HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
സിനിമാ നിര്‍മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര്‍ ഹിറ്റ്
Monday, June 6, 2022 12:38 PM IST
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്മാതാക്കളെയാണ് സമീപിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കഥയാണെങ്കിലും പുതുമുഖ എഴുത്തുകാരനായതിനാല്‍ ഇത് സിനിമയാക്കാന്‍ അവരെല്ലാം വിസമ്മതിച്ചു. അങ്ങിനെയാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി തോമസ് പി. മാത്യു പൊട്ടനാനിക്കലിന്റെ അടുത്ത് അഭിജിത്ത് ജോസഫ് എത്തുന്നത്.
ഒരു സിനിമ നിര്‍മിക്കണമെന്നുള്ള അതിയായ മോഹം ചെറുപ്പം മുതലേ മനസില്‍ കൊണ്ടു നടക്കുകയായിരുന്നു തോമസ് പി. മാത്യു. ഇതിനിടയില്‍ മൂന്നു കഥകള്‍ അദ്ദേഹം കേട്ടിരുന്നുവെങ്കിലും അതൊന്നും ഇഷ്ടപ്പെടാത്തതിനാല്‍ ഏറ്റെടുത്തില്ല.
അഭിജിത്തിന്റെ കഥ കേട്ടപ്പോള്‍ തോമസ് പി. മാത്യുവിന് ഏറെ സന്തോഷമായി. നല്ല കഥ. ഒരു സിനിമ കാണും പോലെ അഭിജിത്ത് കഥ അവതരിപ്പിച്ചതോടെ ഇതാകട്ടെ തന്റെ ആദ്യ സിനിമാസംരംഭമെന്ന് അദ്ദേഹം തീരുമാനിച്ചു.
കഥയില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു തോമസിന്. ആ പ്രതീക്ഷ തെറ്റിയില്ലെന്ന് സിനിമ ഇറങ്ങിയശേഷമുള്ള പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍ക്കും നവാഗതര്‍ക്കും എന്നും മുന്‍ഗണന കൊടുക്കുന്ന നടന് ജയസൂര്യയ്ക്കും കഥ ഇഷ്ടമായതോടെ മലയാള സിനിമാലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന ‘ജോണ്‍ ലൂഥര്‍ ' സിനിമ പിറന്നു. അലോന്‍സ ഫിലിംസ് ബാനറില്‍ നിര്‍മിച്ച ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടികഴിഞ്ഞു.
നിര്‍മാതാവും സംവിധായകനും പുതുമുഖം
ജോണ്‍ ലൂഥറിന്റെ നിര്‍മാതാവ് തോമസ് പി. മാത്യുവും കഥാകൃത്ത് കൂടിയായ സംവിധായകന് അഭിജിത്ത് ജോസഫും പുതുമുഖങ്ങളാണ്.രണ്ടു പേരുടെയും ആദ്യ ഉദ്യമം. സിനിമ നിര്‍മിക്കുന്ന കാര്യം വീട്ടുകാരോടും സുഹൃത്തുക്കളോടും തോമസ് പി. മാത്യു പറഞ്ഞു. വീട്ടുകാര്‍ പിന്തുണച്ചുവെങ്കിലും ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ നിരുല്സാഹപ്പെടുത്തി. പുതുമുഖമായ സംവിധായകനെ വച്ച് സിനിമയെടുത്താന്‍ വിജയിപ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു അവരുടെ ഭയം.
എന്നാല്‍ തോമസ് പി. മാത്യുവിന്റെ ആത്മവിശ്വാസം വലുതായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായ അദ്ദേഹം വെല്ലുവിളികളെ അതിജീവിക്കാന്‍ മനസ് പാകപ്പെടുത്തി. പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സിനിമ നിര്‍മിക്കണമെന്ന മോഹം ചെറുപ്പകാലം മുതല്‍ തോമസ് പി. മാത്യുവിനെ ഭരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്ത് കിട്ടിയ പണം കൈയിലുള്ളതിനാല്‍ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. 2019 ജൂലായ് അവസാനത്തില്‍ നടന് ജയസൂര്യയ്ക്ക് അഡ്വാന്‍സ് നല്കി സിനിമാ വര്‍ക്കിന് തുടക്കമിട്ടു.
വെല്ലുവിളിയായി കോവിഡും പേമാരിയും
ജോണ്‍ ലൂഥര്‍ സിനിമയുടെ ഷൂട്ടിംഗിനു വെല്ലുവിളി ഉയര്‍ത്തിയത് കോവിഡും പേമാരിയുമാണ്. 2020 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയി. പ്രൊജക്ട് റദ്ദാക്കുന്ന കാര്യം വരെ ആലോചിച്ചു. എന്നാല്‍ തോമസ് പി. മാത്യുവിന്റെ മനസു തളര്‍ന്നില്ല. സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പത്താം നാള് നായകന് ജയസൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സംവിധായകന് അഭിജിത്തും കോവിഡ് ബാധിച്ച് കിടിപ്പിലായി. ഒരു മാസം ഷൂട്ടിംഗ് നടന്നില്ല.
വാഗമണ്‍, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, വാളാടി, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. കുട്ടിക്കാനത്ത് ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് പേമാരിയും ഉരുള്‍പൊട്ടലും ഉണ്ടായത്. ഇതുകാരണം കുറച്ചു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. 64 ദിവസംകൊണ്ടാണ് ജോണ്‍ ലൂഥറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എട്ടര കോടിയാണ് നിര്‍മാണ ചെലവ്.
ദേവികുളം പോലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ജോണ്‍ ലൂഥര്‍ എന്ന മിടുക്കനായ പോലീസ് ഓഫീസര്‍ നടത്തുന്ന ഒരു കൊലക്കേസ് അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. കൊലപാതകത്തിന്റെ നിഗൂഡതകളിലേക്കിറങ്ങി അന്വേഷണം പുരോഗമിക്കുന്നിനിടയില് ഒരപകടത്തില്‍ ജോണ്‍ ലൂഥറിന് കേള്‍വി നഷ്ടപ്പെടുന്നു. ശ്രവണശേഷി നഷ്ടപ്പെട്ടിട്ടും കേസന്വേഷണമായി ജോണ്‍ ലൂഥര്‍ മുന്നോട്ടുപോകുന്നതാണ് കഥ.
ഷൂട്ടിംഗും വളരെ ശ്രമകരമായിരുന്നു. എസ്റ്റേറ്റ് ബംഗ്ളാവാണ് പോലീസ് സ്റ്റേഷനാക്കി മാറ്റിയിരുന്നത്. രാവിലെ ശ്രവണശേഷിയുള്ള പോലീസ് ഓഫീസറായാണ് ജയസൂര്യ അഭിനയിച്ചത്. ഉച്ചയ്ക്ക് ശേഷം ശ്രവണശേഷി നഷ്ടപ്പെട്ട പോലീസ് ഓഫീസറായും.
നല്ല കഴിവുള്ള നടനായതിനാല്‍ തന്മയത്വത്തോടുകൂടിയാണ് ജയസൂര്യ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് തോമസ് പി.മാത്യു പറഞ്ഞു. ക്രൈംതില്ലറായ ഈ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
2016-ലാണ് അഭിജിത്ത് ജോസഫ് ഈ കഥ എഴുതുന്നത്. അഞ്ചാം പ്രമാണം എന്നായിരുന്നു കഥയുടെ പേര്. അഞ്ചാം പാതിര എന്ന പേരില്‍ ഒരു സിനിമ ഇതിനിടയില്‍ പുറത്തിറങ്ങിയിരുന്നു. അതിനാല്‍ പേരു മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.അങ്ങിനെ നടന് ജയസൂര്യ തന്നെയാണ് സിനിമയ്ക്ക് ജോണ്‍ ലൂഥര്‍ എന്ന പേര് നിര്‍ദേശിച്ചത്.
അഭിനന്ദനവുമായി മോഹന്‍ലാല്‍
ജോണ്‍ ലൂഥര്‍ കണ്ട് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ ജയസൂര്യയെ വിളിച്ച് അഭിനന്ദിച്ചത് സിനിമാ ടീമിന് ഏറെ ആഹ്ലാദം പകരുന്നു. ‘കൊള്ളം മോനെ.. കലക്കി' എന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. കാമറ നന്നായിട്ടുണ്ടെന്നും അദ്ദേഹം അഭിനന്ദിച്ചു. നിര്‍മാതാവായ തോമസ് പി. മാത്യുവും അഭിനന്ദനത്തില്‍ ആവേശം കൊള്ളുകയാണ്.
സംസ്ഥാനത്തെ 152 തിയറ്ററുകളിലാണ് ജോണ്‍ ലൂഥര്‍ ഇപ്പോള്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്നത്. ജയസൂര്യ സിനിമകള്‍ക്ക് അടുത്ത കാലത്ത് ലഭിച്ചതില്‍ ഏറ്റവും മികച്ച കളക്ഷനാണ് ജോണ്‍ ലൂഥറിനു ലഭിച്ചത്. ഒടിടിയില്‍ സിനിമ കാണിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് തോമസ് പി. മാത്യു പറഞ്ഞു. സാറ്റലൈറ്റ് സംപ്രേഷണത്തിന് ഏഷ്യാനെറ്റ്, സൂര്യടിവി, മനോരമ എന്നിവയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ഫാര്‍സ് ആണ് ഓവര്‍സീസ് ചുമതലക്കാര്‍.
കുടുംബം
തിരുവമ്പാടിയിലെ പൊട്ടനാനിക്കല്‍ പരേതനായ പി.വി. മാത്യുവിന്റെയും അന്നക്കുട്ടി മാത്യുവിന്റെയും മകനാണ് തോമസ് പി. മാത്യു. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ പഠനത്തിനുശേഷം പാലക്കാട് ഗവ.പോളി ടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമയെടുത്തു.
1998 മുതല്‍ കിര്ലോസ്കര് കമ്പനിയില്‍ ലാര്‍ജ് എന്ജിന് ഡിവിഷനില്‍ എന്‍ജിനീയറായി ജോലി ചെയ്തശേഷം 2003 -ല്‍ തന്നെ കുവൈറ്റിലേക്ക് പോയി. അവിടെ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. 2020 ജൂലായില്‍ കുവൈത്ത് വിട്ട് നാട്ടില്‍ എത്തി.
ജോണ്‍ ലൂഥര്‍ സിനിമയുടെ കോ-പ്രൊഡ്യൂസര്‍ കൂടിയായ ക്രിസ്റ്റീന തോമസ് ആണ് ഭാര്യ. കുവൈത്ത് മിനിസ്ട്രിയില്‍ നഴ്സായിരുന്നു ഇവര്‍. മക്കള്‍: അലോന്‍സ(ദേവഗിരി സിഎംഐ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അക്സ, അന്ന (ഇരുവരും ചോയ്സ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികൾ). ജോണ്‍ ലൂഥറില്‍ പാട്ട് സീനില്‍ രണ്ടു കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ നിര്‍മാണവുമായി മുന്നേട്ടുപോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
എം. ജയതിലകന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു
യുപിയിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ
വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യം; ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി
Latest News
റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു
യുപിയിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ
വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യം; ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top