പുൽക്കൂട് എന്ന ലക്ഷ്യം
പുൽക്കൂട് എന്ന ലക്ഷ്യം
ക്രിസ്മസിന്‍റെ ഏറ്റവും സുന്ദരവും അർഥസന്പുഷ്‌ടവുമായ ബിംബങ്ങളിൽ ഒന്നാണു പുൽക്കൂട്. പുൽക്കൂടും അതിലുള്ളവരും അവിടേക്കു വരുന്നവരും മാലാഖമാരും നക്ഷത്രങ്ങളും വിസ്മയകാഴ്ചതന്നെ. ഇന്നു കാണുന്ന തരത്തിലുള്ള പുൽക്കൂട് ആദ്യമായി നിർമിച്ചത് 1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണെന്നു വിശ്വസിക്കപ്പെടുന്നു.

പുൽക്കൂട് നമ്മുടെ മുന്പിൽ അനാവരണം ചെയ്യുന്നതു വലിയ രഹസ്യങ്ങളാണ്. ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകളിൽ യഥാർഥ സന്തോഷത്തിന്‍റെ രഹസ്യങ്ങൾ പഠിക്കാൻ സാധിക്കുന്ന ജീവിതത്തിന്‍റെ പഠനക്കളരിയാണ് പുൽക്കൂട്. ജീവിതത്തിൽ ദൈവത്തെ തിരിച്ചറിഞ്ഞ് ദൈവേഷ്‌ടപ്രകാരം ജീവിതം ക്രമപ്പെടുത്തി യഥാർഥ സന്തോഷം കണ്ടെത്തിയ മാതാവും യൗസേപ്പിതാവും നമുക്കു തുറന്ന പാഠപുസ്തകമാണ്.

വ ഴിയരികിലെ അത്തിവൃക്ഷം എന്ന പുസ്തകത്തിൽ പറയുന്നതുപോലെ പുൽക്കൂട് ലക്ഷ്യസ്ഥാനമാണ്. മനുഷ്യന്‍റെ സർവ അന്വേഷണങ്ങളും ചെന്നെത്തേണ്ട ഇടം. ജീവിതത്തിന്‍റെ അർഥം തേടുന്ന മനുഷ്യൻ ആത്യന്തികമായി അന്വേഷിക്കുന്നത് ആനന്ദവും സമാധാനവുമാണ്. പുൽക്കൂട് അതു സമ്മാനിക്കുന്നു. അവിടെ സമാധാനദാതാവായ ദൈവമുണ്ട്. ജീവിതത്തിന്‍റെ അർഥം കണ്ടെത്തിയ യൗസേപ്പിതാവും മാതാവുമുണ്ട്. സത്യം കണ്ടെത്തിയപ്പോൾ സർവവും സമർപ്പിച്ച ജ്ഞാനികളുണ്ട്. രക്ഷ അനുഭവിച്ചറിഞ്ഞ ഇടയന്മാരുണ്ട്.


പുൽക്കൂട് ശിശുകേന്ദ്രീകൃത ഇടമാണ്. പുൽകൂട്ടിലേക്കുള്ള എല്ലാ വഴികളും ശിശുവിലേക്കു നയിക്കുന്നു. ശിശുവിനെപ്പോലെ ആകുന്നില്ലെങ്കിൽ ദൈവരാജ്യ പ്രവേശനം എളുപ്പമല്ലെന്ന തിരുവചനം ശ്രദ്ധേയമാണ്.

പുൽക്കൂടിനെ ദീപ്തമാക്കുന്നത് നക്ഷത്രവിളക്കുകളല്ല, പകരം ദിവ്യപൈതലിന്‍റെ മുഖകാന്തിയും ആ കണ്ണുകളിലെ നൈർമല്യത്തിന്‍റെ തിളക്കവുമാണ്. ക്രിസ്മസ് ആഘോഷിക്കുന്പോൾ പുൽക്കൂട് അനുഭവങ്ങളിലേക്കു പ്രവേശിക്കാൻ കഴിയട്ടെ.

ഫാ. ജയ്മോൻ മുളപ്പൻചേരിൽ എംസിബിഎസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.