Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പ്രൊഡ്യൂസർ കുപ്പായത്തിൽ ഗിന്നസ് പക്രു
Tuesday, July 30, 2019 3:07 PM IST
അരങ്ങേറ്റം ബാലതാരമായി, ‘അന്പിളിഅമ്മാവനി’ൽ. വിനയന്റെ ‘അദ്ഭുതദ്വീപി’ലെ ഗജേന്ദ്രനിലൂടെ സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരം. ‘കുട്ടിയും കോലും’ സിനിമയിലൂടെ സംവിധായകൻ. ‘പൊക്കക്കുറവിന്റെ പൊക്കവും’ അസാമാന്യ രസികത്വവും കഠിനാധ്വാനത്തിനുള്ള മനസും ഒന്നുചേർന്നപ്പോൾ കോട്ടയം അയ്മനത്തെ അജയകുമാർ എന്ന പക്രു ഗിന്നസ് പക്രുവായി.
പക്രു നിർമാതാവാവുകയാണ്; സർവദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ‘ഫാൻസിഡ്രസി’ലൂടെ. ബുദ്ധിയുറയ്ക്കാത്ത കുട്ടിയുടെ രൂപഭാവങ്ങളിലുള്ള പക്രുവിന്റെ മേക്കോവർ ‘ഫാൻസിഡ്രസി’ന്റെ ത്രില്ലും സസ്പെൻസ് ലെവലും
തെല്ലൊന്നുമല്ല ഉയർത്തിയത്. ഗിന്നസ് പക്രു സംസാരിക്കുന്നു...
നിർമാണം പണ്ടേയുള്ള സ്വപ്നമായിരുന്നോ...?
വാസ്തവത്തിൽ, നിർമാതാവാകണമെന്ന ഡ്രീം ഇല്ലായിരുന്നു. കുറച്ചുകാലം മുന്‍പു വന്ന ഒരു കഥയും രഞ്ജിത് സ്കറിയ എന്ന സംവിധായകനും എന്നെത്തന്നെ പിൻതുടർന്നപ്പോൾ അവസാനം പിടികൊടുക്കുകയായിരുന്നു. നിർമാണപങ്കാളിയാവാൻ മറ്റു പ്രൊഡ്യൂസേഴ്സിനെ കിട്ടാതെയായപ്പോൾ കുറേ സുഹൃത്തുക്കളെ സംഘടിപ്പിച്ച് അവരുടെ പിന്തുണയോടെ ഞാൻ തന്നെ നിർമിക്കാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് സർവദീപ്ത എന്ന പ്രൊഡക്ഷൻ കന്പനിയുണ്ടായത്.
‘ഇളയരാജ’ എന്ന സിനിമയാണ് അതിനു പ്രചോദനമായത്. കാരണം, ആ സിനിമയും സൗഹൃദങ്ങളിൽ നിന്നുണ്ടായതാണ്. ഒരു സിനിമ കൂടി അങ്ങനെ ചെയ്തുകൂടേ എന്ന ചിന്തയിൽ നിന്നാണ് ‘ഫാൻസിഡ്രസി’ലേക്ക് എത്തിയത്. ‘ഇളയരാജ’ അല്പം സീരിയസ് വിഷയമാണു കൈകാര്യം ചെയ്തതെങ്കിൽ ‘ഫാൻസിഡ്രസ്’ നർമത്തിലൂടെയാണു കഥ പറയുന്നത്. കാരണം, തമാശ അവതരിപ്പിക്കുന്ന ഒരാർട്ടിസ്റ്റ് എന്ന നിലയിൽ ആയിരുന്നല്ലോ ജനങ്ങൾ കുറച്ചുകാലം എന്നെ കണ്ടുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത സിനിമ ഹ്യൂമർ പശ്ചാത്തലത്തിലാവണം എന്നും ആഗ്രഹമുണ്ടായിരുന്നു.
ഈ പ്രോജക്ട് തന്നെ തെരഞ്ഞെടുക്കാനുള്ള പ്രചോദനം..?
എനിക്കു പറ്റിയ കഥകൾ വളരെ അപൂർവമായേ കിട്ടാറുള്ളൂ. അത്തരത്തിലുള്ള ഒരു കഥ കിട്ടിയപ്പോൾ അതു സിനിമയാവണം എന്ന് അതിയായ ആഗ്രഹമുണ്ടായി. ഈ കഥയിൽ ഒരു കൗതുകമുണ്ട്. എനിക്കു മാത്രമേ അതു ചെയ്യാൻ പറ്റുകയുള്ളൂ. അതിന്റെ ഹ്യൂമർ എലമെന്റ് കുട്ടികളും എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ളതുമാണ്.
മേക്കോവർ സാധ്യത ഉപയോഗിച്ചുകൊണ്ട് എന്നിലെ നടനെ കുറേക്കൂടി മെച്ചപ്പെടുത്താനാകുന്ന കഥാപാത്രമെന്നും തോന്നി. ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്താൽ മാത്രമേ അതു നടക്കുകയുള്ളൂ എന്ന് ബോധ്യം വന്നതുകൊണ്ടാണ് അതിനുവേണ്ടി ഇറങ്ങിത്തിരിച്ചത്.
പച്ചക്കുതിര,മൈ ബിഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഇതിനു സാമ്യമുണ്ടോ...?
അത്തരം കഥാപാത്രങ്ങളുമായി ഒരു സാമ്യവുമില്ലാത്ത, എന്നാൽ ബുദ്ധിയുറയ്ക്കാത്ത എന്ന ഏരിയയിൽ മാത്രം അവിടവിടെ സാമ്യം തോന്നുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ് ഇതിൽ. ഒരുപക്ഷേ, അതിനുത്തരം സിനിമ തരും.
‘ഫാൻസിഡ്രസ്’എന്ന സിനിമ പറയുന്നത്..?
ഇതു രണ്ടു ചെറുപ്പക്കാരുടെ കഥയാണ്. അവർ ഗോവയിൽ താമസമാക്കിയ വ്യത്യസ്തരായ രണ്ടു മലയാളി സുഹൃത്തുക്കളാണ്. ചെറിയ ചെറിയ തട്ടിപ്പുകളുമായി ഗോവയിൽ നിന്ന് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ അവർ കേരളത്തിലേക്കു വരുന്നതാണു കഥ. കേരളത്തിലെ ഒരു വില്ല പ്രോജക്ടിൽ നടക്കുന്ന രസാവഹമായ, ഹ്യൂമറസായ ഒരു കഥാഗതിയിലാണു പിന്നീടു സിനിമ.
ഫാൻസിഡ്രസിലെ കഥാപാത്രങ്ങളെക്കുറിച്ച്...?
ഞാൻ, ഹരീഷ് കണാരൻ, ശ്വേതാമേനോൻ, കലാഭവൻ ഷാജോണ്‍, സൗമ്യമേനോൻ എന്നിവരാണ് ഈ സിനിമയിലെ അഞ്ചു പ്രധാന കഥാപാത്രങ്ങളാകുന്നത്. ഹരീഷ് കണാരനും ഞാനുമാണ് സുഹൃത്തുക്കളായി വേഷമിടുന്നത്. വില്ലയിലെ മറ്റു കഥാപാത്രങ്ങളായി ഇന്നു മലയാള സിനിമയിൽ ഹ്യൂമർ കൈകാര്യം ചെയ്യുന്ന പാഷാണം ഷാജി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, പൊന്നമ്മ ബാബു, തെസ്നിഖാൻ, ജെമിനി തുടങ്ങി ഇരുപതിനടുത്ത് ആർട്ടിസ്റ്റുകൾ വരുന്നു.
ബാലയാണ് ഈ സിനിമയിൽ പ്രധാനപ്പെട്ട ഒരു നെഗറ്റീവ് റോൾ ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരുകാലത്തു ഗംഭീര കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ബാലു ചക്രവർത്തിയുടെ ആദ്യ മലയാള സിനിമ യാണു ഫാൻസിഡ്രസ്. ജയൻ ചേർത്തല, മജീദിക്ക, സുധീർ കരമന തുടങ്ങി വ്യത്യസ്തമായ ഒരു കാസ്റ്റിംഗാണ് ഈ സിനിമയിൽ.
ഫാൻസിഡ്രസിന്റെ കഥ രൂപപ്പെട്ടത്..?
രണ്ടു വർഷം മുന്‍പ് രഞ്ജിത് സ്കറിയയാണ് ഈ കഥ എന്നോടു പറഞ്ഞത്. പിന്നീടു പലതവണ ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ച് കഥവഴി മിനുക്കി. പിന്നീട് ഞങ്ങൾ ഒന്നിച്ചിരുന്നു തിരക്കഥയെഴുതി. അതിൽ ഏറെ പൊളിച്ചെഴുത്തുകൾ നടത്തി പലതവണ അപ്ഡേറ്റ് ചെയ്ത് ഫുൾപഞ്ച് ഹ്യൂമറിൽ എത്തിച്ചു. തിരക്കഥ അല്പം ലഘൂകരിച്ച് മലയാളത്തിന്റെ ബജറ്റിലേക്കു കൊണ്ടുവന്നു. ഏറെ പരീക്ഷണങ്ങൾക്കു ശേഷമാണ് ഈ സിനിമ സംഭവിച്ചത്.
ഹരീഷ് കണാരന്റെ കഥാപാത്രം..?
ഹരീഷ് കണാരൻ ആദ്യമായിട്ടാണ് ഒരു സിനിമയിൽ മെയിൻ കഥാപാത്രമായി മുഴുനീള വേഷം ചെയ്യുന്നത്. നായകൻ എന്നു പറയാവുന്ന തരത്തിലുള്ള നായകതുല്യമായ കഥാപാത്രം. എന്റെ കഥാപാത്രത്തോടും മറ്റു മൂന്നു പേരുടെയും കഥാപാത്രങ്ങളോടും തുല്യമായ വേഷം.
ഫാൻസിഡ്രസിൽ ആരാണു നായകൻ..?
ഇതിൽ ഞാനൊരു നായകനാണ്. ഷാജോണ്‍ മറ്റൊരു നായകനാണ്. ഹരീഷ് കണാരൻ ഒരു നായകനാണ്. ശ്വേതാമേനോൻ ഒരു നായികയാണ്. സൗമ്യ മേനോൻ മറ്റൊരു നായികയാണ്. ഒരാൾക്കു മാത്രം അങ്ങനെയൊരു നായകപദവി കൊടുക്കാനാവില്ല. വാസ്തവത്തിൽ ഇതിന്റെ കഥ തന്നെയാണു ഹീറോ. എന്റെ കഥാപാത്രത്തെക്കുറിച്ചു ഡീറ്റയിൽ ചെയ്താൽ അതിന്റെ ത്രിൽ നഷ്ടമാകും എന്നതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ല. അതിന്റെ ഉത്തരം സിനിമ തരും.
ചിരിയുടെ രസക്കൂട്ടു തന്നെയാവും സിനിമ. സ്ളാപ്റ്റിക് ആയോ ഏറെ കൗണ്ടറുകളിലൂടെയോ അല്ലാതെ തിരക്കഥയുമായി ചേർന്നുപോകുന്ന തരത്തിലാണു ഹ്യൂമർ വരുന്നത്. അവിടവിടെയായി മൈന്യൂട്ടായ ചില സംഭാഷണങ്ങൾ, ചില എക്സ്പ്രഷനുകൾ...അത്തരത്തിലാണ് ഹ്യൂമർ കൊണ്ടുവരുന്നത്.
കൗതുകമുണർത്തുന്ന ഗെറ്റപ്പിനു പിന്നിൽ..?
ഏറെ തലപുകച്ചുണ്ടാക്കിയ ഒരു ഗെറ്റപ്പാണത്. ഇത്രയും നാളത്തെ സിനിമാജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിന്റെ ഗെറ്റപ്പിനായും ഇത്രയേറെ പ്രയത്നവും സമയവും എടുത്തിട്ടില്ല. അഞ്ചുമാസം ഈ ഗെറ്റപ്പിനു പിന്നാലെയായിരുന്നു. ഗോവയിലെ കഥാഗതിയിൽ എനിക്കു മറ്റൊരു ഗെറ്റപ്പാണ്. ഗോവൻ ഗെറ്റപ്പ് അഴിച്ചുവച്ചതിനു ശേഷമേ ഈ ഗെറ്റപ്പിലേക്ക് എത്താനാകുമായിരുന്നുള്ളൂ.
മറ്റൊരു ഗെറ്റപ്പാണ് ആദ്യം ആലോചിച്ചത്. തല മൊട്ടയടിച്ചു നോക്കി. എങ്കിലും ഉദ്ദേശിച്ച ഗെറ്റപ്പിലേക്ക് എത്തിയില്ല. ഏറെ മേക്കപ്പ് ടെസ്റ്റുകൾ നടത്തി. പല്ലിലും കണ്ണിലുമൊക്കെ പലപല പരീക്ഷണങ്ങൾ നടത്തി ഏറെ മേക്കോവറുകൾ ചെയ്ത ശേഷമാണ് തൃപ്തികരമായ ഈ ഗെറ്റപ്പിൽ എത്തിയത്. അതിനെത്തുടർന്ന് ആദ്യം ഒരു സ്ഥലത്തു നമ്മൾ ഷൂട്ട് ചെയ്തത് പുതിയ ഗെറ്റപ്പിൽ റീഷൂട്ട് ചെയ്യേണ്ടിവന്നു.
സംസ്ഥാന പുരസ്കാര ജേതാവ് റോണക്സ് സേവ്യറിനു കിട്ടിയ ഏറ്റവും വലിയ ടാസ്കായിരുന്നു ഈ ഗെറ്റപ്പ്. പലരും കൈവച്ചിട്ടു നടക്കാത്ത കാര്യമാണ് റോണക്സ് വിജയത്തിലെത്തിച്ചത്.
ഫാൻസിഡ്രസ് ഒരു സന്പൂർണ ഫണ്‍ സിനിമയാണോ...?
രസിച്ചു കാണാവുന്ന സിനിമയായിരിക്കും ഫാൻസിഡ്രസ്. ഇതിൽ ഒരു സസ്പെൻസ് ത്രില്ലുണ്ട്. ആ ത്രിൽ നിലനിർത്തിക്കൊണ്ടാണ് ഹ്യൂമർ കടന്നുവരുന്നത്. ഒരു സെക്കൻഡ് പോലും ടൈം ലാഗ് വരാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പെർഫോമൻസും പ്രസന്റേഷനുമാണ് എല്ലാ ആർട്ടിസ്റ്റുകളും നല്‍കിയിരിക്കുന്നത്.
രതീഷ് വേഗ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് മറ്റൊരു ഹൈലൈറ്റ്. മൂന്നു പാട്ടുകളുണ്ട്. കുട്ടികൾക്കും യൂത്തിനുമൊക്കെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള അടിപൊളിപാട്ടുകൾ. ജോതിഷ് ടി. കാശി എഴുതി നിരഞ്ജ് സുരേഷ് പാടിയ ഉള്ളിലെ ‘മോഹം കുന്നോളം...’, സന്തോഷ് വർമ എഴുതി വിജയ് യേശുദാസ് പാടിയ ‘ആട്ടം, മാറാട്ടം...’എന്നീ പാട്ടുകൾ യൂട്യൂബിൽ റിലീസായിട്ടുണ്ട്.
മൊത്തത്തിൽ ഒരു ഫണ്‍ പാക്ക് മൂവിയാണിത്. കൗതുകത്തിനു വേണ്ടി ഒരു സിനിമ എന്നതിനപ്പുറം മികച്ച ടെക്നിക്കൽ സപ്പോർട്ടോടെ ചെയ്ത സിനിമയാണിത്. വി. സാജനാണ് എഡിറ്റിംഗ് നിർവഹിച്ചത്. ഛായാഗ്രഹണം പ്രദീപ് നായർ. ‘ജോസഫ്’വിതരണം ചെയ്ത ഷോബിസ് സ്റ്റുഡിയോസാണ് ഇതിന്റെ വിതരണം.
മേക്കപ്പ് തന്നെയായിരുന്നോ പ്രധാന ചലഞ്ച്...?
മേക്കപ്പ് പോലെ തന്നെ ചലഞ്ചായിരുന്നു കോസ്റ്റ്യൂം സെലക്ഷനും. പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കു വസ്ത്രാലങ്കാരം നിർവഹിച്ച അരുണ്‍ മനോഹറാണ് ഈ ചിത്രത്തിനും കോസ്റ്റ്യൂസ് ഒരുക്കിയത്. എന്റെ കാരക്ടറിനു കുട്ടിത്തം തോന്നണം, ഹ്യൂമർ തോന്നണം, ഫിഗർ ക്യൂട്ട് ആയിരിക്കണം. എന്റെ പ്രായം ഫീൽ ചെയ്യാത്ത തരത്തിലുള്ള കോസ്റ്റ്യൂംസായിരുന്നു ആവശ്യം. തീരെ ചെറിയ കുട്ടികളുടെ ഡ്രസുകൾ എനിക്കു പറ്റുമായിരുന്നില്ല. ഒടുവിൽ, മലപ്പുറത്തെ സുമിക്സ് എന്ന കന്പനി എനിക്കു വേണ്ടി ബ്രാൻഡഡ് കോസ്റ്റ്യൂംസ് ചെയ്തുതന്നു.
ഇതിലെ എന്റെ കാരക്ടർ മേക്കോവറിനു ഫാൻസിഡ്രസ് എന്ന കല നന്നായി ഉപയോഗപ്പെടുത്തി. ഫാൻസി ഡ്രസിന് ഏറ്റവും ആവശ്യമുള്ളതു മേക്കപ്പും കോസ്റ്റ്യൂമും തന്നെയാണ്. ഫാൻസിഡ്രസ് എന്ന ടൈറ്റിൽ അങ്ങനെയും ഈ സിനിമയ്ക്കു യോജ്യമാകുന്നു. മാത്രമല്ല, ഇതിലെ പല കഥാപാത്രങ്ങളും തിരക്കഥ പ്രകാരം പ്രച്ഛന്നവേഷങ്ങളിൽ വരുന്നുമുണ്ട്.
ശ്വേതമേനോനെ പരിഗണിച്ചതിനു പിന്നിൽ...?
ആ വേഷം ചെയ്യേണ്ടത് കുറച്ചു മെച്വറിറ്റിയുള്ള ആർട്ടിസ്റ്റായിരിക്കണം. എന്നെ എടുത്തു കൈകാര്യം ചെയ്യാൻ മടിയില്ലാത്ത ഒരു ആർട്ടിസ്റ്റായിരിക്കണം. ഓഡിയൻസിന് അതു കാണുന്പോൾ വൾഗാരിറ്റി ഫീൽ ചെയ്യാതെ ക്യൂട്ട്നെസ് തോന്നണം. അതിനു തയാറായ നടി എന്ന നിലയിലാണു ശ്വേത മേനോനെ പരിഗണിച്ചത്.
താൻ ചെയ്യുന്ന കഥാപാത്രങ്ങളോടു 100 ശതമാനം ആത്മാർഥതയുള്ള ഒരു നടിയാണു ശ്വേത. ആർട്ടിസ്റ്റെന്ന രീതിയിലുള്ള അവരുടെ നല്ല ഇമേജ് മാക്സിമം ഉപയോഗപ്പെടുത്താമെന്നും കരുതി. മാത്രമല്ല ആ കഥാപാത്രം നല്ല കൈയടക്കത്തോടെ ചെയ്യേണ്ടതുമാണ്. അതുകൊണ്ടുകൂടിയാണ് ശ്വേതയെത്തന്നെ ഏൽപ്പിച്ചത്.
ഷാജോണിന്റെ കഥാപാത്രത്തെക്കുറിച്ച്..?
ഷാജോണ്‍ ഒരുപാടു പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇതിലും പോലീസുകാരൻ തന്നെയാണ്. ഭാര്യയ്ക്കു ചെറിയ ശാരീരിക അസ്വസ്ഥത വന്നാൽ പോലും ലീവെടുത്തു ഭാര്യയെ ശ്രദ്ധിക്കുന്ന ഭർത്താവാണ് ഷാജോണിന്റെ കഥാപാത്രം. ലോംഗ് ലീവിലാണ്. അതുകൊണ്ടുതന്നെ ഈ പടത്തിൽ ഷാജോണ്‍ പോലീസ് കോസ്റ്റ്യൂം ഉപയോഗിച്ചിട്ടില്ല. പോലീസ് വേഷമണിയാതെ ഷാജോണ്‍ പോലീസായി അഭിനയിച്ച സിനിമയാണിത്. നല്ല സ്റ്റൈലൻ പോലീസുകാരൻ!
നിർമാതാവിന്റെ റോൾ നല്കുന്നതു സംതൃപ്തിയാണോ വെല്ലുവിളികളാണോ..?
സംതൃപ്തിയുമുണ്ട്, വെല്ലുവിളികളുമുണ്ട്. സിനിമയിൽ ഏതു ജോലി ചെയ്യുന്പോഴും അതു നന്നായി എൻജോയ് ചെയ്തു തന്നെയാണ് ചെയ്യാറുള്ളത്. ഓരോ ജോലി ചെയ്യുന്പോഴും അതിന്റേതായ വ്യത്യസ്ത അനുഭവങ്ങളും വരുന്നുണ്ട്. ഡയറക്ടർ ആയിരുന്നപ്പോൾ കിട്ടിയതിനേക്കാൾ 100 മടങ്ങ് നല്ല അനുഭവങ്ങളും അതുപോലെതന്നെ മോശമായ അനുഭവങ്ങളും പ്രൊഡ്യൂസർ എന്ന നിലയിൽ കിട്ടുന്നുണ്ട്. അതൊക്കെ അർഹിക്കുന്ന തരത്തിൽ തന്നെ എൻജോയ് ചെയ്യുന്നുണ്ട്.
അടുത്ത പ്രോജക്ടുകൾ..?
ഈ സിനിമ ഞങ്ങളുടെ കന്പനി തന്നെ തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏതു നാട്ടിൽ വച്ചാലും വിൽക്കാൻ പറ്റുന്ന ഒരു സബ്ജക്ടാണിത്. പുതിയ പല കഥകളും ഇടയ്ക്കു കേൾക്കുന്നുണ്ട്. എങ്കിലും ഈ സിനിമയുടെ റിസൾട്ട് അറിഞ്ഞതിനുശേഷമാവും അടുത്ത കാൽവയ്പ്. കാരണം, പ്രൊഡക്ഷനും ഈ സിനിമയും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇതു ഫലപ്രാപ്തിയിലെത്തിച്ച ശേഷമാവും അഭിനയവും സംവിധാനവുമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുക. ഇപ്പോൾ, മനസു നിറയെ ഈ സിനിമ മാത്രം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top