അർഥം നഷ്‌‌ടപ്പെടുന്ന അഭയകേന്ദ്രങ്ങൾ
അർഥം നഷ്‌‌ടപ്പെടുന്ന അഭയകേന്ദ്രങ്ങൾ
ഫാ. ജോൺസൺ ചാലിശേരി(ഡയറക്‌‌ടർ, സെന്‍റ് ക്രിസ്റ്റീന ഹോം പുല്ലഴി)

സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്കാ 2:7). യഥാർഥ അഭയകേന്ദ്രങ്ങളാകാൻ വിളിക്കപ്പെട്ടവരാണു നാമോരോരുത്തരും. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് അപകടകേന്ദ്രമാകാതെ അഭയകേന്ദ്രമാകാൻ ശ്രമിക്കുക എന്നതു ക്രിസ്മസ് നമുക്കു നൽകുന്ന പാഠങ്ങളിലൊന്നാണ്. മലയാള ശബ്‌‌ദതാരാവലിയിൽ സത്രം എന്ന വാക്കിന് അഭയകേന്ദ്രം എന്നാണ് അർഥം. മറ്റൊരിടത്തും അഭയം കിട്ടാത്തവർക്കുള്ള രക്ഷാകേന്ദ്രം. യൗസേപ്പിന്‍റെയും മേരിയുടെയും മുന്നിൽ അഭയകേന്ദ്രമാകേണ്ടതായിരുന്നു അന്നു സത്രങ്ങൾ. അവർക്ക് അഭയം നൽകാത്തതുവഴി സത്രം എന്ന വാക്കിന്‍റെ അർഥംതന്നെ നഷ്‌‌ടപ്പെടുകയാണ്. അഭയകേന്ദ്രങ്ങൾ അഭയം നൽകാതിരിക്കുന്പോൾ അർഥം നഷ്‌‌ടപ്പെടും.

നമ്മുടെ ക്രിസ്മസ് ആഘോഷം കേവലം പ്രകടനമായി അവശേഷിക്കുകയല്ലേ പലപ്പോഴും? എത്രയോ ക്രിസ്മസുകൾ നമ്മൾ ആഘോഷിച്ചു. എത്രയോ പുൽക്കൂടുകൾ നമ്മൾ കെട്ടി. എന്നിട്ടും നമുക്കാർക്കും അഭയകേന്ദ്രങ്ങളാകാൻ പറ്റിയിട്ടില്ല. ക്രിസ്തുവിന് അഭയകേന്ദ്രമാകാൻ നമുക്കു പറ്റുന്നുണ്ടോ? മറ്റൊരിടത്തുനിന്ന് അഭയം കിട്ടാതെ, രക്ഷാകേന്ദ്രം കിട്ടാതെ അവർ അലയുന്പോൾ അവരുടെ മുന്നിലേക്കു വിനീതനായി കടന്നുചെന്നു സോദരാ, സോദരീ നിനക്കു ഞാൻ അഭയമേകാം എന്ന് ആത്മാർഥതയോടെ പറയാൻ നമ്മിലെത്ര പേർക്കു സാധിക്കും? വിശക്കുന്നവനു ഭക്ഷണമായും ദാഹിക്കുന്നവനു വെള്ളമായും വസ്ത്രമില്ലാത്തവനു വസ്ത്രമായും തൊഴിൽരഹിതനു തൊഴിലായുമാണു നമ്മൾ അഭയകേന്ദ്രങ്ങളായിത്തീരേണ്ടത്. പക്ഷേ പലപ്പോഴും പുൽക്കൂടിന്‍റെ ചൂടു നൽകുന്ന സുഖകരമായ ആലസ്യത്തിൽപ്പെട്ടു നാമെല്ലാം മറക്കുന്നു.ചിലപ്പോഴൊക്കെ നമ്മളും അഭയകേന്ദ്രങ്ങളായിത്തീരാറുണ്ട്.


അഭയകേന്ദ്രങ്ങളാകുന്പോൾ അപരനോടുള്ള നമ്മുടെ മനോഭാവമെന്താണ്? പലപ്പോഴും സ്വാർഥ താത്പര്യങ്ങൾക്ക് ഉപയോഗിക്കാനാണു നമ്മൾ അപരന് അഭയം നൽകുന്നത്. നമ്മുടെ കൈയക്ഷരത്തിൽ മാത്രമേ അവൻ എഴുതാവൂ എന്ന് ആജ്ഞാപിക്കാൻ നമുക്കെന്തവകാശം? അപരനെ അടിമയാക്കാൻവേണ്ടി അഭയകേന്ദ്രങ്ങൾ നൽകുന്ന പ്രവണത നമുക്ക് അവസാനിപ്പിക്കാം. ഇന്നു തളർന്നു വരുന്നവർക്ക് അഭയകേന്ദ്രമാകാൻ സാധിക്കത്തില്ലെങ്കിൽ ഒരുപക്ഷേ അവരെത്തുന്നതു പുൽത്തൊഴുത്തിലായിരിക്കില്ല. മറിച്ച് ഒരു മുഴം കയറിലോ കയത്തിന്‍റെ ആഴത്തിലോ ഒരു കുപ്പി വിഷത്തിലോ ഒരു മദ്യഷാപ്പിലോ ലഹരിമരുന്നിലോ ഒരു നിശാകേന്ദ്രത്തിലോ ആയിരിക്കും.

അതിനാൽ പുൽക്കൂട്ടിലെ ദിവ്യശിശു നമ്മോടു മൗനമായി മന്ത്രിക്കുന്നു- മുഖം നോക്കിയും മടിശീല നോക്കിയും ഉള്ളതു നോക്കിയും ഇടംകൊടുക്കുന്നവരാകാതെ, ഉള്ള് നോക്കി ഇടം കൊടുക്കുന്നവരാകുക. അങ്ങനെ അർഥം നഷ്‌‌ടപ്പെടാത്ത അഭയകേന്ദ്രങ്ങളാകുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.