കുട്ടിമാമ നമ്മളിൽ ഒരാൾ‌: വി.എം.വിനു
Monday, May 13, 2019 6:54 PM IST
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്‍റർടെയ്നറാണ് മനാഫിന്‍റെ രചനയിൽ വി.എം. വിനു സംവിധാനം ചെയ്ത ‘കുട്ടിമാമ’. മറ്റുള്ളവരിൽ നിന്നു വളരെ വ്യത്യസ്തനാണെന്നു കാണിക്കാൻ ‘ഭീകര’തള്ളലുകളുമായും പൊങ്ങച്ചംപറച്ചിലുമായും വിലസുന്ന ചിലരുണ്ട് നമുക്കിടയിൽ. അത്തരത്തിലുള്ള ഒരാളാണു കുട്ടിമാമ. ടൈറ്റിൽ കഥാപാത്രം കുട്ടിമാമയായി വേഷമിടുന്നതു ശ്രീനിവാസൻ. ദുർഗ കൃഷ്ണയും മീര വാസുദേവുമാണ് നായികമാർ. ശ്രീനിവാസനും ധ്യാനും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമ എന്ന പ്രത്യേകതയുമുണ്ട്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ‘കുട്ടിമാമ’ തിയറ്ററുകളിലെത്തിക്കുന്നതു സെൻട്രൽ പിക്ചേഴ്സ്.

“നമുക്കു ചുറ്റുപാടുമുള്ള കാഴ്ചകളെ ആക്ഷേപഹാസ്യപരമായി (സറ്റയറി ക്കലി) പറയാൻ ശ്രമിച്ചിട്ടുണ്ട്. മുഴുനീള നർമചിത്രമല്ലെങ്കിലും ഇതിൽ നർമം ഉണ്ട്. അതിലുപരി ജീവിതത്തിനു വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ‘കുട്ടിമാമ’യിൽ പ്രണയമുണ്ട്, ഫാമിലിയുണ്ട്, ആക്‌ഷനുണ്ട്.. പക്കാ എന്‍റർടെയ്നറാണു കുട്ടിമാമ...” സംവിധായകൻ വി. എം. വിനു സംസാരിക്കുന്നു.



‘കുട്ടിമാമ’ എന്ന പ്രോജക്ടിൽ ആകർഷകമായി തോന്നിയത്...‍?

നമുക്കിടയിൽ വളരെ സുപരിചിതനായി കാണുന്ന ഒരു കാരക്ടറാണു കുട്ടിമാമ എന്നു തോന്നി. നാലാളു കൂടുന്പോൾ അതിൽ ഈ ടൈപ്പ് ഒരാൾ ഉണ്ടാകും. കല്യാണവീട്ടിലും മരണവീട്ടിലും ആക്സിഡന്‍റ് നടന്ന സ്ഥലത്തുമൊക്കെ പോയാൽ ഇങ്ങനത്തെ ഒരാളുണ്ടാവും. പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് പറയുന്ന പൊങ്ങച്ചം നിറഞ്ഞ വർത്തമാനം കേൾക്കുന്പോൾ ഇയാൾ ഭീകര തള്ളൽ ആണല്ലോ എന്നു ചിലപ്പോൾ നമുക്കു തോന്നാം. അതിൽ സത്യാവസ്ഥ ഉണ്ടോ ഇല്ലയോ എന്നു നമുക്കറിയാനാവില്ല.

അമിതമായി സംസാരിക്കുകയും അവനവന്‍റെ വിജയഗാഥകൾ വാതോരാതെ പറയുകയും ചെയ്യുന്പോൾ കേൾക്കുന്നവർക്ക് അതു വലിയ അരോചകമായി തോന്നും. അതു തുറന്നുപറയാൻ പറ്റാതെ ചില സ്ഥലങ്ങളിൽ നിന്നു തടിതപ്പിയ നിമിഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമല്ലോ. മനാഫ് പറഞ്ഞ കഥ കേട്ടപ്പോൾ കുട്ടിമാമയും അത്തരത്തിലുള്ള ഒരു കാരക്ടറായി തോന്നി. ഈ കഥ രസകരമായി പറഞ്ഞുപോകാമെന്നു തോന്നി. അങ്ങനെയാണ് ഈ സിനിമ ഉണ്ടായത്.



‘കുട്ടിമാമ’ എന്ന സിനിമ പറയുന്നത്....‍?

എന്താണു പറയുന്നതെന്ന് ഇപ്പോൾ കൃത്യമായി വ്യക്തമാക്കിയാൽ സിനിമ കാണേണ്ട ആവശ്യമില്ലല്ലോ! പൊങ്ങച്ചക്കാരനായ കുട്ടിമാമ എന്ന കഥാപാത്രത്തെ മുൻനിർത്തിയുള്ള നീക്കങ്ങളും അയാളുടെ ജീവിതവും ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് സിനിമ. അതിനെക്കുറിച്ചൊക്കെ പലരും പറയുന്നതിൽ നിന്നും പലരുടെയും അനുഭവങ്ങളിൽ നിന്നും ഈ കഥാപാത്രത്തിന്‍റെ ചിത്രം വ്യക്തമാകുന്ന രീതിയിലാണ് ഈ കഥ പറയാൻ ശ്രമിച്ചിരിക്കുന്നത്.

കുട്ടിമാമയെക്കുറിച്ചുള്ള കഥ തന്നെയാണു സിനിമ. അതുകൊണ്ടുതന്നെയാണ് അങ്ങനെയൊരു ടൈറ്റിൽ. ശേഖരൻകുട്ടി എന്നാണ് അയാളുടെ പേരെങ്കിലും അപൂർവം ചിലരൊഴിച്ച് വീട്ടിലും നാട്ടിലുമുള്ള എല്ലാവരും അയാളെ കുട്ടിമാമ എന്നാണു വിളിക്കുന്നത്. റിട്ടയേർഡ് പട്ടാളക്കാരനാണ് കുട്ടിമാമ എന്ന ശേഖരൻകുട്ടി.



ധ്യാനുമായി ചേർന്നു സിനിമ ചെയ്യണമെന്ന് നേരത്തേ ആലോചിച്ചിരുന്നോ...?

മുൻകൂട്ടി അങ്ങനെയൊന്നും പ്ലാൻ ചെയ്യാറില്ല. ചില സബ്ജക്ട് വരുന്പോൾ ഇതിൽ ഈ കാരക്ടർ ഈ നടനെക്കൊണ്ടു ചെയ്യിച്ചാൽ നന്നാവും, അതാണു ബെസ്റ്റ് എന്നു തോന്നുന്പോഴാണ് ഒരു നടനെ ഒരു സിനിമയിലേക്കു കാസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിലും അങ്ങനെ തോന്നിയതു കൊണ്ടാണ് ധ്യാനെ കാസ്റ്റ് ചെയ്തത്. ഈ സിനിമയിലെ ഒരു മുഖ്യവേഷമാണ് ധ്യാൻ അവവതരിപ്പിക്കുന്നത്. സിനിമ കാണുന്പോൾ അതു വ്യക്തമാകും. ശ്രീനിവാസന്‍റെ ശേഖരൻകുട്ടി എന്ന കഥാപാത്രത്തോളം തന്നെ പ്രാധാന്യം ധ്യാനിന്‍റെ കഥാപാത്രത്തിനും ഉണ്ട്.

ശ്രീനിവാസനും ധ്യാനും ഒരുമിച്ച് ഒരു സിനിമയിൽ....‍?

അച്ഛനും മകനും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു എന്നതിന്‍റെ ഒരു രസം ഉണ്ടാവും ഇതിൽ. അതിനൊക്കെയപ്പുറം, കുട്ടിമാമ എന്ന സിനിമ ആവശ്യപ്പെടുന്ന രണ്ട് ആക്ടേഴ്സാണ് ഇവർ രണ്ടുപേരും. ഈ രണ്ട് ആർട്ടിസ്റ്റുകൾ ‘കുട്ടിമാമ’ എന്ന സിനിമയിൽ വരുന്പോൾ അതിന്‍റേതായ രസങ്ങളും പ്രത്യേകതകളും ഈ സിനിമയ്ക്കുണ്ടാവും. ആ രസമാണ് എന്നെ ആകർഷിച്ചത്.



ഏതു പ്രതിസന്ധിയിലും തളരാത്ത നർമബോധം - അതല്ലേ ശ്രീനിവാസൻ...?

തീർച്ചയായും. സമകാലിക രാഷ്‌ട്രീയം ഉൾപ്പെടെ എല്ലാ കാര്യങ്ങളെയും വളരെ വിമർശനാത്മകമായി നർമത്തോടെ സർക്കാസ്റ്റിക് ലെവലിൽ നോക്കിക്കാണുകയും അവയോടു പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിയേട്ടൻ. സ്വന്തം ജീവിതമായാലും മറ്റുള്ളവരുടെ ജീവിതമായാലും എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്‍റെ മനോഭാവം അതാണ്. എല്ലാറ്റിനെയും നർമത്തോടെ കാണുകയും അല്ലെങ്കിൽ സീരിയസായി കണ്ടിട്ട് അതിനെ നർമം കലർത്തി പറയുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിൽ കണ്ടിട്ടുള്ളത്.

എല്ലാ കാര്യങ്ങളിലും ഒരു പക്ഷത്തു ചേർന്നു നിൽക്കാതെ സംസാരിക്കുന്ന ആൾ എന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യംമുതൽ തന്നെ കണ്ടിട്ടുള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളോടു തുറന്നു പ്രതികരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്നയാൾ, ഇന്ന പാർട്ടി, ഇന്ന വ്യക്തി...എന്നൊന്നുമില്ല അദ്ദേഹത്തിന്; തനിക്കു തോന്നുന്ന കാര്യങ്ങൾ വളച്ചൊടിക്കാതെ വളരെ രസകരമായി അദ്ദേഹം പറയുന്നു.



സെറ്റിലും വളരെ സരസമായി ഇടപഴകുന്ന വ്യക്തിയല്ലേ ശ്രീനിവാസൻ...?

അദ്ദേഹം നിൽക്കുന്ന സ്ഥലങ്ങളിലൊക്കെ എപ്പോഴും രസം തന്നെയായിരിക്കും. എപ്പോഴും ഡൗണ്‍ ടു എർത്ത് ആയിരിക്കുന്ന ഒരു മനുഷ്യനാണ് ശ്രീനിയേട്ടൻ. ഇത്ര ഹിറ്റുകൾ നല്കിയ റൈറ്ററാണ്, ഇത്ര ഹിറ്റുകൾ നല്കിയ സംവിധായകനാണ് അല്ലെങ്കിൽ നടനാണ് എന്നൊക്കെയുള്ള ഭാവമൊന്നും കൂടാതെ ഏതു സാധാരണക്കാരൻ കാണാൻ വന്നാലും അവരോടു തോളോടുതോൾ ചേർന്നുനിന്നു സംസാരിക്കുന്ന, മനുഷ്യത്വത്തിനു വളരെ വില കൽപ്പിക്കുന്ന വ്യക്തിയാണു ശ്രീനിയേട്ടൻ. സെറ്റിലായാലും മറ്റെവിടെയായാലും അത് അങ്ങനെ തന്നെ. പ്രത്യേകിച്ചും, സെറ്റിൽ ഒരുമിച്ച് അഭിനയിക്കുന്നവർ ജൂണിയർ ആർട്ടിസ്റ്റാണെങ്കിൽ പോലും അവരോടു മനുഷ്യത്വപരമായി ഇടപഴകുന്ന വ്യക്തിയാണ് അദ്ദേഹം.



ധ്യാൻ ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?

ധ്യാനുമായി ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു എന്നാണ് ധ്യാനും പറഞ്ഞത്. അവരൊക്കെ ഇപ്പോഴത്തെ തലമുറയിലുള്ള ആക്ടേഴ്സാണല്ലോ. അവരുടെ ആക്ടിംഗ് സ്റ്റൈലും ചിത്രീകരണവുമെല്ലാം വേറൊരു ലൈനാണ്. സീനിയർ ഡയറക്ടേഴ്സെല്ലാം വളരെ സ്ട്രിക്റ്റാണ്, പ്രശ്നക്കാരാണ് എന്നുള്ള ധാരണയാണ് അവരിൽ പലർക്കും. പക്ഷേ, അങ്ങനെയൊന്നുമല്ല എന്നതാണു വാസ്തവം. എല്ലാവരും കലാകാരന്മാർ ആയതിനാൽ പ്രായത്തിന്‍റെയോ സീനിയോറിറ്റിയുടെയോ ആയ പ്രശ്നങ്ങളൊന്നുമില്ല.



ദുർഗ കൃഷ്ണ, മീര വാസുദേവ്... തുല്യപ്രാധാന്യമാണോ?

രണ്ടുപേരും നായികമാരാണ്. ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണു ചെയ്യുന്നത്. രണ്ടുപേരും ശേഖരൻകുട്ടിയുടെ ജീവിതത്തിലെ കഥാപാത്രങ്ങളാണ്.



പാട്ടുകളും പശ്ചാത്തല സംഗീതവും പുതുമുഖം അച്ചു രാജാമണി...?

പുതിയ ആളുകളെ കൊണ്ടുവരിക എന്നത് എനിക്കു താത്പര്യമുള്ള കാര്യമാണ്. മാത്രമല്ല, അച്ചു തമിഴിലും തെലുങ്കിലുമൊക്കെ പാട്ടുകൾ ചെയ്തിട്ടുമുണ്ട്. ‘അച്ചു പാട്ടുകൾ ചെയ്യുന്നുണ്ട്, അവനൊരവസരം കൊടുക്കണ’മെന്ന് ഒരിക്കൽ രാജാമണി എന്നോടു പറഞ്ഞിരുന്നു. അതിനുള്ള സമയം ഒത്തുവന്നപ്പോൾ ഞാൻ വിളിച്ചു. ഈ സിനിമയിൽ അച്ചു നല്ല രണ്ടു പാട്ടുകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിലുള്ള ‘തോരാതെ തോരാതെ...’ വലിയ ഓർക്കസ്ട്രേഷന്‍റെ ബഹളങ്ങളൊന്നുമില്ലാതെ ചെയ്ത പാട്ടാണ്.



വരുൺ വിനു, വർഷ വിനു - താങ്കളുടെ മകനും മകളും ഈ സിനിമയുടെ പിന്നണിയിലുണ്ടല്ലോ...?

അതേ. മകൻ വരുണ്‍ എൽവി പ്രസാദ് ഫിലിം ആൻഡ് ടിവി അക്കാദമിയിൽ സിനിമാറ്റോഗ്രഫി കോഴ്സ് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി കുറച്ചു സിനിമകളിൽ അസിസ്റ്റന്‍റ് കാമറാമാൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. വരുണ്‍ സ്വതന്ത്ര ഛായാഗ്രഹകനാകുന്ന ആദ്യചിത്രമാണിത്.

മകൾ വർഷ ഇതിൽ വിനീത് ശ്രീനിവാസനുമൊത്ത് ‘തോരാതെ തോരാതെ..’ എന്ന പാട്ടു പാടിയിട്ടുണ്ട്. എന്‍റെ കഴിഞ്ഞ ചിത്രം ‘മറുപടി’യിലും വർഷ പാടിയിരുന്നു. ‘മെല്ലെ വന്നു പോയ്..’എന്ന പാട്ട്. ആ പാട്ടിന് അവൾക്കു ഫിലിം ക്രിട്ടിക്സ് അവാർഡ്, ഫിലിഫെയർ നോമിനേഷൻ, റെഡ് എഫ്എം അവാർഡ് എന്നിവ കിട്ടിയിരുന്നു. ഞാൻ സംവിധാനം ചെയ്ത ‘വേഷ’ത്തിൽ മമ്മൂക്കയുടെ മകളായി വർഷ അഭിനയിച്ചിട്ടുണ്ട്. പിജി ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞ് സിവിൽ സർവീസിനു ട്രൈ ചെയ്യുന്നു. സംഗീതം അവളുടെ ഒരു പാഷനാണ്.



‘കുട്ടിമാമ’യിൽ പ്രേംകുമാർ....‍?

നാട്ടിൻപുറത്തുകാരനാണ് പ്രേംകുമാറിന്‍റെ കഥാപാത്രം. പരദൂഷണമാണ് പ്രധാന ഹോബി. മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് എത്തിനോക്കുന്ന ചിലരുണ്ടല്ലോ നമ്മുടെ ഇടയിൽ. അത്തരത്തിൽ ഒരാൾ. സെൽഫി പവിത്രൻ എന്നാണു കഥാപാത്രത്തിന്‍റെ പേര്. എവിടെച്ചെന്നാലും സെൽഫിയെടുക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിലൊക്കെ എത്തിനോക്കി അതിലൊക്കെ ഇടപെടുക....അത്തരത്തിലാണു സ്വഭാവം.

എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്ന അയാളുടെ ജീവിതത്തിലേക്ക് അയാൾ അത്ര ശുദ്ധനല്ലെന്നു വെളിവാക്കുന്ന ഒരു സംഭവം കയറിവരുകയാണ്. മറ്റുള്ളവരുടെ കാര്യങ്ങളിലേക്കു നോക്കുന്നതിനു മുന്പ് അവനവനിലേക്ക് ആദ്യം നോക്കുന്നതു നല്ലതാണെന്നും അങ്ങനെ ചെയ്താൽ പരദൂഷണങ്ങളിലേക്കു പോകണമെന്നു നമുക്കു തോന്നില്ലെന്നുമൊക്കെ ഓർമിപ്പിക്കുന്ന കഥാപാത്രം.



‘കുട്ടിമാമ’ൽ മഞ്ജു പത്രോസ്...‍?

കുട്ടിമാമയുടെ പെങ്ങളായി വേഷമിട്ടത് മഞ്ജു പത്രോസ്. കുട്ടിമാമയുടെ ഫാമിലിയിലെ ഒരംഗം. ഏട്ടനോട് ഏറെ ഇഷ്ടമുള്ള അനിയത്തി. നല്ല ഒരഭിനേത്രിയാണു മഞ്ജു. രണ്ടു കുട്ടികളുടെ അമ്മയാണു മഞ്ജുവിന്‍റെ കഥാപാത്രം.

‘കുട്ടിമാമ’യുടെ മറ്റു വിശേഷങ്ങൾ...?

ജനാർദനൻ, ഭീമൻ രഘു, ആനന്ദം ഫെയിം വിശാഖ്, നിർമൽ പാലാഴി, ശശി കലിംഗ, കലാഭവൻ റഹ്‌മാൻ, സന്തോഷ് കീഴാറ്റൂർ, അഞ്ജലി ഉപാസന, ശ്രീദേവി ഉണ്ണി, കൃതിക പ്രദീപ്, രാജേഷ് ശർമ, ഇൻഡി പള്ളാശേരി, ശിവജി ഗുരുവായൂർ, ജീജ സുരേന്ദ്രൻ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ.



ഗാനരചന അനിൽ പനച്ചൂരാൻ, ബി.കെ. ഹരിനാരായണൻ. എഡിറ്റിംഗ് ഷെമീർ മുഹമ്മദ്. കലാസംവിധാനം സാബുറാം, ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ഹർഷ സഹദ്. നൃത്തസംവിധാനം പ്രസന്ന മാസ്റ്റർ. സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, രബീഷ് ബി. ആർ. ശബ്ദമിശ്രണം ഡാൻ ജോസ്. സംഘട്ടനം മാഫിയ ശശി, സ്റ്റണ്ട് ശിവ. സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ. ഈ മാസം 17 നു ‘കുട്ടിമാമ’ തിയറ്ററുകളിലെ ത്തും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.