Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
അമ്പിളിവെട്ടത്തിന്റെ ആരാധിക!
Monday, August 19, 2019 5:19 PM IST
അമ്പിളിയുടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ആരാധികയാണ് അവന്റെ കളിക്കൂട്ടുകാരി ടീന. നാട്ടുകാരും വീട്ടുകാരും അമ്പിളിയെ തൻകാര്യലാഭത്തിനു തട്ടിക്കളിക്കുന്പോൾ അവനൊപ്പം നിബന്ധനകളില്ലാതെ ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവൾ. അന്പിളിവെട്ടത്തിന്റെ നൈർമല്യവും കുളിർമയും ആദ്യമേ തിരിച്ചറിഞ്ഞവൾ. അന്പിളിക്കൊപ്പം കൂടൊരുക്കാൻ ആഗ്രഹിക്കുന്നവൾ. ആ പ്രണയത്തിന്റെ വിശുദ്ധി തിരിച്ചറിഞ്ഞവൾ. അന്പിളിയുടെ എല്ലാമെല്ലാം. ജോണ്‍പോൾ ജോർജ് ചിത്രം അന്പിളിയിൽ ടീനയായി വേഷമിട്ടതു ബംഗളൂരു മലയാളി തൻവി റാം. അന്പിളിവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തൻവി...
സിനിമയിലേക്കുള്ള വഴി...
സിനിമയിലെത്തണമെന്നു ചെറുപ്പം തൊട്ട് ആഗ്രഹമുണ്ടായിരുന്നു. 2012 ൽ കൊല്ലത്തു നടന്ന മിസ് കേരളയിൽ ഫൈനലിസ്റ്റായി. മിസ് വിവേഷ്യസ് സബ് ടൈറ്റിൽ കിട്ടി. അതിനു ശേഷമാണ് ഓഡിഷൻ കോളുകൾക്കു മറുപടി അയച്ചുതുടങ്ങിയത്. അക്കാലത്ത് ഷോർട്ട് ഫിലിമുകളും ചില പരസ്യചിത്രങ്ങളും ചെയ്തിരുന്നു. ഒരു പരസ്യചിത്രത്തിനുവേണ്ടി ഞാൻ അയച്ച ഫോട്ടോസ് അന്പിളിയുടെ അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്തേട്ടനാണ് ഡയറക്ടർ ജോണ്‍പോൾ ജോർജിനെ കാണിച്ചത്. അങ്ങനെ എറണാകുളത്തെ ഓഡീഷനിലേക്ക് എന്നെ വിളിച്ചു.
നാട്ടിൽ വേറൊരു കാര്യത്തിനു പോയപ്പോഴാണ് ഓഡീഷനിൽ പങ്കെടുത്തത്. ഞാനും അമ്മയും കുടിയാണു പോയത്. ഓഡിഷനു പോയ കാര്യമൊന്നും അച്ഛന് അറിയില്ലായിരുന്നു. സെലക്ഷനായശേഷമാണു വീട്ടിൽ പറഞ്ഞത്. വാസ്തവത്തിൽ ഞാൻ സിനിമയിൽ പോകുന്നതിനോട് അച്ഛന് ആദ്യം വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പക്ഷേ, ഞാൻ അതിനു വേണ്ടി തുടരെ ട്രൈ ചെയ്യുന്നത് അച്ഛൻ കാണുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു നല്ല ചാൻസ് കിട്ടിയപ്പോൾ അച്ഛനും സമ്മതിച്ചു. ആ സമ്മതം കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ സിനിമയിലെത്തില്ലായിരുന്നു.
അന്പിളി കണ്‍ഫേം ആയതോടെ ഞാൻ 2011 മുതൽ തുടർന്നുവന്ന ബാങ്ക് ജോലി ഉപേക്ഷിച്ചു. ഇത്രയും നാൾ കാത്തിരുന്നതിന്റെ റിസൾട്ടാണ് അന്പിളിയിലെ വേഷം.
സൗബിന്റെ നായിക...
ഗപ്പി ടീമിന്റെ അടുത്ത സിനിമയാണെന്ന് ഓഡിഷനു പോയപ്പോൾത്തന്നെ അറിയാമായിരുന്നു. പല ഓഡിഷനുകളും കൊടുത്തതുപോലെ ഇതിനും പോയി വന്നു. വിളിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് സെലക്ടായി എന്നു വിളിച്ചുപറഞ്ഞത്. അപ്പോഴാണ് സൗബിക്കയും നവീനുമൊക്കെയുണ്ടെന്ന് അറിഞ്ഞത്. ഗപ്പി കണ്ടതിനാൽ പ്രതീക്ഷകൾ ഏറെയായിരുന്നു.
2018 ജൂണിൽ ഷൂട്ട് തുടങ്ങി. ഒരു കൊല്ലത്തിലേറെയെടുത്തു ഇതു തിയറ്ററിലെത്താൻ. അതിനിടെ സുഡാനി ഇറങ്ങി. സൗബിക്കയ്ക്കു സ്റ്റേറ്റ് അവാർഡ് കിട്ടി. കുന്പളങ്ങി ഇറങ്ങി. അന്പിളിയിൽ ആളുകളുടെ പ്രതീക്ഷകൾ കൂടി. കുറച്ചു വൈകിയെങ്കിലും ഇതെല്ലാം അന്പിളിക്കു ഗുണപരമായി വന്നു. പ്രായഭേദമില്ലാതെ ഫുൾ ഫാമിലിക്ക് ഇഷ്ടമാകുന്ന സിനിമയെന്നാണ് എനിക്കു വന്ന മെസേജുകൾ.
അന്പിളി പറയുന്നത്...
അന്പിളി എന്ന മുഖ്യ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളാണു സിനിമ പറയുന്നത്. അന്പിളിയുടെ സ്നേഹത്തെക്കുറിച്ചുള്ള സിനിമയാണിത്. ട്രാവൽ മൂവിയാണ്. റോഡ് മൂവിയാണ്. അന്പിളി, ടീന, ബോബി എന്നിവർ തമ്മിലുള്ള റിലേഷൻഷിപ്പ് അടിസ്ഥാനമാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഈ മൂന്ന് ആളുകളുടെ റിലേഷൻഷിപ്പും അന്പിളിയുടെ സ്നേഹവുമാണ് മൊത്തത്തിൽ സിനിമ പറയുന്നത്.
അന്പിളിയുടെ കാര്യങ്ങൾ കുറച്ചൊക്കെ കുട്ടികളുടെ പോലെയാണ്. കാര്യങ്ങൾ മനസിലാവാത്തതു കൊണ്ടല്ല അത്. തിരിച്ചടിക്കാത്തത് തനിക്കു അതിനു കഴിവില്ലാത്തതു കൊണ്ടല്ല എന്ന് ഒരു സീനിൽ അന്പിളി ബോബിയോടു പറയുന്നില്ലേ. അന്പിളി ഒരിഷ്ടത്തിന്റെ പുറത്ത് വിട്ടുകൊടുത്ത് നിൽക്കുന്നതാണ് അങ്ങനെ. അന്പിളിക്ക് എല്ലാവരോടുമുള്ള ഇഷ്ടവും സ്നേഹവുമൊക്കെയാണ് സിനിമ.
സൗബിനുമായുള്ള അനുഭവങ്ങൾ...
പൂജയുടെ ദിവസമാണ് സൗബിക്കയെ ആദ്യമായി കാണുന്നത്. അന്നുതന്നെ ഷൂട്ടിംഗ് തുടങ്ങി. നമ്മളൊക്കെ സംസാരിക്കുന്നതിനേക്കാൾ കുറച്ചു വ്യത്യസ്തമായല്ലേ അന്പിളി സംസാരിക്കുന്നത്. അതുപോലെ തന്നെയാണ് സെറ്റിലും സൗബിക്ക സംസാരിച്ചിരുന്നത്. അന്പിളി ആയിരുന്നെങ്കിൽ ഇത് എങ്ങനെയാവും പറയുക എന്ന മട്ടിലായിരുന്നു മിക്കപ്പോഴും സംസാരം.
പാട്ടുവച്ചാൽ അന്പിളിയെപ്പോലെ ഡാൻസ് കളിക്കലുമൊക്കെയായി ഫുൾ ഷൂട്ടിൽ അന്പിളി നിറഞ്ഞുനിന്നു. വ്യക്തി എന്ന നിലയിലും ഏറെ ഫ്രണ്ട്ലിയാണു സൗബിക്ക.
സീനുകൾ കുറവാണെങ്കിലും ടീന സിനിമയിൽ നിറഞ്ഞുനിൽക്കുകയാണല്ലോ..?
ഏറെ കരുത്താർന്ന ഒരു കഥാപാത്രമാണത്. സീനുകൾ കുറവാണെങ്കിലും അത്രമേൽ പ്രാധാന്യമുള്ള കഥാപാത്രമാണു ടീന. ഷൂട്ടിംഗിനു മുന്‍പുതന്നെ ഇതിന്റെ കഥ പൂർണമായും ജോണ്‍ പറഞ്ഞിരുന്നു. സീനുകൾ എടുക്കുന്പോൾ എന്റെ സീൻ അല്ലെങ്കിലും ഞാൻ ഇരുന്നു കാണുമായിരുന്നു. സൗബിക്ക ഉൾപ്പടെയുള്ളവരുടെ ആക്ടിംഗ് മോണിട്ടറിൽ കാണാറുണ്ടായിരുന്നു. പക്ഷേ, എന്റെ സീനുകൾ എടുക്കുന്പോൾ എനിക്ക് അങ്ങനെ കാണിച്ചു തന്നിരുന്നില്ല.
ആദ്യം തന്നെ സ്ക്രിപ്റ്റ് തന്ന് അതു കാണാതെ പഠിച്ചു തയാറെടുപ്പുകളോടെ സെറ്റിലേക്കു പോകുന്ന രീതി ആയിരുന്നില്ല അവിടെ. അവർ കാമറും ലൈറ്റുമെല്ലാം സെറ്റ് ചെയ്തശേഷം എല്ലാവരും നോക്കിനിൽക്കെ നമ്മളെ വിളിച്ച് ഇതാണു സീൻ, ഇതൊക്കെയാണു പറയേണ്ടത്, ഇത്ര ചെയ്താൽ മതി എന്നൊക്കെ ജോൺ പറഞ്ഞുതരികയായിരുന്നു. കഥ നേരത്തേ അറിയാവുന്നതിനാൽ ടെൻഷനുകളില്ലാതെ അതുമായി റിലേറ്റ് ചെയ്ത് ആ ഫ്ളോയിൽ നമ്മളും ചേർന്നുപോയി.
ഫുൾ സിനിമ ഞാൻ ആദ്യമായി കണ്ടതു തിയറ്ററിലാണ്. ജോണ്‍ അത്രയും വിശദീകരിച്ചു പറഞ്ഞുതന്നതിന്റെയും മോണിട്ടറിൽ കാണിച്ചു തരാത്തതിന്റെയും റിസൾട്ട് എനിക്കു സ്ക്രിനിൽ കിട്ടിയിട്ടുണ്ട്.
രണ്ടാഴ്ചത്തെ വർക്ഷോപ്പ്
ഷൂട്ടിംഗിനു മുന്‍പ് രണ്ടാഴ്ചത്തെ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. അതിന് ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എല്ലാവരുമായി കന്പനിയാകാനും ചമ്മലൊക്കെ പോകാനും വേണ്ടിയുള്ള ഒരു സെഷൻ. അറിയാത്ത ആളുകളുമായി ചേർന്നു ഷൂട്ടിംഗ് തുടങ്ങുന്നതും പരസ്പരം അറിയുന്നവരുമായി ചേർന്നു തുടങ്ങുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടല്ലോ. അതും ഏറെ സഹായമായി.
കാമറയുടെ മുന്നിൽ വന്നപ്പോൾ പേടി ഉണ്ടായിരുന്നില്ല. ചുറ്റുമുള്ളവരൊക്കെയും അറിയുന്ന ആളുകൾ തന്നെ. അതിനാൽ ആൾക്കൂട്ടത്തിനിടയിലും ചമ്മലൊന്നുമില്ലാതെ സീനിൽ ശ്രദ്ധിച്ചു ചെയ്യാനായി.
ടീനയെക്കുറിച്ച്...
അന്പിളിയുടെ ബാല്യകാല സുഹൃത്താണു ടീന. ഡൽഹിയിൽ നഴ്സാണ്. അന്പിളിയോടു ടീനയ്ക്കു ചെറുപ്പംതൊട്ട് ഇഷ്ടമാണ്. അന്പിളിക്ക് എല്ലാവരോടും പ്രിയമാണ്. നാട്ടുകാരോടും വീട്ടുകാരോടുമെല്ലാം കണ്ണും പൂട്ടിയുള്ള സ്നേഹമാണ്. ടീനയ്ക്ക് അന്പിളിയുടെ എല്ലാ കാര്യങ്ങളും അറിയാം; അന്പിളിയെ നാട്ടുകാരും കടക്കാരുമൊക്കെ പറ്റിക്കുന്നതുൾപ്പെടെ.
ബോബിയുടെ സ്വഭാവത്തെക്കുറിച്ചൊക്കെ ടീന അന്പിളിക്കു നന്നായി പറഞ്ഞുകൊടുക്കുന്നുണ്ട്. അങ്ങനെ അന്പിളിയെ കെയർ ചെയ്യുന്ന, ഗൈഡ് ചെയ്യുന്ന കഥാപാത്രം. അന്പിളി ഏറ്റവുമധികം വിലകൊടുക്കുന്നതു ടീനയുടെ വാക്കുകൾക്കാണ്. ടീന പറഞ്ഞുകഴിഞ്ഞാൽ അതിനപ്പുറം ഒന്നും അന്പിളി ചെയ്യില്ല.
തൻവിയോട് എത്രത്തോളം അടുത്തുനിൽക്കുന്ന കഥാപാത്രമാണു ടീന..?
ടീനയെപ്പോലെ ഞാനും ലൈഫിൽ ബോൾഡും കോൺഫിഡന്റുമാണ്.
സ്ക്രിപ്റ്റിനപ്പുറം ഇംപ്രോവൈസേഷനുള്ള സാധ്യത എത്രത്തോളമായിരുന്നു..?
എന്റെ സീനുകളിലൊക്കെ ജോണ്‍ പറയുന്നതുപോലെതന്നെയാണു ചെയ്തത്. ഷൂട്ട് ചെയ്തുവരുന്പോൾ ഡയലോഗിൽ മാറ്റം വരുത്തണമെന്ന് അവർക്കു തോന്നിയാൽ പുതിയ ഡയലോഗ് പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, സൗബിക്കയുടെ സീനുകളിൽ ഇംപ്രോവൈസേഷൻ ഉണ്ടായിരുന്നു. അതു കണ്ടുനിൽക്കുന്നതു തന്നെ വലിയ അനുഭവമാണ്.
യാത്രയ്ക്കിടെ ടോയ്ലറ്റിൽ നിന്ന് ഇറങ്ങിവരുന്ന സീനിൽ സാധാരണ ഒരാൾ ആണെങ്കിൽ നേരേ സ്റ്റെപ് ഇറങ്ങിവരികയാവും ചെയ്യുന്നത്. പക്ഷേ, അന്പിളിയാവട്ടെ ആ സ്റ്റെപ്പിന്റെ സൈഡിലുള്ള ഫെൻസിലൂടെ നിരങ്ങിയാണു വരുന്നത്. അത്തരം മൈന്യൂട്ട് കാര്യങ്ങളിലുള്ള ഇംപ്രോവൈസേഷൻ ധാരാളമായി വന്നിരുന്നു.
ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്...
ഞാൻ കാറിൽ വന്നിറങ്ങുന്നതാണ് ആദ്യത്തെ ഷോട്ട്. അച്ഛനായി വേഷമിട്ട പ്രകാശൻ അങ്കിളും ബോബിയായി വേഷമിട്ട നവീനും ടീനയുടെ അമ്മയായി വേഷമിട്ട നീന കുറുപ്പും ഒപ്പമുണ്ടായിരുന്നു. അവർക്കൊപ്പം കാറിൽ നിന്നിറങ്ങി ഞാൻ ശ്രീലത മാഡത്തിനെ കെട്ടിപ്പിടിക്കുന്ന സീൻ ആയിരുന്നു ആദ്യത്തേത്. അതൊക്കെ വലിയ എക്സ്പീരിയൻസായിരുന്നു. കട്ടപ്പനയിലാണ് അതു ഷൂട്ട് ചെയ്തത്.
കട്ടപ്പന ഷെഡ്യൂളിനുശേഷം പ്രളയം വന്നപ്പോൾ ഷൂട്ടിംഗ് ബ്രേക്ക് ആയി. പിന്നീട് ഈ മാർച്ചിലാണ് ബാക്കി ഷൂട്ട് ചെയ്തത്. ഗോവയിലെ ഷൂട്ടിംഗിൽ ഞാനുമുണ്ടായിരുന്നു. അന്പിളിയുടെ സ്വപ്നത്തിലെ പാട്ടുസീനിൽ എന്നെ കൈ പിടിച്ചു കറക്കുന്നതൊക്കെ അവിടെയാണ് എടുത്തത്. സൗബിക്കയെ കാണാൻ സെറ്റിലെത്തിയ അർജുൻ അശോകൻ അപ്പോൾ പ്ലാൻ ചെയ്തുണ്ടാക്കിയ ഒരു ബീച്ച് സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കാമറ ചെയ്ത ശരണേട്ടൻ, മേക്കപ്പ് വിഭാഗത്തിലും പ്രൊഡക്ഷനിലുള്ളവർ... അങ്ങനെ ഈ സിനിമയിൽ ഓരോ ആളെയും ജോണ്‍ ഏറെ ആലോചിച്ചു തെരഞ്ഞെടുത്തതാണ്. നെഗറ്റീവായി ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ഹാപ്പിയായ സെറ്റ് ആയിരുന്നു. എല്ലാവരുടെയും സജീവ പങ്കാളിത്തം എപ്പോഴുമുണ്ടായിരുന്നു.
എല്ലാവരും അവരവരുടെ കാരക്ടറുകളിൽ തന്നെയായിരുന്നു ഷൂട്ട് തീർന്നു പോകുന്നതുവരെ. ഒരു ഫാമിലിയിൽ പതിവുള്ള സംസാരങ്ങളൊക്കെയാണ് നീന ആന്റി ഉൾപ്പെടെ എല്ലാവരിൽ നിന്നുമുണ്ടായത്. കട്ടപ്പനയിലെ പല സീനുകളും യഥാർഥ മഴയത്താണ് ചിത്രീകരിച്ചത്. അന്പിളിയുടെ വീട് ഉൾപ്പടെ എല്ലാം അവിടെ അങ്ങനെ തന്നെ ഉണ്ടായിരുന്നു; ഒന്നും സെറ്റിട്ടതല്ല.
കൂടുതൽ മെച്ചമായതു സെലക്ട് ചെയ്യാൻ രണ്ടു മൂന്നു ടെയിൽ എൻഡ് ഷൂട്ട് ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഞാൻ ഉൾപ്പെട്ട സീനും ഉണ്ടായിരുന്നു. അതു മണാലിയിലാണു ചെയ്തത്. പക്ഷേ, അവസാനം എഡിറ്റ് ചെയ്തു വന്നപ്പോൾ സൗബിക്കയും നവീനുമൊന്നിച്ചുള്ള ടെയിൽ എൻഡാണ് അവർക്ക് ഇഷ്ടമായത്. അങ്ങനെ അതു സിനിമയിൽ വന്നു.
അന്പിളിയുടെ പെരുമാറ്റരീതികളുമായി പൊരുത്തപ്പെടുക വെല്ലുവിളിയായിരുന്നോ..?
ഈ ഒരു ടീം ആയതു കൊണ്ടും എല്ലാവരെയും പരിചയമുള്ളതുകൊണ്ടും കഥാപശ്ചാത്തലം ജോണ്‍ വിശദമായി പറഞ്ഞുതന്നതിനാലും ഒന്നും എനിക്കു ചലഞ്ചായി തോന്നിയില്ല. അന്പിളി അന്പിളിയുടെ കാരക്ടറിൽ തന്നെയാണു നിൽക്കുന്നത്. ടീനയും ടീനയുടെ കാരക്ടറിൽ തന്നെയാണു നിൽക്കുന്നത്. അങ്ങനെയൊരു ക്ലാഷ് ഉണ്ടായിരുന്നില്ല.
ടീനയെ കാണുന്പോൾ പൂക്കളുമായി അന്പിളി സ്നേഹത്തോടെ തന്നെയല്ലേ പെരുമാറുന്നത്. അടുത്തു കാണുന്പോൾ അവർ സ്നേഹത്തിൽ തന്നെയല്ലേ. അതിനാൽ അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ബോബിയായി നസ്രിയയുടെ സഹോദരൻ നവീൻ നസീം...
ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോൾ നവീൻ ബംഗളൂരിൽ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്കും നവീനും അവിടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ആദ്യമായി നവീനെ കണ്ടത്. നവീനും ത്രില്ലിലായിരുന്നു. ഞങ്ങൾ പെട്ടെന്നു കന്പനിയായി.
സിനിമയിൽ ടീനയുടെ അനിയനാണു ബോബി. നാഷണൽ റോഡ് സൈക്ലിംഗ് ചാന്പ്യൻ. ബോബി എപ്പോഴും അവന്റെ കരിയറിൽ ഫോക്കസ്ഡ് ആണ്. ജനിച്ചുവളർന്ന കാഷ്മീരിലേക്കു സൈക്കിളിൽ പോകണം - അതാണ് ബോബിയുടെ ഏറ്റവും വലിയ ആഗ്രഹം.
അന്പിളിയുടെ ഓവർ സ്നേഹം ബോബിക്ക് ആദ്യം കുറച്ച് അസ്വസ്ഥതകൾ വരുത്തുന്നുണ്ട്. പക്ഷേ, ആ സ്നേഹം ബോബി മനസിലാക്കി വരുന്പോൾ എന്തു സംഭവിക്കുന്നു എന്നുള്ളതാണ് ഈ സിനിമ.
ബീഗം റാബിയ അന്പിളിയിൽ...
‘ചെമ്മീൻ’ സിനിമയിൽ ആദ്യം ബീഗം റാബിയയെ ആണ് കറുത്തമ്മയായി കാസ്റ്റ് ചെയ്തിരുന്നത്. വീട്ടിൽ നിന്നുള്ള എതിർപ്പു കാരണം അവർക്ക് അതിൽ അഭിനയിക്കാനായില്ല. അങ്ങനെയാണ് ആ വേഷം ഷീലാമ്മയിലേക്ക് എത്തിയത്. ബീഗം റാബിയ മുന്‍പ് ആകാശവാണിയിൽ പാട്ടു പാടിയിരുന്നു. കോഴിക്കോടാണു വീട്.
ബീഗം റാബിയ കുറച്ചുനാൾ മുന്‍പ് ഒരു ടെലിവിഷൻ പരിപാടിയിൽ മഞ്ജുവാര്യരെ ഇഷ്ടമാണെന്നു പറഞ്ഞ് ശ്രദ്ധ നേടിയിരുന്നു. ആ പരിപാടി കണ്ടാണ് ഈ സിനിമയിലേക്കു വിളിച്ചത്. ഷൂട്ടിംഗിനായി കട്ടപ്പനയിലെത്തിയപ്പോൾ സുഖമില്ലാതെ ആശുപത്രിയിലായി.അസുഖം ഭേദമായപ്പോഴാണ് ലൊക്കേഷനിൽ എത്തിച്ചു സീനുകളെടുത്തത്. സിനിമയുടെ റിലീസിംഗിന് അടുത്താണ് ബീഗം റാബിയ നമ്മെ വിട്ടുപോയത്.
ഇത് ജോണ്‍പോൾ ജോർജിന്റെ സിനിമ...
ഈ സിനിമയുടെ ഫുൾ ക്രെഡിറ്റും ഞാൻ ജോണിനാണു കൊടുക്കുന്നത്. തുടക്കം മുതൽ ജോണിന്റെ വലിയ പങ്കാളിത്തം ഞാൻ കണ്ടിട്ടുണ്ട്. വിഷ്ണുവും വിനായക് ശശികുമാറും അന്പിളിയിലെ പാട്ടുകളൊരുക്കുന്പോൾ കൂടെ ജോണുമുണ്ടായിരുന്നു. ഷൂട്ടിനു മുന്നേയുള്ള വർക്ഷോപ്പിനിടെയായിരുന്നു പാട്ട് കംപോസിംഗ്.
വിഷ്ണു ആദ്യം ട്യൂണിട്ടു. അതിനുശേഷം വിനായക് അവിടെ വന്ന് വരികളെഴുതി. ആ സമയത്താണ് ഇവരെയൊക്കെ ഞാൻ പരിചയപ്പെട്ടത്. ആരാധികേ ഉൾപ്പെടെയുള്ള പാട്ടുകൾ ഉണ്ടാക്കിയ സമയംമുതൽ കേൾക്കുന്നതാണ്; ആദ്യത്തെ ട്യൂണ്‍ ഇടുന്പോൾ മുതൽ. അതുകൊണ്ടുകൂടിയാവാം ആ പാട്ടുകളോടൊക്കെ ഒരിഷ്ടം കൂടുതൽ.
അന്പിളി എന്ന കഥാപാത്രത്തെ ക്രിയേറ്റ് ചെയ്തതിന്റെ ഫുൾ ക്രെഡിറ്റും ജോണിനു തന്നെയാണ്. അന്പിളി എന്ന കഥാപാത്രം എങ്ങനെയാവണം എന്ന് എഴുതുന്പോൾത്തന്നെ ജോണിന് ഒരു ഐഡിയ ഉണ്ടാകുമല്ലോ. സൗബിക്ക അന്പിളിയായി അഭിനയിക്കുന്പോൾ ആ കാരക്ടർ കുറച്ച് ഓവർ ആക്കി ചെയ്താലും ഏറെ നോർമൽ ആയി ചെയ്താലും അതു വർക്ക് ആവില്ലായിരുന്നു. ജോൺ ഉദ്ദേശിച്ചതുപോലെ തന്നെ അല്ലെങ്കിൽ അതിനും ഒരുപടി മുകളിലായിട്ടാണ് സൗബിക്ക അന്പിളിയെ അവതരിപ്പിച്ചത്.
അന്പിളിക്കുശേഷം...
നല്ല ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്പിളിയിലൂടെ അതു നടന്നു. ഇതിനപ്പുറത്തേക്ക് എടുത്തു പറയാൻ വലിയ ആഗ്രഹങ്ങളില്ല. കാരക്ടർ, ടീം, കാസ്റ്റിംഗ്...മൊത്തത്തിൽ മികച്ച സിനിമ തന്നെയാണ് കിട്ടിയത്.
ഒത്തിരി പടങ്ങൾ ചെയ്യണമെന്നില്ല. ചെയ്യുന്നത് ഒന്നു രണ്ടാണെങ്കിലും ഇതുപോലെ നല്ല പടങ്ങളാവണം. അന്പിളിക്കുശേഷം ഇതുവരെ നല്ല സിനിമകളൊന്നും വന്നിട്ടില്ല. പത്തു സിനിമ വെറുതേ ചെയ്യുന്നതിനേക്കാൾ നല്ലത് കാത്തിരുന്നിട്ടാണെങ്കിലും ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതാണല്ലോ.
വീട്ടുവിശേഷങ്ങൾ...
താമസം ബംഗളൂരുവിൽ. ഇവിടെയാണ് ഞാനും ഏട്ടനും ജനിച്ചുവളർന്നത്. അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങൾ കണ്ണൂരിലാണ്. ഇടയ്ക്ക് അവിടെ പോകാറുണ്ട്. അങ്ങനെ മലയാളം വശമായി. അച്ഛൻ രാമചന്ദ്രൻ. 40 വർഷത്തിലേറെയായി ബംഗളൂരുവിൽ മ്യൂസിക് ബിസിനസാണ്. ഒപ്പം, കേരള ഹാൻഡിക്രാഫ്റ്റ് ഷോറൂമും നടത്തുന്നു. അമ്മ ജയശ്രീ റാം. ഏട്ടൻ സംഗീത് മ്യൂസിക് അക്കാദമി നടത്തുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top