HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
വിസ്മയകാന്താര
Monday, October 6, 2025 9:21 AM IST
പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളുമായി കന്നഡ മെഗാഹിറ്റ് "കാന്താര'യുടെ പ്രീക്വല്‍ "കാന്താര -എ ലെജന്‍ഡ്-ചാപ്റ്റര്‍ വണ്‍' തിയറ്ററുകളില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഋഷഭ് ഷെട്ടിതന്നെ കഥാനായകന്. കെജിഎഫ്, സലാര്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ പ്രശസ്തമായ ഹോംബാലെ ഫിലിംസാണു നിര്‍മാണം. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
"കാന്താരയ്ക്കു മുന്നേ എന്താണു നടന്നതെന്നു പറയുന്ന സിനിമയാണിത്. പക്ഷേ, കാന്താര വേള്‍ഡില്‍ തന്നെയാണ് ഈ സിനിമയുടെയും അന്വേഷണങ്ങള്‍. കര്‍ണാടകയിലെ കദംബ രാജവംശത്തിന്റെ ഭരണകാലമാണ് പശ്ചാത്തലം. സ്വേച്ഛാധിപതിയായ രാജാവും കാന്താരയിലെ ഗോത്രവര്‍ഗക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.'-പ്രമോഷന് പരിപാടിയില്‍ ഋഷഭ് ഷെട്ടി പറഞ്ഞു.
വിശ്വാസപ്പിറവി തേടി കാന്താരയെന്ന നിഗൂഢ വനത്തിലെ ഗോത്രവാസികളുടെ നായകനാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന ഈശ്വരന്റെ രക്ഷാകവചമുള്ള ബെർമയെന്ന വീരപുരുഷൻ. ഏതാണ്ട് 1500 വർഷം മുന്‍പുള്ള കാന്താരയും സമീപനാടായ ബാംഗ്രയുമാണ് കഥാപശ്ചാത്തലം.
നാല്, അഞ്ച് നൂറ്റാണ്ടുകളിലെ കഥയായതിനാല്‍ ഈ സിനിമയ്ക്കു റഫറന്സുകളില്ലായിരുന്നുവെന്ന് ഋഷഭ്. കാന്താരയിലെ വിശ്വാസങ്ങളുടെ ഉദ്ഭവം. അതാണു സിനിമ തേടുന്നത്. "വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ചര്‍ച്ചകളില്‍ രൂപപ്പെട്ടതുമൊക്കെ വെവ്വേറെ ചിന്തകള്‍. തിരക്കഥയൊരുക്കുന്നതിനു മുന്നോടിയായി ദൈവ നര്‍ത്തകര്‍, ഈ രംഗത്തെ ഗവേഷകര്‍ എന്നിവരുമായി സംസാരിച്ചു. അനിരുദ്ധ് മഹേഷ്, ഷനീല്‍ ഗൗതം എന്നിവരും രചനയില്‍ സഹായികളായി.
ഓരോ കഥാപാത്രത്തിന്റെയും രൂപഭാവങ്ങള്‍ ഡിസൈനറെ ബോധ്യപ്പെടുത്തി, ഓരോ ഫ്രെയിമും സ്കെച്ച് ചെയ്ത്... അങ്ങനെ ടീംവര്‍ക്കിലൂടെ, അരവിന്ദ്, ബംഗ്ലാന്‍, അജനീഷ്, രമേഷ് സി.പി... പ്രതിഭകളുടെ പിന്‍ബലത്തിലാണ് ഈ സിനിമയുണ്ടായത്. ആക്ഷന്‍ കൊറിയോഗ്രഫര്‍ അര്ജുന്രാജാണു സംഘട്ടന രംഗങ്ങളൊരുക്കിയത്. ഇവരെല്ലാവരും ചേര്‍ന്നതാണു കാന്താര'-ഋഷഭ് പറയുന്നു.
ജയറാം, ഗുൽഷൻ, രുക്മിണി വസന്ത്
ബാംഗ്രയിലെ രാജശേഖര രാജാവായി ജയറാമും മകൻ കുലശേഖരനായി ഗുല്‍ഷന്‍ ദേവയ്യയും സ്ക്രീനിലെത്തുന്നു. യുവറാണി കനകവതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നട അഭിനേത്രി രുക്മിണി വസന്ത് നാടക പശ്ചത്തലത്തില്നിന്നാണു സിനിമയിലെത്തിയത്.
പതിമൂന്നാം വയസില്‍ സ്കൂള്‍ നാടകത്തില്‍ അരങ്ങേറ്റം കുറിച്ച രുക്മിണി പിന്നീടു ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സില്‍ നിന്ന് അഭിനയപരിശീലനം നേടി. 2018ല്‍ ബീര്‍ബല്‍ എന്ന കന്നടചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍. ശിവകാര്ത്തികേയന് ചിത്രം മദ്രാസിയില്‍ രുക്മിണി നിർണായക വേഷത്തിലെത്തിയിരുന്നു.
മലയാളത്തിളക്കം
കാന്താരയുടെ സാങ്കേതികമികവിനു പിന്നിലുമുണ്ട് ഒരുപിടി മലയാളികള്‍. ദേശീയപുരസ്കാര ജേതാവ് എം. ആര്. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫർ. രമേഷ് സി.പിയും ശ്രീക് വാര്യരുമാണു കളറിസ്റ്റുകള്. കമ്മാരസംഭവം, കുറുപ്പ്, ലക്കി ഭാസ്കര്‍ തുടങ്ങിയ പീര്യേഡ് സിനിമകളിലൂടെ ശ്രദ്ധേയനായ വിനേഷ് ബംഗ്ലാനാണു പ്രൊഡക്ഷന്‍ ഡിസൈനര്‍.
ഇന്‍ഡസ്ട്രി ഹിറ്റായ ലോകയിലും വര്‍ക്ക് ചെയ്തിരുന്നു. കാന്താര തുടങ്ങിയ ശേഷമാണ് ലോകയുടെ ഭാഗമായതെന്നു ബംഗ്ലാന്‍ പറയുന്നു. "ലോകയില്‍ ആറു മാസവും കാന്താരയില്‍ മൂന്നു വര്‍ഷത്തോളവും. കാന്താര ഷൂട്ട് തുടങ്ങുംമുമ്പ് ഋഷഭ്സാര് അദ്ദേഹത്തിന്റെ നാടു മൊത്തത്തില്‍ എന്നെ കാണിച്ചുതന്നു. പിന്നീടു വളരെ സ്വാഭാവികമായാണ് വര്‍ക്കിലേക്കു കടന്നത്.
ഗ്രാമത്തിനുള്ളിലേക്ക് ഷൂട്ടിംഗ് കാര്യങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബാക്കിയെല്ലാം നമ്മള് ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ലേ. അതിനാല്‍ കാര്യമായ വെല്ലുവിളി തോന്നിയില്ല'- പ്രമോഷൻ പരിപാടിയിൽ ബംഗ്ലാന്റെ വാക്കുകൾ.
അരവിന്ദ് എസ്. കശ്യപ്
കാന്താര പോലെ തന്നെ ചാപ്റ്റര്‍ ഒന്നും നിഗൂഢമായ മറ്റൊരു ലോകമാണു വെളിപ്പെടുത്തുന്നതെന്ന് ഛായാഗ്രാഹകന്‍ അരവിന്ദ് എസ്. കശ്യപ് പറയുന്നു. "സിനിമയുടെ 60 ശതമാനത്തിലേറെ രാത്രിയിലാണു ഷൂട്ട് ചെയ്തത്. ഇടതൂര്‍ന്നതും ഒറ്റപ്പെട്ടതുമായ വനങ്ങളിലായിരുന്നു ചിത്രീകരണം. ഓരോ ദിവസവും പലതരം സംഭവങ്ങളിലൂടെയാണു കടന്നുപോയത്. കാന്താര സമയത്ത് അതൊക്കെ ഭീതിദമായിരുന്നു. പിന്നീടതു പതിവായപ്പോള്‍ അതിനൊടും പൊരുത്തപ്പെട്ടു. ഇത്തവണ കാന്താര ടീം വെല്ലുവിളികളെ ഒന്നിച്ചു നേരിട്ടു'- അരവിന്ദ് പറയുന്നു.
നിഗൂഢതകളുടെ കാട്
ദൈവിക അംശങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്ന മനുഷ്യ-പ്രകൃതി ബന്ധങ്ങളുടെ കാഴ്ചകളാണു കാന്താര. നിഗൂഢമായ കാടിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. ആദിയില്‍ അത് എങ്ങനെയായിരുന്നുവെന്നും അന്ന് എന്താണു സംഭവിച്ചതെന്നും സിനിമ പറയുന്നതായി ഋഷഭ്. "ആദിയില്‍ നമ്മളെല്ലാവരും ആദിവാസികള്‍ തന്നെ. കാട് അല്ലെങ്കില്‍ നദി...ഈ രണ്ടിടങ്ങളില്‍ നിന്നാണു സാംസ്കാരിക വളര്‍ച്ചയുടെ തുടക്കം.
ലോകത്തവിടെയും അത് അങ്ങനെതന്നെയാണ്. അക്കാലത്തെ രാജവംശം, കൊട്ടാരം, ഗോത്രവാസികള്‍ അധിവസിച്ചിരുന്ന ഇടങ്ങള്‍...ഇവയുടെ സൂക്ഷ്മാംശം റിയലിസ്റ്റിക്കായി അവതരിപ്പിക്കണം. അതേസമയം, പ്രേക്ഷകര്‍ക്കു സിനിമാറ്റിക് അനുഭവം ലഭിക്കുകയും വേണം.' മേക്കിംഗിലുടനീളം ഈ ചിന്ത തന്നെയായിരുന്നുവെന്നും ഋഷഭ് വ്യക്തമാക്കി.
അജനീഷ്, ഹരിശങ്കര്‍
അജനീഷ് ലോകനാഥാണ് ആത്മാവില്‍ കൊരുക്കുന്ന പാട്ടുകളും ആവേശജനകമായ പശ്ചാത്തലസംഗീതവുമൊരുക്കിയത്. "അറിയില്ലാ ശിവനേ ഭക്തിപാതകൾ, അറിയുന്നതൊന്നേ ദൈവവാഴ്ത്തുകൾ' എന്ന ശാസ്ത്രീയ സംഗീത പ്രധാനമായ ഗാനം ആലപിച്ചതു യുവ ഗായകന് കെ.എസ്. ഹരിശങ്കര്‍. ഋഷഭ് ഷെട്ടിയുടെ പത്നി പ്രഗതിയാണു വസ്ത്രാലങ്കാരം.
സുരേഷ് മല്ലയ്യയാണു ചിത്രത്തിന്റെ എഡിറ്റര്‍. "ചിത്രീകരണത്തിനിടെ എനിക്കുള്‍പ്പെടെ പരിക്കുകളുണ്ടായി. പുറംലോകത്ത് എന്താണു സംഭവിക്കുന്നതെന്നറിയാതെ വനാന്തരങ്ങളിൽ മൂന്നു വര്‍ഷത്തോളം ആത്മാര്‍പ്പണത്തോടെ നടത്തിയ യാത്ര. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനു 48 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വന്നിട്ടുണ്ട്. '- ഋഷഭ് പറയുന്നു.
കാവല്‍ദൈവം
കാന്താരയിലെ ദൈവക്കോലം പോലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിൽ ഇത്തരം ഒരു കാവല്ദൈവമുണ്ടാകുമെന്ന് ഋഷഭ്. "കേരളത്തില്‍ തെയ്യമുണ്ട്. കര്‍ണാടകയിലെ മംഗളൂരു, കുന്താപുരം തുടങ്ങിയ ഇടങ്ങളിൽ ദൈവക്കോലം. തമിഴ്നാട്ടില്‍ ഗ്രാമദൈവം.
ഞാനൊരു ഭക്തനും വിശ്വാസിയുമാണ്. നമുക്കു മേലേ ഒരു എനര്ജിയുണ്ടെന്നും അതു നമ്മെ സംരക്ഷിക്കുമെന്നുമുള്ള ചിന്ത എല്ലാവരിലുമുണ്ടാകുമല്ലോ. തീര്‍ച്ചയായും കാന്താരയിലും ആ ചിന്തയുണ്ട്. അതില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ടാവാം. നിങ്ങളുടെ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അതിനോട് ആദരവു മാത്രം'- പ്രമോഷൻ പരിപാടിയിൽ ഋഷഭ് ഷെട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കഥ പോലും കേൾക്കാതെ കൈ കൊടുത്തു
1955ല്‍, മെറിലാന്‍ഡ് പി. സുബ്രഹ്മണ്യമാണു മലയാളത്തിലെ ആദ്യ ത്രില്ലര്‍ സിനിമ സിഐ
വിനീത് ഇന്റർനാഷണൽ
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന് ത്രില്‍
ദുര്‍ഗ ആക്ഷൻ കിഡ്
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്ശന്
ജീത്തൂസ് ഇവന്റ്ഫുൾ ത്രില്ലര്‍
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്‍
അന്ന് വെഡിംഗ് സ്റ്റാർ, ഇന്ന് ത്രില്ലിംഗ് സ്റ്റാർ
നടന്, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക
സത്യമായും, സോനുവിന്റെ ഹൃദയകഥ!
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളില
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാ
കഥ പോലും കേൾക്കാതെ കൈ കൊടുത്തു
1955ല്‍, മെറിലാന്‍ഡ് പി. സുബ്രഹ്മണ്യമാണു മലയാളത്തിലെ ആദ്യ ത്രില്ലര്‍ സിനിമ സിഐ
വിനീത് ഇന്റർനാഷണൽ
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന് ത്രില്‍
ദുര്‍ഗ ആക്ഷൻ കിഡ്
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്ശന്
ജീത്തൂസ് ഇവന്റ്ഫുൾ ത്രില്ലര്‍
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്‍
അന്ന് വെഡിംഗ് സ്റ്റാർ, ഇന്ന് ത്രില്ലിംഗ് സ്റ്റാർ
നടന്, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക
സത്യമായും, സോനുവിന്റെ ഹൃദയകഥ!
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളില
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
Latest News
ഡൽഹിയിൽ യുവതി കുത്തേറ്റ് മരിച്ചു; കാമുകൻ അറസ്റ്റിൽ
സമാധാന കരാര്‍ ഒപ്പുവെച്ചു; ഗാസ ഇനി ശാന്തം
സ്ഫോടക വസ്തു എറിഞ്ഞു; പേരാമ്പ്ര സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
തദ്ദേശ തെരഞ്ഞെടുപ്പ്; ഹിയറിംഗ് ബുധനാഴ്ച
ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞു
Latest News
ഡൽഹിയിൽ യുവതി കുത്തേറ്റ് മരിച്ചു; കാമുകൻ അറസ്റ്റിൽ
സമാധാന കരാര്‍ ഒപ്പുവെച്ചു; ഗാസ ഇനി ശാന്തം
സ്ഫോടക വസ്തു എറിഞ്ഞു; പേരാമ്പ്ര സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
തദ്ദേശ തെരഞ്ഞെടുപ്പ്; ഹിയറിംഗ് ബുധനാഴ്ച
ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
">
Top