കുഞ്ഞബ്ദുള്ളയായി ഇന്ദ്രൻസ് ചേട്ടൻ ഞെട്ടിച്ചു: സംവിധായകൻ ഷാനു സമദ്
Sunday, June 2, 2019 4:56 PM IST
ഇപ്പോഴും ഒളിമങ്ങാതെ കിടക്കുന്ന മൊഹബത്തിന്‍റെ ചെറുതരി വെട്ടം- അതു തേടിയുള്ള കുഞ്ഞബ്ദുള്ളയുടെ യാത്രയാണ് ഷാനു സമദ് രചനയും സംവിധാനവും നിർവഹിച്ച "മൊഹബത്തിൻ കുഞ്ഞബ്ദുള്ള’. കുഞ്ഞബ്ദുള്ളയായി ഇന്ദ്രൻസും ആ യാത്രയിൽ അയാൾക്കൊപ്പം ചേരുന്ന റെനീഷ് എന്ന ചെറുപ്പക്കാരനായി ബാലു വർഗീസുമാണ് മുഖ്യവേഷങ്ങളിൽ.

“ഇത് ഒരു ആർട്ട് മൂവി അല്ല, ഫുൾ ഫണ്ണിയാണ്. പക്ഷേ, ഇതിൽ കാതലായ ഒരു കാര്യം പറയുന്നുണ്ട്. പ്രണയം മാത്രമല്ല ചർച്ചയാകുന്നത്. രാഷ്‌ട്രീയ കാര്യങ്ങളും വർത്തമാനകാല കാര്യങ്ങളുമൊക്കെ ചർച്ച ചെയ്ത് ഫണ്ണി മൂഡിലാണു കഥ പോകുന്നത്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു കഥയും ട്വിസ്റ്റും ഈ സിനിമയിലുണ്ട്. അതാണു സസ്പെൻസ്. ”

ബെൻസി പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ബേനസീർ നിർമിച്ച ‘മൊഹബത്തിൻ കുഞ്ഞബ്ദുള്ള’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാനു സമദ്...



സിനിമയിലേക്ക് എത്തിയത്....‍?

ഏറെ സംവിധായകർക്കൊപ്പം അസിസ്റ്റന്‍റും അസോസിയേറ്റുമായി വർക്ക് ചെയ്ത ശേഷം അഞ്ചു വർഷം മുന്പ് ‘ഓണ്‍ ദ വേ’ എന്ന ഫീച്ചർ ഫിലിമിലൂടെ സ്വതന്ത്ര സംവിധായകനായി. വിഷ്ണു ഉണ്ണികൃഷ്ണനും സിദ്ധാർഥ് ശിവയുമായിരുന്നുഅതിൽ മുഖ്യവേഷങ്ങളിൽ. ഇടവേളയിൽ പരസ്യങ്ങൾ ചെയ്തു. നല്ല കഥയ്ക്കും നിർമാതാവിനും ആർട്ടിസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

‘സുഡാനി ഫ്രം നൈജീരിയ’ ഇറങ്ങിയപ്പോൾ അതിൽ അബ്ദുള്ളക്കയുടേതു (കെടിസി അബ്ദുള്ള) മികച്ച പ്രകടനമാണെന്നും കഥയുണ്ടെങ്കിൽ അബ്ദുള്ളക്കയെ വച്ച് നമുക്കൊരു സിനിമ ചെയ്യാമെന്നും പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര എന്നോടു പറഞ്ഞു. പക്ഷേ, അന്നു കഥയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്നൊരു ടൈറ്റിൽ ഉണ്ടായിരുന്നു. രണ്ടാഴ്ചക്കകം ഒരു കഥ മനസിലേക്കു വന്നു. എഴുതിവന്നപ്പോൾ അതൊരു റോഡ് മൂവിയായി.



മൊഹബത്തിൻ കുഞ്ഞബ്ദുള്ള പറയുന്നത്....?

പതിനഞ്ചാം വയസിൽ തിരുവനന്തപുരം ചാലയിലെ ഒരു കോളനിയിൽ നിന്നു നാടുവിട്ടുപോയി മുംബൈയിൽ ഭിവാണ്ടി എന്ന സ്ഥലത്തു ചായവിൽപ്പനക്കാരനായി ജോലി ചെയ്യുന്ന കുഞ്ഞബ്ദുള്ള തന്‍റെ കൂടെ പഠിച്ചിരുന്ന അലിമ എന്ന പെണ്‍കുട്ടിയെത്തേടി 50 വർഷത്തിനുശേഷം തിരികെ നാട്ടിലേക്കു വരുന്ന കഥയാണു ചിത്രം പറയുന്നത്. പക്ഷേ, അവർ അവിടെയൊന്നുമില്ല. അവരെ അന്വേഷിച്ച് അയാൾ നടത്തുന്ന യാത്രയാണു പിന്നീടുള്ള സിനിമ.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട് വഴിയാണു തുടർന്നു കഥ പോകുന്നത്. സിനിമയുടെ ഏറിയ പങ്കും യാത്രയാണ്. അതിനാൽ ചെറിയ ബജറ്റിൽ നിൽക്കില്ലെന്ന് ബോധ്യമായി. അങ്ങനെ അക്ബർ ട്രാവൽസിലെ അബ്ദുൾ നാസറിന്‍റെ ഉടമസ്ഥതയിലുള്ള ബെൻസി പ്രൊഡക്‌ഷൻസ് ചിത്രത്തിന്‍റെ നിർമാണം ഏറ്റെടുത്തു.



തുടക്കം കെടിസി കുഞ്ഞബ്ദുള്ളയിൽ...‍?

കെടിസി അബ്ദള്ളക്കയെ ടൈറ്റിൽ കഥാപാത്രമാക്കിയാണ് ചിത്രീകരണം തുടങ്ങിയത്. മുഖ്യകഥാപാത്രത്തെ ബാലു വർഗീസും. അബ്ദുള്ളയുടെ കൂടെ യാത്രയിൽ ഒരിടത്തുവച്ച് പങ്കുചേരുന്ന കഥാപാത്രം. പിന്നീട് അയാളും അബ്ദുള്ളയ്ക്കൊപ്പമുണ്ടാകും. ഷൂട്ടിംഗ് തുടങ്ങി ഏഴാം ദിവസം അബ്ദുള്ളക്കയ്ക്ക് അസുഖമായി. കുറച്ചുദിവസത്തിനുശേഷം അബ്ദുള്ളക്ക മരിച്ചു. സിനിമ പ്രതിസന്ധിയിലായി. സിനിമയിൽ മെയിൻ കാരക്ടർ ചെയ്തയാളിനെയാണു നഷ്ടമായത്. ആ റോൾ ചെയ്യാൻ പറ്റുന്ന വേറെയാളെ നോക്കൂ എന്നു പ്രൊഡ്യൂസർ. മനസിലേക്ക് ഇന്ദ്രൻസേട്ടന്‍റെ രൂപം വന്നു. കുഞ്ഞബ്ദുള്ളയാകാൻ ഇന്ദ്രൻസ് ചേട്ടൻ സമ്മതിച്ചു.



കെടിസി അബ്ദള്ളയിൽ നിന്ന് ഇന്ദ്രൻസിലേക്ക്...

നോട്ടം കൊണ്ടും പെരുമാറ്റം കൊണ്ടും നമുക്കു പ്രണയം അല്ലെങ്കിൽ വലിയ ഒരിഷ്ടം തോന്നാവുന്ന ആളാണ് കുഞ്ഞബ്ദുള്ള എന്ന കഥാപാത്രം. അതുതന്നെയാണ് ഞങ്ങൾ കെടിസി അബ്ദുള്ളക്കയിൽ ഞങ്ങൾ കണ്ടതും. അത്രമേൽ സ്വാഭാവികമായിത്തന്നെ അദ്ദേഹം ആ വേഷം ചെയ്തു. ഇന്ദ്രൻസ് ചേട്ടൻ ആദ്യദിവസം തന്നെ നമ്മളെ ഞെട്ടിച്ചു. അദ്ദേഹത്തിന്‍റെ നോട്ടത്തിലും ഭാവത്തിലും ചിരിയിൽ പോലും മൊഹബത്ത് ഉണ്ടായിരുന്നു. അദ്ദേഹം പക്കാ മലബാറുകാരനായി മാറി. അദ്ദേഹത്തെ മുന്പ് നമ്മൾ ഇതുപോലെ ഏറെ ഹാപ്പിയായി ഒരു പടത്തിലും കണ്ടിട്ടുണ്ടാവില്ല. ആ മുഖത്ത് മൊഹബത്ത് എഴുതിച്ചേർത്തതുപോലെ തോന്നി. നമ്മൾ വിചാരിച്ചതിന്‍റെ ഇരട്ടി റിസൾട്ടാണ് അദ്ദേഹം തന്നിട്ടുള്ളത്.



മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന ടൈറ്റിൽ....?

കുഞ്ഞബ്ദുള്ള തേടിവരുന്നത് അയാളുടെ പഴയ മൊഹബത്തിനെയാണ്. പക്ഷേ, അയാൾ നാട്ടിൽ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമായ കഥാപാത്രങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ മൊഹബത്തുമായി ബന്ധപ്പെട്ടവരാണ്. അയാൾ മടങ്ങിവന്നതുതന്നെ മങ്ങിക്കിടക്കുന്ന പഴയ ഒരു പ്രണയം തേടിയാണ്.

ബാലുവർഗീസിന്‍റെ കഥാപാത്രം...‍?

തൃശൂരിൽ നിന്നു കോഴിക്കോട്ടേക്കുള്ള കുഞ്ഞബ്ദുള്ളയുടെ യാത്രയ്ക്കിടെയാണ് ബാലുവിന്‍റെ കഥാപാത്രം റെനീഷിനെ പരിചയപ്പെടുന്നത്. കുഞ്ഞബ്ദുള്ളയുടെ യാത്രയുടെ വിവരങ്ങൾ അറിഞ്ഞതോടെ റെനീഷിനും ത്രില്ലായി. പിന്നെ അവർ ഒന്നിച്ചായി യാത്ര. ഇന്ദ്രൻസ് ചേട്ടൻ ടൈറ്റിൽ റോളിൽ വരുന്ന ഒരു പടത്തിൽ വന്ന് അഭിനയിക്കുക എന്നതു തന്നെ വലിയ കാര്യമാണ്. ആ റോളിലേക്കു ബാലു തന്നെ വേണമെന്നു നിർബന്ധമുണ്ടായിരുന്നു. ഇങ്ങനെയുള്ള കഥകൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു കഥ കേട്ടയുടനെ ബാലു പറഞ്ഞു.



അബ്ദുള്ളക്ക അസുഖമായപ്പോൾ തിരിച്ചുവരുന്നതുവരെ നമുക്കു കാത്തുനിൽക്കാം എന്നു ബാലു പറഞ്ഞിരുന്നു. പക്ഷേ, അബ്ദുള്ളക്ക തിരിച്ചുവന്നില്ല. ആ വേഷത്തിലേക്ക് പകരം ഇന്ദ്രൻസ് ചേട്ടൻ വന്നപ്പോൾ ആദ്യഭാഗങ്ങളെല്ലാം വീണ്ടും ഷൂട്ട് ചെയ്തു. അന്ന് അഭിനയിച്ചവരെല്ലാം വിവിധ തിരക്കുകളിൽ നിന്ന് ഒരു മടിയും കൂടാതെ വീണ്ടും വന്ന് അഭിനയിച്ചു. കാരണം, അവർക്കെല്ലാം ഈ കഥയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.

അബ്ദുള്ളയായി ലാൽ ജോസ്...

കാസർഗോഡുള്ള പഴയ ഒരു ഗൾഫുകാരൻ അബ്ദുള്ളയുടെ വേഷമാണ് ലാൽ ജോസിന്. ആ റോളിനു കാസർഗോഡ് ഭാഷ സംസാരിക്കുന്ന ഒരു ആർട്ടിസ്റ്റിനേക്കാൾ നല്ലത് ലാൽ ജോസ് ആണെന്നു തോന്നി. ലാൽ ജോസ് അതു സംസാരിക്കുന്പോൾ ഒരു വ്യത്യസ്തതയുണ്ടാകുമല്ലോ. തൃശൂരൊഴിച്ചു വേറൊരു സംസാരം തന്‍റെ ജീവിതത്തിലുണ്ടായിട്ടില്ല എന്നായിരുന്നു ലാൽജോസ് സാർ ആദ്യം പറഞ്ഞത്. പക്ഷേ, ആ കാരക്ടറിൽ അദ്ദേഹത്തിന് ഏറെ താത്പര്യമായി. അവിടത്തെ ഭാഷാശൈലി പരിചയപ്പെടുത്താൻ ഒരു കാസർഗോട്ടുകാരന്‍റെ സഹായം തേടി.

ലാൽജോസ് സാർ ഡബ്ബ് ചെയ്തതും അതേ കാസർഗോട്ടുകാരന്‍റെ സഹായത്തോടെയാണ്. രഞ്ജിപണിക്കർ ഡബിൾ കാരക്ടറാണു ചെയ്തത്; ഒരു കഥാപാത്രത്തിന്‍റെ പഴയ കാലവും പുതിയ കാലവും. വൽസലാ മേനോനു കാസർഗോട്ടെ ഒരു ഉമ്മൂമ്മയുടെ വേഷം.



കഥയിലെ നായികമാർ...?

തിരുവനന്തപുരത്തും ആലപ്പുഴയും തൃശൂരുമൊക്കെ ഓരോരോ കഥകൾ. ഓരോരോ സ്ഥലങ്ങളിൽ കണ്ടുമുട്ടുന്ന സ്ത്രീകഥാപാത്രങ്ങളാണ് കഥയിലെ നായികമാർ. പഴയ നടി അംബിക, രചന നാരായണൻ കുട്ടി, അഞ്ജലി ഉപാസന എന്നിവരെല്ലാം പ്രധാന വേഷങ്ങളിൽ വരുന്നു. ഗപ്പി ഫെയിം നന്ദന വർമ ഇതിൽ ഹൈലൈറ്റഡായ കാരക്ടറാണു ചെയ്യുന്നത്. ഇതിലെ സെൻട്രൽ കാരക്ടർ.



പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണോ....‍?

കോഴിക്കോട് അബൂബക്കർ, ഹിഷാം അബ്ദുൾ വഹാബ്, സാജൻ കെ. റാം എന്നിവരാണ് പാട്ടുകൾ ഒരുക്കിയത്. യേശുദാസ് പാടിയ സംക്രിത പമഗരി... ഉൾപ്പെടെ എറെ ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു സംഗീതം നല്കിയ കോഴിക്കോട് അബുബക്കർ ആദ്യമായി സിനിമയ്ക്കു പാട്ടൊരുക്കുന്നത് ഇതിലാണ്. 28 വർഷം മുന്പ് അദ്ദേഹം മ്യൂസിക് ചെയ്ത പകലന്തി ഞാൻ കിനാവു കണ്ടു... എന്ന പാട്ട് ഇതിൽ റീറിക്കോർഡ് ചെയ്തത് ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരിയുടെ മകൻ സാജൻ കെ. റാം. യൂട്യൂബിൽ ഏറെ വൈറലായ ആ പാട്ടു പാടിയതു കഴിഞ്ഞ വർഷം സ്റ്റേറ്റ് അവാർഡ് നേടിയ ഷഹബാസ് അമൻ.

ഹിഷാം രണ്ടു പാട്ടുകൾ ചെയ്തിട്ടുണ്ട് ഇതിൽ. അതിലൊന്ന് ഹിന്ദി പാട്ടാണ്. ഹിന്ദിപ്പാട്ട് മുംബൈയിലൊക്കെയാണു ഷൂട്ട് ചെയ്തത്. കെടിസിഅബ്ദുള്ളക്കയ്ക്കു ട്രിബ്യൂട്ട് എന്ന പേരിൽ ഒരു ടീസർ ചെയ്തിരുന്നു. റീറിക്കോർഡിംഗ് നിർവഹിച്ചതു ബിജിബാൽ. വി.ടി.ശ്രീജിത്താണ് ചിത്രത്തിന്‍റെ എഡിറ്റർ. കലാസംവിധാ നം ഷെബീറലി.



യാത്രാ മൂവി ആണല്ലോ ഇത്. അതു തന്നെയാണോ ചിത്രീകരണത്തിലെ പ്രധാന വെല്ലുവിളി..?

പ്രാദേശികമായി പറയുന്ന ഒരു കഥയല്ല ഇത്. സ്ക്രിപ്റ്റിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ തന്നെ പോയാണു സിനിമ ഷൂട്ട് ചെയ്തത്. മുംബൈ ഭിവാണ്ടിയിലും ഷൂട്ട് ചെയ്തിരുന്നു. ചാവക്കാടു മുതൽ കാസർഗോഡ് വരെയുള്ള ആളുകൾ പണ്ടുതൊട്ടേ ഹോട്ടലുകൾ നടത്തിയിരുന്ന ഒരു സ്ഥലമാണു ഭിവാണ്ടി. അവിടെ ഏറെയും തുണിമില്ലുകളാണുള്ളത്. അവിടത്തെ തൊഴിലാളികൾക്കു ഭക്ഷണമൊരുക്കുന്ന ഹോട്ടലുകൾ മലയാളികളുടേതും. അക്കാലത്തു മലയാളികളുടെ ഒരു ഗൾഫ് എന്നു തന്നെ പറയാം. അവിടെ ഇപ്പോൾ നമ്മൾ ഇപ്പോൾ ഷൂട്ട് ചെയ്ത ഹോട്ടലുകളൊക്കെ മലയാളികളുടേതാണ്.

കെഎസ്ആർടിസി ബസാണ് യാത്രയുടെ മെയിൻ ഹൈലൈറ്റ്. ഷാജി പട്ടിക്കര എന്ന പ്രൊഡക്‌ഷൻ കണ്‍ട്രോളറുടെ സഹായമുള്ളതിനാൽ ബസിന്‍റെ കാര്യത്തിൽ ഒരു മുടക്കവുമുണ്ടായില്ല. 50-60 കളിലെ ബസിന്‍റെ മാതൃകയിൽ ഉണ്ടാക്കിയ ബാലേട്ടൻ എന്ന ഒരു ബസ് തൃശൂരിലുണ്ട്. അതും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു പാട്ട് മൊത്തം ബസിലാണു ഷൂട്ട് ചെയ്തത്. യാത്രാ മൂവി ആയതുകൊണ്ടു തന്നെ വീടുകളിൽ എടുത്ത സീനുകൾ വളരെ കുറവാണ്.



മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കാം എല്ലാ ജില്ലകളിലൂടെയും കഥപറഞ്ഞ് ഒരു യാത്ര. ബീമാപ്പള്ളി, പത്മനാഭസ്വാമി ക്ഷേത്രം എന്നിവയൊക്കെ സ്പർശിച്ച് ഓട്ടോയിലാണ് തിരുവനന്തപുരത്തെ പ്രശ്നങ്ങളിലൂടെ കുഞ്ഞബ്ദുള്ളയുടെ യാത്ര. ആലപ്പുഴയിലെ എത്തുന്നതോടെ കായലും ബോട്ടും. പിന്നീടു കെഎസ്ആർടിസി ബസ്. വയനാടിന്‍റെ ഭംഗി. തൃശൂരിന്‍റെ സാംസ്കാരികപരമായ കാര്യങ്ങൾ. പ്രകൃതിഭംഗി കൂടി ആസ്വദിച്ച് ഒരു ടൂർ പോകുന്നതുപോലെ പോകാം ഈ സിനിമയിലൂടെ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.