ജയസൂര്യയുടെ ‘സത്യൻ ലുക്ക് പോസ്റ്ററി’നു പിന്നിൽ താമിർ മാംഗോ!
Friday, June 21, 2019 2:55 PM IST
‘സത്യൻ മാഷിന്‍റെ ജീവിതം സിനിമയാകുന്നു. എനിക്കാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്....’

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സത്യൻ ബയോപിക്കിലെ നായകൻ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം ഒരു ഫാൻ മെയ്ഡ് പോസ്റ്ററും ചേർത്തിരുന്നു; ജയസൂര്യയുടെ ‘സത്യൻ ലുക്ക്’ എങ്ങനെയാവും എന്ന ആകാംക്ഷയ്ക്കുള്ള തൃപ്തികരമായ ഉത്തരം പോലെ. യുഎഇയിലെ അൽ ഐനിൽ വർക്ക് ചെയ്യുന്ന കണ്ണൂർ മുണ്ടേരി സ്വദേശി താമിർ മാംഗോ എന്ന ‘ജയസൂര്യഫാൻ’ ആയ ഗ്രാഫിക് ഡിസൈനറാണ് ആ സത്യൻ ലുക്ക് പോസ്റ്റർ ഒരുക്കിയത്. ആ പോസ്റ്ററിനു പിന്നിലെ കഥ പറയുകയാണ് താമിർ മാംഗോ...



ജയേട്ടൻ നേരിട്ടു വിളിച്ചു!

വിജയ് ബാബു സാറിന്‍റെ ഫ്രൈഡേ ഫിലിം ഹൗസ് സത്യൻ മാസ്റ്ററുടെ ജീവിതം സിനിമയാക്കുന്നു, ജയസൂര്യ സത്യനായി വേഷമിടുന്നു എന്നൊക്കെയുള്ള വാർത്തകൾ പുറത്തുവന്ന സമയം. ജയേട്ടൻ സത്യൻ മാഷായി വേഷമിട്ടാൽ എങ്ങനെയുണ്ടാവും... ആ ചിന്തയിൽ നിന്നാണ് ഈ കാരക്ടർ പോസ്റ്റർ അന്നു ചെയ്തുവച്ചത്. ‘ക്യാപ്റ്റൻ’ സിനിമയുടെ ശില്പിയും സുഹൃത്തുമായ പ്രജേഷ് സെന്നുമായി ഞാൻ അതു വാട്ട്സ്ആപ്പിൽ പങ്കുവച്ചു. സത്യൻമാഷിന്‍റെ 48-ാം ചരമവാർഷികദിനത്തിൽ പ്രജേഷേട്ടൻ അത് ജയേട്ടന് അയച്ചുകൊടുക്കുകയായിരുന്നു.

ജയേട്ടനു പോസ്റ്റർ ഇഷ്ടമായി. സത്യൻസിനിമയെക്കുറിച്ചുള്ള കുറിപ്പിനൊപ്പം ഞാൻ തയാറാക്കിയ പോസ്റ്റർ അദ്ദേഹം എഫ്ബിയിൽ പോസ്റ്റ് ചെയ്തു. പിന്നീട് എന്നെ ഫോണിൽ വിളിച്ചു. ‘സംഭവം ഉഗ്രനായിട്ടുണ്ട്. ഇനി ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാൻ ഉണ്ടാകട്ടെ ’- ജയസൂര്യ പറഞ്ഞു. ഞങ്ങൾ വാട്സ്ആപ്പ് സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ജയേട്ടൻ നേരിട്ടു വിളിച്ചു സംസാരിച്ചത് അന്നാദ്യമായിട്ടായിരുന്നു. ഇങ്ങോട്ടു വിളിച്ചു സംസാരിക്കുന്നത് ഒരു പ്രത്യേകത തന്നെയാണ്; അതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.



‘ഫുക്രി’യിൽ തുടങ്ങിയ ആരാധന

ജയേട്ടന്‍റെ സിനിമകളൊക്കെ എനിക്കു വലിയ ഇഷ്ടമാണ്. സിദ്ധിക് സാറിന്‍റെ ‘ഫുക്രി’ മുതലാണ് ജയേട്ടന്‍റെ പോർട്രെയ്റ്റ് ചെയ്തു തുടങ്ങിയത്. അദ്ദേഹം അത് എഫ്ബിയിൽ പങ്കുവച്ചു. അക്കാലത്ത് ഞാൻ ചെയ്ത ജയേട്ടന്‍റെ ഒരു ഫാമിലി പോർട്രെയ്റ്റ് എന്‍റെ സുഹൃത്ത് ജിഹാദ് വഴി അദ്ദേഹത്തിനു നല്കാനായി. കിഷോർബാബു വയനാട് വഴിയാണ് ഞാൻ പ്രജേഷ് സെന്നിലേക്ക് എത്തിയത്. ‘ക്യാപ്റ്റൻ’ സിനിമയുടെ ചിത്രീകരണ സമയത്ത് ഞങ്ങൾ ഓണ്‍ലൈൻ സുഹൃത്തുക്കളായി. അന്നു തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു.

നേരിൽക്കണ്ടതു ക്യാപ്റ്റനിൽ

‘ഫുക്രി’ വഴിയാണ് ‘ക്യാപ്റ്റനി’ൽ എത്തിയത്. ഫുട്ബോളർ വി.പി. സത്യന്‍റെ ജീവിതം പറഞ്ഞ ‘ക്യാപ്റ്റനി’ൽ പ്രമോഷൻ പോസ്റ്റർ ചെയ്യാൻ എനിക്ക് അവസരമുണ്ടായി. ക്യാപ്റ്റൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് ജയേട്ടനെ ഞാൻ ആദ്യമായി നേരിൽ കണ്ടതും സംസാരിച്ചതും. അദ്ദേഹത്തെ കാണാനായതു തന്നെ വലിയ ഭാഗ്യം. പ്രജേഷേട്ടനെയും അവിടെവച്ചാണ് ആദ്യമായി നേരിൽ കണ്ടത്.



ജയസൂര്യ ചിത്രം ‘വെള്ളം’

ക്യാപ്റ്റനുശേഷം പ്രജേഷേട്ടൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചെയ്യുന്ന ‘വെള്ളം - ദ എസെൻഷ്യൽ ഡ്രിങ്ക്’ എന്ന സിനിമയിലും ജയേട്ടനുവേണ്ടി പോസ്റ്റർ ഗ്രാഫിക്സ് ചെയ്യാൻ ഭാഗ്യമുണ്ടായി. പ്രജേഷേട്ടൻ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ പോസ്റ്റർ ഒരുക്കിയത്. ജയേട്ടൻ പോസ്റ്റ് ചെയ്ത ‘വെള്ള’ത്തിന്‍റെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.



സ്വന്തം ജ്യേഷ്ഠനെപ്പോലെ...

എനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് പ്രജേഷേട്ടൻ. അടുത്തിടെ ഞാൻ, നടൻ മാധവന്‍റെ പോർട്രെയ്റ്റ് ചെയ്തപ്പോൾ പതിവുപോലെ അദ്ദേഹവുമായി പങ്കുവച്ചു. ബഹിരാകാശ ശാസ്ത്രപ്രതിഭ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി മാധവൻ സാർ സംവിധാനം ചെയ്യുന്ന ‘റോക്കറ്റ്ട്രി - ദ നന്പി ഇഫക്ട് ’എന്ന സിനിമയുടെ കോ ഡയറക്ടറായി പ്രജേഷേട്ടൻ വർക്ക് ചെയ്യുന്ന സമയമായിരുന്നു അത്. മാധവൻ സാറിന്‍റെ ജന്മദിനത്തിൽ പ്രജേഷേട്ടൻ ആ പോർട്രെയ്റ്റ് അദ്ദേഹത്തിനു സമ്മാനിച്ചു. അതും സോഷ്യൽ മീഡിയയിൽ ആഘോഷമായി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘നന്പി - ദ സയന്‍റിസ്റ്റ് ’ എന്ന ഡോക്യുമെന്‍ററിക്കു വേണ്ടി മുന്പു ഞാൻ പോസ്റ്റർ ചെയ്തിരുന്നു.



സിനിമയിലെ തുടക്കം

ഞാൻ രണ്ട് സിനിമകളിൽ ആർട്ട് അസിസ്റ്റന്‍റായി പോയി എന്നത് വീട്ടിലൊ രാളും ഇതുവരെ അറിയാത്ത ഒരു കാര്യമാണ്. പക്ഷേ, അന്നത്തെ സാഹചര്യം ശരിയല്ലാതിരുന്നതിനാൽ രണ്ടു പ്രോജക്ടുകളും നിർത്തിവയ്ക്കേണ്ടതായി വന്നു. സോഷ്യൽ മീഡിയ ഇന്നത്തെപ്പോലെ സജീവമായിരുന്നില്ല അന്ന്. എനിക്കു പറയാനുള്ളത് ആളുകളിലേക്ക് എത്തിയതുമില്ല. നാലു ചുവരുകൾ ക്കുള്ളിൽ അകപ്പെട്ടുപോകരുതെന്നും വർക്കുകളൊക്കെ നാലാളു കാണണ മെന്നും എന്‍റെ ഉമ്മ പണ്ടുമുതലേ പറയാറുണ്ടായിരുന്നു. ഉമ്മ തന്നെയാണ് എന്‍റെ പ്രചോദനം.

ജീവിതത്തിൽ ആരോഗ്യപരമായി ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പോസ്റ്റ റുകൾ മുഖേന സിനിമയിലേക്കു തിരികെയെത്താൻ സാധിച്ചു എന്നതുതന്നെ വലിയൊരു കാര്യമാണ്. 12 വർഷമായി ഡിസൈനിംഗ് മേഖലയിലാണ്. കഴി ഞ്ഞ ആറു വർഷമായി യുഎഇ യിലെ അൽ ഐനിൽ ബാപ്പയുടെ സ്ഥാപനമായ മാംഗോ അഡ്വർടൈസിംഗിൽ ഡിസൈനറാണ്. ഭാര്യ അസ്മാബി. മകൾ സൈവ.



ഇഷ്ടം ആർട്ട് ഡയറക്‌ഷൻ

‘സത്യൻ സിനിമ’യുടെ ഫാൻ മെയ്ഡ് പോസ്റ്റർ വൈറലായതോടെ ധാരാളം മെസേജുകൾ വന്നു. അവയിൽ വിമർശനങ്ങളുമുണ്ട്. വാസ്തവത്തിൽ, വിമർശിക്കുന്നവരെയാണ് കൂടുതലിഷ്ടം; വർക്കിന്‍റെ കുറവുകൾ മനസിലാക്കി പഠിക്കാൻ വിമർശനങ്ങൾ സഹായകം. ജയേട്ടൻ ഉൾപ്പെടെ ധാരാളം പേർ വിളിച്ചു പോസിറ്റീവായി സംസാരിച്ചതു തന്നെ വലിയ അംഗീകാരം. സിനിമയുടെ ആർട്ട് ഡയറക്‌ഷനിൽ സജീവമാകാനാണു താത്പര്യം. അങ്ങനെ സംഭവിക്കട്ടെ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.