Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ജിത്തു ജോസഫിന്റെ ദൃശ്യ വിസ്മയം
Sunday, February 21, 2021 4:25 PM IST
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല. ദൃശ്യം പ്രേക്ഷകർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഭാഗത്തെക്കുറിച്ചു പലരും ചോദിച്ചപ്പോഴെല്ലാം ഇല്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. പിന്നീട് 2015 സമയത്ത് സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു.
ആ സമയത്താണ് നിർമാതാവ് ആന്റണി പെരുന്പാവൂർ ദൃശ്യത്തിനു രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്നു ചോദിച്ചു. അപ്പോഴും അതു നടക്കില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. ഒന്നു ശ്രമിച്ചു നോക്കാനാണ് ആന്റണി പറഞ്ഞത്.
അതിനു ശേഷമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങുന്നത്. ദൃശ്യത്തിലെ സംഭവത്തിനു ശേഷമുള്ള തുടർച്ചയായിരിക്കുമോ, അതോ അവരുടെ ജീവിതത്തിലെ മറ്റെന്തിങ്കിലും സംഭവമായിരിക്കുമോ എന്നു ആലോചിച്ചു. 2015 മുതൽ നാല്, അഞ്ച് വർഷംകൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ കണ്ട ദൃശ്യം രണ്ടാം ഭാഗത്തിലേക്ക് എത്തിയത്.
ഒരു വലിയ സംഭവമാണ് ജോർജുകുട്ടിയുടെ ജീവിതത്തിൽ നടന്നത്. അതിനെ ചുറ്റിപ്പറ്റി വീണ്ടും പ്രശ്നങ്ങൾ നിരവധിയുണ്ടാകാം. അവരുടെ ടെൻഷനും പിന്നീടുള്ള അവരുടെ ജീവിതവും എന്ന ബേസിക് പ്ലാറ്റ്ഫോമിൽ നിന്നാണ് ദൃശ്യം രണ്ട് ഒരുക്കിയത്.
സാധാരണക്കാരനായ ജോർജുകുട്ടി ഒരു കുറ്റകൃത്യം മറച്ചുവെക്കുന്നതും പിന്നീട് അയാളുടെയും കുടുംബത്തിന്റെയും ജീവിതം മാറുന്നതുമാണ് ദൃശ്യത്തിൽ കണ്ടത്. അവിടെ നിന്ന് അവരുടെ കഥയുടെയും കഥാപാത്രങ്ങളുടെയും തുടർച്ച പറയുന്പോഴുണ്ടായ വെല്ലുവിളി?
ഒന്നാം ഭാഗത്തിൽ നിന്നുള്ള തുടർച്ചയും ആ കഥാപാത്രങ്ങളുടെ വളർച്ചയും ഒരു പ്രധാന ഘടകമാണ്. ആറു വർഷത്തിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളുണ്ട്. അതിനൊപ്പം അവരുടെ സ്വഭാവ പശ്ചാത്തലവുണ്ട്.
ഇന്നത്തെ അവരുടെ കഥ പറയുന്പോൾ ഒരു ഫാമിലി ഡ്രാമയായി തീരാനും പാടില്ല. ദൃശ്യത്തിനവസാനം ജോർജുകുട്ടി നിരപരാധിയെന്നു സമൂഹം വിധിയെഴുതുന്നുണ്ട്. ഈ കാലഘട്ടത്തിൽ അവരുടെ ജീവിതം മാറിയപ്പോൾ അവരോട് കുറച്ചുപേർക്ക് അസൂയ ഉണ്ടാകാം.
കാണാതെ പോയ യുവാവിനെ ജോർജുകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവർ പല കഥകളും മെനയാം. അതു ജോർജുകുട്ടിയുടെ ജീവിതത്തെ പലയിടത്തും സ്വാധീനിക്കും. മറുവശത്ത് കേസ് ഇപ്പോഴും തീർപ്പായിട്ടില്ല. പോലീസ് അവരെ നിരീഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഓരോ ഇടപെടലും ജോർജുകുട്ടിയുടെ കുടുംബത്തിന്റെ സമാധാനക്കേടായി തീരുന്നു. അതു സ്വാധീനിക്കുന്നത് ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തമായിരിക്കും.
ജോർജുകുട്ടിക്കുള്ള ധൈര്യം ഭാര്യ ആനിക്കും മക്കൾക്കുമുണ്ടാകണമെന്നില്ല. കഥയിൽ അത്യാവശ്യം പിരിമുറുക്കം സൃഷ്ടിച്ചുകൊണ്ടു തിരക്കഥ ഒരുക്കേണ്ടതുണ്ട്. അപ്പോഴും ആദ്യഭാഗത്തെ ബന്ധപ്പെടുത്തിയായിരിക്കണം കഥ വികസിക്കേണ്ടത്. അതെല്ലാം ഉൾക്കൊള്ളിച്ചു ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നതായിരുന്നു പ്രധാന വെല്ലുവിളിയായത്.
ദൃശ്യം രണ്ടാം ഭാഗത്തിനു പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. അതിനനുസരിച്ച് കഥ പറയുന്നതിനായി മുന്നൊരുക്കങ്ങളുണ്ടായിരുന്നോ?
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു സിനിമ ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. ദൃശ്യം രണ്ടാം ഭാഗം ചെയ്യുന്പോൾ എങ്ങനെ ഒരു നല്ല സിനിമ ചെയ്യാമെന്നാണ് കരുതിയത്.
പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും ചിന്തിച്ചാൽ അതു നമ്മുടെ കഥയെ ബാധിക്കും. അവർക്കു മുന്നിലേക്ക് ഒരു നല്ല സിനിമയെത്തിക്കണമെന്നു ചിന്തിച്ചു. അതിൽ ഞാൻ വിജയിച്ചു എന്നു തന്നെ കരുതുന്നു.
ദൃശ്യം ഇറങ്ങിയ സമയത്ത് കുറ്റകൃത്യം മറച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായി. രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയും അത്തരത്തിൽ ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നോ?
ഓരോ സിനിമകൾ ഇറങ്ങിക്കഴിയുന്പോൾ അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന വിവാദങ്ങൾ ഓരോരുത്തരുടെ കാഴ്ചപ്പാടിൽ നിന്നാണ് ഉരിത്തിരിയുന്നത്. ദൃശ്യം കണ്ട ് കുറ്റവാളികൾക്കു പ്രചോദനമായി എന്നതിനോട് ഞാൻ യോജിക്കുന്നില്ല. സിനിമയിൽനിന്നു പലതും സമൂഹത്തിൽ പ്രചോദനം സൃഷ്ടിക്കാം. ജീവിതത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനമാണ് സിനിമ.
നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള പല കാര്യങ്ങളാണ് ദൃശ്യം ഒരുക്കാൻ എന്ന പ്രചോദിപ്പിച്ചത്. ദൃശ്യം രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റി അത്തരത്തിൽ ചർച്ചകൾ ഉണ്ടായാലും അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടുകളെ മാത്രം ആശ്രയിക്കുന്നതാണ്. ഞാൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങളെയാണ് എന്റെ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്.
ഇന്നും മലയാള സിനിമയുടെ നാഴികക്കല്ലാണ് ദൃശ്യം. രണ്ടാം ഭാഗം പ്രേക്ഷകർ തിയറ്ററിൽ കാണേണ്ടതാണ് എന്നു തോന്നിയിരുന്നോ?
തിയറ്ററുകൾക്കു വേണ്ടിയാണ് ഞങ്ങളുടെ ടീം ദൃശ്യം രണ്ട് ഒരുക്കിയത്. ലോക്ഡൗണ്‍ സമയത്ത് രണ്ടു പ്രോജക്ടുകൾ ഞാനെഴുതിയിരുന്നു. അപ്പോൾ ലോക്ഡൗണിനു ശേഷം സാധാരണ ജീവിതത്തിലേക്കു നമ്മൾ തിരികെ വരുമെന്നും തിയറ്ററുകൾ വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ജനുവരിയിൽ ദൃശ്യം തിയറ്ററിലെത്തിക്കാമെന്നായിരുന്നു നിർമാതാവിന്റെയും ധാരണ. ലോക്ഡൗണിനു ശേഷം ഷൂട്ടിംഗ് തുടങ്ങാമെന്നതും ലാലേട്ടനും ആന്റണിയും ഞാനുമൊക്കെ ചേർന്നെടുത്ത തീരുമാനമായിരുന്നു.
സിനിമ മേഖല നിശ്ചലമായിക്കിടക്കുകയാണ്. ഒരുപാട് ആളുകൾ തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്നു. നമ്മൾ ഒന്നു തുടങ്ങിയാൽ അതു കൂടുതൽ പേർക്ക് പോസിറ്റീവ് എനർജി പകരുമെന്നു ലാലേട്ടനും പറഞ്ഞു. പക്ഷേ, ഡിസംബർ അയപ്പോഴേക്കും വൈറസ് ജനിതകമാറ്റം സംഭവിച്ച് ലോകത്ത് വീണ്ടും പ്രശ്നം സൃഷ്ടിച്ചു തുടങ്ങി.
വൈറസ് വ്യാപനവും പിന്നീടുണ്ടായ പ്രശ്നങ്ങളുമൊക്കെ നമുക്കും ആദ്യ അനുഭവമായിരുന്നല്ലോ. വീണ്ടും ഒരു ലോക്ഡൗണ്‍ എന്നു പലരും പേടിച്ചു. ആന്റണി പെരുന്പാവൂർ 100 കോടി മുടക്കി നിർമിച്ച കുഞ്ഞാലി മരയ്ക്കാർ റിലീസിനു കാത്തിരിക്കുകയാണ്. അപ്പോൾ ഈ ചിത്രവും അങ്ങനെയിരുന്നാൽ അതു വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
അതിനു മുന്‍പ് ആമസോണ്‍ പ്രൈം ഞങ്ങളെ സമീപിച്ചപ്പോഴും ചിത്രം തിയറ്ററിലേക്കെന്നു തന്നെയാണ് തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് ഡിസംബർ 19ന് ചിത്രത്തിന്റെ ടീസർ ഞങ്ങൾ പുറത്തിറക്കിയത്. പിന്നീടാണ് ആമസോണിനു ചിത്രം നൽകുന്നത്.
ആ സമയത്ത് മറ്റു സംസ്ഥാനങ്ങളിൽ തിയറ്റർ തുറന്നിട്ടും കേരളത്തിൽ തിയറ്റർ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സമീപനം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആമസോണിനു ചിത്രം നൽകുന്നത്.
തിയറ്ററിലെ കാഴ്ചാനുഭവം പ്രേക്ഷകർക്കു നഷ്ടമായെന്നുള്ളത് ഒരു കാര്യമാണ്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്റർ കളക്ഷനിലും പരിമിതിയുണ്ട്. ഒപ്പം പൈറസിയെന്ന വെല്ലുവിളിയും.
വീട്ടിലിരിക്കുന്ന പ്രേക്ഷകർ വ്യാജ പതിപ്പു കാണാൻ തുടങ്ങിയാലും നഷ്ടം നിർമാതാവിനാണ്. ദൃശ്യം ഒരു പാൻ ഇന്ത്യൻ സിനിമയായി മാറിയതാണ്. ഈ സാഹചര്യത്തിൽ ദൃശ്യം രണ്ടാം ഭാഗം കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും എത്രത്തോളം റിലീസ് ചെയ്യാമെന്നുള്ള കാര്യത്തിൽ ധാരണയില്ല. ആമസോണിൽ എത്തിയതോടെ 284 രാജ്യങ്ങളിലാണ് ഒരേ സമയം ചിത്രം എത്തുന്നത്. വലിയൊരു വിഭാഗം ആളുകളിലേക്ക് അതെത്തുന്നുണ്ട്.
അപ്പോഴും ആമസോണ്‍ പ്രേക്ഷകർ അല്ലാത്ത വലിയൊരു വിഭാഗം ഉണ്ടെന്നറിയാം. അവർക്ക് പിന്നീട് ടിവിയിൽ ചിത്രം എത്തുന്പോൾ കാണാമെന്നുള്ള സാധ്യത മാത്രമാണുള്ളത്. ഒടിടി പ്ലാറ്റ്ഫോമിൽ വലിയ വ്യൂവർഷിപ്പുണ്ടെന്നത് തള്ളിക്കളയാനാകില്ല.
തിയറ്ററുകാരുടെ പ്രശ്നം നമുക്കറിയാം. എങ്കിലും മലയാളത്തിൽ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു മുതൽ മുടക്കിയ നിർമാതാവിന്റെ നിലനിൽപും നമ്മൾ നോക്കണം. കുടുംബ പ്രേക്ഷകർ തിയറ്ററിലേക്ക് വരാൻ ഇപ്പോഴും പേടിക്കുന്നു.
എന്റെ കുടുംബം പോലും ഈ സാഹചര്യത്തിൽ തിയറ്ററിൽ വരാൻ മടിക്കുകയാണ്. സിനിമ നമുക്ക അത്യാവശ്യമുള്ള കാര്യമല്ല. അതു വിനോദമാണ്. പിന്നത്തേക്കു മാറ്റിവെയ്ക്കാവുന്നതാണ്. നമുക്കു ശരിയെന്നു തോന്നിയതു ചെയ്തു. അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
മലയാളത്തിൽനിന്ന് ഏറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. രണ്ടാം ഭാഗവും അത്തരത്തിൽ റീമേക്ക് ചെയ്യാനുള്ള സാധ്യതയുണ്ടോ?
സാധ്യത തള്ളിക്കളയാനാകുന്നില്ല. തെലുങ്ക്, തമിഴ് സിനിമ ലോകത്തുനിന്നും പലരും സിനിമ കാണണമെന്നുള്ള ആവശ്യം പറഞ്ഞിരുന്നു. അവരെ സിനിമ കാണിക്കാനുള്ള സംവിധാനം ഒരുക്കി. അതിന്റെ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.
ചൈനയിൽനിന്നു പോലും ആളുകൾ വിളിച്ചു രണ്ടാം ഭാഗം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിലപ്പോൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് നടക്കാം. അങ്ങനെയുണ്ടാകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
ദൃശ്യം പോലെ മറ്റേതെങ്കിലും ചിത്രത്തിനു രണ്ടാം ഭാഗം ഒരുക്കണമെന്നു ചിന്തിക്കുന്നോ?
ദൃശ്യത്തിനു രണ്ടാം ഭാഗം ഒരുക്കിയതുകൊണ്ട് മറ്റു ചിത്രങ്ങൾക്കും തുടർച്ച എന്നു ചിന്തിച്ചിട്ടില്ല. ഞാൻ ചെയ്ത ചിത്രങ്ങളിൽ ഏതെങ്കിലും സിനിമയ്ക്കു രണ്ടാം ഭാഗത്തിനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ അതു ചെയ്യു. ഇപ്പോൾ അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല.
ത്രില്ലർ കഥകളാണ് കൂടുതലായും ഇപ്പോൾ കാണുന്നത്. കോമഡി ട്രാക്കിലുള്ള ചിത്രങ്ങളും ഇനി പ്രതീക്ഷിക്കാമോ?
വ്യത്യസ്തങ്ങളായ കഥ പറയണമെന്നാഗ്രമുണ്ട്. ത്രില്ലർ സിനിമകൾ ചെയതു മടുപ്പു തോന്നിയപ്പോഴാണ് മിസ്റ്റർ ആൻഡ് മിസിസ് എന്ന കോമഡി ട്രാക്കിലുള്ള ചിത്രം ചെയ്തത്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ അതിന്റെ മേക്കിംഗൊക്കെ വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്തത്.
പിന്നെ ബോക്സോഫീസിൽ അതു ചലനം സൃഷ്ടിച്ചില്ല. പല തരത്തിലുള്ള സിനിമകൾ ഞാൻ ആലോചിക്കുന്നുണ്ട്. പ്രക്ഷകരെ എങ്ങനെ രസിപ്പിച്ചു കഥ പറയാമെന്നാണ് ചിന്തിക്കുന്നത്. ത്രില്ലർ അല്ലാത്ത ചിത്രങ്ങളും പ്രതീക്ഷിക്കാം.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ ചെയ്തു കഴിഞ്ഞു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
തമിഴിലും ഹിന്ദിയിലും ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡിന്റെ കാലഘട്ടത്തിൽ ഒന്നും പ്ലാൻ ചെയ്യാവുന്ന സാഹചര്യമല്ലല്ലോ. വീട്ടിലിരുന്ന മാസങ്ങളിൽ കുറച്ചു പ്രോജക്റ്റുകൾ ചിന്തിച്ചിരുന്നു. പല ഭാഷകളിലുള്ളതുണ്ട്. അതിനുള്ള സാധ്യതകളുമായി മുന്നോട്ടു പോകുന്നു.
ലിജിൻ കെ ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top