നാദിർഷ സ്പീക്കിംഗ്!
Monday, April 1, 2019 3:51 PM IST
നാദിർഷയ്ക്ക് സിനിമയിൽ ഇഷ്ടങ്ങൾ പലതാണ്. ആദ്യചിത്രം ‘അമർ അക്ബർ അന്തോണി’ക്കു പേരിട്ടു, പാട്ടുകളൊരുക്കി, പടം സംവിധാനം ചെയ്ത് ഹിറ്റാക്കി. രണ്ടാമതു ചിത്രം ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനി’ലും കാര്യങ്ങളെല്ലാം പഴയപടി ശുഭപര്യവസായി. ഈ രണ്ടു ചിത്രങ്ങളും വേറെ സംവിധായകർ വേണ്ടെന്നു വച്ചപ്പോൾ നാദിർഷ ഏറ്റെടുത്ത് തന്‍റേതായ കരകൗശലങ്ങളാൽ ഹിറ്റാക്കിയതാണെന്ന പ്രത്യേകതയുമുണ്ട്.

ഇത്തവണ ‘മേരാ നാം ഷാജി’യിലെത്തുന്പോൾ പേരിടീലും സംവിധാനവും പതിവുപോലെ നാദിർഷ തന്നെ. പാട്ടുകളൊരുക്കാൻ എമിൽ മുഹമ്മദ് എന്ന പുതുമുഖത്തിന് അവസരവും നല്കി. മുൻചിത്രങ്ങൾക്കെന്നതുപോലെ പ്രേക്ഷകരുടെ പ്രോത്സാഹനവും സഹകരണവും ഈ സിനിമയ്ക്കും ഇനി ചെയ്യാൻ പോകുന്ന സിനിമകൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാദിർഷ. നാദിർഷ സംസാരിക്കുന്നു...



‘മേരാ നാം ഷാജി’യെ വ്യത്യസ്തമാക്കുന്നത്.....?

മൂന്നു ഷാജിമാരുടെ കഥയാണിത്. സാധാരണ ഒരു സിനിമയിൽ ഒരു കഥാപാത്രത്തിനു മാത്രമേ ഒരു പേരുണ്ടാവുകയുള്ളൂ. ആ സിനിമയിലുള്ള ബാക്കി എല്ലാവർക്കും വ്യത്യസ്ത പേരുകളായിരിക്കും. മൂന്നു വ്യത്യസ്ത ജില്ലകളിൽ താമസിക്കുന്ന മൂന്നു ഷാജിമാരാണ് ‘മേരാ നാം ഷാജി’യിലുള്ളത്. കഴിഞ്ഞ രണ്ടു സിനിമകളും സൗഹൃദങ്ങളുടെ കഥയാണു പറഞ്ഞതെങ്കിൽ ഈ സിനിമ യാതൊരുവിധ സൗഹൃദവുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത മൂന്നു ജില്ലകളിലെ ഒരേ പേരുകാരായ മൂന്നു ഷാജിമാരുടെ കഥയാണു പറയുന്നത്. അതാണ് ഇതിനു കഴിഞ്ഞ രണ്ടു സിനിമകളിൽ നിന്നുള്ള ജോണർ വ്യത്യാസം.



‘മേരാ നാം ഷാജി’യുടെ കഥാപശ്ചാത്തലം...?

മൂന്നു ഷാജിമാരിൽ ഒരാൾ യാദൃച്ഛികമായി കോഴിക്കോടു നിന്നും മറ്റൊരാൾ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്പോൾ ഉണ്ടാകുന്ന ഒരു കൊച്ചു സംഭവം. അതിൽ നിന്ന് ഉടലെടുക്കുന്ന കുറേ പ്രശ്നങ്ങളാണു സിനിമ പറയുന്നത്. ത്രില്ലിംഗ് ആയ ഹ്യൂമറസായ ഒരു പ്രശ്നം - അതാണു സിനിമ പറയുന്നത്. ത്രില്ലിംഗ് എന്നു പറഞ്ഞാൽ കുറ്റാന്വേഷണമോ പോലീസ് ഇൻവെസ്റ്റിഗേഷനോ ഒന്നുമല്ല. ഇതിനു ത്രില്ലിംഗ് മൂഡാണ്. ഫ്രെയിം ടു ഫ്രെയിം നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു പ്രമേയമാണു പറയുന്നത്. നടന്ന സംഭവമൊന്നുമല്ല, ക്രിയേറ്റഡായ സംഭവമാണത്.



‘മേരാ നാം ഷാജി’ എന്ന പേരിലേക്ക് എത്തിയത്... ?

മൂന്നു നായക കഥാപാത്രങ്ങളുടെയും പേരു ഷാജി എന്നാണ്. അതുകൊണ്ടാണ് ‘മേരാ നാം ഷാജി’ എന്നു ടൈറ്റിൽ കൊടുത്തത്. കഴിഞ്ഞ രണ്ടു പടങ്ങൾക്കുമെന്നതുപോലെ (അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ) ഈ പടത്തിനും ഞാൻ തന്നെയാണു ടൈറ്റിൽ നല്കിയത്.

ബി. രാകേഷ് നിർമിച്ച ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിച്ചിരിക്കുന്നു.



ആദ്യസിനിമകളുടെ രചന വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. ഇത്തവണ ദിലീപ് പൊന്നൻ, ഷാനി ഖാദർ....ഇവരിലേക്ക് എത്തിയത്...?

ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് തിരക്കഥ, സംഭാഷണം ഒരുക്കിയത്. ഞാൻ മുന്പു ചെയ്ത രണ്ടു സിനിമകളും വേറെ സംവിധായകർ ചെയ്യാനിരുന്ന ശേഷം പിന്നീട് ഉപേക്ഷിച്ചവയാണ്. ആ സിനിമകളൊക്കെ ഞാൻ ഏറ്റെടുക്കുകയായിരുന്നു. അതുപോലെ തന്നെയാണ് ഈ സിനിമയും.

മേരാ നാം ഷാജി വേറൊരു സംവിധായകൻ ചെയ്യാനിരുന്നതാണ്. ആർട്ടിസ്റ്റുകളുടെ ഡേറ്റും മറ്റും കിട്ടാതെവന്നപ്പോൾ ആ സംവിധായകൻ ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. ഞാൻ ആ സിനിമയുടെ മ്യൂസിക് ഡയറക്ടറായിരുന്നു. അങ്ങനെ ഞാൻ കഥ കേട്ടിരുന്നു. എനിക്ക് ആ കഥ അന്നേ ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹം ആ പ്രോജക്ട് ഉപേക്ഷിച്ചതോടെ എനിക്ക് ആ പടത്തിൽ താത്പര്യമായി. അങ്ങനെ അദ്ദേഹത്തിന്‍റെ സമ്മതം വാങ്ങിയാണ് ആ സബ്ജക്ട് എടുത്ത് ഞാൻ ഈ സിനിമ ചെയ്തത്.



‘മേരാ നാം ഷാജി’യുടെ സംവിധായകൻ ആയതോടെ താങ്കൾ സംഗീതസംവിധാനത്തിൽ നിന്നു മാറിനിന്നത്..?

അതിനു പിന്നിൽ പ്രത്യേക അജണ്ടയൊന്നുമില്ല. മേരാ നാം ഷാജിയുടെ ഇപ്പോഴത്തെ സംഗീത സംവിധായകൻ എമിൽ മുഹമ്മദ് എന്‍റെയടുത്തു ചാൻസ് ചോദിച്ചു വരികയായിരുന്നു. കന്നടയിൽ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടറാണ് മലയാളിയായ എമിൽ. അവിടെ മുപ്പത്തിയഞ്ചിനടുത്തു സിനിമകൾ ചെയ്തിട്ടുണ്ട്. "അമർ അക്ബർ അന്തോണി’ കഴിഞ്ഞപ്പോൾ മുതൽ ചാൻസ് ചോദിക്കുന്നുണ്ടായിരുന്നു. നല്ല ഏതെങ്കിലും വർക്ക് വരുന്പോൾ ചാൻസ് തരാം എന്നു ഞാൻ അന്നു പറഞ്ഞിരുന്നു.

മലയാളം പടത്തിൽ മ്യൂസിക് ചെയ്യണമെന്ന ആഗ്രഹത്തോടെ വന്നതാണ് എമിൽ. പുറത്തുള്ള ഡയറക്ടേഴ്സൊന്നും അടുത്ത കാലത്തൊന്നും ചാൻസ് കൊടുക്കില്ലെന്നു തോന്നിയതോടെയാണ് ഞാൻ തന്നെ ഈ പടത്തിൽ അവസരം കൊടുക്കാമെന്നു തീരുമാനിച്ചത്.



‘മേരാ നാം ഷാജി’യിലെ പാട്ടുകൾ...?

ശ്രേയാ ഘോഷാൽ പാടിയിട്ടുണ്ട്. മലയാളഭാഷയിൽ ആദ്യമായി ജാവേദ് അലി പാടിയത് ഈ ചിത്രത്തിലാണ്. ജാസിഗിഫ്റ്റ്, തമിഴിലെ പോപ്പുലർ സിംഗർ രഞ്ജിത്ത് എന്നിവരും ഇതിൽ പാടിയിട്ടുണ്ട്. ഈ സിനിമയിൽ നാടൻ പാട്ടുപോലെ ഒരു ചെറിയ പാട്ട് ഞാൻ പാടിയിട്ടുണ്ട്.



‘മേരാ നാം ഷാജി’യുടെ കഥ താങ്കളിലേക്ക് എത്തിയതോടെ അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകുമല്ലോ....?

ഞാൻ മ്യൂസിക് ഡയറക്ടറായിയിരിക്കുന്പോൾ കേട്ട സബ്ജക്ടിൽ നിന്ന് സംവിധായകനായ ശേഷമുണ്ടായ ഡിസ്കഷനിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയശേഷമാണു സിനിമ ചെയ്തത്. പിന്നീടാണ് ദിലീപ് പൊന്നൻ തിരക്കഥ, സംഭാഷണം ചെയ്തത്. സംവിധായകൻ എന്ന നിലയിൽ എല്ലാ സീനുകളിലും എന്‍റെ ഇടപെടലുകൾ സ്വാഭാവികമായിത്തന്നെ ഉണ്ടാകുമല്ലോ. ഞാൻ സംവിധാനം ചെയ്യുന്പോൾ സ്ക്രിപ്റ്റിലുള്ള കാര്യങ്ങൾ അതേപടി വിഷ്വൽ ചെയ്തുവയ്ക്കുകയല്ല ചെയ്യുന്നത്. എന്‍റേതായ സംഭാവനകൾ അതിൽ ഉറപ്പായും ഉണ്ടാവും. സ്ക്രിപ്റ്റിൽ എന്‍റേതായ സംഭാവനകൾ ചെയ്തതിനുശേഷമാണ് ഞാൻ അത് ഷൂട്ട് ചെയ്തത്.



ഷാജി ഉസ്മാൻ, ഷാജി ജോർജ്, ഷാജി സുകുമാരൻ...മൂന്നു ഷാജിമാരുടെ കാസ്റ്റിംഗ് എങ്ങനെയായിരുന്നു...?

തിരുവനന്തപുരം ഷാജിയായി അവിടത്തെ സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബൈജു മുന്പ് നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ അടുത്ത കുറേ വർഷങ്ങൾക്കിടയിൽ അദ്ദേഹത്തിന് ആദ്യാവസാനമുള്ള ഒരു ഹീറോ വേഷം കിട്ടിയിരുന്നില്ല. അദ്ദേഹം നല്ല ആക്ടറാണ്. അദ്ദേഹത്തെ തിരുവനന്തപുരം ഷാജിയായി- ഷാജി സുകുമാരൻ - കൊണ്ടുവന്നാൽ ഗുണകരമായിരിക്കുമെന്നു തോന്നി.



ഒരു കഥ കേൾക്കുന്പോൾ അതിലെ വേഷങ്ങൾ ഇന്നയിന്ന ആളുകൾ ചെയ്താൽ നന്നാകുമെന്ന ഒരു തോന്നൽ നമുക്കുണ്ടാകും. കോഴിക്കോട് ഷാജി- ഷാജി ഉസ്മാൻ - ബിജുവിനു യോജിച്ച കഥാപാത്രമാണെന്നു ഞങ്ങൾക്കു തോന്നി. കഥ കേട്ടപ്പോൾ ബിജു ആ വേഷം ചെയ്യാമെന്നു സമ്മതിച്ചു. ബിജുവിനു തന്നെ ആ തോന്നൽ ഉണ്ടായി. ഇതിൽ ബിജു മേനോന്‍റെ കഥാപാത്രം ഗുണ്ട കാരക്ടറാണ്. ആ കഥാപാത്രത്തിനു മാസ് ആയിട്ടുള്ള കാര്യങ്ങളുമുണ്ട്, ഹ്യൂമറുമുണ്ട്.

കൊച്ചി ഷാജി - ഷാജി ജോർജ് - ആയി ആസിഫ് അലിയെ കാസ്റ്റ് ചെയ്തപ്പോഴും അതു തന്നെയാണു സംഭവിച്ചത്. ആസിഫ് അലി എന്‍റെ ആദ്യപടത്തിൽ തന്നെ ഉണ്ടായിരുന്നു. മൂന്നുപേരും ഒരേ അളവിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.



അഭിനേതാക്കൾ എന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ള ആർട്ടിസ്റ്റുകളെ തന്നെയാണ് ഞാൻ അഭിനയിപ്പിച്ചിരിക്കുന്നത്. അവരെയൊക്കെ ജനങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്നത് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കറിയാം. അതുപ്രകാരമാണ് കാസ്റ്റിംഗ്. ബിജു മേനോനെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം യൂത്ത്, ആസിഫ് അലിയെ ഇഷ്ടപ്പെടുന്ന യൂത്ത്, ബൈജുവിനെ ഏതു രീതിയിൽ കാണണമെന്ന് ആഗ്രഹിക്കുന്ന യൂത്ത്... അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളായിട്ടാണ് മൂവരും ‘മേരാ നാം ഷാജി’യിൽ എത്തുന്നത്.

‘മേരാം നാം ഷാജി’യിലെ നായിക...?

നിഖില വിമലാണു മേരാ നാം ഷാജിയിലെ നായിക. ആസിഫലിയുടെ കഥാപാത്രം ഷാജി ജോർജിനു യോജിച്ച പെയറെന്നു തോന്നിയതു കൊണ്ടാണ് നിഖിലയെ നായികയായി പരിഗണിച്ചത്. മൈഥിലി ബിജുമേനോനൊപ്പം രണ്ടു മൂന്നു സീനുകളിലേയുള്ളൂ. സുരഭിലക്ഷ്മി ബൈജുവിന്‍റെ ജോഡിയാണ്.



‘മേരാ നാം ഷാജി’യിലെ കാസ്റ്റിംഗ്...?

ഈ സിനിമയിൽ തികച്ചും വ്യത്യസ്തമെന്നു പറയാവുന്ന കാസ്റ്റിങ്ങാണുള്ളത്. നിഖില കഴിഞ്ഞാൽ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നതു ആംഗർ കൂടിയായ രഞ്ജിനി ഹരിദാസ്. ഗണേഷ്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന് ഇതിൽ ഗംഭീരവേഷമാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനുശേഷം ധർമജൻ ചെയ്യുന്ന ഏറ്റവും ഗംഭീര ഹ്യൂമർ വേഷം ഇതിലാണ്.



മറ്റു സംവിധായകരുടെ പടങ്ങളിൽ പാട്ടുകളൊരുക്കുന്നുണ്ടല്ലോ...?

ദുൽഖറിന്‍റെ ഒരു യമണ്ടൻ പ്രേമകഥയിൽ ഞാനാണു മ്യൂസിക് ഡയറക്ടർ. അതിലെ നാലു പാട്ടുകളും ഞാനാണു മ്യൂസിക് ചെയ്തത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഡിങ്കനിൽ ഒരു പാട്ടിനു മ്യൂസിക് ചെയ്തിട്ടുണ്ട്. ഹരിശ്രീ അശോകന്‍റെ പടത്തിലും ഷാജോണിന്‍റെ പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലും ഓരോ പാട്ട് ചെയ്തിട്ടുണ്ട്.

വീണ്ടും നടനായി ‘ശുഭരാത്രി’യിൽ...?

ദിലീപിന്‍റെ പടം ‘ശുഭരാത്രി’യിൽ അഭിനയിക്കുന്നു. വ്യാസൻ എടവനക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. സിദ്ധിക്കിന്‍റെ മകന്‍റെ വേഷമാണു ചെയ്യുന്നത്. എന്നെപ്പോലെ ഒരാളെ ഉദ്ദേശിച്ചാണ് ആ കഥാപാത്രം എഴുതിയതെന്നും ആ വേഷം അഭിനയിക്കുമോ എന്നും വ്യാസൻ എന്നോടു ചോദിച്ചു. കുറേക്കൂടി വാല്യു ഉള്ള ആർട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നതല്ലേ സിനിമയ്ക്കു നല്ലതെന്നു ഞാൻ.

സംവിധായകൻ എന്ന നിലയിൽ ദൈവാനുഗ്രഹത്താൽ ഒന്നുരണ്ടു പടം ഹിറ്റായി, ആളുകൾക്കൊരു പ്രതീക്ഷയുണ്ട്. നടൻ എന്ന നിലയിൽ അവർക്കു വലിയ പ്രതീക്ഷയൊന്നുമില്ല. അതിനാൽ വേറേ ആരെയെങ്കിലും നോക്കുന്നതല്ലേ സിനിമയ്ക്കു നല്ലതെന്നു ഞാൻ വീണ്ടും ചോദിച്ചു. ഈ കഥാപാത്രത്തിന് തന്‍റെ മനസിൽ ഞാനല്ലാതെ വേറെയാരും വരുന്നില്ലെന്നു വ്യാസൻ. അങ്ങനെയാണ് ‘ശുഭരാത്രി’യിലേക്കു വന്നത്.



എന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമെന്നാണ് അതിൽ അഭിനയിച്ചപ്പോൾ എനിക്കു തോന്നിയത്. എടുത്താൽ പൊങ്ങാത്ത കഥാപാത്രമൊന്നുമല്ല. ഹ്യൂമർ അല്ല, കാരക്ടർ വേഷമാണ് എന്‍റേത്. സാധാരണ കുടുംബങ്ങൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സബ്ജക്ടാണ് ശുഭരാത്രി പറയുന്നത്. സിനിമയിൽ ദിലീപിന്‍റേതായ തമാശകളുണ്ട്. ബന്ധങ്ങളുടെ കഥയാണിത്.

നമുക്കു പരിചയമുള്ള കുറേ മുഖങ്ങളുണ്ടാവും ആ സിനിമയിൽ. ഒരു സാധാരണക്കാരനു തന്‍റെ ജീവിതത്തിൽ കണ്ടു പരിചയമുള്ള കുറേ കഥാപാത്രങ്ങളും കാര്യങ്ങളുമൊക്കെയുള്ള ഒരു സിനിമ. ദിലീപിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന തരത്തിൽ എല്ലാ ചേരുവകളുമുള്ള ഒരു നല്ല ചിത്രമായിരിക്കും ശുഭരാത്രി.

സംവിധാനം, സ്റ്റേജ് പരിപാടികൾ, സംഗീതസംവിധാനം. ഒപ്പം നടൻ എന്ന റോളും എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്നു; അല്ലേ...?

ഇതിലേക്കു വരുന്നതിനു മുന്പ് നടനാകാൻ വേണ്ടി ആഗ്രഹിച്ച് സിനിമകളിലൊക്കെ അഭിനയിച്ചു കുറേ നടന്നതല്ലേ. അഭിനയം ഉള്ളിന്‍റെയുള്ളിൽ അടക്കിവച്ചിട്ടാണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്. നമുക്കു പറ്റുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. നമ്മളെക്കൊണ്ട് എടുത്താൽ പൊങ്ങാത്ത വേഷങ്ങൾ ഞാൻ ചെയ്യില്ല. എടുത്താൽ പൊങ്ങുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതു രസമുള്ള കാര്യമല്ലേ.

നമ്മൾ ചെയ്തിരിക്കുന്ന ജോലി - അഭിനയം - നമുക്കിഷ്ടപ്പെട്ട ജോലിയാണ്. ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുക എന്നതു സന്തോഷമുള്ള കാര്യമല്ലേ. മ്യൂസിക് ഡയറക്‌ഷൻ, സംവിധാനം എന്നിവ പോലെതന്നെ എനിക്ക് ഇഷ്ടപ്പെട്ട ജോലി തന്നെയാണ് അഭിനയം.



സിനിമകൾ സ്ക്രിപ്റ്റെഴുതി ചെയ്യണമെന്ന് ആലോചനകളുണ്ടോ...?

കഥകൾ കേൾക്കുന്പോൾ അതിന്‍റെ ഡെവലപ്മെന്‍റ്സിനും മറ്റു കാര്യങ്ങൾക്കും കൂടെ ഇരിക്കും. വേറെ ഒരാളുടെ ക്രിയേഷൻ, അയാളുടെ ബ്രെയിൻ....അതിനകത്ത് നമ്മുടെ കൂടി ബ്രെയിൻ വർക്ക് ചെയ്യുന്പോഴാണ് നല്ല സിനിമകൾ ജനിക്കുന്നത്. എന്‍റേതായ കഥകളും നല്ല ചിന്തകളും വരികയാണെങ്കിൽ ഞാൻ എഴുതും. ഇപ്പോൾ അതേപ്പറ്റി ചിന്തിക്കുന്നില്ല.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ തമിഴ് റീമേക്ക് എന്തായി...?

അജിത്ത് ഫ്രം അറുപ്പുക്കോട്ടൈ - അതിന്‍റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും കഴിഞ്ഞു. തമിഴ്നാട്ടിലെ ഇലക്‌ഷൻ കഴിഞ്ഞ് റിലീസ് ചെയ്യും.



മമ്മൂട്ടി ചിത്രം ‘അയാം എ ഡിസ്കോ ഡാൻസർ’ അനൗണ്‍സ് ചെയ്തിരുന്നുവല്ലോ...?

അതിന്‍റെ സ്ക്രിപ്റ്റിംഗ് കഴിഞ്ഞു. സെപ്റ്റംബർ - ഒക്ടോബറിൽ ചെയ്യാമെന്ന ധാരണയിലാണു മുന്നോട്ടുപോകുന്നത്. രാജേഷ് പാണാവള്ളി, രാജേഷ് പറവൂർ എന്നീ പുതുമുഖങ്ങളാണ് സ്ക്രിപ്റ്റ് ചെയ്തത്.

ദിലീപ് ചിത്രം ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്നു തുടങ്ങും...?

അതിന്‍റെ സ്ക്രിപ്റ്റ് വർക്കുകൾ നടക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും സ്ക്രിപ്റ്റിംഗിനു ദേശീയ പുരസ്കാരം നേടിയ സജീവ് പാഴൂരാണ് എഴുതുന്നത്.



ദിലീപുമായി അടുത്ത സൗഹൃദമാണല്ലോ. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ദിലീപ് നിർമാണപങ്കാളിയായിരുന്നു. ‘മേരാ നാം ഷാജി’യിൽ ദിലീപ് അതിഥിവേഷം ചെയ്യുന്നുണ്ടോ..?

ഇല്ല. സുഹൃത്ത് എന്ന രീതിയിലുള്ള പേഴ്സണൽ സപ്പോർട്ട് എപ്പോഴുമുണ്ട്..

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.