പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന്തപുരം ജില്ല മുതൽ ആലപ്പുഴ ജില്ലയിലെ ചേർത്തല വരെ വ്യാപിച്ചുകിടക്കുന്ന കേരള സർവകലാശാല കഴിഞ്ഞ മാസം 27ന് ഒരു പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി. 2016 ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രിയുടെ പരീക്ഷാ ഫലമായിരുന്നു അത്. പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം! 2017 ജൂലൈയിൽ നടത്തിയ ബിഎസ്‌സി റെഗുലർ (2015 ബാച്ച്, 2014 ഇംപ്രൂവ്മെന്‍റ്, 2013 സപ്ലിമെന്‍ററി) എന്നിവയുടെ ഫലം പ്രഖ്യാപിച്ചത് ഇന്നലെ.

കേരള സർവകലാശാല കഴിഞ്ഞ രണ്ടു ദിവസമായി ഒരു അറിയിപ്പ് നല്കുന്നു. പി.ജി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുന്നതു സംബന്ധിച്ചാണ് ഈ അറിയിപ്പ്. ഒമ്പതു മാസം മുമ്പ് 2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി പരീക്ഷയുടെ ഒന്നാം ഘട്ട മൂല്യനിർണയം ആരംഭിക്കുന്നത് സംബന്ധിച്ചാണ് ഈ അറിയിപ്പ്. അധ്യാപകർ നിർബന്ധമായും ഈ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കണമെന്ന നിർദേശമാണ് അറിയിപ്പിലുള്ളത്. കഴിഞ്ഞ മാസം മൂല്യനിർണയം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല.

കേരളത്തിലെ ഏറ്റവും പാരമ്പര്യമുള്ള സർവകലാശാലയുടെ ഇപ്പോഴത്തെ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച് ഏകദേശ ധാരണ മുകളിൽ വിവരിച്ച വസ്തുതകളിൽനിന്നു ലഭിക്കും.

അധ്യാപകരുടെ ശന്പളത്തിൽ നിന്നും 20 ശതമാനം തുക വരെ പിടിച്ചു; മൂല്യനിർണയത്തിൽ അധ്യാപകർ നിസംഗത പാലിച്ചു മൂല്യനിർണയം നടത്തിയതിനായി അധ്യാപകർക്കു മുൻകാലങ്ങളിൽ നല്കിയിരുന്ന പ്രതിഫലം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന കണ്ടെത്തൽ തുടർമൂല്യനിർണയത്തെ പ്രതികൂലമായി ബാധിച്ചു. ഇത്തരത്തിൽ അധ്യാപകർക്കു നല്കിയ 36 കോടി രൂപ തിരിച്ചുപിടിക്കണമെന്ന എ.ജിയുടെ നിർദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായി മൂല്യനിർണയം നടത്തുന്ന അധ്യാപകരിൽ നിന്നും അല്ലാത്ത അധ്യാപകരിൽ നിന്നുപോലും ശമ്പളത്തിന്‍റെ 20 ശതമാനം വരെ സർവകലാശാല പിടിച്ചു. ഇതോടെ അധ്യാപകർ കടുത്ത പ്രതിഷേധത്തിലായി. മൂല്യനിർണയത്തിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം പരമാവധി അധ്യാപകർ നടത്തി.

മൂല്യനിർണയവുമായി യാതൊരു ബന്ധവുമില്ലാത്ത കായികാധ്യാപകരിൽ നിന്നു വരെ ഇത്തരത്തിൽ പണം പിടിച്ചെടുത്തതാണു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. മൂല്യനിർണയത്തിൽ ഇതു പ്രതിഫലിച്ചു. 2014 ശേഷം ഒരിക്കൽപ്പോലും കേരള സർവകലാശാലയുടെ മൂല്യനിർണയം കൃത്യസമയത്ത് നടക്കാത്ത അവസ്ഥയുമുണ്ടായി.

പിജി വിദ്യാർഥികളുടെ ദുരവസ്ഥ

കേരള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പാസാകുന്ന വിദ്യാർഥികൾ പരീക്ഷാഫലം അറിയാൻ കുറഞ്ഞത് ഒരു വർഷം കാത്തിരിക്കണം. ഇതിനുശേഷം പിന്നേയും മാസങ്ങളോളം കാത്തിരുന്നാൽ മാത്രമാണ് ഡിഗ്രി സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുക. ഉപരിപഠനത്തിനോ ഉന്നത ജോലിക്കോ പോകാനുള്ള അവസരങ്ങൾ ഇതോടെ ഈ വിദ്യാർഥികൾക്കു നഷ്ടമാകുന്നു. പരീക്ഷാഫലം അറിഞ്ഞ് ഡിഗ്രി സർട്ടിഫിക്കറ്റും ലഭിക്കുമ്പോഴേക്കു കുറഞ്ഞതു രണ്ടു വർഷം നഷ്ടമാകും.


ഇത്തരത്തിൽ ആയിരക്കണക്കിനു വിദ്യാർഥികളാണു കാത്തിരിപ്പ് തുടരുന്നത്. ബിരുദ പഠനത്തിന്‍റെയോ പിജി കോഴ്സിന്‍റെയോ ആദ്യ സെമസ്റ്ററുകളിലെ ഫലപ്രഖ്യാപനം വൈകിയാൽ വിദ്യാർഥികൾക്കു ഗുരുതര പ്രതിസന്ധി ഉണ്ടാകില്ല. എന്നാൽ, അവസാന വർഷ പരീക്ഷ എഴുതി ഫലം വരാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതു കുട്ടികളുടെ ഭാവിയിലാണു കരിനിഴൽ വീഴുന്നത്.

ശീതസമരം തുടർക്കഥ

കേരള സർവകലാശാലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി അക്കഡേമിക് പ്രവർത്തനങ്ങളെക്കാൾ കേൾക്കുന്നത് ശീതസമരങ്ങളെക്കുറിച്ചാണ്. പ്രൊ വൈസ് ചാൻസലറുമായി സിൻഡിക്കറ്റും സെനറ്റും ഏറ്റുമുട്ടൽ. പാഠ്യരംഗത്തെ മികവിനെക്കാൾ ചർച്ചയായത് ഈ വാർത്തയായിരുന്നു. ഇതിനു പിന്നാലെ വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലായി രൂക്ഷമായ പോര്. വൈസ് ചാൻസലർ എടുക്കുന്ന തീരുമാനങ്ങൾക്ക് സിൻഡിക്കറ്റും സിൻഡിക്കറ്റിന്‍റെ പല തീരുമാനങ്ങൾക്കും വൈസ് ചാൻസലറും എതിരു നിന്നതോടെ സർവകലാശാലയിലെ അക്കഡേമിക് പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലുമായി. ഒരു വർഷത്തോളം ആ അവസ്ഥ തുടർന്നു. മാസങ്ങൾക്കു മുമ്പാണു വൈസ് ചാൻസലർ വിരമിച്ചത്.

ന്യായീകരണങ്ങൾ വിചിത്രം

പുതുതായി നിയമിച്ച ജീവനക്കാരുടെ പരിചയക്കുറവാണു പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകാൻ പ്രധാന കാരണമെന്നു സിൻഡിക്കറ്റ് അംഗങ്ങൾ പറയുന്നു.സർവകലാശാലയിൽ താത്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന അറുനൂറോളം ജീവനക്കാരെ മാറ്റുകയും അവിടെ സ്ഥിരംനിയമനം നടത്തുകയും ചെയ്തു. എന്നാൽ, ഇവർക്ക് ഈ ജോലി സംബന്ധിച്ചുള്ള പരിചയം കുറവായിരുന്നു. പരീക്ഷാ നടത്തിപ്പു സംബന്ധിച്ചും ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പിലേക്കു മാറ്റുന്നതു സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഇവർക്ക് കൃത്യമായി ചെയ്യാൻ സാധിച്ചത് മാസങ്ങൾക്കു ശേഷമാണ്.

അതനുസരിച്ചു പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ടു കൂടുതൽ താമസം ഉണ്ടായി. ഫലപ്രഖ്യാപനത്തെയും ഇതു പ്രതികൂലമായി ബാധിച്ചു. പരീക്ഷാ നടത്തിപ്പ് ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിച്ചേർന്നതായാണു സർവകലാശാല അധികാരികളുടെ അവകാശവാദം.

മികവ് കെടുകാര്യസ്ഥതയിലോ? / തോമസ് വർഗീസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.