്യങ്ങളും തന്നെയാണ് ഇന്നും നിലനിൽക്കുന്നത്.
ചോല മൂന്നു കഥാപാത്രങ്ങളിലൂടെ പറയുന്ന സിനിമയല്ലേ..?
മൂന്നുപേരിലൂടെ എന്നു പറയുന്പോൾ അവർ വെറും വ്യക്തികളല്ല. പ്രാതിനിധ്യസ്വഭാവമുള്ള മൂന്ന് ആളുകളാണ് അവർ. അതുകൊണ്ടുതന്നെ മൂന്നുപേരിലൂടെയാണെങ്കിലും 3,000 പേരുടെ കഥയാണു പറയുന്നത്. അതിൽ നിമിഷയുടെ കഥാപാത്രത്തിനു മാത്രമേ പേരുള്ളൂ - ജാനു. ബാക്കി രണ്ടു കഥാപാത്രങ്ങൾക്കും പേരില്ല.
ചോലയുടെ കഥാപശ്ചാത്തലം...?
കഥാപശ്ചാത്തലം വളരെ സിംപിളാണ്, നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഗതി തന്നെയാണ്. ഒരു പെണ്‍കുട്ടി അവൾക്കിഷ്ടമുള്ള ഒരാളിന്റെ കൂടെ ഒരു ദിവസം ചെലവഴിക്കാൻ പോകുന്നു. അതിൽ ആ ദിവസമുണ്ടാകുന്ന ചില സാധ്യതകളുണ്ടല്ലോ... നമ്മുടെ നാട്ടിൽത്തന്നെ ഒരു പെണ്‍കുട്ടി ഒരു പയ്യന്റെ കൂടെ ഇറങ്ങിപ്പോയാൽ നമ്മുടെ സമൂഹത്തിന്റെ, കൂടെ നിൽക്കുന്ന ആളുകളുടെ പ്രതികരണം എന്തായിരിക്കും എന്നതാണ് ഈ സിനിമ കാണിക്കുന്നത്. അല്ലാതെ, അതിൽ വേറൊരുതരം അനാദൃശ്യമായ സംഭവമൊന്നുമില്ല. നമ്മളും നമ്മുടെ ചുറ്റുപാടുമുള്ള ആളുകളും അങ്ങനെതന്നെയാവും പെരുമാറുക.
ഒരു പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിപ്പോയാൽ അവൾ നമ്മുടെ കണ്ണിൽ എന്തായിരിക്കും, അവളോട് എങ്ങനെയായിരിക്കും നമ്മൾ പ്രതികരിക്കുക, അവളുടെ മാനസികാവസ്ഥ നമ്മൾ ഏതുരീതിയിലായിരിക്കും രൂപപ്പെടുത്തിയെടുക്കുക ... എന്നുള്ളതൊക്കെയാണ് ഈ സിനിമയുടെ പശ്ചാത്തലം. മൂന്നു ദിവസത്തെ സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. കൊമേഴ്സ്യൽ സിനിമ കാണുന്നവരെയും പിടിച്ചിരുത്തുന്ന സിനിമ തന്നെയാണിത്.
ജോജുവും നിമിഷയും... കൂടുതൽ പോപ്പുലറായ താരങ്ങളെയാണല്ലോ ഇത്തവണ സെലക്ട് ചെയ്തത്..? ജോസഫും ഈടയുമാണോ ആ സെലക്ഷനു പ്രേരകമായത്...?
രണ്ടുപേരും വളരെ അഭിനയപാടവമുള്ള ആർട്ടിസ്റ്റുകളാണ്. ഇരുവരും ഞാൻ പറയുന്ന തരത്തിലുള്ള സിനിമയിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ചവരാണ്. അവർ രണ്ടുപേരും ആ കഥാപാത്രങ്ങൾക്കു വളരെ കൃത്യമായിരുന്നു. അവരെല്ലാം വളരെ സെൻസിബിളായ ആർട്ടിസ്റ്റുകളാണ്. വളരെ തിടുക്കപ്പെട്ട് അവരെ ഞാൻ സമീപിക്കുകയോ അവർ എന്നോടു സംസാരിക്കുകയോ ആയിരുന്നില്ല. എന്റെ സിനിമകളിൽ അഭിനയിക്കുന്നവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.
ജോജുവും നിമിഷയും ആദ്യംതന്നെ എന്റെ സുഹൃത്തുക്കളാവുകയാണു ചെയ്തത്. അവർ എന്റെ സിനിമകൾ കാണുകയും എന്നെ വിളിക്കുകയും ആ സിനിമകളെക്കുറിച്ചു സംസാരിക്കുകയും അങ്ങനെ അവർ എന്റെ സുഹൃത്തുക്കളാവുകയും ഞാൻ അവരുടെ സിനിമകൾ കാണുകയും അവരോട് എനിക്കു വളരെ സ്വാതന്ത്ര്യത്തോടെ ഇടപെടാമെന്നു തോന്നുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു സിനിമ വന്നപ്പോൾ അവരെ കാസ്റ്റ് ചെയ്യാൻ ആലോചിച്ചത്.
വളരെ കഴിവുളള ഒരുപാട് ആർട്ടിസ്റ്റുകൾ മലയാളത്തിലുണ്ട്. മലയാളത്തിലുള്ളത്ര പ്രാഗൽഭ്യമുള്ള അഭിനേതാക്കൾ ഇന്ത്യൻ സിനിമയിൽത്തന്നെ ഒരുപക്ഷേ കുറവായിരിക്കും. പക്ഷേ, താനാണ് സിനിമയിൽ വലുതെന്നും താനാണ് സിനിമയെ നയിക്കുന്നതെന്നുമുള്ള ധാരണ പലപ്പോഴും പലരിലും മുഴച്ചു നിൽക്കുന്നതു കണ്ടിട്ടുണ്ട്. പലരും ഈഗോയുടെ സിംഹാസന ത്തിലാണു ജീവിക്കുന്നതു തന്നെ. അങ്ങനെയുള്ളവർക്കൊപ്പം നമുക്ക് നമ്മുടെ സിനിമ ചെയ്യാൻ കഴിയില്ല.
നമ്മളോട് മനുഷ്യനെപ്പോലെ പെരുമാറുന്ന, സുഹൃത്തായി പെരുമാറുന്ന ആളുകളോടൊപ്പം സഹകരിക്കുക എന്നത് ഒരു സ്വാഭാവിക ചോദനയാണല്ലോ. ഇന്നയാൾ നന്നായി അഭിനയിക്കും, നന്നായി മ്യൂസിക് ചെയ്യും, ക്യാമറ കൈകാര്യം ചെയ്യും എന്നതൊക്കെ രണ്ടാമത്തെ കാര്യം. അയാൾ മനുഷ്യനെപ്പോലെ പെരുമാറുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെ മനുഷ്യരെപ്പോലെ പെരുമാറുന്ന ആളുകൾക്കൊപ്പം ഞാൻ സിനിമ ചെയ്യുന്നു.
നിമിഷയും ജോജുവും അഖിലും കാമറ ചെയ്ത അജിത്തുമൊക്കെ ഒരേപോലെ തന്നെ ഈ സിനിമയുടെ ഭാഗമാണ്. ഈ സിനിമ സനൽകുമാർ ശശിധരനാണു സംവിധാനം ചെയ്തത് എന്നു പറയുന്പോഴും ഈ സിനിമയിൽ എല്ലാവർക്കും തുല്യ പങ്കുണ്ട്. അവരെല്ലാം അവരവരുടേതായ നിക്ഷേപങ്ങൾ നല്‍കിയിട്ടുണ്ട്. അവരോരോരുത്തരും ഈ സിനിമയ്ക്കുവേണ്ടി താൻ വേറൊരാളെക്കാളും വലുതാണെന്നു വിചാരിക്കാതെ സിനിമയുടെ താഴെ നിന്നു വർക്ക് ചെയ്തവരാണ്. അങ്ങനെ മാത്രമേ എനിക്കു സിനിമ ചെയ്യാൻ പറ്റുകയുള്ളൂ. അതുകൊണ്ടാണ് ഞങ്ങളെല്ലാം ഒരുമിച്ചു വർക്ക് ചെയ്തതും ഇപ്പോഴും ഒരുമിച്ച് ഒരേപോലെ തന്നെ ആ സിനിമയുടെ ഭാഗഭാക്കുകളാകുന്നതും.
അഖിൽ വിശ്വനാഥിലേക്ക് എത്തിയത്...?
എഴുനൂറു പേരെ ഓഡിഷൻ നടത്തിയാണ് അഖിലിനെ കണ്ടെത്തിയത്. അഖിൽ ഒരു കേന്ദ്രകഥാപാത്രമാണ്. ചോലയിൽ മൂന്നു കഥാപാത്രങ്ങളേയുള്ളൂ. മൂന്നുപേർക്കും വളരെ പ്രാധാന്യമുണ്ട്. ജോജുവിനും നിമിഷയ്ക്കും അഖിലിനും തുല്യപ്രാധാന്യമുള്ള സിനിമയാണു ചോല. ഇതിൽ ഹീറോ, ഹീറോയിൻ ...അങ്ങനെയൊന്നുമില്ല. സംവിധായകനോ ആക്ടേഴ്സോ ഒന്നുമല്ല, സിനിമയാണ് ഇതിൽ ഹീറോ.
ധാരാളം റിയലിസ്റ്റിക് സിനിമകൾ വരുന്ന കാലമാണല്ലോ ഇത്. ചോല റിയലിസ്റ്റിക് സിനിമയാണോ..?
എന്റെ ഒരു സിനിമയും റിയലിസ്റ്റിക് അല്ല. ഞാൻ റിയലിസത്തിൽ വിശ്വസിക്കുന്ന ആളുമല്ല. ഒരു മൊബൈൽ കാമറ തുറന്നുവച്ചാൽ നമ്മുടെ സമൂഹത്തിൽ കാണുന്നതെല്ലാം സിനിമയാണ്. ഞാൻ അതിലല്ല വിശ്വസിക്കുന്നത്. അതിനപ്പുറം എനിക്ക് അതിനകത്തേക്കു കൊടുക്കാനാകുന്ന നുള്ളലുകളെയാണ്, എനിക്ക് അതിലേക്കു കൊടുക്കാനാകുന്ന എന്റേതായ കുറേ പ്രഹരങ്ങളെയാണ് ഞാൻ സിനിമയായി കാണുന്നത്. അതുകൊണ്ടുതന്നെ അതിനകത്ത് റിയലിസത്തിനു വിരുദ്ധമായിട്ടുള്ള, പലർക്കും ദഹിക്കാത്ത, പലർക്കും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളുമുണ്ട്. അങ്ങനെ തന്നെയാണു നമ്മുടെ സമൂഹവും എന്നതാണ് വേറൊരു തമാശ.
എല്ലാ ദിവസവും നാം കേൾക്കുന്ന കൊലപാതങ്ങൾ, ഒളിച്ചോട്ടങ്ങൾ, ആളുകളെ കൊന്നു കുഴിച്ചുമൂടുന്നത്....ഇതൊക്കെ റിയലിസമാണോ, ഇങ്ങനെയൊക്കെ നടക്കുമോ എന്നൊക്കെ നമുക്കു തോന്നും. ചില പത്രവാർത്തകൾ... അമ്മ മകനെ കൊന്നു, അമ്മ മകളെ കൊന്നു, അച്ഛൻ മകനെ കൊന്നു, അച്ഛൻ മകളെ റേപ്പ് ചെയ്തു... ഇതൊക്കെ റിയലിസമാണോ. ഇതൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളല്ലേ? ഒരച്ഛന് എങ്ങനെ മകളെ റേപ്പ് ചെയ്യാനാവും. ഇതൊന്നും റിയലിസമല്ല. പക്ഷേ, ഇതൊക്കെ നമ്മുടെ ജീവിതമാണ്.
ഇതുപോലെതന്നെയാണ് എന്റെ സിനിമയും. എന്റെ സിനിമ സാധാരണയായി നമ്മൾ വിചാരിക്കുന്ന തലത്തിനപ്പുറത്ത് ജീവിതത്തിൽ നടക്കുന്ന ചില സംഗതികളാണ്. അത് റിയലിസമാണെങ്കിൽ അങ്ങനെ, ആരുടെയെങ്കിലുമൊക്കെ ഫാന്റസികളാണെങ്കിൽ അങ്ങനെ.
അതിനെ താങ്കളുടേതായ ആവിഷ്കാരശൈലിയെന്നു പറയാനാകുമോ..?
നമ്മൾ റിയലിസം എന്നു പറയുന്നതിനപ്പുറത്തേക്ക് നമ്മുടെ ലൈഫ് നീണ്ടുകിടക്കുന്നുണ്ട്. അങ്ങനെയൊരു സത്യമുണ്ട്. നമ്മൾ വിചാരിക്കുന്നതിനപ്പുറത്തേക്കാണ് നമ്മുടെ ലൈഫിന്റെ നീട്ടം. അതുകൊണ്ട് കൃത്യമായി ഇത് എന്റെ കണ്ടുപിടിത്തമാണ് എന്നൊന്നും പറയാനാവില്ല. നമ്മുടെ ലൈഫ് അങ്ങനെതന്നെയാണ്. പക്ഷേ, പലപ്പോഴും നമ്മൾ അത് തിരിച്ചറിയുന്നില്ല അല്ലെങ്കിൽ നമ്മുടെ സിനിമ അത് തിരിച്ചറിയുന്നില്ലെന്നു മാത്രം.
താങ്കളുടെ സിനിമ സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുമെന്നു വിശ്വസിക്കുന്നുണ്ടോ..? അതോ ആത്മസംതൃപ്തിക്കു വേണ്ടിയാണോ താങ്കൾ സിനിമയെടുക്കുന്നത്..?
നമ്മൾ മീൻകറി കഴിക്കുന്പോൾ അതിന്റെ രുചി ഇഷ്ടപ്പെട്ടിട്ടാണു കഴിക്കുന്നത്. അല്ലാതെ, അതു കഴിച്ചിട്ട് എന്റെ മസിൽ കരുത്തുള്ളതാവും എന്നു വിചാരിച്ചിട്ടല്ലല്ലോ. നമ്മൾ ഒരു കാര്യം ചെയ്യുന്പോൾ വളരെപ്പെട്ടെന്നു നമുക്കുകിട്ടുന്ന ഒരു സന്തോഷത്തിലാണ് നാം അതു ചെയ്യുന്നത്. പക്ഷേ, ആത്യന്തികമായി അതു നമ്മുടെ ശരീരവളർച്ചയ്ക്കു ഗുണകരമായിരിക്കാം. അതു നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുമായിരിക്കും. അതൊക്കെ വേറെ കാര്യങ്ങൾ.
അതുപോലെ, നമ്മൾ സിനിമ ചെയ്യുന്നത് അത് നമുക്ക് ഇഷ്ടപ്പെട്ടിട്ടാണ്. അതു ചെയ്യുന്പോൾ കിട്ടുന്ന ആത്മസംതൃപ്തികൊണ്ടു മാത്രമാണു ചെയ്യുന്നത്. അല്ലാതെ, അതു കഴിഞ്ഞിട്ട് ഇനി എന്തുണ്ടാകും എന്നുള്ളതൊക്കെ രണ്ടാമത്തെ കാര്യം. നമ്മൾ ചെയ്യുന്ന സിനിമ മാറ്റം ഉണ്ടാക്കിയാൽ അതു കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം. അത്രേയുള്ളൂ.
താങ്കളുടെ സിനിമകളെ അവാർഡുകൾ തേടിവരുന്നുണ്ടല്ലോ. തികച്ചും സ്വാഭാവികമായ ഒരു സംഗതി എന്നു മാത്രമാണോ അതിനെ കാണുന്നത്..?
തീർച്ചയായും. ഈ അവാർഡുകളിലൊന്നും വലിയ കാര്യമൊന്നുമില്ല. ചില സമയത്ത് അവാർഡ് കിട്ടും. ചിലപ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അവാർഡ് കിട്ടില്ല. ചില സമയത്ത് ആ സിനിമ തന്നെ കണ്ടില്ലെന്നു നടിക്കും. ചില സമയത്ത് സിനിമയെ ഏറെ പുകഴ്ത്തിപ്പാടും. അതുകഴിഞ്ഞ് എടുത്തു താഴോട്ടിടും. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. അതൊക്കെ ഓരോ ആളിന്റെയും മാനസികാവസ്ഥ അനുസരിച്ചിരിക്കും.
ഒരു സിനിമ നിലനിൽക്കുമോ ഇല്ലയോ എന്നുള്ളതു രണ്ടു മൂന്നു വർഷം കൊണ്ടു മനസിലാകുന്ന കാര്യമല്ല. ഒരുപക്ഷേ, നമ്മൾ മരിച്ചുപോയതിനു ശേഷമാവും ആ സിനിമ സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള അനുരണനങ്ങൾ ഉണ്ടാക്കുക. അഗ്രഹാരത്തിൽ കഴുതൈ എന്ന സിനിമയെക്കുറിച്ചുള്ള ഒരു കമന്റ് ഒരാൾ ഷെയർ ചെയ്തിരിക്കുന്നതു വായിച്ചു. 1977ൽ ഉണ്ടാക്കിയ സിനിമയാണത്. 42 വർഷം മുന്‍പ് ഉണ്ടാക്കിയ ഒരു സിനിമ കാലികപ്രസക്തമെന്നു പറഞ്ഞ് ഇന്ന് ഷെയർ ചെയ്യപ്പെടുന്നു. ആ സമയത്ത് ആ സിനിമയ്ക്ക് അവാർഡ് കിട്ടിയതുകൊണ്ടൊന്നുമായിരിക്കില്ല അത്.
ഈ കാലത്ത് ആ സിനിമ പ്രസക്തമായതുകൊണ്ട് ജോണ്‍ അബ്രഹാമിനെയും അഗ്രഹാരത്തിൽ കഴുതൈയെയും നാം ഓർമിക്കുന്നു. ഇനി 40 വർഷത്തിനുശേഷം എന്റെ സിനിമ ഓർമിക്കപ്പെടുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. അന്നൊന്നും നമ്മൾ ജീവിച്ചിരിക്കുകപോലുമുണ്ടാവില്ല. അതിനെപ്പറ്റി നമ്മൾ വിഷമിച്ചിട്ടു കാര്യവുമില്ല.
സന്ദേശം നല്കുന്നതാവണം സിനിമ എന്നും താങ്കൾ വിശ്വസിക്കുന്നുണ്ടാവില്ലല്ലോ..?
ഉറപ്പായും ഇല്ല. കേവലമായ നമ്മുടെ ധാരണകളുടെ പുറത്തു നിന്നാണ് സന്ദേശം എന്നൊക്കെ പറയുന്നത്. നമ്മൾ നമ്മുടെ മക്കളെ പറഞ്ഞുപഠിപ്പിക്കുന്നതുപോലെയുള്ള കാര്യങ്ങളാണ് സമൂഹത്തെ പറഞ്ഞു പഠിപ്പിക്കാൻ തീരുമാനിക്കുന്നത്! നിങ്ങൾ പഠിച്ചതൊന്നുമല്ല ഞങ്ങൾ പഠിക്കുന്നത്, ഇതു വേറെ കാലമാണെന്നു നാലു വർഷം കഴിയുന്പോൾ അവർ പറഞ്ഞാൽ നമ്മൾ വെറുതേയിരിക്കും.
അതുപോലെ, കാലം കഴിഞ്ഞു പോയി, നീ വെറുതേയിരുന്നോ എന്ന് അഞ്ചു വർഷം കഴിയുന്പോൾ സമൂഹം പറയും. അതിനാൽ സമൂഹത്തിനു സന്ദേശം കൊടുക്കാനൊന്നും നമ്മളെക്കൊണ്ടു പറ്റില്ല. കാരണം, നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെയും നമ്മുടെ അറിവിന്റെയും നമ്മുടെ വൈദഗ്ധ്യത്തിന്റെയും പരിമിതികൾ നമ്മുടെ സിനിമകളിൽ പ്രതിഫലിക്കും. അതുകൊണ്ട് സന്ദേശം കൊടുക്കാൻ സിനിമയെടുക്കുന്നവൻ മരമണ്ടനായിരിക്കുമെന്നാണ് എന്റെ വിശ്വാസം.
സ്വതന്ത്രമായി സിനിമ ചെയ്യുന്പോൾ പ്രതിസന്ധികൾ സ്വാഭാവികമാണല്ലോ. അതു തരണം ചെയ്യാൻ ‘കാഴ്ച ചലച്ചിത്രവേദി’ സഹായകമായോ..?
‘കാഴ്ച ചലച്ചിത്രവേദി’ ഞാൻ സിനിമയുണ്ടാക്കാൻ വേണ്ടിയുണ്ടാക്കിയ ഒരു കുറുക്കുവഴിയാണെങ്കിലും അതിനപ്പുറത്തേക്കു വളർന്ന ഒരു പ്രസ്ഥാനമാണത്. ധാരാളം ആളുകൾ അതിനകത്ത് അവരുടെ ആഗ്രഹങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ആ രീതിയിൽ അതു വളർന്നിട്ടുണ്ട്. ഒരുപാട് ആളുകളെ അതു പ്രചോദിപ്പിച്ചിട്ടുണ്ട്. അതിനൊന്നും ക്രെഡിറ്റെടുക്കാൻ ഞാൻ അർഹനല്ല. അതൊരു വലിയ പ്രസ്ഥാനമാണ്. എന്റെ എല്ലാ സിനിമകൾക്കും അതിന്റെ സപ്പോർട്ടുണ്ട്.
കളക്ഷനെടുത്തു സിനിമ ചെയ്യുന്ന രീതിയുടെ തുടർച്ചയാണോ ചോലയുടെ നിർമാണവും..?
ഇതിനു പ്രൊഡ്യൂസർ ഉണ്ട്. ആവശ്യത്തിനു പണമില്ലാതെ വരുന്പോഴാണല്ലോ നമ്മൾ കളക്ഷനെടുക്കുന്നത്. ആവശ്യത്തിനു വിഭവങ്ങൾ ഉണ്ടെങ്കിൽ വേറൊരാളെ എന്തിനു ബുദ്ധിമുട്ടിക്കണം. സിനിമ എന്നത് അനിശ്ചിതാവസ്ഥയാണെന്നും പ്രത്യേകിച്ചും വ്യാവസായിക വിജയം നേടിത്തരാത്ത ഒരു സിനിമ വളരെ വലിയ അനിശ്ചിതാവസ്ഥയാണെന്നും മനസിലാക്കുന്പോൾ നമ്മൾ ആളുകളോടു ചോദിക്കില്ല. പക്ഷേ, നമ്മൾ വയറു മുറുക്കിയുടുക്കും. വിമാനത്തിൽ പോകാവുന്ന സ്ഥലത്തു നമ്മൾ ട്രെയിനിൽ പോകും. ട്രെയിനിൽ പോകാവുന്ന സ്ഥലത്ത് നമ്മൾ നടന്നുപോകും. അതൊക്കെ ഒരു സിനിമയ്ക്കുവേണ്ടി നമ്മൾ നമ്മളെത്തന്നെ മനസിലാക്കുന്നതിന്റെ ഒരു രീതിയാണ്.
അത് ഒരാളുടെ മാത്രം രീതിയല്ല. അതിനകത്തു പങ്കെടുക്കുന്ന എല്ലാവരുടെയും മാനസികാവസ്ഥയെ ബാധിക്കുന്ന സംഗതിയാണത്. ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസാണ് ചോല നിർമിച്ചിരിക്കുന്നത്. നിവ് ആർട്ട് മൂവീസ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ചോല തമിഴിലും മലയാളത്തിലും ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുക. തമിഴിലെ റിലീസ് കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ആണ് നിർവഹിക്കുന്നത്.
ചോലയ്ക്കു ‘ഷാഡോ ഓഫ് വാട്ടർ’ എന്നു തർജമ നല്‍കിയതിനു പിന്നിൽ..?
വെള്ളം അനങ്ങാത്തപ്പോൾ അതിൽ നിഴലുണ്ടാവില്ല. അതിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്പോൾ... അതായത് വെള്ളം ഓളംവെട്ടുന്പോൾ മാത്രമേ നിഴലുണ്ടാവുകയുള്ളൂ. അതുപോലെ ഒരു സംഗതി ഈ സിനിമയിലുണ്ട്. നമ്മൾ ശല്യം ചെയ്യുന്പോൾ മാത്രമേ ആളുകളുടെ യഥാർഥ സ്വഭാവം വെളിവാകുകയുള്ളൂ.
പോസ്റ്ററിലെ ടൈറ്റിൽ ചോലയെന്നും ചോരയെന്നുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. ആ ടൈറ്റിലിനു പിന്നിൽ...?
ഈ സിനിമയുടെ മൊത്തം ക്രെഡിറ്റും ഒരാളിന്റെയല്ല; അതിലെ മുഴുവൻ ആളുകളുടെയുമാണ്. ആ സിനിമ ഏറ്റവും മികച്ച സിനിമയായാലും ഏറ്റവും മോശം സിനിമയായാലും അതിന്റെ ക്രെഡിറ്റ് കൂടെ നിൽക്കുന്ന എല്ലാവരിലേക്കുമാണ് പങ്കുവച്ചു പോകുന്നത്. മികച്ച സംവിധായകനുള്ള അവാർഡ് എനിക്കു കിട്ടിയാലും മികച്ച നടനുള്ള അവാർഡ് വേറൊരാൾക്കു കിട്ടിയാലും അതെല്ലാം ആ ടീമിന്റെ ഗുണമാണ്.
ചോരയെന്നും ചോലയെന്നുമുള്ള സംഗതികളെല്ലാം ആ ടീമിന്റെ വർക്കാണ്. അതിൽ ആ പോസ്റ്റർ ഡിസൈൻ ചെയ്ത ദിലീപിന് വളരെയധികം പങ്കുണ്ട്. ഒരാൾപ്പൊക്കം മുതലുള്ള സിനിമകളുടെ പോസ്റ്ററുകൾ ദീലീപ് ചെയ്തിട്ടുണ്ട്.
‘ഉന്മാദിയുടെ മരണം’ എന്നൊരു സിനിമ കൂടി ചെയ്തതായി കേട്ടിരുന്നു..?
അതൊരു പൊളിറ്റിക്കൽ സിനിമയാണ്. സെൻസർ ചെയ്തിട്ടില്ല. തിയറ്ററിൽ വന്നിട്ടുമില്ല. സെക്സി ദുർഗയ്ക്കുശേഷം വന്ന സിനിമയാണ്. ‘ഉന്മാദിയുടെ മരണം’ കഴിഞ്ഞാണു ചോല ചെയ്യുന്നത്. നാനൂറിനടുത്ത് ആളുകൾ അതിൽ അഭിനയിച്ചിട്ടുണ്ട്. മാരി എന്ന നടനാണ് ഉന്മാദിയെ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ സംബന്ധിച്ചും സ്വപ്നം കാണുന്ന മനുഷ്യരുടെ സ്വപ്നം തന്നെ സെൻസർ ചെയ്യുന്ന സമൂഹത്തെക്കുറിച്ചുമൊക്കെയാണ് ആ സിനിമ പറയുന്നത്.
സെൻസർ ബോർഡ് അല്ല യഥാർഥത്തിൽ സെൻസറിംഗ് ചെയ്യുന്നത്. നമ്മുടെ സമൂഹമാണ് യഥാർഥ സെൻസർ ബോർഡ്. അതായത്, നമ്മൾ വീട്ടിലിരിക്കുന്പോൾ നമുക്ക് ഒരുകാര്യം പറയാമോ, ഒന്നു മിണ്ടാമോ ഒരു ശബ്ദം പുറപ്പെടുവിക്കാമോ എന്നൊക്കെ നമ്മുടെ മനസിൽ ആശങ്കകളായാണ് ആ സെൻസറിംഗ് നടക്കുന്നത്.
ആദ്യം നമുക്ക് പറയാൻ തോന്നണം. പിന്നയേ പറയാൻ കഴിയുമോ എന്നുള്ള ചോദ്യം വരുന്നുള്ളൂ. അങ്ങനെയൊരു സമൂഹമായി നമ്മുടേത് മാറുകയാണ്. നമ്മൾ പറഞ്ഞുകഴിഞ്ഞ് സെൻസർ ചെയ്യുന്നതിനേക്കാൾ ഭീതിദമാണ് നമുക്ക് ചിന്തിക്കാൻ തന്നെ പറ്റാത്ത അവസ്ഥ. അത്തരമൊരവസ്ഥയാണ് ആ സിനിമ കാണിക്കുന്നത്.
സിനിമാ സെൻസറിംഗ് നിയമങ്ങൾ കൂടുതൽ മുറുകിവരുന്ന കാലം കൂടിയാണല്ലോ ഇത്..?
അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോൾ അതു വളരെ കൂടുതലായിക്കൊണ്ടിരിക്കുന്നു. അത് ഇനിയും കൂടും. ഒരു ഘട്ടം കഴിയുന്പോൾ ആളുകൾ പൊട്ടിത്തെറിക്കും. മനുഷ്യന്റെ സ്വഭാവമനുസരിച്ച് അവനു പറയാനുള്ളതെല്ലാം പറയാൻ പറ്റണം. പറയാൻ പറ്റിയില്ലെങ്കിൽ അവൻ അത് അമർത്തി വച്ച് അവസാനം ബോംബ് പൊട്ടിത്തെറിക്കുംപോലെ പൊട്ടിത്തെറിക്കും.
നമ്മുടെ സമൂഹത്തിന്റ അനിവാര്യമായ ഒരു പരിണാമമായിരിക്കും അത്. ഒരുപക്ഷേ, പത്തിരുപതു വർഷം കഴിയുന്പോഴായിരിക്കും ആ പൊട്ടിത്തെറി ഉണ്ടാകുന്നത്.
അടുത്ത സിനിമയെക്കുറിച്ച്..?
അടുത്ത സിനിമ മഞ്ജുവാര്യർ അഭിനയിക്കുന്ന ‘കയറ്റം’. ഹിമാചൽ പ്രദേശിൽ അതിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിലെ ചിത്രീകരണത്തിനിടെ ഓഗസ്റ്റ് 18ന് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി. അതിനെ അതിജീവിച്ചാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top