Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
മനസുകളില്‍ വരവായി പൂക്കാലം!
Tuesday, March 21, 2023 10:46 AM IST
ഏഴു പുതുമുഖങ്ങളിലൂടെ കോളജ് ലൈഫിന്റെ കഥ പറഞ്ഞ ആനന്ദത്തിനുശേഷം നൂറിനടുത്തു പ്രായമുള്ള ദമ്പതികളുടെ കഥ പറയുന്ന പൂക്കാലവുമായി വരികയാണ് സംവിധായകന് ഗണേഷ്രാജ്. മായത്തട്ടകത്തു വീട്ടിലെ ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടെയും അവരുടെ വലിയ കുടുംബത്തിന്റെയും കഥയാണു പൂക്കാലം. അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളാണു സിനിമ. വിജയരാഘവനും കെപിഎസി ലീലയുമാണ് നായകനും നായികയും.
‘വലിയ കുടുംബങ്ങളെപ്പറ്റിയുള്ള സിനിമകള്‍ ഇപ്പോള്‍ കുറവാണ്. അങ്ങനെയൊരു സിനിമ ഇപ്പോള്‍ വന്നാല്‍ രസകരമാകുമെന്നും പുതുമയുണ്ടാകുമെന്നും തോന്നി’ - ഗണേഷ് രാജ് പറഞ്ഞു.
സന്തോഷപ്പൂക്കാലം
ആനന്ദം കഴിഞ്ഞ ഉടന്‍ മറ്റൊരു മൂഡിലുള്ള സിനിമ ചെയ്യാന്‍ രണ്ടരവര്‍ഷത്തെ ശ്രമം നടത്തിയെങ്കിലും ചില സാങ്കേതിക പ്രയാസങ്ങള്‍ കാരണം നടന്നില്ല. അപ്പോഴാണ് ആനന്ദത്തിനു മുമ്പേ മനസിലുണ്ടായിരുന്ന ഒരു കഥയിലേക്ക് എത്തിയത്. വേറൊരു രാജ്യത്തു നടന്ന കഥയാണ്. പത്രത്തില്‍ വായിച്ചതാണ്. അതെടുത്തു നമ്മുടെ നാട്ടില്‍ സെറ്റ് ചെയ്താല്‍ രസമായിരിക്കും എന്നു തോന്നി. ആ കഥ വിടാതെ അലട്ടുന്നുണ്ടായിരുന്നു. പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂരിനും കഥ ഇഷ്ടമായി. അതാണു പൂക്കാലം. ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് വന്നു.
സ്ക്രിപ്റ്റില്‍ മിനുക്കുപണികള്‍ തുടര്‍ന്നു. 2022 ഏപ്രിലില്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, പൈക ഭാഗങ്ങളിലായി ഷൂട്ടിംഗ് തുടങ്ങി. പൈകയിലുള്ള ഒരു വീടാണ് കഥയിലെ പ്രധാന വീടായി ഉപയോഗിച്ചത്.
ആദ്യം കുറച്ചു സീരിയസായ ഒരു പേരായിരുന്നു. പക്ഷേ, അതു മറ്റൊരു സംവിധായകന് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ പേര് തേടിയ സമയത്താണ് ഒരു റിസോര്‍ട്ടിനു സമീപം കുറേ പൂക്കള്‍ വിടര്ന്നുനില്ക്കുന്നതു കണ്ടത്. അപ്പോള്‍ മനസില്‍ തോന്നിയ പേരാണു പൂക്കാലം.
പേരിനനുസരിച്ച് പടത്തിന്റെ സ്വഭാവം ചെറുതായി മാറി. തിരക്കഥയിലും ചെറിയ മാറ്റംവരുത്തി. പൂക്കാലം വളരെ സന്തോഷം തരുന്ന സമയമാണ്. പുതിയ തുടക്കങ്ങളുടെയും സമയമാണ്.
മായത്തട്ടകത്തു കുടുംബത്തില്‍ നടക്കുന്ന ഒരു സംഭവത്തെത്തുടര്‍ന്ന് അവിടെയുള്ളവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നുവെന്നും അതില്‍നിന്ന് അവര്‍ എന്തൊക്കെ പഠിക്കുന്നുവെന്നും പറയുന്ന ഫീല്‍ഗുഡ് ഹാപ്പി ഫാമിലി ഫിലിമാണു പൂക്കാലം.
ഏഴെട്ടു വയസുള്ള പയ്യന് മുതല്‍ നൂറിനടുത്തു പ്രായമുള്ളവര്‍ വരെ ഈ കഥയിലുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ ലോകമുണ്ട്, അവരുടേതായ കഥയുണ്ട്. പ്രായമുള്ളവരുടെ ജീവിതം, അവരുടെ ശുണ്ഠികള്‍, ചെറിയ ചെറിയ കാര്യങ്ങള്‍... ഇതൊക്കെ കുടുംബത്തിലെ ബാക്കിയുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സിനിമ പറയുന്നു.
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സിനിമ....അതാണു പൂക്കാലത്തിന്റെ പുതുമ.
ഈ സിനിമയില്‍ നാല് ഇരട്ടകളുണ്ട്. രണ്ട് ആണുങ്ങളും രണ്ടു പെണ്ണുങ്ങളും. ഇവരുടേത് നാല്പതു വയസിനടുത്തുള്ള കഥാപാത്രങ്ങളാണ്. സിനിമയില്‍ അവര്‍ വിവാഹിതരുമാണ്. രണ്ട് ട്വിന്‍സ് രണ്ടു ട്വിന്‍സിനെ വിവാഹം ചെയ്താല്‍ എന്താണു സംഭവിക്കുന്നതെന്തെന്നു രസകരമായി പറയുന്നുണ്ട്. ഓഡീഷനിലൂടെ കിട്ടിയ കാവ്യ- നവ്യ, അമല്‍ -കമല്‍ എന്നിവരാണ് ആ വേഷങ്ങളിൽ.
അന്നു, അരുണ്‍, റോഷന്
ആനന്ദത്തിലെ അന്നു നല്ല ആര്‍ട്ടിസ്റ്റാണ്. ഹൃദയത്തില്‍ ചെയ്ത മായ എന്ന കഥാപാത്രം നല്ല അഭിപ്രായം നേടിയിരുന്നു. അന്നുവിനുവേണ്ടി ത്രൂഔട്ട് കഥാപാത്രം എഴുതണം എന്ന ആഗ്രഹം പൂക്കാലത്തിലെ എല്‍സിയില്‍ സഫലമായി. അന്നുവിന്റെ പാര്‍ട്ണറായിട്ടാണ് അരുണ്‍ കുര്യന് വരുന്നത്. ആ ഫാമിലിയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി റോഷന് മാത്യു എത്തുന്നു.
കാമറയുടെ പിന്നിലുള്ളവരും ഏറെക്കുറെ ആനന്ദത്തില്‍ ഉള്ളവര്‍ തന്നെ. കാമറ ആനന്ദ് സി. ചന്ദ്രന്. സംഗീതം സച്ചിന് വാര്യര്‍. കൈതപ്രം, റഫീക് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരെഴുതിയ അഞ്ചു പാട്ടുകളുണ്ട്. കെ.എസ്.ചിത്ര ഉള്‍പ്പെടെയുള്ളവര്‍ പാടിയിട്ടുണ്ട്.
ഇട്ടൂപ്പ്
100 വയസുള്ള ഇട്ടൂപ്പായി അഭിനയിക്കാന്‍ വിജയരാഘവന്റെ പേരുവന്നപ്പോള്‍ പലരോടും ചോദിച്ചു. ഇതിനേക്കാള്‍ നല്ല ഓപ്ഷന് ഉണ്ടാവില്ല, അദ്ദേഹം കൂടെ നില്ക്കും എന്നായിരുന്നു മറുപടി. കഥയില്‍ അദ്ദേഹത്തിനു താത്പര്യമായി. പ്രായമുള്ള കഥാപാത്രം അദ്ദേഹവും ആഗ്രഹിച്ചിരുന്നു. ധാരാളം ഇന്‍പുട്സ് അദ്ദേഹത്തില്‍ നിന്നു കിട്ടി.
90 വയസിനു മുകളിലുള്ള ജീവിതം എന്തെന്നറിയാന്‍ അദ്ദേഹം തന്നെ ആ പ്രായത്തിലുള്ളവരെ കണ്ടു, നിരീക്ഷിച്ചു. ഊന്നുവടിയുടെ നീളം വരെ ട്രയല്‍ ചെയ്താണ് എടുത്തത്. പുരികം, താടി, മുടി, മൂക്ക്, ചെവി...ഇതെല്ലാം എങ്ങനെയാവണം എന്നുവരെ റിസേര്‍ച്ച് നടത്തി.
പെര്‍ഫോം ചെയ്യുമ്പോള്‍ ചെറിയ എക്സ്പ്രഷനുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നതിനാല്‍ പ്രോസ്തറ്റിക്സ് മുഖത്ത് ഒട്ടിച്ചുവച്ച് അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. മുഖം അതേപടി നിലനിര്‍ത്തി പ്രോസ്തെറ്റിക്സ് ഉപയോഗിക്കാതെയുള്ള മേക്കപ്പ് ടെക്നിക്സ് വരുത്തിയാണ് റോണക്സ് ഈ പ്രായം എത്തിച്ചത്. ചെവിയുടെ ഭാഗത്തു മാത്രമാണ് ആകെക്കൂടി പ്രോസ്തെറ്റിക്സ് ഉപയോഗിച്ചത്.
ആര്‍ട്ടിസ്റ്റുകള്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്കി അവര്‍ എക്സ്പ്ലോര്‍ ചെയ്ത് അഭിനയിക്കുന്ന രീതിയാണ് എനിക്കിഷ്ടം. രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ആ ഫ്ളോ കിട്ടി. പിന്നീട് അദ്ദേഹം അത് എന്ജോയ് ചെയ്യുകയായിരുന്നു.
കൊച്ചുത്രേസ്യാമ്മ
നൂറിനടുത്താണ് കൊച്ചുത്രേസ്യാമ്മയുടെ പ്രായം. ആ വേഷത്തിനു പറ്റിയ ആര്‍ട്ടിസ്റ്റിനായുള്ള അന്വേഷണത്തിലാണ് ജയരാജിന്റെ രൗദ്രത്തില്‍ ജൂറി പുരസ്കാരം നേടിയ കെപിഎസി ലീലയെക്കുറിച്ച് അറിഞ്ഞത്.
നസീറിനും സത്യനുമൊപ്പം സിനിമകള്‍ ചെയ്തിരുന്ന ലീല അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം രൗദ്രത്തിലൂടെയാണു തിരിച്ചുവന്നത്. എന്റെ മനസിലെ കൊച്ചുത്രേസ്യാമ്മയെ ലീലയില്‍ കാണാനായി. അമ്പതുകളിലും അറുപതുകളിലും കെപിഎസിയുടെ ലീഡ് ആര്‍ട്ടിസ്റ്റായിരുന്നു.
വേഷത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ന്യൂജെന്‍ പുതുമുഖത്തിനുണ്ടാകുന്ന അതേ ആവേശം. ഡയലോഗുകള്‍ കാണാതെ പഠിച്ചിട്ടാണ് അവർ സെറ്റിലെത്തിയത്. കാമറയ്ക്കു വേണ്ടി പെര്‍ഫോം ചെയ്യാന്‍ അറിയാമോ, കണ്ടിന്യൂയിറ്റി കിട്ടുമോ...ഈ വക ടെന്‍ഷനുകള്‍ ഒപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഇല്ലായിരുന്നു. വിജയരാഘവനും ലീലയും സെറ്റിലെത്തും മുമ്പേ പരിചയപ്പെട്ടു, സുഹൃത്തുക്കളായി.
കുട്ടിക്കാലത്ത് അദ്ദേഹം അച്ഛനൊപ്പം അവരുടെ നാടകങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്. അവര്‍ തമ്മില്‍ സെറ്റിലും നല്ല കെമിസ്ട്രിയിലായി. പരസ്പരം സഹായകമായ രീതിയില്‍ പെര്‍ഫോം ചെയ്തു.
വിനീത്, ബേസില്‍
ഒരു കഥാപാത്രം എഴുതിവന്നപ്പോള്‍ അത് വിനീത് ശ്രീനി വാസൻ ചെയ്താലേ ശരിയാവൂ എന്നു തോന്നി. വ്യക്തിപരമായി അടുത്തറിയാവുന്നവര്‍ക്കു പരിചയമുള്ള ഒരു വീനീതുണ്ട്. ആ രീതിയിലുള്ള കഥാപാത്രമാണ് ഇതിൽ ചെയ്തത്.
തിരയിൽ ഞാനും ബേസിലും വിനീതിന്റെ അസിസ്റ്റന്റ്സ് ആയിരുന്നു. കഥാപാത്രം ഇഷ്ടമായിട്ടാണ് ബേസില്‍ ഇതില്‍ അഭിനയിച്ചത്.
ജോണി ആന്റണി, ജഗദീഷ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവരുമുണ്ട്. പഞ്ചപാവമായ അബുസലിമിനെ പൂക്കാലത്തില്‍ കാണാം. ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടെയും മൂത്ത മകളായി സരസ ബാലുശേരി വേഷമിടുന്നു. അഞ്ജലി മേനോന്റെ വണ്ടര്‍ വുമണില്‍ അഭിനയിച്ച രാധ ഗോമതി, ജാനേ മനില്‍ അര്ജുന് അശോകന്റെ അമ്മയായി വേഷമിട്ട ഗംഗ മീര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു - ഗണേഷ് രാജ് പറഞ്ഞു.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top