HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
Thursday, February 3, 2022 2:32 PM IST
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയതു മുതൽ ഇതൊക്കെയാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. ഷെയ്നിന്റെയും രേവതിയുടെയും അഭിനയമികവ് കമന്റുകളിൽ തിളങ്ങി.
എക്സോർസിസ്റ്റിനുശേഷം കണ്ട റിയലിസ്റ്റിക് ഹൊറർ സിനിമ എന്നു ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ഇതൊക്കെപ്പോരെ സംവിധായകൻ രാഹുൽ സദാശിവന് ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ.
എന്നെ മനസിലാക്കിയിരുന്നെങ്കിൽ...
‘അമ്മയ്ക്കറിയോ എനിക്കെന്താ വേണ്ടതെന്ന്. എന്നെ സ്നേഹിക്കുന്നവർ, ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കണം. അതു മാത്രം മതി...’- ഭൂതകാലത്തിൽ ഷെയ്നിന്റെ കഥാപാത്രം വിനു അമ്മയോടു പറയുകയാണ്. എന്നെ മനസിലാക്കിയിരുന്നെങ്കിൽ... നമ്മളിൽ പലരുടെയും മൗനനൊന്പരം ഇതല്ലാതെ മറ്റെന്താണ്. ജീവിതത്തോടു ചേർന്നുനിൽക്കുന്ന സിനിമകളെ സ്നേഹിക്കുന്നവർക്കുള്ള കാഴ്ചയാണു ‘ഭൂതകാലം’.
‘വെവ്വേറെ ലോകങ്ങളിൽ ജീവിക്കുന്ന ഒരമ്മയുടെയും മകന്റെയും കഥയാണല്ലോ. ഒടുവിൽ അവർ ഒന്നാവുകയാണ്. സ്നേഹത്തിനു മേൽ വേറൊന്നുമില്ല എന്ന ചിന്തയാണു സിനിമ പറയുന്നത്. കൂടെ ഒരുമിച്ചുണ്ടെങ്കിൽ നമുക്ക് എത്ര ഇരുട്ടും നേരിടാനാവും. ഈ ലോകത്ത് ഒറ്റപ്പെടുക എന്നതിനേക്കാൾ വലിയൊരു പേടിയില്ലല്ലോ.’ - സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നു.
പേടി പങ്കിടുമോ?
സിനിമയുടെ രചനയ്ക്കു പ്രേരണയായി വ്യക്തിപരമായ ഹൊറർ അനുഭവങ്ങളൊന്നുമില്ലെന്നു സംവിധായകൻ. ‘ ഇതു കെട്ടിച്ചമച്ച കഥയാണ്. ഈ സിനിമയുടെ തീം പേടിയാണ്. സന്തോഷം നമുക്ക് എങ്ങനെ വേണമെങ്കിലും പങ്കുവയ്ക്കാം. പക്ഷേ, പേടി എത്രപേർ പങ്കുവയ്ക്കും.
സന്തോഷവാർത്തയാണെങ്കിൽ നമ്മൾ നാലുപേരെ വിളിച്ചുപറയും. പേടിപ്പെടുത്തുന്നതാണെങ്കിൽ വളരെ ആലോചിച്ചിട്ടേ മറ്റൊരാളോടു പറയുകയുള്ളൂ. കഥ കെട്ടിച്ചമച്ചതാണെങ്കിൽ പോലും (ഫിക്ഷണൽ) അതിൽ എത്രത്തോളം റിയാലിറ്റി കൊണ്ടുവരാം എന്നതിനാണു ശ്രമിച്ചത്.'
ഹൊറർ ഇഷ്ടമാണ്
രാഹുലിന്റേതാണു ഭൂതകാലത്തിന്റെ കഥ. രാഹുലും ശ്രീകുമാർ ശ്രേയസും ചേർന്നാണു തിരക്കഥയൊരുക്കിയത്. ‘ ഹൊററിൽ എന്തു പുതുമ കൊണ്ടുവരാനാവും. അതായിരുന്നു ചിന്ത. എനിക്കു ഹൊറർ ജോണർ വലിയ ഇഷ്ടമാണ്. കുറേ സൈലന്റ് മൂവ്മെന്റ്സ് വളരെ സൂക്ഷ്മമായി എങ്ങനെ കൊണ്ടുവരാം എന്ന് ആലോചിച്ചു.
കഥാപാത്ര സ്വഭാവം, കഥാപാത്രങ്ങൾ, കഥ സംഭവിക്കുന്ന ഇടത്തിന്റെ പ്രത്യേകത, ആ അന്തരീക്ഷം, അതു രൂപപ്പെടുത്തുന്ന മൂഡ്... അതിലൂടെ കൊണ്ടുവന്നാൽ കുറച്ചു വർക്ക് ആകുമെന്നു തോന്നി’ - രാഹുൽ പറയുന്നു.
സൈക്കോളജി
സൈക്കോളജിയെ ഈ സിനിമയിൽ ഒരു അടിസ്ഥാന ഘടകമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നു സംവിധായകൻ വ്യക്തമാക്കുന്നു. ‘ ചില കഥാപാത്രങ്ങൾക്ക് ഒരു സൈക്കോളജിക്കൽ ഹിസ്റ്ററി ഉണ്ട് എന്ന ബാക്ക് സ്റ്റോറി കൊണ്ടുവന്നാൽ നന്നായിരിക്കുമെന്നു തോന്നി.
ക്ലിനിക്കൽ ഡിപ്രഷൻ ഒരു സെൻസിറ്റീവ് വിഷയമാണല്ലോ. അതിന് ഏറെ പ്രാധാന്യം നല്‍കാതെ മൊത്തത്തിലുള്ള പ്രമേയവുമായി ബന്ധിപ്പിക്കാനാണു ശ്രമിച്ചത്.’
അവരെ മനസിൽക്കണ്ട്...
ഷെയ്നെയും രേവതിയെയും മനസിൽ കണ്ട് എഴുതിയ സിനിമയാണ് ഭൂതകാലമെന്ന് സംവിധായകൻ. ‘പേടി വലിയ ബഹളങ്ങളൊന്നുമില്ലാതെ കണ്ണുകളിലും മുഖഭാവങ്ങളിലും കൂടി ചെറിയ രീതിയിൽ ഫലിപ്പിക്കാൻ പറ്റിയ അഭിനേതാക്കൾ ആരെന്ന് ആലോചിച്ചപ്പോൾ എന്റെ മനസിൽ കയറിവന്നതു ഷെയ്നും രേവതിചേച്ചിയുമായിരുന്നു. അവരെ മനസിൽ വച്ചു തന്നെയാണ് എഴുതിയത്. അതു വർക്കൗട്ടായി എന്നതു വലിയ അനുഗ്രഹമാണ്.
രേവതിച്ചേച്ചി, ഷെയ്ൻ നിഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ...എല്ലാവരും സെറ്റിൽ വന്നപ്പോൾ ഇംപ്രോവൈസായി. അവരുടേതായ ഒരു ബെസ്റ്റ് വേർഷൻ കിട്ടി. ചെറിയ വേഷമാണു വൽസല മേനോൻ ചെയ്തത്. പക്ഷേ, അതു സിനിമയ്ക്കു ഗുണം കിട്ടുന്ന രീതിയിൽ വന്നതു സഹായകമായി.’
രേവതിയും ഷെയ്നും
2019 ലാണു രേവതിയോടു രാഹുൽ കഥ പറഞ്ഞത്. കേട്ടപ്പോൾ തന്നെ രേവതിക്കു കഥ ഇഷ്ടമായി. സമ്മതം പറഞ്ഞു. ‘ പേടി എന്ന ഘടകത്തിനപ്പുറം അമ്മയുടെയും മകന്റെയും കഥ...അതാണു ചേച്ചിയെ ഇതിലേക്ക് അടുപ്പിച്ചത്. പിന്നീടാണു ഷെയ്നിനെ കാസ്റ്റ് ചെയ്തത്. കഥ പറഞ്ഞപ്പോൾത്തന്നെ ഷെയ്ന് ഇഷ്ടമായി. ഷെയ്ൻ ഹാപ്പിയായി.
ഷൂട്ട് തുടങ്ങുന്നതിന് മുന്നേ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു കഥയെക്കുറിച്ച് ചർച്ചകളുണ്ടായി. ആ കാരക്ടറിലേക്ക് എത്താനുള്ള ശ്രമങ്ങളുണ്ടായി. ഷെയ്ൻ നല്ല സ്മാർട്ടാണ്. അസാധാരണ പ്രതിഭാവിശേഷമുള്ള നടനാണ്.’- രാഹുൽ പറയുന്നു.
ടെക്നിക്കലിയും സ്ട്രോംഗ്
മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും സപ്പോർട്ട് കിട്ടിയതിനാൽ മേക്കിംഗിൽ വെല്ലുവിളികൾ അനുഭവപ്പെട്ടില്ലെന്ന് രാഹുൽ.
‘സമയവും സാഹചര്യവും കിട്ടുന്പോൾ നന്നായി പ്ലാൻ ചെയ്താൽ ഈസിയായി സിനിമ ചെയ്യാനാവും. എന്നാലും പരിമിതികളുണ്ടാവാം. ടെക്നിക്കൽ സൈഡും നല്ല സ്ട്രോംഗായിരുന്നു. ഛായാഗ്രഹണം ഷെഹനാദ് ജലാൽ. എഡിറ്റിംഗ് ഷെഫീക് മുഹമ്മദ് അലി. ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് ഗോപി സുന്ദർ. ഓഡിയോഗ്രഫി എം. ആർ. രാജാകൃഷ്ണൻ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് റോണക്സ് സേവ്യർ. ഡിഐ ലിജു പ്രഭാകർ.’
ശബ്ദവും നിശബ്ദതയും
കഥവഴിയിലെ തിരിവുകളിൽ ശബ്ദവും നിശബ്ദതയും ചേരുംപടി ചേർത്താണ് ഭൂതകാലത്തിൽ പേടി അനുഭവപ്പെടുത്തുന്നത്. അതേക്കുറിച്ചു സംവിധായകൻ പറയുന്നതിങ്ങനെ - ‘ സൈലൻസുള്ള ഏറെ മൂവ്മെന്റ്സുണ്ട് സിനിമയിൽ. എഴുതുന്പോൾത്തന്നെ ഏതു ഭാഗത്ത് സൈലൻസ് വേണം എന്നതിനെക്കുറിച്ച് ഐഡിയ ഉണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയപ്പോൾ അതു ടെക്നിക്കൽ ടീമിനെ അറിയിച്ചു. അവർ അതു നന്നായി ചെയ്തുതന്നു.
പശ്ചാത്തലസംഗീതമൊരുക്കിയതു ഗോപിസുന്ദർ. പേടിപ്പിക്കുന്ന ശബ്ദങ്ങൾ ഡിസൈൻ ചെയ്തതു സപ്ത സ്റ്റുഡിയോയിൽ, വിക്കിയും കിഷനും. ഫൈനൽ മിക്സിംഗ് ചെയ്തത് എം. ആർ. രാജാകൃഷ്ണൻ.’
അതു സെറ്റിട്ടതല്ല
ഭൂതകാലത്തിലെ വാടകവീടും ഒരു കഥാപാത്രമെന്നപോലെ അനുഭവപ്പെടുന്നു. കുറേ അന്വേഷണങ്ങൾക്കൊടുവിലാണ് ആ വീട്ടിലേക്ക് എത്തിയതെന്ന് സംവിധായകൻ.
‘അതു സെറ്റിട്ടതല്ല. എറണാകുളത്തുള്ള ഒരു വീടാണത്. അതിന്റെ പെയിന്റിംഗ്, ഭിത്തികൾ, കർട്ടൻ, ഫർണീച്ചർ...എല്ലാത്തിലും വാടകവീടിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്ന തരത്തിൽ രൂപപ്പെടുത്തിയത് കലാസംവിധായകൻ മനു ജഗദാണ്. ഒരു സാധാരണ വീടാണത്. വളരെ സിംപിളായി അതിനെ സിനിമയിൽ അവതരിപ്പിക്കുകയാണ്.’
വീട്ടിലെ സിനിമ
തിയറ്റർ റീലീസ് സാധ്യമാകാത്തതിൽ വിഷമമില്ലെന്ന് രാഹുൽ. ‘ഓരോ പടത്തിനും ഓരോ വിധിയുണ്ടല്ലോ. സോണി ലൈവിൽ വന്നതു വളരെ സന്തോഷമുള്ള കാര്യമാണ്. തിയറ്ററിലായിരുന്നുവെങ്കിൽ ചിലപ്പോൾ അവസാന സീനുകളൊക്കെ നല്ല അനുഭവം നല്‍കിയേക്കാം. സൗണ്ടും സൗണ്ട് ഇഫക്ട്സും.... തിയറ്റർ അനുഭവം വേറൊരു ഫീൽ ആണല്ലോ.
വീട്ടിൽ ഒറ്റയ്ക്കിരുന്നു ഹെഡ്ഫോണ് വച്ച് ലൈറ്റൊക്കെ ഓഫ് ചെയ്തു തനിയെ കാണുന്പോൾ കിട്ടുന്നതു മറ്റൊരു പ്രത്യേക ഫീലാണ്. അതു വേറെ ലെവലിലുള്ള ഭയമാണ്. രണ്ടും രണ്ടുതരം അനുഭവമാണ്.’ - രാഹുൽ പറയുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
Latest News
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top