HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
Monday, December 13, 2021 4:23 PM IST
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്രീൻ ജീവിതം. നെത്തോലി നെൽസനായും മഞ്ജുളനായുമൊക്കെ മിനിസ്ക്രീനിൽ ചിരിവിതറി കുടുംബങ്ങളോട് ഇഷ്ടംകൂടി മുന്നോട്ടുപോകുന്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം. തുടക്കമിട്ടതു സംവിധായകൻ വിനയൻ.
ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സെന്തിലിനെ വിനയൻ നായകനാക്കി. ചാലക്കുടിയുടെ ചങ്കിന്റെ വേഷം സെന്തിലിനു പേരും പെരുമയും നല്കി. ഇപ്പോൾ, കരിയറിലെ മറ്റൊരു നിർണായക ട്വിസ്റ്റ് സെന്തിലിനു സമ്മാനിച്ചതു സംവിധായകൻ കണ്ണൻ താമരക്കുളം.
ഇമോഷണൽ ത്രില്ലർ ഉടുന്പിൽ തീപ്പൊരി ഡയലോഗുകൾ വിതറി, മാസ് ലുക്കിൽ സെന്തിൽ വരുന്പോൾ ആരും പറഞ്ഞുപോകും.. ഇതെന്തൊരുമാറ്റം! അപ്പോഴും സെന്തിലിന് പറയാനുള്ളത് ഇത്രമാത്രം... ‘ നമ്മൾ ഒന്നുമല്ല. ഈശ്വരാധീനം കൊണ്ട് ഇതിലേക്കൊക്കെ എത്തിച്ചേരുകയാണ്!’
ആന്റിഹീറോ
ചാലക്കുടിക്കാരനിൽ നിന്നു വേറിട്ടു നിൽക്കുന്ന കാരക്ടറാണ് ഉടുന്പിലെ അനിയെന്നു സെന്തിൽ പറയുന്നു. ‘മണിച്ചേട്ടന്റെ കഥ പറയുന്നതുകൊണ്ടു തന്നെ സെന്റിമെന്റ്സാണ് അതിൽ മെയിൻ. പിന്നെ, സ്നേഹം, കോമഡി എന്നിവ ചേർന്നൊരു സംഭവം. എന്നാൽ, ഉടുന്പിലെ അനി കൂലിത്തല്ലുമായി നടക്കുന്ന ഗുണ്ടയാണ്. ആന്റിഹീറോ വേഷം.
ആളു പരുക്കനാണ്, വില്ലനാണ്. എങ്കിലും അയാൾ ഒരു മനുഷ്യനാണ്. അയാൾ പല മാനസികാവസ്ഥകളിലൂടെ, സംഘർഷങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരുപാടു പെർഫോം ചെയ്യാനുള്ള ഏരിയയുണ്ട്’.
റിയലാണ് ഉടുന്പ്
സെന്തിലിന്റെ നാട്ടിലുള്ള രണ്ടു സുഹൃത്തുക്കൾ - അനീഷും ശ്രീജിത്തും - എഴുതിയ ക്വാറി എന്ന സ്ക്രിപ്റ്റ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യാനിരുന്നപ്പോഴാണ് ലോക്ഡൗണായത്. അവരുടെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അവർ സംവിധായകനുമായി പങ്കുവച്ചു.
നമുക്കു ചുറ്റുമുള്ള പലരുടെയും ലൈഫിൽ അത്തരം സംഭവങ്ങൾ നടക്കാറുണ്ട്. ആ സംഭവത്തിനു സിനിമാറ്റിക് സ്പർശം നല്കിയപ്പോൾ ‘ഉടുന്പ്’ പിറന്നു.
കണ്ണൻ താമരക്കുളത്തിന്റെ തന്നെ ‘വിധി’യിൽ നിന്നാണ് ഉടുന്പിലേക്ക് എത്തിയതെന്ന് സെന്തിൽ പറയുന്നു. ‘ഫ്ളാറ്റിലെ പണക്കാരുടെ ഇടയിൽ താമസിക്കുന്ന സാധാരണക്കാരനായ ഒരു മിമിക്രി കലാകാരന്റെ വേഷമാണു വിധിയിൽ ചെയ്തത്. ഭാര്യയുടെ വാക്കുകേട്ട് നാട്ടിലെ വീടുവിട്ടു ഫ്ളാറ്റിൽ വന്നു താമസിക്കുന്ന ഒരാൾ.
ഏറെ സെന്റിമെന്റ്സ് കിട്ടുന്ന, ഇമോഷണലി പ്രാധാന്യമേറിയ കഥാപാത്രം. ആ വേഷം ഇഷ്ടമായിട്ടാണ് ഉടുന്പിലേക്കു വിളിച്ചത്. ഉടുന്പ് അനിയെ എനിക്കു നന്നായി ചെയ്യാനാകുമെന്നു കണ്ണൻ ചേട്ടനു തോന്നിയിട്ടുണ്ടാവണം.’
അനി ഇടപെട്ടാൽ
ഉടുന്പ്, അനിയുടെ ജീവിതത്തിലൂടെ, അയാളുടെ കുടുംബത്തിലൂടെ പറയുന്ന കഥയാണ്. ‘അനി ഒരു സംഭവത്തിൽ ഇടപെട്ടുപോയാൽ ഉടുന്പു പോലെയാണ്, പിന്നെ വിടില്ല. അതിന്റെ അങ്ങേയറ്റം കാണും വരെ പൊയ്ക്കൊണ്ടേയിരിക്കും. അനിയുടെ കുടുംബത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം അയാൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു പറയുകയാണു സിനിമ.’
പുതുമുഖം ആഞ്ജലീനയാണ് ഉടുന്പിൽ സെന്തിലിന്റെ നായിക. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു നായിക. അലൻസിയർ, ഹരീഷ് പേരടി, ഷാജിൽ, മനുരാജ് തുടങ്ങിയവരാണു മറ്റുവേഷങ്ങളിൽ. റിലീസിനുമുന്നേ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലേക്കു ഉടുന്പിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു.
കെട്ടിലും മട്ടിലും ഗുണ്ട!
‘ഗുണ്ടാവേഷം ചെയ്യുന്പോൾ ആളുകൾക്കു ഗുണ്ടയായി ഫീൽ ചെയ്യണം. കെട്ടിലും മട്ടിലും അതുണ്ടാവണം’. അതുണ്ടാക്കിയെടുക്കാൻ നന്നായി പരിശ്രമിച്ചുവെന്ന് സെന്തിൽ. ‘ചാലക്കുടിക്കാരനിൽ ഞാൻ 10-12 കിലോ കൂട്ടിയിരുന്നു. അതിൽ നിന്നു നാലഞ്ചു കിലോ കുറച്ചു. കുറച്ചു മസിൽസ് വരുത്തി. ബോഡി ലാംഗ്വേജ് മാറ്റി.
ലോക്ഡൗണ്‍ ആയിരുന്നതിനാൽ താടി നന്നായി നീട്ടിവളർത്തി. ഇതിൽ താടിയിലും താടിയില്ലാതെയും രണ്ടു ഗെറ്റപ്പുണ്ട്. നന്നായി വർക്കൗട്ട് ചെയ്തു. ഉടുന്പ് അനിയുടെ മൂഡിൽ എത്താൻ സംവിധായകന്റെയും എഴുത്തുകാരുടെയും സപ്പോർട്ടുണ്ടായി. അവരുടെ മനസിലുള്ള ഉടുന്പ് അനി എന്താണെന്ന് ഔട്ട്ലൈൻ തന്നിരുന്നു. നമുക്കു ചുറ്റുമുള്ള പലരുടെയും ആറ്റിറ്റ്യൂഡ് നിരീക്ഷിച്ചു; സിനിമകളിലെ അത്തരം കഥാപാത്രങ്ങളെയും. ഇതെല്ലാം മനസിലിട്ടു വർക്കൗട്ട് ചെയ്ത് എന്റേതായ ഒരു വേർഷൻ കൊടുക്കുകയായിരുന്നു.’
ആ ധൈര്യത്തിൽ
പക്കാ സീരിയസ് കഥാപാത്രമാണ് ഉടുന്പ് അനി. ഹ്യൂമർ ടച്ച് വരാതെ ഈ കാരക്ടറിനെ ചെയ്തു ഫലിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് സെന്തിൽ പറയുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതിയിൽ എല്ലാവരുമറിയുന്ന മണിച്ചേട്ടനെ തെറ്റുകുറ്റങ്ങളില്ലാതെ ചെയ്തു ഫലിപ്പിക്കുക എന്നതു വലിയ ചലഞ്ചായിരുന്നു. അന്നു രണ്ടും കല്പിച്ചിറങ്ങി. വിനയൻ സാറിന്റെ ഫുൾ സപ്പോർട്ടിൽ അതു സക്സസായി.
ഉടുന്പ് അനി കിട്ടിയപ്പോൾ ആ ധൈര്യം എനിക്കുണ്ടായിരുന്നു. നമ്മൾ ആത്മാർഥമായി പണിയെടുത്താൻ ഈ വേഷം വിജയിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ, എല്ലാവരുടെയും സപ്പോർട്ടുമുണ്ടായി.’
സെന്തിൽ - പേരടി
സെന്തിൽ - ഹരീഷ് പേരടി കോംബിനേഷനാണ് ഉടുന്പിന്റെ പ്ലസുകളിലൊന്ന്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനു ശേഷം ഹരീഷ് പേരടിയുടെ ഡയലോഗ് ഡെലിവറിയിലെ മാന്ത്രികത ഫീൽ ചെയ്യുന്ന വേഷങ്ങളിലൊന്നാവുകയാണ് ഉടുന്പിലെ ഭരതൻ.
ഓൻ ആളു വെടക്കാ, ആ അനിയെ...നിനക്കു മാനം വേണ്ടാന്നു ഞാൻ പറഞ്ഞാ അത്, ജീവൻ വേണ്ടാന്നു പറഞ്ഞാലോ അവൻ അതും എടുക്കും എന്നു പറയുന്ന ഭരതൻ. ‘കിടിലൻ വേഷമാണത്. ഹരീഷേട്ടൻ മനോഹരമായി അതു ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഇതിലെ കള്ളുപാട്ടിലുമുണ്ട്. ഭരതന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് അനി. ഭരതന്റെ വലംകൈ. ഭരതനു വേണ്ടി ജീവൻ പോലും കൊടുക്കാൻ തയാറായി നിൽക്കുന്നയാൾ.’ - സെന്തിൽ പറയുന്നു.
സ്രാങ്കും സൈബർ പോലീസും
രാജീവ് രവിയുമായുള്ള സെന്തിലിന്റെ ബന്ധം വൈറസിൽ തുടങ്ങുന്നു. മിനിസ്റ്റർ സി.പി. ഭാസ്കരനെ ഒപ്പിയെടുത്ത കാമറാമാൻ. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറ്റവും ശിക്ഷയും എന്നിവയിലും സെന്തിലിനു വേഷമുണ്ട്.
‘തുറമുഖത്തിൽ മൂന്നു കാലഘട്ടങ്ങൾ. അതിലൊന്നിൽ ജോജു ചേട്ടന്റെ കൂടെയുള്ള സ്രാങ്ക് എന്ന വേഷം. ഇടുക്കിയിൽ നടന്ന ഒരു മോഷണത്തിന്റെ അന്വേഷണത്തിനായി രാജസ്ഥാനിലെത്തുന്ന അഞ്ചു പോലീസുകാരുടെ കഥയാണു കുറ്റവും ശിക്ഷയും. സൈബർ കാര്യങ്ങളിൽ അഗ്രഗണ്യനായ പോലീസ് ഓഫീസറാണ് എന്റെ കഥാപാത്രം രാജീവ്. ആസിഫ് അലി യാണു നായകൻ.’
ചിരുകണ്ടനും പുള്ളിയും
ആകാശഗംഗ 2 ലെ എസ്ഐ ബാലരാമനു ശേഷം സെന്തിൽ വിനയന്റെ പടത്തിലെത്തുകയാണ് ചിരുകണ്ടൻ എന്ന വേഷത്തിൽ; പത്തൊന്‍പതാം നൂറ്റാണ്ടിൽ.
കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമ അനൂപ് മേനോൻ എഴുതിയ പൊളിറ്റിക്കൽ ത്രില്ലർ വരാലിലും സെന്തിലിനു വേഷമുണ്ട്.
മൊഹ്സീൻ എന്ന വില്ലൻ വേഷം. ജിജു അശോകന്റെ പുള്ളിയിൽ ഇന്ദ്രൻസിനൊപ്പമുള്ള വേഷം. ‘ത്രില്ലർ സ്വഭാവമുള്ള പടമാണ്. സൂഫിയും സുജാതയും ഫെയിം ദേവാണ് അതിൽ നായകൻ. നായകന്റെ സുഹൃത്തിന്റെ വേഷമാണു ഞാൻ ചെയ്യുന്നത്.’ - സെന്തിൽ പറയുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
സ്കൂൾ സമയമാറ്റം; സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി
സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല; സർക്കാരിന് വാശി പാടില്ലെന്ന് ജിഫ്രി തങ്ങള്‍
ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ തുടങ്ങി
കീമീല് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി ബിന്ദു
Latest News
ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
സ്കൂൾ സമയമാറ്റം; സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി
സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല; സർക്കാരിന് വാശി പാടില്ലെന്ന് ജിഫ്രി തങ്ങള്‍
ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ തുടങ്ങി
കീമീല് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി ബിന്ദു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top