വലിയ കാരക്ടറുകൾ ചെയ്യാൻ കൊതിയാണ്: ഇന്ദ്രൻസ്
Monday, August 12, 2019 7:54 PM IST
“നല്ല കഥാപാത്രങ്ങൾ കൊതിക്കുന്നു. അത് ഇപ്പോഴാണു നമുക്കു കിട്ടിത്തുടങ്ങിയത്. ഇന്‍റർവെൽ വരെ നമ്മൾ കളിച്ചു ചിരിച്ചൊക്കെ പോയി. ഇന്‍റർവെല്ലിനു ശേഷം ഇനി തുടങ്ങുകയാണ്. ഇനി നല്ലതു ചെയ്തു തുടങ്ങണം. നല്ല സിനിമകളുടെ ഭാഗമാവണം” - അഭിനയത്തിനപ്പുറം സിനിമയിലെ ആഗ്രഹങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞത് ഇങ്ങനെ. ഷാനു സമദിന്‍റെ മൊഹബത്തിൻ കുഞ്ഞബ്ദുള്ള, ഡോ.ബിജുവിന്‍റെ വെയിൽമരങ്ങൾ...ചില നല്ല സിനിമകളിലൂടെ ഇന്ദ്രൻസിന്‍റെ അഭിനയജീവിതം ഇന്‍റർവെലിനു ശേഷമുള്ള മനോഹരമുഹൂർത്തങ്ങളിലേക്കു കടക്കുകയാണ്.

“ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നേയുള്ളൂ. നല്ല സിനിമകൾ ചെയ്യുന്നവരോടു പ്രത്യേക ആദരവുണ്ട്. അന്നന്നുള്ള അന്നം എന്നു പറയുന്നതുപോലെ അന്നന്നുള്ള അഭിനയം...അതിനപ്പുറത്തേക്കുള്ള ത്രാണിയൊന്നുമില്ല..” ഇന്ദ്രൻസുമായുള്ള വർത്തമാനം തുടരുന്നു...



‘മൊഹബത്തിൻ കുഞ്ഞബ്ദുള്ള’ കമിറ്റ് ചെയ്യുന്പോൾ എന്തു പ്രത്യേകതയാണു തോന്നിയത്...‍?

പ്രത്യേകതയൊന്നും തോന്നിയില്ല. ഏതു പടം വന്നാലും ചെയ്യാറുണ്ട്. ഇതു കേട്ടപ്പോൾ പലതിലും കുറച്ചുകൂടി നന്നായിരിക്കുമെന്നു തോന്നി. അത്രതന്നെ. കുഞ്ഞബ്ദുള്ളയുടെ കഥയാണത്.

അടുത്തിടെയായി ധാരാളം സിനിമകളുടെ ഭാഗമാകുന്നുണ്ടല്ലോ...‍?

മുന്പും അങ്ങനെതന്നെയായിരുന്നു. സെലക്ട് ചെയ്യാൻ ആവശ്യത്തിനു പടമൊന്നും എനിക്കു കിട്ടാറില്ല. അതുകൊണ്ടാണ് ആ തീരുമാനം. ഇന്നയാളുടെ പടമെന്നൊന്നും നോക്കാറില്ല. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നു പറയുന്നതുപോലെ ഓരോ ഡയറക്ടറും വലിയ സ്വപ്നവുമായിട്ടാവും വരുന്നത്. നമ്മളെ സമീപിക്കുന്നതു നമുക്കു ചെയ്യാൻ പറ്റുമെന്നുള്ളതുകൊണ്ടാണല്ലോ. അവർ പറയുന്ന ഡേറ്റ് മറ്റാർക്കും കൊടുത്തില്ലെങ്കിൽ അവരുടെ കൂടെ പോകും.

ഞാൻ ഇതുവരെ ചെയ്ത പടങ്ങളിലേറെയും ചെറിയ പടങ്ങളാണ്. കാരണം, അങ്ങനെയുള്ള പടങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. വന്പൻ ഡയറക്ടർമാരുടെ പടങ്ങളിലൊന്നും എന്നെ അങ്ങനെ കാണാറില്ലല്ലോ. ഇപ്പോഴും ചെയ്യുന്നതു കുഞ്ഞു പടങ്ങൾ തന്നെ.



മൊഹബത്തിൻ കുഞ്ഞബ്ദുള്ള പറയുന്നത്....‍?

കുഞ്ഞബ്ദുള്ള വളരെ ചെറുതിലേ ചില പ്രത്യേക സാഹചര്യങ്ങളിൽ തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്കു നാടുവിട്ടുപോയതാണ്. വളരെ പ്രായപ്പോഴേക്കും നാടിന്‍റെ മഹത്ത്വവും സ്നേഹത്തിന്‍റെ കാര്യങ്ങളുമൊക്കെ അയാളെ നിരന്തരം വേട്ടയാടാൻ തുടങ്ങി. എന്നെങ്കിലുമൊരിക്കൽ മടങ്ങിപ്പോകണം, പ്രിയപ്പെട്ടവരെയൊക്കെ കാണണം. നാട്ടിൽ അയാൾ സ്നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു - അലീമ. അവരെ കാണണം. അങ്ങനെ അയാൾ നാട്ടിലേക്കു തിരിച്ചുവന്നു.തിരുവനന്തപുരത്തു നിന്ന് അവർ നാടുവിട്ടുപോയിരുന്നു. പലരിൽ നിന്നും അറിഞ്ഞ വിവരങ്ങളനുസരിച്ച് അലീമയെ അന്വേഷിച്ചു കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രകളാണ് സിനിമ. അവരെ കണ്ടെത്തിയോ എന്നുള്ളതു സസ്പെൻസ്.

മുംബൈയിൽ നിന്നു തുടങ്ങി അവിടെ സാധാരണ താഴേത്തട്ടുകാർ ജീവിക്കുന്ന പല ഇടങ്ങളിലും പിന്നീടു തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പല സ്ഥലങ്ങളിലും ഈ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. യാത്ര തന്നെയാണ് ഈ സിനിമ. രചനാരായണൻകുട്ടി, അഞ്ജലി, അംബിക....തുടങ്ങിയവരെല്ലാം അലീമയുമായി ബന്ധമുള്ള കഥാപാത്രങ്ങളാണ്. കുഞ്ഞബ്ദുള്ളയെ മുന്പോട്ടു നയിക്കുന്നത് ഇവരൊക്കെയാണ്.



താങ്കൾ അഭിനയം കൊണ്ടു തന്നെ ഞെട്ടിച്ചുവെന്നാണ് സംവിധായകൻ ഷാനു സമദ് പറഞ്ഞത്...

ഇതിന്‍റെ സ്ക്രിപ്റ്റ് റൈറ്റർ ഷാനു തന്നെയാണു ഡയറക്ടറും. നമ്മളെക്കൊണ്ട് അവർ പലരീതിയിലും ചെയ്യിക്കുകയല്ലേ. നമ്മൾ അവരുടെ കൂടെയങ്ങു ചേരുന്പോൾ നമ്മൾ ചെയ്തതു നന്നായോ നന്നായോ എന്ന ആധി മാത്രമായിരിക്കും എപ്പോഴും ഉള്ളിൽ. ചെയ്തതു നന്നായി എന്നു പറയുന്പോൾ നമുക്കു സമാധാനം.

നായകപ്രാധാന്യമുള്ള സിനിമയാണല്ലോ മൊഹബത്തിൻ കുഞ്ഞബ്ദുള്ള...‍?

തുടക്കം മുതൽ ഒടുക്കം വരെ കുഞ്ഞബ്ദുള്ളയുടെ കഥ തന്നെയാണ്. കുഞ്ഞബ്ദുള്ള കണ്ടെത്തുന്നവരും അവരുടെ സ്നേഹവും കുഞ്ഞബ്ദുള്ളയുടെ സ്നേഹവുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും പങ്കുവയ്ക്കപ്പെടുകയാണ്. നന്മ മാത്രം, സ്നേഹം മാത്രം പറഞ്ഞുപോകുന്ന ഒരു സിനിമയാണിത്.



കെടിസി അബ്ദുള്ള ചെയ്തുതുടങ്ങിയ വേഷം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ താങ്കളിലേക്ക് എത്തിയപ്പോൾ...‍?

നമുക്ക് എപ്പോഴും അഭിനയിക്കാൻ കൊതിയാണല്ലോ. വലിയ കാരക്ടറുകൾ ചെയ്യാൻ കൊതിയാണ്. പക്ഷേ, അബ്ദുള്ളക്ക മോഹിച്ചു ചെയ്യാൻ തുടങ്ങിയ വേഷമാണല്ലോ ഇത്. എന്നാൽ ആ വേഷം പൂർത്തിയാക്കാതെ അദ്ദേഹം മരിച്ചുപോയി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ആത്മാവ് ഇതിലുണ്ടാവും.

നമുക്ക് മാനസികമായി അദ്ദേഹത്തിന്‍റെ അനുവാദം തന്നെ വേണം. അദ്ദേഹം ആത്മാവുകൊണ്ട് നമ്മളെ അനുഗ്രഹിച്ചാൽ മാത്രമേ ആ വേഷം നന്നാക്കാൻ പറ്റുകയുള്ളൂ. അദ്ദേഹം മനസു കൊണ്ട് അനുഗ്രഹിച്ചിരുന്നെങ്കിൽ എന്നു തോന്നിയിരുന്നു.



ലാൽ ജോസ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താങ്കൾ കുഞ്ഞബ്ദുള്ളയിൽ ലാൽ ജോസിനൊപ്പം അഭിനയിച്ചു. ആ അനുഭവത്തെക്കുറിച്ച്...‍?

മുന്പു ലാൽജോസ് സാറിന്‍റെ പട്ടാളം, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ സിനിമകളിലും അടുത്ത കാലത്ത് നാൽപ്പത്തിയൊന്ന് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മുന്പു നമുക്കു സ്റ്റാർട്ടും കട്ടുമൊക്കെ പറഞ്ഞയാൾ കൂടെ അഭിനയിക്കുന്നു. ഇദ്ദേഹവും ഒരു ഡയറക്ടറാണല്ലോ. നമ്മൾ ചെയ്യുന്നതു ശരിയാണോ എന്ന ഒരങ്കലാപ്പ് എപ്പോഴും നമുക്ക് ഉണ്ടാവും. നമുക്കു വേറെ ഡയറക്ടർ ഉണ്ടെങ്കിലും ഇതുമൊരു ഡയറക്ടറാണല്ലോ എന്ന ചിന്തയാവും മനസിൽ. ലാൽജോസ് സാറിന്‍റെ പുതിയ ചിത്രം നാൽപ്പത്തിയൊന്നിൽ നായികയുടെ അച്ഛനായിട്ടാണ് അഭിനയിച്ച; കിട്ടനാശാരി എന്ന കഥാപാത്രമായി



വി.സി. അഭിലാഷിന്‍റെ ആളൊരുക്കത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയശേഷം സീരിയസ് വേഷങ്ങളിലേക്കു കൂടുതലായി പരിഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ. അതേസമയം കോമഡിട്രാക്കിലുള്ള വേഷങ്ങൾ വിട്ടുകളയുന്നുമില്ല...‍?

അവാർഡിനുശേഷം അത്തരം കുറേ പടങ്ങൾ വരുന്നുണ്ട്. എല്ലാത്തരം പടങ്ങളും വരുന്നുണ്ട്. എല്ലാ രീതിയിലുമുള്ള വേഷങ്ങളും വരുന്നുണ്ട്. എല്ലാം ചെയ്യാൻ പഠിക്കുകയും ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഡയറക്ടറെ അനുസരിക്കാൻ ശ്രമിക്കുക എന്നതു തന്നെയാണു പ്രധാനം. അവരുടെ മനസിലാണല്ലോ സിനിമയുള്ളത്. അതിനു നമ്മൾ വശംവദരായിക്കൊടുക്കുക എന്നേയുള്ളൂ. അതിനൊപ്പം നമ്മുടെ മനസുകൂടി അർപ്പിക്കുന്പോൾ അതു ചിലപ്പോൾ നന്നായിവരും.



സ്ക്രിപ്റ്റ് വായിച്ച ശേഷമാണോ സിനിമകൾ കമിറ്റ് ചെയ്യാറുള്ളത്...‍?

സാധാരണ സ്ക്രിപ്റ്റ് വായിക്കാറില്ല. കുഞ്ഞബ്ദുള്ള പോലെ മുഴുനീള കാരക്ടർ ചെയ്യുന്പോൾ നമുക്ക് സ്ക്രിപ്റ്റ് വായിച്ചു നോക്കേണ്ടതുണ്ട്.

പുരസ്കാരലബ്ധിക്കുശേഷം താങ്കൾ സിനിമയെ സമീപിക്കുന്ന രീതിയിലോ പ്രേക്ഷകർ താങ്കളെ പരിഗണിക്കുന്ന രീതിയിലോ എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നുണ്ടോ...‍?

ഒന്നും തോന്നിയിട്ടില്ല.



പലപ്പോഴും അഭിമുഖങ്ങളിൽ ‘എന്‍റെ ഷേപ്പ്, എന്‍റെ പരിമിതികൾ’ എന്നൊക്കെ താങ്കൾ പറയാറുണ്ടെങ്കിലും കഥാപാത്രമായി വരുന്പോൾ നാച്വറാലിറ്റിയുള്ള അഭിനയത്തിലൂടെ അതൊക്കെ മറികടക്കുന്നതായി തോന്നിയിട്ടുണ്ട്...

അത് എങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ല. മനസിനുള്ളിൽ അഭിനയിക്കാൻ കൊതിയുള്ളതുകൊണ്ട് അങ്ങനെയാവാനുള്ള തയാറെടുപ്പുണ്ടാവും. ശരീരം കൊണ്ട് എന്തായാലും നമുക്ക് ജയിക്കാൻ പറ്റില്ല. അപ്പോൾ ഉള്ളിൽ കരുത്തു നിറയ്ക്കാനുള്ള ശ്രമം ഉണ്ട്. കഥാപാത്രത്തിനു പുറമേ കാണുന്ന ഒരു കുറവ് ശബ്ദം കൊണ്ടും ഭാവത്തിലൂടെയും മറ്റും പരിഹരിക്കാനുള്ള ഒരു ശ്രമം. പ്രധാനമായും അത് നമ്മളെക്കൊണ്ടു ചെയ്യിച്ചെടുക്കുന്നവരുടെ മിടുക്കാണ്. നമ്മളെക്കൊണ്ടു ചെയ്യിച്ചെടുക്കുന്നവർ അതു നിരന്തരമായി നമ്മളെ ഓർമപ്പെടുത്തുന്നുണ്ടല്ലോ.

എത്ര വലിയ ആർട്ടിസ്റ്റായാലും ഡയറക്ടറെ കവച്ചുവച്ച് ഒന്നും ചെയ്യാനാവില്ല. പ്രത്യേകിച്ചും ഇപ്പോൾ വരുന്ന ഡയറക്ടർമാർ...ചെറുപ്പക്കാർ, അവർ ഏറെ മിടുക്കന്മാരാണ്. അവർ കൃത്യമായി അളന്ന് കുറിച്ചു കൂട്ടി വച്ചിരിക്കുകയാണ്. അവരുടെ അളവിനകത്തേ നമുക്കു ചെയ്യാനും പറ്റുകയുള്ളൂ. നമ്മുടെയൊരു ഭാഗ്യത്തിനു നല്ലനല്ല ഡയറക്ടേഴ്സിന്‍റെ കൈകളിൽ നമ്മൾ ചെന്നുപെടുന്നു എന്നതാണു വസ്തുത.



സീനിയേഴ്സായ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുന്നതാണോ പുതിയവർക്കൊപ്പം ചെയ്യുന്നതാണോ കൂടുതൽ കംഫർട്ട്...‍?

അങ്ങനെയൊന്നുമില്ല. മാറ്റങ്ങൾ വരുന്പോഴുള്ള ഒരുപാടു വ്യത്യാസങ്ങളുണ്ട്. രണ്ടു കൂട്ടരെയും തമ്മിൽ നമുക്ക് അങ്ങനെ താരതമ്യം ചെയ്യാനും പറ്റില്ല. കാരണം, ഫിലിമിൽ വർക്ക് ചെയ്യുന്നതുപോലെയല്ലല്ലോ ഇപ്പോഴത്തെ രീതി. അവരെയും ഇവരെയും നമ്മൾ താരതമ്യം ചെയ്യുന്നതു തന്നെ അബദ്ധമാണ്. രണ്ടിന്‍റെയും പഠനരീതിയിൽ ഒരുപാടു വ്യത്യാസമുണ്ട്.

പക്ഷേ, ഈ മാറ്റങ്ങൾക്കിടയിൽ നമ്മൾ കാലങ്ങളായി ഇങ്ങനെ നിൽക്കുന്നതുകൊണ്ട് ഈ മാറ്റം നമ്മളും അറിയുന്നില്ല. നമ്മളും അറിയാതെ മാറിക്കൊണ്ടിരിക്കുകയായിരിക്കും. എന്നാൽപ്പോലും ഇടയ്ക്കൊക്കെ ശ്രദ്ധിക്കും. പഴയ രീതിയല്ല ഇപ്പോഴത്തേതെന്ന ഒരു ഓർമപ്പെടുത്തൽ എപ്പോഴും മനസിലുണ്ടാവും. അവരുടെ ഇഷ്ടം എന്തെന്ന് നമ്മൾ അറിയും. അങ്ങനെ ചെയ്തു പോകുന്നതാണ്. ഉണ്ടാക്കുന്നവർക്കു മാത്രമേ അതിന്‍റെ വ്യത്യാസമുള്ളൂ. അഭിനയം...അതു സിനിമയായലും നാടകമായാലും മറ്റേതു രീതിയായാലും കഥാപാത്രങ്ങൾ അങ്ങനെതന്നെയല്ലേ.



ഡോ.ബിജുവിന്‍റെ സിനിമകളിൽ നിരന്തരസാന്നിധ്യമാണല്ലോ. ആകാശത്തിന്‍റെ നിറം മുതൽ ഇപ്പോൾ ഷാങ്ഹായിൽ ഒൗട്ട് സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ വെയിൽമരങ്ങൾ വരെ. ഡോ.ബിജുവിനൊപ്പം വർക്ക് ചെയ്യുന്നതിന്‍റെ കംഫർട്ട് എന്താണ്....‍?

ഓരോരുത്തരും ഓരോ രീതിയിലാണ് സിനിമ ചെയ്യുന്നത്. അവർ അവരുടെ സിനിമ എഴുതി സംവിധാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. നമ്മളെ സംബന്ധിച്ച്, നമുക്കു നമ്മുടെ കഥാപാത്രത്തിന്‍റെ കാര്യം പറഞ്ഞുതരുന്നതനുസരിച്ചു ചെയ്യുകയേ വേണ്ടൂ. അതിൽ സ്വാതന്ത്ര്യമെടുത്തു മേയുന്നവരിലേ ഒരോ ഡയറക്ടറുടെയും കടിഞ്ഞാണോ നിയന്ത്രണമോ വരികയുള്ളൂ. ഞാൻ ഒരു പരിധിവിട്ടു പോകാറില്ലാത്തതുകൊണ്ട് എല്ലാവർക്കൊപ്പവും കംഫർട്ടാണ്. ഞാൻ അങ്ങനെ കരുതിയാണു പോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും എനിക്കു പ്രത്യേക സ്വാതന്ത്ര്യം തരുന്നുണ്ട്.

ഡോക്ടറെ സംബന്ധിച്ച് കുറച്ചുകൂടി വിശദമായും നേരത്തേമുതൽ അറിയാവുന്നതുകൊണ്ടും പരിചയക്കാരോടു പെരുമാറുന്നതുപോലെ എന്നു മാത്രം. വർഷങ്ങളായി സിനിമയോട് ഏറെ ഉത്സാഹമായി നിൽക്കുന്നയാളാണ്. അദ്ദേഹത്തിന്‍റെ മനസിൽ എപ്പോഴും സിനിമ തന്നെയാണ്. ചെയ്യുന്ന സിനിമയെക്കുറിച്ചു തന്നേ പറയാനുള്ളൂ. അതു ഫലപ്രാപ്തിയിൽ കൊണ്ടുചെന്നെത്തിക്കാനുള്ള പരിശ്രമവും കഴിവുമൊക്കെയുള്ള ആളാണ്. അതുകൊണ്ട് ആ പടത്തിന്‍റെ ചില വിജയഗുണങ്ങളൊക്കെ നമുക്കും അനുഭവിക്കാൻ പറ്റുന്നു.



വെയിൽമരങ്ങളിൽ നായകകഥാപാത്രമാണല്ലോ....‍?

അതേ. അതു രണ്ടു വർഷം കൊണ്ടു ചെയ്ത പടമാണ്. ഏറെ സമയമെടുത്ത് കാലാവസ്ഥ മാറുന്നതിനനുസരിച്ചുള്ള പ്രകൃതിയുടെ മാറ്റങ്ങൾ ഘട്ടംഘട്ടമായിട്ടാണ് അതിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന് ആർട്ടിസ്റ്റിന്‍റെ വലിയ പെർഫോമൻസ് വേണ്ട. പ്രമേയം തന്നെയാണ് അതിന്‍റെ ഹീറോ. മഞ്ഞുവരുന്നതും വെള്ളപ്പൊക്കവും വേനലുമൊക്കെ അതിജീവിച്ചു തന്നെയാണ് പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും മുന്നോട്ടുപോകുന്നത്. ഇതിലൊക്കെ അവയ്ക്കൊന്നും ഒരു മടുപ്പും തോന്നുന്നില്ല. വേനലിൽ കരിഞ്ഞുപോകുന്ന മരങ്ങൾ വെള്ളപ്പൊക്കം കഴിഞ്ഞു തളിർക്കുന്നില്ലേ. മണ്ണിൽ പണിയെടുക്കുന്നവന്‍റെ... കർഷകന്‍റെ വിഷയമാണു സിനിമ പ്രധാനമായും പറയുന്നത്.



കർഷകൻ എന്നെന്നും നിലനിൽക്കേണ്ടതാണ്. അവൻ മനസു മടുത്താൽ മടുത്തു. ഓരോ വിളവെടുപ്പും കഴിയുന്പോൾ ഒരുപക്ഷേ, അവൻ അവിടെനിന്നു കുടിയിറക്കപ്പെടാം. എന്നിട്ടും അവനു മടുക്കുന്നില്ല. അവൻ യാത്ര തുടരുകയാണ്. അവൻ മുന്നോട്ടു വരികയാണ്. പ്രകൃതിയിൽ എന്തു മാറ്റം വന്നാലും അതിനു മുന്നിൽ അവൻ തളർന്നുപോകുന്നില്ല എന്നു പറഞ്ഞുവയ്ക്കുന്ന ഒരു കഥയാണത്. വാസ്തവത്തിൽ, അതിന്‍റെ കാമറാമാൻ എം.ജെ.രാധാകൃഷ്ണൻ, അതിന്‍റെ സൗണ്ട് എൻജിനിയർ, അതിന്‍റെ ഡയറക്ടർ - അവരുടെ സിനിമയാണ്. ലോക സിനിമക്കാരെയൊക്കെ ഞെട്ടിച്ച, ഭംഗിയുള്ള ഫ്രയിമുകളാണ് അതിലുള്ളത്.

ഈ അടുത്ത കാലത്തു നമ്മെ വിട്ടുപിരിഞ്ഞ എം.ജെ.രാധാകൃഷ്ണനായിരുന്നല്ലോ വെയിൽമരങ്ങൾ ഉൾപ്പെടെ താങ്കൾ അഭിനയിച്ച ഡോ.ബിജു സിനിമകളുടെ ഛായാഗ്രാഹകൻ...

ഡോക്ടറുടെ ആദ്യസിനിമ മുതൽ വെയിൽമരങ്ങൾ വരെ എം.ജെയാണു കാമറ ചെയ്തത്. ഞാൻ കോസ്റ്റ്യൂം ചെയ്യുന്ന കാലം മുതൽ എനിക്ക് ആളെയറിയാം. അങ്ങനെ വളരെക്കാലം മുന്പു മുതൽ പരിചയമുള്ളൊരാൾ. വളരെ നിശബ്ദനായിട്ടുള്ള ഒരാൾ. അത്ര പരിചയമില്ലാത്ത പുതിയ ഒരാൾ വന്നാലും അടൂർ സാർ ആയാലും ആ ആളിന്‍റെ നിലയിൽത്തന്നെ നോക്കുന്ന, എല്ലാം വളരെ മതിപ്പോടെ തന്നെ കാണുന്ന ഒരാൾ.



ആർ. എസ്. വിമലിന്‍റെ മഹാവീർ കർണയിൽ താങ്കൾ ശകുനിയായി വേഷമിടുന്നുവെന്നു കേട്ടിരുന്നു....?

അങ്ങനെ ഡയറക്ടറും എന്നോടു പറഞ്ഞിരുന്നു. എനിക്ക് അവാർഡു കിട്ടിയപ്പോൾ താൻ തരുന്ന ഒരു സമ്മാനമാണു ശകുനിയുടെ വേഷം എന്നാണ് ആർ. എസ്. വിമൽ എന്നോടുപറഞ്ഞത്. അതിന്‍റെ തയാറെടുപ്പുകളും സെറ്റ് വർക്കുകളും നടക്കുന്നു എന്നാണ് അറിയുന്നത്. എന്നാലും സിനിമയല്ലേ. എന്തെങ്കിലും മാറ്റം വരുമോ എന്ന് അറിയില്ല. അന്നു പറഞ്ഞു. അങ്ങനെ ഞാൻ കൊതിച്ചിരിക്കുന്നുണ്ട്. ഏതു വലിയ വേഷം ചെയ്യാനും എന്‍റെ മനസിനു കരുത്തുണ്ട്. വേഷം കൃഷ്ണനോ ക്രിസ്തുവോ... എന്തു തന്നെയാണെങ്കിലും എന്‍റെ മനസു കൊതിക്കുകയാണ്. എന്‍റെ കൊതി അതു തന്നെയാണ്.



അഭിമന്യുവിന്‍റെ കൊലപാതകമുൾപ്പെടെ അടുത്തകാലത്തു സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ചില സംഭവങ്ങളെ അവലംബിച്ചു സിനിമകൾ വരുന്പോൾ അതിലെ വേഷങ്ങൾ താങ്കളെ തേടിവരുന്നുണ്ടല്ലോ...

കുറേ സിനിമകൾ അങ്ങനെ വന്നിട്ടുണ്ട്. അഭിമന്യുവിന്‍റെ കഥ പറയുന്ന ഒരു പടം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആ പ്രമേയവുമായി എന്‍റെയടുത്തു രണ്ടു മൂന്നു പേർ വന്നു. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന പടം മാത്രമാണു ചെയ്തത്. പിന്നീടു വന്ന പടങ്ങൾ കമിറ്റ് ചെയ്തില്ല. അഭിമന്യുവുമായി ബന്ധപ്പെട്ടു വന്ന മറ്റു പടങ്ങൾ ചെയ്യേണ്ടാ എന്നു മനസിൽ തോന്നി.

കെവിൻ സംഭവം മുൻനിർത്തിയും ഒരു പടം വന്നിരുന്നു. പക്ഷേ, ഞാൻ അതു ചെയ്യുന്നില്ല എന്നു പറഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങൾ പണ്ടുകാലത്തും ഇപ്പോഴും നിരന്തരമായി നടക്കുന്നുണ്ട്. അതിന്‍റെയൊക്കെ പുറകേ പോകാൻ സിനിമ അത്ര ദാരിദ്യം പിടിച്ചതല്ലല്ലോ! ഒരുപാടു കഥകൾ വേറെയുണ്ടല്ലോ. അങ്ങനെ ഒരോരുത്തരുടെ ദുഃഖം വിറ്റു സിനിമ ചെയ്യേണ്ട എന്നും അതിന്‍റെ ഭാഗമാവേണ്ട എന്നും വിചാരിച്ചു.



നാടക അനുഭവങ്ങൾ സിനിമയിൽ തുണച്ചതായി മുന്പു പറഞ്ഞിട്ടുണ്ടല്ലോ. നാടകങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടോ...‍?

നാടകം നമ്മളെ കൊതിപ്പിക്കുന്നതു തന്നെയാണ്. പക്ഷേ, നാടകം ചെയ്യാൻ കുറച്ചുകൂടി കരുത്തുവേണം. സിനിമ ചെയ്യുന്നതു പോലെ അത്ര എളുപ്പമല്ല നാടകം. സ്റ്റേജിൽ ഒറ്റയടിക്കു നമ്മുടെ ശബ്ദവും ആരോഗ്യവുമൊക്കെ നല്കി കൃത്യമായി ചെയ്യാൻ നല്ല തയാറെടുപ്പു തന്നെ വേണം. പണ്ടു ചെയ്തു. ഇപ്പോഴും കൊതിയുണ്ട്. ഒരുപാടു തയാറെടുപ്പുകൾ ആവശ്യമുള്ള കാര്യമാണത്.

അടൂർ, മാധവ് രാംദാസ്, വി.സി. അഭിലാഷ്...തുടങ്ങിയവർക്കൊപ്പം വീണ്ടും സിനിമ ചെയ്യണമെന്നു തോന്നിയിട്ടുണ്ടോ...‍?

അവരൊക്കെ വീണ്ടും വിളിച്ചാൽ പോകുമെന്നുള്ളതല്ലാതെ നമ്മളായി അങ്ങനെയൊന്നും പ്ലാൻ ചെയ്തിട്ടില്ല. എനിക്കു ചെയ്യാൻ പറ്റുന്ന വേഷമുണ്ടെങ്കിൽ അടൂർ സാറും വിളിക്കുമായിരിക്കും. അഭിലാഷും ഷാനുവും മറ്റെല്ലാവരുമായും എനിക്കു നല്ല ബന്ധമാണുള്ളത്. ആരോടും പിണങ്ങിയിട്ടില്ല. നെറികേടൊന്നും കാണിച്ചിട്ടില്ല എന്നാണ് മനസു പറയുന്നത്.



സിനിമ കാണുന്പോൾ അതു സത്യസന്ധമെന്നു നമുക്കു തോന്നണം, അതാണു നല്ല സിനിമ എന്നു താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ. കഥാപാത്രങ്ങളും സിനിമകളും സത്യസന്ധമായി തെരഞ്ഞെടുക്കാനാകുന്നുണ്ടോ...‍?

സിനിമ റിയലല്ല, റിയലെന്നു തോന്നിപ്പിക്കലാണ്. കഥ പറഞ്ഞുകേൾക്കുന്പോൾ അതിൽ ആത്മാവുണ്ടോ എന്നു നമുക്കറിയാനാവും. അങ്ങനെയെങ്കിൽ നമുക്കുതന്നെ നന്നായി ആസ്വദിക്കാനാവും. അങ്ങനെ കിട്ടിയാൽ ഭാഗ്യം. ഇല്ലെങ്കിലും നമ്മൾ ചെയ്യും. എല്ലാവരും കാശു മുടക്കി വലിയ സ്വപ്നങ്ങളുമായി നമ്മളെ വിളിക്കുന്നു. നമ്മൾ പോയി ചെയ്തുകൊടുക്കുന്നു. അതു നന്നായാലും മോശമായാലും സംവിധായകന്‍റെ തന്നെയല്ലേ. നന്നായിരുന്നാൽ നമുക്കും പേരു കിട്ടും.

ഇനി ആരുടെ സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമുള്ളത്...‍?

എല്ലാ ഡയറക്ടർമാരുടെയും പടങ്ങളിൽ അഭിനയിക്കണമെന്നു നമ്മൾ എപ്പോഴും കൊതിച്ചുപോകും. ചെയ്തവരുടെയും ഇനി ചെയ്യാനിരിക്കുന്നവരുടെയും ഓരോ നല്ല പടവും കാണുന്പോഴും അയാളുടെ പടത്തിൽ ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നു മനസിൽ തോന്നും. കാരണം, ചില ഡയറക്ടേഴ്സിന്‍റെ പടങ്ങളിൽ എത്ര കുഞ്ഞു കാരക്ടറും നല്ല ബോൾഡായി നല്ല പവിഴം പോലെയുള്ള കഥാപാത്രങ്ങളാവും. അതൊക്കെ ആ ഡയറക്ടേഴ്സിന്‍റെ മികവാണ്. അങ്ങനെയുള്ള എല്ലാവരും നമ്മളെ എപ്പോഴും കൊതിപ്പിച്ചുകൊണ്ടേയിരിക്കും, ഒരു പുസ്തകം പോലെ തന്നെ.

സത്യൻ സാർ, കമൽ സാർ, പ്രിയദർശൻ സാർ, സിബിമലയിൽ സാർ...തുടങ്ങിയവരുടെയൊക്കെ പടത്തിൽ അഭിനയിക്കണമെന്നുണ്ട്. അവരുടെയൊക്കെ പടത്തിൽ അഭിനയിക്കാൻ ഒരു പ്രത്യേക രസമാണ്. സത്യൻ അന്തിക്കാട് സാറിന്‍റെ സന്താനഗോപാലം എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തൊന്നും അദ്ദേഹത്തിന്‍റെ പടത്തിൽ ചെയ്തിട്ടില്ല. പ്രിയദർശൻ സാർ ഒരിക്കൽ വിളിച്ചിരുന്നു. പക്ഷേ, ഡേറ്റിന്‍റെ പ്രശ്നം കാരണം അന്നു പോകാൻ പറ്റിയില്ല. കമൽ സാറിന്‍റെയും സിബിസാറിന്‍റെയുമൊക്കെ പടങ്ങളിൽ പണ്ടൊക്കെ വേഷം ചെയ്തിട്ടുണ്ട്.



പുതിയ സിനിമകൾ...‍?

അനുഗ്രഹീതൻ ആന്‍റണി, പട, സണ്ണിവെയ്ൻ പ്രൊഡ്യൂസ് ചെയ്ത നിവിൻപോളി ചിത്രം പടവെട്ട്, സായാഹ്നവാർത്തകൾ, മനോഹരം തുടങ്ങിയ പടങ്ങൾ ചെയ്തു. മിഥുൻ മാനുവൽ തോമസിന്‍റെ അഞ്ചാം പാതിരയിലാണ് ഇനി അഭിനയിക്കുന്നത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.