അതിരനിൽ ഏറെയും നിഗൂഢതകൾ: സംവിധായകൻ വിവേക്
Thursday, April 11, 2019 4:00 PM IST
അതിരന്‍റെ നിഗൂഢതകൾ ആ പേരിൽ തുടങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ ഫഹദിന്‍റെ ചിത്രമുള്ള പോസ്റ്റർ വന്നപ്പോഴാണ് ‘അതിര’ന്‍റെ വരവ് ജനമറിഞ്ഞത്. ഫഹദ് ഫാസിൽ - സായ് പല്ലവി കോംബിനേഷനിൽ വരുന്ന ആദ്യചിത്രമെന്ന വിശേഷവും പിന്നാലെയെത്തി. പുതുമുഖം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന അതിരനു തിരക്കഥയൊരുക്കിയത് എഴുത്തുകാരനും ദേശീയ പുരസ്കാര ജേതാവുമായ പി.എഫ്. മാത്യൂസ്.

“അതിരൻ എന്നതു തമിഴ് വാക്കാണ്. മുരുകൻ എന്നതിന്‍റെ പര്യായമായി വരുന്ന വാക്കാണ് അതിരൻ. പക്ഷേ, എന്‍റെ സിനിമയിൽ ആ പര്യായം ഞാൻ എന്തുകൊണ്ട് ഉപയോഗിച്ചു എന്നുള്ളത് സിനിമ കണ്ടാലേ മനസിലാവുകയുള്ളൂ. മുരുകനായി ഇതിൽ ഞാൻ കാണിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ട് അതിരൻ, എന്താണ് അതിരൻ എന്നുള്ളതു സിനിമയ്ക്കകത്തുണ്ട്. ഞാൻ തന്നെയാണ് അതിരൻ എന്ന പേരു നിർദേശിച്ചത്....”

സെഞ്ച്വറി ഇൻവെസ്റ്റ്മെന്‍റ്സ് നിർമിച്ച ‘അതിര’ന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിവേക്.



സിനിമയിലേക്കുള്ള വഴി...?

സ്കൂളിൽ പഠിക്കുന്പോൾ മുതൽ സിനിമ തന്നെയായിരുന്നു ലക്ഷ്യം. വഴിതെറ്റി വന്നതല്ല, സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കൃത്യമായി ശ്രമിച്ചുവരികയായിരുന്നു. ആ ശ്രമം ‘അതിര’നിലൂടെ നിറവേറുകയാണ്. ഇതെന്‍റെ ആദ്യത്തെ സിനിമയാണ്. ആരുടെയും അസിസ്റ്റന്‍റായി വർക്ക് ചെയ്തിട്ടില്ല. ആഡ് ഫിലിംസ് സ്വയം ചെയ്യുകയായിരുന്നു. മുംബൈയിൽ എം ടിവി ഇന്ത്യ എന്ന ചാനലിലും വോൾട്ട് ഡിസ്നി എന്ന കന്പനിയിലും ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു, പരസ്യചിത്ര സംവിധായകനായിരുന്നു.

കഴിഞ്ഞ നാലു വർഷമായി ചെന്നൈയിൽ ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന നിർമാണ വിതരണ കന്പനിയിൽ ക്രിയേറ്റീവ് - എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഷങ്കറിന്‍റെ ഐ എന്ന ചിത്രത്തിന്‍റെ വിതരണം നിർവഹിച്ചാണു തുടക്കം. ബാഹുബലിയുടെ വിതരണം ഞങ്ങളായിരുന്നു. മെർസലായിരുന്നു അവിടെ എന്‍റെ അവസാന പ്രോജക്ട്.

സ്വദേശം കോട്ടയം വാരിശ്ശേരി. പനംപുന്ന ഫാമിലി. സ്കൂൾ പഠനം കളത്തിപ്പടി ‘പള്ളിക്കൂടം’ സ്കൂളിൽ. ഉപരിപഠനം മുംബൈയിലെ വിൽസൺ കോളജിൽ. അച്ഛൻ പത്തു വർഷം മുന്പ് മരിച്ചു. അമ്മ എറണാകുളത്താണ്.



ട്രെയിലറിൽ ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്, എന്നാൽ ഒന്നും തുറന്നുപറയുന്നില്ല. എന്താണ് അതിരൻ പറയുന്നത്..?

എന്താണ് അതിരൻ, അതിന്‍റെ അർഥമെന്താണ്, എന്തുകൊണ്ട് അതിരൻ - ഈ മൂന്നു ചോദ്യങ്ങളുടെയും ഉത്തരം സിനിമ കാണുന്പോൾ വ്യക്തമാകും. ത്രില്ലർ ജോണറിലുള്ള സിനിമയാണിത്. അതിരനിൽ നിഗൂഢതകളാണു കൂടുതൽ. ആ പേരിടാനുള്ള കാരണവും അതുതന്നെയാണ്. സൈക്കോളജിക്കൽ ത്രില്ലർ, റൊമാന്‍റിക് ത്രില്ലർ എന്നൊക്കെ വിളിക്കാം.

ഓട്ടിസ്റ്റിക്കായ മകളുടെയും അവളുടെ അച്ഛന്‍റെയും വളരെയധികം പ്രാധാന്യമുള്ള ബന്ധത്തിന്‍റെ കഥ കൂടിയാണ് അതിരൻ. അതും ഈ സിനിമയുടെ വളരെ പ്രധാനപ്പെട്ട ത്രെഡ് തന്നെയാണ്. സാധാരണയായി ഓട്ടിസ്റ്റിക്കായ കുട്ടികളെക്കുറിച്ചു ചിന്തിക്കുകയും എഴുതുകയും പരാമർശിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതു വൈകല്യങ്ങളുടെ കൂട്ടത്തിലാണ്. ഹോളിവുഡ് സിനിമകളിലാവട്ടെ ഗണിതത്തിൽ സിദ്ധിപ്രാപിച്ച വ്യക്തികളായി പരാമർശിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ ഞാൻ വഴിമാറി സഞ്ചരിക്കുകയാണ്.



ഓട്ടിസം വാസ്തവത്തിൽ ഒരു രോഗമോ വൈകല്യമോ അല്ല. ഓട്ടിസ്റ്റിക് ആയവർ വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതം മുന്നോട്ടുനയിക്കുന്നു. അവർ ഏറെ കഴിവുള്ള വ്യക്തികളാണ്. അവരുടെ കഴിവുകൾ വെവ്വേറെ രീതികളിലാണു ചാനലൈസ് ചെയ്തു പോകുന്നത്. ഈ സിനിമയിലെ ഓട്ടിസം ബാധിച്ച കഥാപാത്രത്തിനും ഒരു സവിശേഷതയുണ്ട്. ആ സവിശേഷതയാണു സിനിമയിൽ കാഴ്ചവയ്ക്കുന്നത്.

താങ്കളുടെ കഥയ്ക്കു പി.എഫ്. മാത്യൂസിന്‍റെ തിരക്കഥ. പി.എഫ്. മാത്യൂസിലേക്ക് എത്തിയത് എങ്ങനെയാണ്..?

ഫഹദ് ഫാസിലാണ് പി.എഫ്. മാത്യൂസ് സാറിനെ എനിക്കു പരിചയപ്പെടുത്തിയത്. എന്‍റെ ആശയവും കഥയും ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. അതു തിരക്കഥയാക്കാൻ താത്പര്യമുണ്ടോ എന്നു ഞാൻ ചോദിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ എല്ലാ വാതിലുകളും തുറന്നുവച്ചിരിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹമെന്ന് എനിക്കു തോന്നി. വളരെ ലാഘവത്തോടെ ഏറെ താത്പര്യത്തോടെ ഞങ്ങൾ തമ്മിൽ നടന്ന അഞ്ചു മിനിറ്റ് സംഭാഷണം അതിരൻ എന്ന സിനിമയുടെ തിരക്കഥയിലേക്കു സഞ്ചരിക്കുകയായിരുന്നു.

ഏറെ ലിറ്ററേച്ചർ ഓറിയന്‍റഡാണെങ്കിലും സിനിമയുടെ കാര്യങ്ങൾ അറിയാവുന്ന, വായിച്ചും ഏറെ ആളുകളുമായുള്ള പരിചയത്തിലും സിനിമ വീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള പി.എഫ് സാറിന്‍റെ അടുത്തേക്ക് എന്നെപ്പോലെ ഒരു തുടക്കക്കാരന് എത്താനാവുക, അദ്ദേഹത്തിന്‍റെ കൂടെ വർക്ക് ചെയ്യാനാവുക, അദ്ദേഹത്തിൽ നിന്ന ഒരുപാടു കാര്യങ്ങൾ പഠിക്കാനാവുക.... എല്ലാം വലിയ കാര്യങ്ങളാണ്.

ഫിലിം സ്കൂളിൽ പഠിക്കാൻ കഴിയാതെ പോയ ഒരാളാണു ഞാൻ. പ്രായോഗിക പരിചയത്തിലൂടെ സിനിമ പഠിച്ചുവന്നയാളാണു ഞാൻ. അത്തരം പ്രായോഗിക പ്രക്രിയയിലൂടെയാണ് ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നത്. സ്റ്റോറി ടെല്ലിംഗ്, സ്റ്റോറി, പ്ലോട്ട്, സ്ക്രീൻ പ്ലേ - ഇവയൊക്കെ എന്താണെന്നു പി.എഫ് സാറിനൊപ്പം വളരെ സജീവമായി പഠിക്കാനായത് ഉന്മേഷദായകമാണ്, ഉൗർജദായകമാണ്. അതിനെല്ലാം സപ്പോർട്ടായി ഫഹദ് ഫാസിൽ സാർ വന്നതും അതീവ സന്തോഷകരം.



പി.എഫ്. മാത്യൂസ് ടച്ചുള്ള സിനിമയാണോ അതിരൻ..?

പി.എഫ്. മാത്യൂസ് എന്ന എഴുത്തുകാരന്‍റെ പതിവു ശൈലി വിട്ടിട്ടുള്ള എഴുത്താണ് ഞാൻ ആവശ്യപ്പെട്ടത്. അദ്ദേഹം എനിക്കുവേണ്ടി മറ്റൊരു ശൈലിയിലേക്കു മാറിയിട്ടാണ് അതിരൻ എഴുതിയിരിക്കുന്നത്. സംവിധായകൻ എന്താണോ ആവശ്യപ്പെട്ടത് അതു തന്ന റൈറ്ററാണ് പി.എഫ്.മാത്യൂസ്. അതുതന്നെയാണ് എനിക്കു സാറിനോടുള്ള ബഹുമാനം.

കാലിബർ ഓറിയന്‍റഡായ, പ്രശസ്തനായ പി.എഫ്. മാത്യൂസ് എന്ന എഴുത്തുകാരന് വാസ്തവത്തിൽ യാതൊരു ബാക്ക് ഗ്രൗണ്ടുമില്ലാത്ത തുടക്കക്കാരനായ എനിക്കുവേണ്ടി എഴുതേണ്ട ഒരാവശ്യവുമില്ല. ഈ സിനിമയിലൂടെ ഞങ്ങൾക്ക് സൗഹൃദത്തിന്‍റേതായ കുറച്ചു നല്ല നിമിഷങ്ങൾ കിട്ടി. അതു മുന്നോട്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാം ജനങ്ങളുടെ കൈകളിലാണ്.



ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവരിലേക്ക് എത്തിയത്..?

രണ്ടരവർഷം മുന്പാണ് ഫഹദ് ഫാസിലിനെ പരിചയപ്പെട്ടത്. മറ്റു മേഖലകളിലെ പ്രവർത്തനത്തിനിടയിലാണ് അദ്ദേഹവുമായി സംസാരിക്കാനിടയായത്. പിന്നീടു ഞങ്ങൾക്കിടയിൽ സൗഹൃദം ഉണ്ടാവുകയായിരുന്നു. ആ സൗഹൃദത്തിൽ എന്‍റെ വർക്കുകൾ അദ്ദേഹം കണ്ടു. സിനിമയിൽ എന്തുകൊണ്ടു ട്രൈ ചെയ്തു കൂടാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ അദ്ദേഹവുമായി എന്‍റെ ആശയം പങ്കുവച്ചു. ആ ആശയം അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും അതു പിന്നീടു പി.എഫ്.മാത്യൂസ് സാറിലേക്ക് എത്തുകയുമായിരുന്നു.

ഫഹദ് സാറും ഞാനും ഒരുമിച്ചുള്ള ചർച്ചയിലാണ് ഓട്ടിസ്റ്റിക്കായ പെണ്‍കുട്ടിയുടെ കഥാപാത്രം സായ് പല്ലവിയിലേക്ക് എത്തിയത്. അങ്ങനെയാണു പല്ലവിയോടു കഥ പറഞ്ഞത്.



സൈക്കോ ആയ കഥാപാത്രമാണ് ഫഹദിന്‍റേതെന്നു ട്രെയിലർ തോന്നിപ്പിക്കുന്നതായി ചിലർ. അതിൽ വാസ്തവമുണ്ടോ...?

കുന്പളങ്ങി നൈറ്റ്സിന്‍റെ ഹാങ് ഓവർ കിടക്കുന്നതുകൊണ്ടാവാം അങ്ങനെ തോന്നിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു വരുന്ന ഒരു സൈക്യാട്രി ഡോക്ടറാണു ഫഹദിന്‍റെ കഥാപാത്രം.

സായ് പല്ലവിയുടെ കഥാപാത്രം കളരിപ്പയറ്റിൽ പ്രാഗല്ഭ്യമുള്ള വ്യക്തിയാണോ..?

നിത്യ എന്നാണു സായ് പല്ലവിയുടെ കഥാപാത്രത്തിന്‍റെ പേര്. സായ് പല്ലവി കളരി ചെയ്യും. അവർ അതു സിനിമയ്ക്കു വേണ്ടി അഭ്യസിച്ചതാണ്. കഥാപാത്രത്തിനു കളരിയുമായി എന്താണു ബന്ധം എന്നതു സിനിമ കണ്ട് അറിയുക.



ഫഹദ് ഫാസിൽ - സായ് പല്ലവി കോംബിനേഷൻ - ആ അനുഭവം...?

രണ്ടു പേരും പ്രഫഷണലുകളാണ്. ഇരുവരും ഏറെ കോ-ഓപ്പറേറ്റീവാണ്. അവരാണ് ഈ സിനിമയുടെ നട്ടെല്ല്. എനിക്കും എന്‍റെ ടീമിനും ഫുൾ സപ്പോർട്ടാണ് അവരിൽ നിന്നു ലഭിച്ചത്. അതു സിനിമ കാണുന്പോൾ വ്യക്തമാകും. അവർ തമ്മിലുള്ള കംഫർട്ട് ഫാക്ടറിന്‍റെ അടിസ്ഥാനത്തിലുണ്ടാക്കിയ പടമാണിതെന്നു സിനിമ കാണുന്പോൾ വ്യക്തമാകും. ആദ്യമായിട്ടാണ് ഫഹദ് ഫാസിൽ - സായ് പല്ലവി കോംബിനേഷൻ വരുന്നത്. ഇനിയും ആ കോംബോയിൽ സിനിമകൾ വരട്ടെ എന്നും ആഗ്രഹമുണ്ട്.



പ്രകാശ് രാജ്, അതുൽ കുൽക്കർണി എന്നിവരിലേക്ക് എത്തിയത്..?

അവരുടെ കഥാപാത്രങ്ങൾ ആ ആക്ടേഴ്സിനെ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ട്രെയിലറിൽ കാണിച്ചതു പോലെയൊരു ഹോസ്പിറ്റൽ മാനേജ് ചെയ്തു കൊണ്ടുപോകുന്ന ബെഞ്ചമിൻ ഡയസ് എന്ന ഗോവൻ ആംഗ്ലോ ഇന്ത്യൻ ഡോക്ടറുടെ വേഷമാണ് അതുൽ കുൽക്കർണിയുടേത്. ബേസിക്കലി, വളരെ രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ് പ്രകാശ് സർ. സിനിമയുടെ മൂഡും വളരെ നിർണായകമായ ഒരു ഘടകവും നയിക്കുന്ന കഥാപാത്രമാണ് പ്രകാശ് സാറിന്‍റേത്.

തിരക്കഥാകൃത്തു കൂടിയായ രഞ്ജിപണിക്കർ അതിരനിൽ..?

ജയനാരായണവർമ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. രഞ്ജിസാറിനെ എനിക്കു കഴിഞ്ഞ ഒന്നര വർഷമായി അറിയാം. വളരെയധികം സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഈ കഥാപാത്രം എഴുതിയപ്പോൾ എന്‍റെ മനസിൽ വന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ ഫിസിക്കൽ അപ്പിയറൻസ് ഈ കഥാപാത്രത്തിനു വളരെ പ്രധാനമാണ്. അദ്ദേഹം അതു നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിനും കളരിയുമായി നല്ല ബന്ധമുണ്ട്.



അതിരനിലെ പശ്ചാത്തല സംഗീതവും പാട്ടുകളും..?

രാക്ഷസൻ, വിശ്വരൂപം തുടങ്ങിയ സിനിമകൾക്കു പശ്ചാത്തലസംഗീതമൊരുക്കിയ ജിബ്രാനെ മലയാളത്തിൽ അവതരിപ്പിക്കുകയാണ് അതിരനിലൂടെ. തുടക്കക്കാരനാണ്, മലയാളത്തിൽ ആദ്യമായി ചെയ്യുന്പോൾ പശ്ചാത്തലസംഗീതം മാത്രമായി ചെയ്യാൻ താത്പര്യമില്ല എന്നൊക്കെയാണ് അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ട് ചെയ്ത കണ്ടന്‍റ് കണ്ടതോടെ സിനിമയിൽ അദ്ദേഹത്തിനു താത്പര്യം തോന്നുകയും പശ്ചാത്തലസംഗീതം ഒരുക്കാമെന്നു സമ്മതിക്കുകയുമായിരുന്നു.

എന്‍റെ സുഹൃത്തും സഹപാഠിയുമായ പി.എസ്. ജയ്ഹരിയാണ് ഇതിൽ പാട്ടുകളൊരുക്കിയത്. മൂന്നു ഗാനങ്ങളാണ് സിനിമയിൽ. ഗാനരചന വിനായക് ശശികുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.



അതിരൻ എന്ന സിനിമ വ്യത്യസ്തമാകുന്നത് എങ്ങനെയാണ്..?

അതിരൻ എന്ന പേരിൽ എന്ത് അതുല്യ സവിശേഷതയാണോ പ്രേക്ഷകൻ കണ്ടിരിക്കുന്നത് അല്ലെങ്കിൽ പ്രതീക്ഷിക്കുന്നത് അതു 100 ശതമാനവും സിനിമയിൽ കിട്ടും. എല്ലാം അതിലുണ്ട്. അതിലുള്ളതു തന്നെയാണു പ്രേക്ഷകനു കിട്ടേണ്ടത്. അതിലുള്ളതിലുപരി പ്രേക്ഷകനു കിട്ടിയാൽ സന്തോഷം. കണ്ട് ആസ്വദിക്കാനുള്ളതാണു സിനിമ എന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാൻ.



സൈക്കോളജിക്കൽ ത്രില്ലർ എന്നതിലുപരി അതിരൻ ഒരു ഹൊറർ മൂവിയാണോ...?

ത്രില്ലർ ജോണറിൽ പ്രതീക്ഷിക്കുന്നതെന്താണോ അതിൽ വരുന്ന നിമിഷങ്ങളും ടെൻഷനും സസ്പെൻസും ത്രില്ലും... അതുതന്നെയാണ് അതിരനിലുള്ളത്. ഹൊറർ, പ്രേതബാധ, ഭൂതങ്ങൾ....അങ്ങനെയൊന്നും ഈ സിനിമയിലില്ല. അഞ്ച് നായകളുമായുള്ള ചെറിയൊരു സംഘട്ടനരംഗം ഫഹദ് ഫാസിൽ സാർ ചെയ്തിട്ടുണ്ട്. റിംഗ് മാസ്റ്റർ രാജീവാണ് അതൊരുക്കിയത്. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾ കോറിയോഗ്രാഫി ചെയ്തതു രാജശേഖർ.



ലൊക്കേഷനുകളുടെ തെരഞ്ഞെടുപ്പിൽ പോലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളതായി ട്രെയിലർ പറയുന്നുണ്ട്..?

ആലപ്പുഴ, ഉൗട്ടി, ഉൗട്ടിയിലെ വളരെ സീക്രട്ടായ ഒരു സ്ഥലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ട്രെയിലറിൽ വന്നിട്ടുള്ള വലിയ ബിൽഡിംഗ് ഉൗട്ടിയിലെ സീക്രട്ടായ ഒരു സ്ഥലത്താണുള്ളത്. സിനിമയുടെ ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്.

സിനിമയുടെ ചെറിയ ചെറിയ ഫ്രെയിമുകൾ, ചെറിയ വണ്ടി, ഫഹദ് ഫാസിൽ വഹിക്കുന്ന സ്യൂട്ട് കെയ്സ്, തൊപ്പി, മറ്റു സാധനങ്ങൾ...അങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുതന്നെ തെരഞ്ഞെടുത്തവയാണ്. അവയെല്ലാം സിനിമയിൽ പ്രാധാന്യമുള്ള സാധനങ്ങൾ തന്നെയാണ്. പ്രാധാന്യമില്ലാത്ത ഒന്നും തന്നെ ഈ സിനിമയിൽ കാണിച്ചിട്ടില്ല. സമയമെടുത്തിട്ടുള്ള പണി തന്നെ ഇതിന്‍റെ മേക്കിംഗിൽ ചെയ്തിട്ടുണ്ട്.



അതിരന്‍റെ അണിയറയിൽ...?

എന്‍റെ സുഹൃത്തും പുതുമുഖവുമായ ജിത്തുവാണ് മേക്കപ്പ് കൈകാര്യം ചെയ്തത്. ദൃശ്യത്തിന്‍റെ എഡിറ്റർ അയൂബ് ഖാനാണ് എഡിറ്റിംഗ് നിർവഹിച്ചത്. മുംബൈയിൽ നിന്നുള്ള എന്‍റെ സുഹൃത്ത് അനു മൂത്തേടത്താണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈൻ എം. ആർ. രാജാകൃഷ്ണൻ. സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ. സെഞ്ച്വറി ഇൻവെസ്റ്റ്മെന്‍റ്സ് അവരുടെ 40 -ാം വാർഷികത്തിൽ ബാനറിന്‍റെ 125-ാമത്തെ ചിത്രമായിട്ടാണ് അതിരൻ നിർമിച്ചിരിക്കുന്നത്. രാജു മാത്യുവും സെഞ്ച്വറി കൊച്ചുമോനുമാണ് നിർമാതാക്കൾ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.