Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മരിച്ചിട്ട് ഇന്നേക്ക് 54 വർഷം തികയുന്നു.
1963 നവംബർ 22-ാം തീയതി തെക്കൻ സംസ്ഥാനമായ ടെക്സസിലെ ഡാള്ളസ് നഗരത്തിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ രണ്ടാമൂഴം പ്രസിഡൻസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഡാള്ളസ് നഗരത്തിലെത്തിയത്. ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണർ ജോൺ കോണല്ലി, ഭാര്യ ഇവർക്കുമൊപ്പം തുറന്ന കാറിൽ മോട്ടോർകേഡിൽ വന്ന അദ്ദേഹത്തിന് അവിടെ ഏറെ സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
യുവതയുടെ വശ്യമായ ആകാരവും ആകർഷകമായ വ്യക്തിത്വവും കൂർമതയുള്ള പ്രഭാഷണവും ശൈലിയുംകൊണ്ട് ആരെയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിപ്രഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഡാള്ളസിലെ ഹൂസ്റ്റൺ തെരുവിൽ ഇടതുവശത്തുള്ള തെരുവിൽ കടന്ന് അഭിവാദ്യം സ്വീകരിച്ചു നീങ്ങവേ പിന്നിൽനിന്നുണ്ടായ മൂന്നു വെടികളിൽ തന്റെ തലയ്ക്കു പിന്നിൽ ഏറ്റ വെടിയിൽ തലച്ചോർ ചിതറിപ്പിച്ച ആ വെടിയിൽ അദ്ദേഹം കാറിലേക്ക് കമഴ്ന്നു വീണു.
ഭയചകിതയായ ജാക്വിലിൻ ഓ, നോ... എന്നൊരാർത്തനാദത്തോടെ കരഞ്ഞു. പിന്നിലുണ്ടായിരുന്ന ടെക്സസ് സ്കൂൾ ഡപ്പോസിറ്ററി ബിൽഡിംഗിന്റെ ആറാം നിലയിലെ വലത്തേയറ്റത്തുള്ള ജനലിൽനിന്നുമായിരുന്നു വെടിയൊച്ച കേട്ടത്. ഏതാണ്ട് 60 മീറ്ററകലത്തുനിന്നും. സെക്യൂരിറ്റിയും പോലീസും ഇതികർത്തവ്യതാമൂകരായിപ്പോയി! എങ്കിലും അവർ വളരെ വേഗം ഉണർന്നു പ്രവർത്തിച്ചു. ടെക്സസിലെ പാർക്ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ കെന്നഡിയെ എത്തിച്ചു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ അദ്ദേഹം ജീവൻ വെടിഞ്ഞു. ക്ഷണനേരംകൊണ്ട് പ്രസിഡന്റിനു വെടിയേറ്റ വാർത്ത ലോകം അറിഞ്ഞു.
അമേരിക്കൻ ജനത ഞെട്ടിത്തരിച്ചു. ലോകം നടുങ്ങി. യുവലോകം അന്പരന്നു. എങ്ങും വിലാപവും പരിവേദനങ്ങളും! അശനിപാതംപോലെ ആ വാർത്ത കെന്നഡി കുടുംബത്തെ ഉലച്ചു! ദുരന്തങ്ങൾ കരിനിഴൽ വീഴ്ത്തിയ ചരിത്രത്തിന് ദുർനിമിത്തംപോലെ മറ്റൊന്നുകൂടി! ലോകം തേങ്ങി. എങ്ങും ശോകമൂകമായ ഉച്ചനേരം.
രണ്ടു
നാൾക്കു ശേഷം പോലീസ് ഘാതകനെ കണ്ടെത്തി. ലീഹാർവി ഓസ്വാൾഡ് എന്ന യുവാവായിരുന്നു വെടിവച്ചതെന്നു കണ്ടെത്തി. അയാൾ ആർക്കോവേണ്ടി വാടകക്കൊലയാളിയാകുകയായിരുന്നുവെന്നാണ് അനുമാനം.
കൊലപാതകത്തിനു പിന്നിൽ
ക്യൂബൻ പ്രശ്നം അമേരിക്കയ്ക്കു തലവേദനയുണ്ടാക്കുന്ന കാലം. ഫ്ളോറിഡ സ്റ്റേറ്റ് എന്ന അമേരിക്കയുടെ മൂക്കിനു താഴെ അറ്റ്ലാന്റിക് സമുദ്രത്തിലെ കരീബിയൻ ദ്വീപ് സമൂഹങ്ങളിലെ ക്യൂബ എന്ന കൊച്ചുരാജ്യത്തിന്റെ ഏകാധിപതിയും ഒളിപ്പോരാളിയും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്ന കാസ്ട്രോ സോവ്യയറ്റ് റഷ്യയുടെ ക്രുഷ്ചേവുമായി അടുത്ത നാളുകൾ. അമേരിക്കയ്ക്കെതിരേ ക്യൂബയിൽ റഷ്യ മിസൈൽ താവളങ്ങൾ സ്ഥാപിച്ച രഹസ്യം അറിഞ്ഞ കെന്നഡി ക്യൂബയ്ക്കെതിരേ ബ്ലോക്കേഡ് പ്രഖ്യാപിച്ചു. ക്യൂബയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾ തടഞ്ഞ് പരിശോധിക്കാനും എതിർത്താൽ മുക്കിക്കളയാനും ഉത്തരവിട്ടു! അണ്വായുധ യുദ്ധത്തിന്റെ സാധ്യത ലോകം കണ്ടു. അതീവ ഗുരുതരമായ സ്ഥിതിവിശേഷം. ഒടുവിൽ ക്രുഷ്ചേവ് അയഞ്ഞു. ഗത്യന്തരമില്ലാതെ താവളം പൊളിച്ചടുക്കി റഷ്യ മടങ്ങി. ഇതിന്റെ നാണക്കേടിൽ ക്രുഷ്ചേവും കാസ്ട്രോയുംകൂടി മെനഞ്ഞ പകപോക്കലിന്റെ ഭാഗമാണ് കെന്നഡിയുടെ വധമെന്നും അതല്ല, പ്രോട്ടസ്റ്റന്റ് ഭൂരിപക്ഷമുള്ള അമേരിക്കയിൽ ഒരു കത്തോലിക്കൻ പ്രസിഡന്റാവുന്നതു തടയുകയെന്നുള്ള പക്ഷക്കാരുടെ ഗൂഢാലോചനയായിരുന്നെന്നും കേൾവിയുണ്ടായി.
ഡമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽ തനിക്കെതിരേ മത്സരിക്കുകയും പിന്നീട് വൈസ്പ്രസിഡന്റ് സ്ഥാനം സ്വീകരിക്കുകയും ചെയ്ത റണ്ണിംഗ്മേറ്റ് ലിൻസൺ ബെയിൻസ് ജോൺസണാണ് പിന്നിലെന്നും ആരോപണമുണ്ടായി. എന്തായാലും വലിയൊരു ഗൂഢാലോചനയുടെ പരിസമാപ്തിയായി ആ മഹാപാതകം! കെന്നഡി വധം അന്വേഷിക്കാൻ നിയുക്തനായ അമേരിക്കൻ സുപ്രീംകോടതി ചീഫ്ജസ്റ്റീസ് ഏൾവാറനു പോലും ഏറെനാൾ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം നൽകാനായില്ലതാനും. കെന്നഡി വധത്തിലെ നിഗൂഢതയുടെ ചുരുൾ ഇന്നും അഴിയാതെയും അജ്ഞാതമായും കിടക്കുന്നു!
കുടിയേറ്റം
1840-ൽ ഉണ്ടായ വലിയ ക്ഷാമംമൂലം അയർലൻഡിൽനിന്ന് കുറേ കുടിയേറ്റക്കാർ പുതിയ ഭൂമി തേടി അമേരിക്കയുടെ വടക്കൻ പ്രദേശമായ ബോസ്റ്റണിൽ എത്തി. അങ്ങനെയെത്തിയ കത്തോലിക്കരിൽ ഒരാളായിരുന്ന പാട്രിക് കെന്നഡിയായിരുന്നു ജോൺ കെന്നഡിയുടെ മുത്ത ച്ഛൻ. 36-ാം വയസിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ പുത്രൻ അമ്മയ്ക്കൊപ്പം കുടുംബം പോറ്റാൻ 14-ാം വയസിൽ നഗരത്തിലേക്കിറങ്ങി. പല തൊഴിലിലും ഏർപ്പെട്ടു. കിട്ടുന്ന പ്രതിഫലത്തിൽ മിച്ചംവച്ചു കിട്ടിയ സന്പാദ്യംകൊണ്ട് ഒരു സലൂണും പിന്നീട് ഹോട്ടലും അങ്ങനെ ഒടുവിൽ ഇറക്കുമതി കന്പനിയുമൊക്കെ സ്ഥാപിച്ച് സന്പന്നനനായി. അദ്ദേഹത്തിന്റെ പുത്രനാണ് ജോൺ കെന്നഡിയുടെ പിതാവ്.
ഏറെ സന്പന്നമായിത്തീർന്ന ജോസഫ് പാട്രിക് കെന്നഡി ബിസിനസും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോന്നു. ഒടുവിൽ ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറുമായി. അപ്പോഴേക്കും കെന്നഡി കുടുംബം അമേരിക്കയിലെ ഏറ്റവും സന്പന്നമായ നിലയിലെത്തി. ജോസഫ് പാട്രിക് കെന്നഡി ബോസ്റ്റണിലെ റോസ് എലിസബത്ത് ഫിറ്റ്സ് ജറാൾഡിനെ വിവാഹംചെയ്തു. 1854-ൽ അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്കനായിരുന്നു റോസിന്റെ മുത്തച്ഛൻ.
ഒൻപതു മക്കളായിരുന്നു കെന്നഡി കുടുംബത്തിന്. നാല് ആണും അഞ്ചു പെണ്ണും. ജോസഫ് പാട്രിക് കെന്നഡി (ജോ) ആയിരുന്നു ഏറ്റവും മൂത്തയാൾ. ജോൺ ഫിറ്റ്സ് ജെറാൾഡ് കെന്നഡി (ജാക്ക്), റോബർട്ട് ഫ്രാൻസിസ് കെന്നഡി (ബോബി), എഡ്വേർഡ് മൂർ കെന്നഡി (റ്റെഡ്), കാത്ലിൻ, റോസ്മേരി, യൂനിസ്, പട്രീഷ്യ, ജീൻ ആൻ എന്നിവരായിരുന്നു മക്കൾ. പ്രഥമപുത്രൻ ജോസഫ് പാട്രിക് കെന്നഡി എയർഫോഴ്സ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ വിമാനം തകർന്നു മരിച്ചു. കാത്ലിൻ പത്രപ്രവർത്തകയായിരുന്നു. സുഹൃത്തുമൊത്തുള്ള യാത്രാവേളയിൽ വിമാനാപകടത്തിൽ മരിച്ചു. അംഗവൈകല്യമുണ്ടായിരുന്ന റോസ്മേരി കുടുംബത്തിന്റെ നിത്യനൊന്പരമായിരുന്നു.
വർണഭേദമെന്യേ പരിഗണന
ആകർഷകമായ ആകാരവടിവും യൗവനം വിടാത്ത ശരീരവും ആരെയും ആകർഷിക്കാൻപോന്ന വ്യക്തിത്വവും പരിപക്വമായ പ്രസംഗചാതുരിയുമുള്ള കെന്നഡിയെ അമേരിക്കൻ ജനത ഏറെ ഇഷ്ടപ്പെട്ടു. ദരിദ്രരെയും സമൂഹത്തിലെ എല്ലാവരെയും വർണഭേദമെന്യേ ഏറെ പരിഗണിച്ചിരുന്ന കെന്നഡിയെ കോടതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ചിരുന്ന മാർട്ടിൻ ലൂഥർ കിംഗിനെ മോചിപ്പിച്ചതിലൂടെ കറുത്തവർഗക്കാരും ഏറെ പരിഗണിച്ചിരുന്നതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റായി പ്രഥമ മത്സരത്തിൽതന്നെ തെരഞ്ഞെടുക്കപ്പെട്ടതെന്നത് പ്രത്യേകം സ്മരണീയമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റിച്ചാർഡ് മിൻഹൂസ് നിക്സണായിരുന്നു എതിരാളി. അദ്ദേഹം യുദ്ധാനന്തര അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജനറൽ സ്വൈറ്റ് ഐസനോവറുടെ പുത്രീഭർത്താവ് (ജാമാതാവ്) ആയിരുന്നു.
കെന്നഡിയുടെ സ്ഥാനാരോഹണവും ആഡംബരപൂർണമായിരുന്നു. സ്ഥാനാരോഹണ പ്രസംഗത്തിൽ അദ്ദേഹം അമേരിക്കൻ ജനതയോടു പറഞ്ഞു, Ask not what your country can do for you, Ask what you can do for your country (നിങ്ങൾക്കുവേണ്ടി രാഷ്ട്രത്തിന് എന്തു നൽകാൻ കഴിയുമെന്ന് ചോദിക്കരുത്, രാഷ്ട്രത്തിനുവേണ്ടി നിങ്ങൾക്ക് എന്തു നൽകാൻ കഴിയുമെന്ന് ചോദിക്കുക എന്നും).
പത്രപ്രവർത്തകനായിരുന്ന കാലത്ത് അദ്ദേഹം നാസിസത്തിന്റെ പടയോട്ടം നേരിടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ചോംബർ ലെയ്ൻ മുൻകൂട്ടി നടപടികൾ എടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്ന പ്രശ്നത്തിലെഴുതിയ Why England slept (എന്തുകൊണ്ട് ഇംഗ്ലണ്ട് ഉറങ്ങിപ്പോയി) ഗ്രന്ഥം ഏറെ ജനപ്രീതി നേടുകയും പുലിറ്റ്സർ പ്രൈസിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടെഴുതിയ To Turn the Tide (ഒഴുക്ക് മാറണം) എന്ന ഗ്രന്ഥമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയത്തിനു മുതൽക്കൂട്ടായത്.
അനശ്വരരായ ലോകനേതാക്കളുടെ ഇടയിൽ യുവത്വവും ഗാംഭീര്യവുമുണ്ടായിരുന്ന അദ്ദേഹത്തിന് യുവതയുടെ ആദരം ഇന്നും കുറവില്ലാതെ തുടരുന്നു. ഏബ്രഹാം ലിങ്കണ് ശേഷം അദ്ദേഹത്തോളം യശസുള്ള മറ്റൊരു പ്രസിഡന്റ് അമേരിക്കയിൽ ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ കല്ലറയിലെ കെടാത്ത ദീപനാളം ഇന്നും സന്ദർശകർക്ക് തിരക്കേറിയ സ്ഥലമാണ്. തയാറാക്കിയത്:
ജോബ് വള്ളാട്ട്
ഇൻസ്റ്റഗ്രാമിലെ സുന്ദരിയും പുടിനും!
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ഇപ്പോൾ പതിനേഴു വയസുള്ള ഒരു സുന്ദരിയാണ്. റഷ്യൻ പ്ര
വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലി
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ