Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഇർഷാദിന് കവിതകളോട് പ്രണയം...
Saturday, August 21, 2021 3:33 AM IST
വലിയ സത്യങ്ങളെ ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലങ്ങളാണ് കവിതകള്‍. അനുഭവങ്ങളെ കടഞ്ഞെടുത്ത് കുറുക്കിയും കൂര്‍പ്പിച്ചും ജീവിതദര്‍ശനങ്ങളെ കവിത പ്രകടമാക്കുന്നു. ഇക്കാലത്ത് കവിതയെഴുതുന്നവര് നിരവധിയുണ്ടെങ്കിലും ശക്തമായ ഉച്ചാരണശൈലികൊണ്ടും സ്ഫുടതകൊണ്ടും ശ്രോതാക്കളിലേക്കു പകരുന്ന മാന്ത്രികത പലപ്പോഴും പ്രകടമാകുന്നില്ല. കവി മധുസൂദനന്‍നായര്‍ നാറാണത്തു ഭ്രാന്തനും അഗസ്ത്യഹൃദയവും പാടിയപ്പോള്‍ മലയാളക്കരയുടെ ചുണ്ടുകളും ഇന്നലെകളില്‍ അതേറ്റു പാടി. പിന്നീട് അനില്‍ പനച്ചൂരാനും മുരുകന് കാട്ടാക്കടയുമെല്ലാം തങ്ങളുടെ കവിതകളെ സമൂഹത്തിനു മുന്നില്‍ പാടി തെളിഞ്ഞവരാണ്. ഇവരില്‍നിന്നും വിഭിന്നമാണ് നടന് ഇര്‍ഷാദിന്റെ കവിതാ പാരായണം. “ഞാന്‍ കവിയല്ല, ചലച്ചിത്രനടന്‍ മാത്രമാണ്. എന്റെ താല്‍പര്യംകൊണ്ടു സമകാലികരായ കവികളുടെ ഹൈക്കു കവിതകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്” ഇര്‍ഷാദ് പറയുന്നു. കവിതകളോടുള്ള ഇര്‍ഷാദിന്റെ പ്രണയം കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ലോക്ഡൗണില്‍ സമൂഹ മാധ്യമങ്ങളില്‍ കാച്ചിക്കുറുക്കിയ കവിതകളുടെ അവതരണവുമായി അദ്ദേഹം എത്തി. കവിതയിലെ തന്റെ ഇഷ്ടാനുഭവങ്ങളെക്കുറിച്ച് ഈ ഓണക്കാലത്ത് ഇര്‍ഷാദ് തുറന്നു പറയുന്നു...
വായനയുടെ ലോകത്തേക്ക്
ബാല്യത്തില്‍ കവിതയുടെ വലിയ ലോകത്തേക്ക് എന്നെ ആകര്‍ഷിച്ചത് കുഞ്ഞുണ്ണി മാഷാണ്. അദ്ദേഹത്തിന്റെ ചെറു കവിതകളുടെ ലാളിത്യം വാക്കുകള്‍ക്കതീതമാണ്. ഹായി ഠായി മിഠായി, പൂച്ച നല്ല പൂച്ച... തുടങ്ങിയ ഒരുപിടി കവിതകളിലൂടെ കുട്ടികളെ ആകര്‍ഷിക്കാനുള്ള രസതന്ത്രം അദ്ദേഹത്തിന്റെ രചനയിലുണ്ടായിരുന്നു. അവിടെനിന്നാകാം കവിതയോടുള്ള എന്റെ പ്രേമവും ജനിക്കുന്നത്. ചെറുപ്പകാലം മുതല്‍ വീട്ടിലുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും കവിതകള്‍ വായിക്കാനും കുടുംബാംഗങ്ങള്‍ ചേര്‍ന്നെഴുതുന്ന കയ്യെഴുത്തു മാസികയില്‍ കവിതകള്‍ എഴുതുവാനുമുള്ള അവസരമുണ്ടായിരുന്നു. അന്നു ഞാനെഴുതിയ കവിതകള്‍ കുഞ്ഞുണ്ണി മാഷിനു അയച്ചുകൊടുത്തു. അദ്ദേഹം അതു തിരുത്തുകള്‍ വരുത്തി തിരികെ അയച്ചുതന്നു. ഒരുപാട് കാലം നിധിയായി അതു കാത്തുസൂക്ഷിച്ചിരുന്നെങ്കിലും കാലാന്തരത്തില്‍ എവിടെയൊക്കെയോ നഷ്ടമായി.
കവിതകളോട് ഇഷ്ടം
കവിതകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു കവികളായ വീരാന്‍കുട്ടിയും പി.പി. രാമചന്ദ്രനും രാമനും ഗോപീകൃഷ്ണനുമൊക്കെയാണ് കാരണമായത്. കുറച്ചു വരികളിലൂടെ ലാളിത്യവും ലാവണ്യവും നുരപൊന്തും വിധത്തിലുള്ള ഇവരുടെ കവിതകള്‍ പുതിയൊരു ഭാവനാ ലോകത്ത് എന്നെ തളച്ചിട്ടു.
മണ്ണിനടിയില്‍ വേരുകള്‍ കൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
അകറ്റി നാം നട്ട മരങ്ങള്‍...
പ്രണയമില്ലെങ്കില്‍ ഉടലിനെപോലൊരു
കടുപ്പമാം മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയെന്നാകിലും
ശില്പമാവുകയില്ല തീരെ...
എന്ന വീരാന്‍ കുട്ടിയുടെ കവിതാ ലോകം എത്ര ശ്രേഷ്ഠമാണ്. വാക്കുകളിലൂടെ അത് കടന്നു ചെല്ലുന്നത് ഹൃദയാന്തരങ്ങളിലേക്കാണ്.
പോകുമ്പേഴെല്ലാം കൊണ്ടു പോകണം
എന്തിനാണ്?
ഒരു മൂലയില്‍ ഒരു ഓര്‍മയായി ചാരിവെക്കാന്‍...
എന്നു റഫീഖ് അഹമ്മദ് പാടുമ്പോള്‍ ഹൈക്കു കവിതകളുടെ ഭംഗി നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. വാക്കുകളുടെ അന്തരാര്ഥങ്ങളെ തിരിച്ചറിഞ്ഞ് കവിതകള്‍ ചൊല്ലുമ്പോള്‍ ഞാനനുഭവിക്കുന്നത് ആത്മീയാനന്ദമാണ്.
സമൂഹ മാധ്യമങ്ങളില്‍
ഹൈക്കു കവിതകളോടുള്ള മോഹം എഴുത്തിലേക്ക് എന്നെയും എത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ മുമ്പ് ചെറു കവിതകള്‍ അച്ചടിച്ചു വന്നിരുന്നു. എങ്കിലും എഴുത്ത് അങ്ങനെ നടക്കില്ല. പിന്നെ, എനിക്കിഷ്ടമുള്ള കവിതകള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്. എന്റെ ഇഷ്ടം അറിഞ്ഞ സുഹൃത്തുക്കളാണ് കവിതകള്‍ക്കു മാത്രമായി ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്ന കാര്യം പറഞ്ഞത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന തോന്നലാണ് എന്നേയും അതിലേക്കാകര്‍ഷിച്ചത്. പോയ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്താണ് കേച്ചേരിപ്പുഴ എന്ന പേരില്‍ ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. എന്റെ ജന്മസ്ഥലം കേച്ചേരിയാണ്. യൂസഫ് അലി കേച്ചേരിയുടെ ഒരു കവിതയാണ് കേച്ചേരിപ്പുഴ. അതാണ് കവിതകളുടെ ലോകത്തിന് കേച്ചേരിപ്പുഴ എന്ന പേര് നല്‍കിയത്. ഇപ്പോഴും സിനിമകളുടെ ഒഴിവുകളില്‍ കവിതകള്‍ ആലപിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.
ഗദ്യ കവിതകളില്‍ പ്രിയം
ഗദ്യ കവിതകളോടായിരുന്നു ഇഷ്ടം. പാടാനറിയില്ല എന്ന തോന്നലാകാം കവിത ചൊല്ലുന്നതിനോട് കൂടുതല്‍ പ്രിയം തോന്നിപ്പിച്ചത്. ചില കവിതകള്‍ പകരുന്ന അനുഭൂതി വളരെ വലുതാണ്. ഒരു കവിത ചൊല്ലുമ്പോള്‍, അതു ഹൃദയത്തിന്റെ ആഴങ്ങളിലേക്കെത്തുമ്പോള് സിനിമയില്‍ നല്ല ഒരു കഥാപാത്രത്തയോ ഒരു നല്ല സന്ദർഭം അവതരിപ്പിച്ചതിന്റെയോ നിര്‍വൃതിയിലേക്കു ഞാനും എത്തുന്നു. പലവിധങ്ങളായ മനോവ്യാപാരങ്ങളിലൂടെയാണ് ഓരോ കവിതയും സഞ്ചരിക്കുന്നത്. വി.ടി. ജയദേവന് മാഷിന്റെ അവളുടെ ആള് എന്ന കവിതയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടേയും ഉള്ളിലേക്കാണ് നമ്മളും എത്തുന്നത്.
കല്യാണ രാത്രിയില്‍
പലതും പറയുന്ന കൂട്ടത്തില്‍
അവള് പറഞ്ഞു,
എനിക്കൊരു പ്രണയമുണ്ട്.
...
കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ, വഴിയില്‍ മറ്റവന് കാത്തുനില്ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.
വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല
...
പ്രണയത്തിനും ദാമ്പത്യത്തിനും അപ്പുറം പൊതുബോധത്തിന്റെ ചരടില്‍ കൂട്ടിക്കെട്ടിയ ബന്ധങ്ങളുടെ സൗകുമാര്യതയിലേക്ക് അനുവാചകരെ ഈ കവിത എത്തിക്കുന്നു. ഒരു കഥ പറയുന്ന രീതിയില്‍ പല ജീവിതങ്ങളാണ് കവിതയിലൂടെയും പറയുന്നത്. നടന് എന്ന നിലയില്‍ ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരിലേക്കു പ്രതിഷ്ഠിക്കുന്നതുപോലെയാണ് കവിതയിലൂടെ മറ്റൊരു ജീവിതം എന്നിലേക്കെത്തുന്നത്. ഒരു കലാകാരന് എന്ന നിലയില്‍ അത് എന്നില്‍ നിറയ്ക്കുന്ന ആത്മനിര്‍വൃതിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എസ്. ജോസഫിന്റെ ജീവിതം ഇങ്ങനെയും എന്ന കവിതയിലേക്കു നോക്കുമ്പോള്‍ എന്റെ ജീവിതവുമായി അതു ചേര്‍ന്നു നില്‍ക്കുന്നതാണ്.
കലയ്ക്കായി ജീവിക്കുക
സ്നേഹം ഒളിച്ചു കടത്തുക
ഉല്‍ക്കകള്‍ കൂട്ടിമുട്ടുന്നതുപോലെ ചുംബിക്കുക
ഒരു റസ്റ്റൊറന്റില്‍ അന്യഭാഷയിലെ
വിഷാദ ഗാനങ്ങള്‍ കേട്ടിരിക്കുക
ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയയക്കുവാന്‍
റയില്‍വേ സ്റ്റേഷനിലെത്തുക
ഒരു പുഞ്ചിരി മാത്രം പാളത്തിലെറിഞ്ഞ്
തിരിച്ചു പോരുക
മകരക്കുളിരില്‍ തീ കായുക
രാത്രി പുതച്ച് ഉറങ്ങുക.
കാട്ടരുവിയിലൂടെ കല്ലില്‍ ചവിട്ടി നടന്ന്
ഈറ്റ വെട്ടാന്‍ പോവുക
മരുന്നു പറിക്കുന്ന ഒരു അമ്മയോടൊപ്പം
ഭൂമിയുടെ മണങ്ങളില് ഇറങ്ങുക.
മലഞ്ചെരിവിലൂടെ ഒരു കാറില്‍ ഒഴുകുക
താഴ്വര നോക്കി കരയുക
ആകാശത്തിനു കീഴില്‍ എവിടെങ്കിലും
പ്രിയപ്പെട്ടൊരാള്‍ ജീവിക്കുന്നുവെന്ന് സന്തോഷിക്കുക
ഇന്നലെ, കൂട്ടുകാരനോടാപ്പം തുറയില്‍ പോയി
പുഴയില്‍ പരുന്തുകള്‍ മീന്‍ പിടിക്കുന്നത്
നോക്കി നില്ക്കുകയാണിപ്പോള്.
എത്ര ലളിതമാണ് ജീവിതം. ഇതു വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭൂതി മറ്റൊരാള്‍ക്കും ചൊല്ലി പകരുമ്പോള്‍ ദൈവിക സ്പര്‍ശം സാന്നിധ്യമാകുന്നു. പല കവികളും ഞാന്‍ കവിത ഭാവപൂര്‍ണിമയോടെ ചൊല്ലുന്നു എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ആനന്ദം പകരുന്നു. കവിത എഴുതുമ്പോള്‍ അവര്‍ കാവ്യരൂപത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു നടന് എന്ന നിലയില്‍ കവിത ചൊല്ലുമ്പോള്‍ അതിന്റെ വൈകാരിക തലങ്ങളിലൂടെ എനിക്ക് സഞ്ചരിക്കാനാകുന്നുണ്ട്. ഭാഷയിലൂടെ ആശയത്തിന്റെ ഭാവം പ്രകടമാക്കുമ്പോള്‍ ശബ്ദത്തിലൂടെ പകരുന്നതിനു പല കവികള്‍ക്കും പരിമിതികളുണ്ട്. നടന് എന്ന നിലയില്‍ ഒരു പുതിയ കഥാപാത്രത്തെ സ്വീകരിക്കുന്നതു പോലെ കവിതകളും എനിക്ക് സ്വീകരിക്കാനും ആസ്വദിക്കാനും സാധിക്കുന്നു. ജീവിതങ്ങളുടെ വൈകാരിക താളമാണ് കവിതകള്‍. അതു അടുത്തറിയുന്നത് നടന് എന്ന നിലയില്‍ എനിക്കും ഒരു പാഠമോ വ്യായാമമോ പോലെയാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top