ഹമീദിന്‍റെ യാത്രകൾ; ഐഷുമ്മയുടെയും!
Thursday, December 20, 2018 6:50 PM IST
എന്‍റെ ഉമ്മാന്‍റെ പേര്... ടൈറ്റിൽ പോലെ തന്നെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു കഥ പറയുകയാണ് നവാഗതസംവിധായകൻ ജോസ് സെബാസ്റ്റ്യൻ. ഉർവശി - ടോവിനോ കോംബിനേഷനാണ് അമ്മ - മകൻ ആത്മബന്ധത്തിന്‍റെ ആഴങ്ങളിൽ നിന്നു സംസാരിക്കുന്ന ഈ ചിത്രത്തിന്‍റെ മുഖ്യ ഹൈലൈറ്റ്.

“കഥയ്ക്കൊപ്പം മനസിലേക്കു കടന്നുവന്ന മുഖമാണ് ഉർവശിയുടേത്. എന്ന് നിന്‍റെ മൊയ്തീൻ കണ്ടശേഷമാണ് ടോവിനോയിലേക്ക് എത്തിയത്. ഫീൽഗുഡ് ഫാമിലി എന്‍റർടെയ്നറാണ് ഈ സിനിമ. ആദ്യാവസാനം നർമത്തിലൂടെ കഥ പറഞ്ഞുപോവുകയും എന്നാൽ ചില ഘട്ടങ്ങളിൽ ഹൃദയത്തെ സ്പർശിക്കുന്ന പലതരത്തിലുള്ള വൈകാരിക സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായ സിനിമയാണിത്...” ആന്‍റോ ജോസഫും സി. ആർ.സലീമും ചേർന്നു നിർമിച്ച ‘എന്‍റെ ഉമ്മാന്‍റെ പേര് ’ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജോസ് സെബാസ്റ്റ്യൻ....



ഈ സിനിമയിലേക്ക് എത്തിയത്...?

സിഡ്നി ഇന്‍റർനാഷണൽ ഫിലിം സ്കൂളിലെ പഠനത്തിനുശേഷം മറാത്തിയിലും ഹിന്ദിയിലും പിന്നീടു ലിജോ ജോസ് പെല്ലിശേരിക്കൊപ്പവും അസോസിയേറ്റായി വർക്ക് ചെയ്തിരുന്നു. ഫിലിം സ്കൂൾ കഴിഞ്ഞ സമയത്തു തന്നെ എന്‍റെ ഉമ്മാന്‍റെ പേര് എന്ന കഥയുടെ ആദ്യരൂപമുണ്ടായിരുന്നു. പിന്നീട് അതെഴുതി വന്നപ്പോൾ ഐഷുമ്മയായി ഉർവശിചേച്ചി മനസിലേക്കു വന്നു. എന്ന് നിന്‍റെ മൊയ്തീൻ കണ്ടശേഷമാണ് ടോവിനോ ഈ സിനിമയിലെ ഹമീദ് എന്ന കാരക്ടർ ചെയ്താൽ നന്നാവും എന്നു തോന്നിയത്. അങ്ങനെയാണ് ടോവിനോയിലേക്ക് എത്തിയത്. ഞാനും ശരത് ആർ. നാഥും ചേർന്നാണ് തിരക്കഥയൊരുക്കിയത്.



ഈ സിനിമ പറയുന്നത്..?

അമ്മയെ തേടിപ്പോകുന്ന ഒരു മകന്‍റെ കഥയാണിത്. ടോവിനോ അവതരിപ്പിക്കുന്ന ഹമീദ് എന്ന കഥാപാത്രം അമ്മയെ തേടി പോകുന്നതും ആ യാത്രയിലുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് ഈ സിനിമ. ടീസറിൽ കാണിച്ചിരിക്കുന്നതുപോലെ ഹ്യൂമറിന്‍റെ ടോണിലൂടെയാണ് ഈ സിനിമയിലുടനീളം കാര്യങ്ങൾ പറഞ്ഞുപോയിരിക്കുന്നത്. അമ്മ - മകൻ ആത്മബന്ധത്തിന്‍റെ ആഴത്തെക്കുറിച്ചുള്ള ഒരു കാര്യമാണ് അടിസ്ഥാനപരമായി ഈ സിനിമ പങ്കുവയ്ക്കുന്നത്.



ഈ സിനിമയുടെ പുതുമകൾ...?

ഈ സിനിമയുടെ അന്യാദൃശമായ ആകർഷണം എന്നു പറയാവുന്നത് ടോവിനോയും ഉർവശിചേച്ചിയും തമ്മിലുള്ള കോംബിനേഷനാണ്. വളരെ രസകരമായ, ഫ്രഷ് ആയ കോംബിനേഷനാണത്. ഈ സിനിമയ്ക്ക് ഒരു ഏജ് ബ്രാക്കറ്റോ ഒരു പ്രത്യേക ഓഡിയൻസ് കാറ്റഗറിയോ ഒന്നുമില്ല. ഏതു പ്രായത്തിലുള്ളവർക്കും ഏതു തരം സിനിമ ഇഷ്ടപ്പെടുന്നവർക്കും കാണാനാകുന്ന സിനിമയാണ്. ആർക്കും ആസ്വദിക്കാനാകുന്ന ലൈറ്റ് ഹാർട്ടഡ് ആയ ഒരു കഥയാണു പറയുന്നത്.

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഫീൽഗുഡ് ലൈറ്റ് ഹേർട്ടഡ് സിനിമകൾ മുന്പും മലയാളികൾ സ്വീകരിച്ചിട്ടുണ്ട്.



ടോവിനോയെ കാസ്റ്റ് ചെയ്യുന്പോൾ...?

ടോവിനോ എന്ന് നിന്‍റെ മൊയ്തീൻ എന്ന സിനിമ ചെയ്തു നിൽക്കുന്ന സമയത്താണ് ഞാൻ ഈ കഥ പറഞ്ഞത്. ഫുൾ സ്ക്രിപ്റ്റുമായാണ് ഞാൻ കഥ പറയാൻ പോയത്. അദ്ദേഹം ഒറ്റയ്ക്കു നായകനായി ഒരു സിനിമ വരുന്നതിനു വളരെ മുന്പ്. ഹമീദ് എന്ന കാരക്ടറിന് വളരെ നന്നായി ഇണങ്ങുന്ന മുഖവും പ്രകൃതവുമെല്ലാം എനിക്കു ടോവിനോയിൽ തോന്നി. തലശേരിക്കാരനാണു ഹമീദ്.

നന്മയുള്ള ഒരു മനുഷ്യൻ. ചെറിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ടുനടക്കുന്ന ഒരാൾ. ടോവിനോ പെർഫക്ട് കാസ്റ്റ് ആണെന്നു തോന്നിയതുകൊണ്ടാണ് കഥ പറഞ്ഞത്. അന്നു തൊട്ട് ഇന്നോളം ഈ പ്രോജക്ടിന്‍റെ കൂടെ സഞ്ചരിച്ചു സപ്പോർട്ട് ചെയ്യുകയാണ് ടോവിനോ.



ഉർവശിയിലേക്ക് എത്തിയത് ..?

ഐഷ എന്ന കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ എന്‍റെ മനസിലേക്ക് ആദ്യം വന്ന മുഖം ഉർവശിചേച്ചിയുടേതാണ്. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആൾ തന്നെയാണ് ഉർവശി. സിനിമ കണ്ടുകഴിയുന്പോൾ അതു മനസിലാവും. ഈ കഥാപാത്രത്തിനു മറ്റൊരാളെ എനിക്കു ചിന്തിക്കാൻ പോലുമാവില്ല. പലതരത്തിൽ പല റേഞ്ചുകളിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് ഉർവശിചേച്ചി. ചേച്ചിയുടെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു വേഷമാണിത്.

ഉർവശി, ടോവിനോ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ...?

2015 അവസാനമാണ് ഉർവശിചേച്ചിയോടും ടോവിനോയോടും കഥ പറഞ്ഞത്. ഈ വർഷമാണ് സിനിമ തുടങ്ങിയത്. ഇതിനിടയിൽ രണ്ടു വർഷത്തോളം ടൈം ഗ്യാപ്പ് ഉണ്ടായിരുന്നു. അതിനിടെ സ്ക്രിപ്റ്റിൽ വരുത്തിയ അപ്ഡേഷനുകളെക്കുറിച്ച് ഇരുവരുമായും സംസാരിക്കാറുണ്ടായിരുന്നു. നേരിൽ കാണാറുമുണ്ടായിരുന്നു. ഈ സിനിമ സംവിധാനം ചെയ്യാൻ തുടങ്ങുന്നതിനുമുന്പ് ഇരുവരുമായും വളരെ നല്ല സൗഹൃദവും ബന്ധവും രൂപപ്പെടുത്താനായി. ഇരുവരും വളരെ ഫ്രണ്ട്‌ലിയാണ്. അഭിപ്രായങ്ങൾ തുറന്ന് അവതരിപ്പിക്കുന്നവരാണ്.



ഒത്തുചേർന്നുള്ള പ്രവർത്തനത്തിലൂടെ സിനിമയ്ക്കു പല സംഭാവനകളും ചെയ്യാൻ കഴിവുള്ള, ഏറെ അനുഭവസന്പത്തുള്ള അഭിനേത്രിയാണ് ഉർവശി ചേച്ചി. ടോവിനോ വളരെ ബ്രില്യന്‍റായ ഒരാക്ടറാണ്. എല്ലാവരും ഒന്നിച്ചുചേർന്ന് എൻജോയ് ചെയ്തു ചെയ്ത സിനിമയാണിത്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ഒരാളിന്‍റെ ടെൻഷനും മറ്റും അറിഞ്ഞുള്ള പെരുമാറ്റമാണ് ഏറെ അനുഭവസന്പത്തുള്ള ഉർവശിചേച്ചിയിൽ നിന്നും ടോവിനോയിൽ നിന്നുമൊക്കെയുണ്ടായത്. ഈ സിനിമ വളരെ ഈസിയായി ചെയ്യുന്നതിന് അനുകൂലമായ ഒരന്തരീക്ഷം ഇവരെല്ലാവരും ചേർന്ന് രൂപപ്പെടുത്തിയിരുന്നു.

ടോവിനോയുടെ പെയറായി സായ് പ്രിയ..?

പുതുമുഖത്തെയാണ് ആ റോളിലേക്കു പരിഗണിച്ചത്. തമിഴ്നാട് സ്വദേശി സായ് പ്രിയയാണ് ടോവിനോയുടെ പെയറായി വേഷമിടുന്നത്. ഹമീദ് ഇഷ്ടപ്പെടുകയും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വേഷമാണ് സായ് പ്രിയ ചെയ്യുന്നത്. സൈനബ എന്നാണു കഥാപാത്രത്തിന്‍റെ പേര്.



മറ്റ് വേഷങ്ങളിൽ....?

മാമുക്കോയ, ഹരീഷ് കണാരൻ, ശാന്തികൃഷ്ണ, സിദ്ധിഖ്, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹംസക്കോയ എന്ന കഥാപാത്രത്തെ മാമുക്കോയയും പ്രഫഷണൽ ഡാൻസർ ബീരാനെ ഹരീഷ് കണാരനും അവതരിപ്പിക്കുന്നു.

ഈ കഥയ്ക്കു പിന്നിലെ പ്രചോദനം...?

മനുഷ്യർ തമ്മിലുള്ള പലതരം ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അതേപ്പറ്റി സിനിമകൾ ചെയ്യുന്നതു വളരെ ഇഷ്ടമാണ്. എന്‍റെ മനസിൽ അങ്ങനെയൊരു താത്പര്യം ഉള്ളതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു കഥ ഉരുത്തിരിഞ്ഞു വന്നത്. ഈ കഥ എന്‍റെ മനസിലേക്കു കടന്നുവന്നപ്പോൾ അതിന്‍റെ സ്പേസും പശ്ചാത്തലവുമെല്ലാം അതിനൊപ്പം വളരെ ജൈവികമായി വികസിച്ചു വരികയാണുണ്ടായത്. തലശേരിയാണ് ഈ കഥയുടെ പ്രധാന ബാക്ക്ഡ്രോപ്പ്.



സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ക്ലോസെ ഈ സിനിമയിലെത്തിയത്....?

ഞാൻ ഓസ്ട്രേലിയയിലെ ഫിലിംസ്കൂളിൽ പഠിക്കുന്പോൾ സിനിമാറ്റോഗ്രഫിയിൽ എന്‍റെ സീനിയറയാരുന്നു അദ്ദേഹം. അതിനുശേഷം ഏഴു വർഷമായി മെക്സിക്കോയിൽ സിനിമാറ്റോഗ്രഫറായി വർക്ക് ചെയ്യുകയായിരുന്നു. ആദ്യമായി പടം ചെയ്യുന്പോൾ ഒരുമിച്ചു വർക്ക് ചെയ്യുക എന്നത് അന്നുമുതൽ കണ്ട സ്വപ്നമായിരുന്നു. ഈ സിനിമയിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമെന്നു കരുതുന്നു. അങ്ങനെയാണ് ബാർസിലോണ സ്വദേശിയായ ജോർഡി ഈ സിനിമയിലേക്കു വരുന്നത്.

ഇന്ത്യയിലെ വർക്കിംഗ് നിമിഷങ്ങൾ വളരെ ഏൻജോയ് ചെയ്യാനായി എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പുതുമയുള്ള ഒരനുഭവം. ഓരോ കാര്യവും അദ്ദേഹത്തിനു വളരെ എഗ്സൈറ്റിംഗ് ആയി തോന്നി. ഉർവശിയെപ്പോലെ ഒരു നടിയുമൊത്ത് വർക്ക് ചെയ്യുക എന്നതു വളരെ ആവേശജനകമായിരുന്നു എന്ന് ജോർഡി പറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി ഇന്ത്യയിലേക്കു വന്നതു തന്നെ ഈ സിനിമയുടെ ഷൂട്ടിംഗിനു വേണ്ടിയാണ്.



ഈ സിനിമയുടെ പിന്നണിയിൽ...?

കോഹിന്നൂർ എന്ന സിനിമയുടെ എഡിറ്റർ അർജു ബെന്നാണ് ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത്. മുംബൈ പോലീസ് ഉൾപ്പെടെ പല സിനിമകളുടെയും ട്രെയിലറുകളുടെ ചിത്രസംയോജകനാണ് അർജു. കോസ്റ്റ്യൂസ് സമീറ സനീഷ്. മ്യൂസിക് ഗോപി സുന്ദർ. ഹരിനാരായണൻ എഴുതിയ നീർകണികയിൽ എന്ന പാട്ടും അദ്ദേഹമാണ് ആലപിച്ചത്. ചമയം അമൽ. പ്രൊഡക്്ഷൻ ഡിസൈൻ സന്തോഷ് രാമൻ. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. സ്റ്റിൽസ് ശ്രീനാഥ് എം. ഉണ്ണികൃഷ്ണൻ. ഡിസൈൻ കോളിൻസ് ലിയോഫിൽ.



സിനിമ - പ്രചോദനവും വെല്ലുവിളിയും...?

സിനിമയോടുള്ള അതിയായ ഇഷ്ടം കാരണം ഞാൻ സിനിമ പഠിക്കുകയും സിനിമ ചെയ്യണമെന്നു സ്വപ്നം കാണുകയും ചെയ്തതിൽ നിന്നാണ് ഈ സിനിമ. അതുതന്നെയാണ് ആദ്യ പ്രചോദനം. സിനിമ ചെയ്യുന്പോൾ എഴുത്ത് ഉൾപ്പടെ അതിലേക്ക് വർക്ക് ചെയ്തു വരേണ്ട ഓരോരോ വഴികൾ....അതിനെ വെല്ലുവിളി എന്ന നിലയിൽ കാണുന്നില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.