ശ്രീജേഷിന്‍റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ശ്രീജേഷിന്‍റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാളി താരം പി.ആർ. ശ്രീജേഷ് അടങ്ങുന്ന ഇന്ത്യൻ പുരുഷ ടീം. ടോക്കിയോ ഒളിന്പിക്സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ശക്തരായ ജർമനിയുടെ നിരന്തര ശ്രമങ്ങളെ കാരിരുന്പിന്‍റെ കരുത്തോടെ ചെറുത്ത ഇന്ത്യ, സ്വർണത്തോളം തിളക്കമുള്ള വെങ്കലം കഴുത്തിലണിഞ്ഞു.

5-4ന് ജർമൻ പ്രതീക്ഷകൾ ഛിന്നഭിന്നമാക്കിയായിരുന്നു ഇന്ത്യൻ പുരുഷന്മാരുടെ ചക് ദേ ഇന്ത്യ പ്രകടനം ഒയി ഒളിന്പിക് സ്റ്റേഡിയത്തിൽ ലോകം ദർശിച്ചത്. ഗോൾ വലയ്ക്കു മുന്നിൽ വൻമതിൽ തീർത്ത പി.ആർ. ശ്രീജേഷിന്‍റെ മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല മുത്തം.

ഒളിന്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി എന്ന നേട്ടവും കൊച്ചിക്കാരനായ ശ്രീജേഷ് സ്വന്തമാക്കി. 1972 മ്യൂണിക് ഒളിന്പിക്സിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗമായ കണ്ണൂർ സ്വദേശി മാനുവൽ ഫ്രെഡറിക്കാണ് ആദ്യമായി കേരളത്തിലേക്ക് ഒളിന്പിക് മെഡൽ എത്തിച്ചത്. മാനുവൽ ഫ്രെഡറിക്കും ഗോളിയായിരുന്നു എന്നതും ശ്രദ്ധേയം.

നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. 1980 മോസ്കോ ഒളിന്പിക്സിൽ സ്വർണം നേടിയതായിരുന്നു ഇന്ത്യയുടെ ഹോക്കിയിലെ അവസാന മെഡൽ. ഹോക്കിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്ന 12-ാമത് ഒളിന്പിക് മെഡലാണിത്, എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും.


ഗുസ്തിയിൽ വെള്ളി

ഗുസ്തിയിലെ ഇന്ത്യയുടെ സുവർണ സ്വപ്നം പൂവണിഞ്ഞില്ല. പുരുഷന്മാരുടെ ഫ്രീസ്റ്റൈർ 57 കിലോഗ്രാം വിഭാഗം ഫൈനലിൽ ഇന്ത്യയുടെ രവികുമാർ ദാഹിയ റഷ്യൻ ഒളിന്പിക് കമ്മിറ്റിയുടെ സാവുർ യുഗ്യേവിനോട് പരാജയപ്പെട്ടതോടെയാണിത്, സ്കോർ: 4-7. ഗുസ്തിയിലൂടെ ചരിത്രത്തിൽ ആദ്യമായി സ്വർണം നേടാമെന്ന ഇന്ത്യൻ പ്രതീക്ഷ അതോടെ വെള്ളിയിൽ ഒതുങ്ങി.

ഗുസ്തിയിൽ വെങ്കല മെഡൽ പോരാട്ട രംഗത്തുണ്ടായിരുന്ന ദീപക് പൂനിയയ്ക്കും അൻഷു മാലിക്കിനും വെന്നിക്കൊടി പാറിക്കാനായില്ല. അത്‌ലറ്റിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ മത്സരിച്ച മലയാളി താരം കെ.ടി. ഇർഫാന് 51-ാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.