Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പണം അമിതമായാൽ...
അപ്പനും അമ്മയും വിദേശത്തായിരുന്നതിനാൽ ഹോസ്റ്റലിലായിരുന്നു സോബിൻ വളർന്നത്. തങ്ങൾ അടുത്തില്ലാത്തതിന്റെ കുറവ് മകനുണ്ടാകാതിരിക്കാൻ മാസംതോറും ആവശ്യത്തിനു പോക്കറ്റ്മണി അവന്റെ അക്കൗണ്ടിലെത്തുമായിരുന്നു. മകൻ പ്ലസ് വണ്ണിലായപ്പോൾ മാതാപിതാക്കൾ നാട്ടിലെത്തി. ഇവർ പുതുതായി നിർമിച്ച കൊട്ടാരംപോലത്തെ വീട്ടിലേക്ക് സോബിനും മാറി. അപ്പനും അമ്മയും അടുത്തുള്ളതിനാൽ സോബിന്റെ അക്കൗണ്ടിലേക്കുള്ള പണം വരവു നിലച്ചു.
ഇവർ അയച്ചുകൊടുത്ത പണമുപയോഗിച്ച് മകൻ മയക്കുമരുന്നുപയോഗം തുടങ്ങിയിരുന്നു. ദിവസവും 1000 രൂപ മാതാപിതാക്കൾ നൽകിയില്ലെങ്കിൽ സോബിൻ വീട്ടുസാധനങ്ങൾ തച്ചുടയ്ക്കും.
മാതാപിതാക്കളെ കൈയേറ്റം ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ. ഒരുദിവസം റോഡിനരികിലെ ബാങ്കിനുമുന്നിലിരുന്ന് മയക്കുമരുന്ന് ശരീരത്തു കുത്തിവയ്ക്കുന്ന തിനിടെ പോലീസ് പിടിയിലായി. നാട്ടിൽ അറിയപ്പെടുന്ന കുടുംബത്തിലെ കാരണവർക്കു സ്റ്റേഷനിൽ പോകേണ്ട ഗതികേട് വീട്ടുകാർക്ക് താങ്ങാവുന്നതിലധികമായിരുന്നു.
മാധ്യമങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു ണ്ട്. മാതാപിതാക്കൾ പറയുന്നതിലും വേഗം മാധ്യമങ്ങൾ പറയുന്നത് കുട്ടികൾ അനുസരിക്കും. കുട്ടികളെ വഴിതെറ്റിക്കാനും ഉപദേശിക്കാനും ഏറ്റവും നല്ല മാർഗം മാധ്യമങ്ങളാണ്.
ലഹരി ജലമാർഗവും
റോഡുകളിൽ പോലീസിന്റെ ശല്യമുള്ളതിനാൽ ജലമാർഗവും കഞ്ചാവെത്തുന്നുണ്ട്. കായലുകളിൽ വള്ളങ്ങളിലെത്തുന്ന കഞ്ചാവ് വലിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. കായൽയാത്ര എന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷമാണ് കഞ്ചാവുവലിക്കാൻ ഇവർ വള്ളങ്ങളിൽ പുറപ്പെടുന്നത്. നടുക്കായലിൽ വച്ച് പൊതികൈമാറും. വള്ളത്തിൽ തന്നെയിരുന്ന് വലിക്കും.
കൂട്ടുകാരായി മുതിർന്നവർ
അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ഉത്തമ സുഹൃത്തായി ബിരുദവിദ്യാർഥി എത്തേണ്ട കാര്യമുണ്ടോ? സ്കൂൾ വിടുന്ന സമയം ഇവർ വരുന്നതും കാത്ത് ബിരുദവിദ്യാർഥി നിൽക്കേണ്ട കാര്യമുണ്ടോ? ഇല്ല. ഇത്തരം ചങ്ങാത്തങ്ങളും കാത്തു നിൽപ്പുകളും കുട്ടികളെ അപകടപ്പെടുത്തുമെന്ന് മാതാപിതാക്കളറിയണം.
കുട്ടികളിലേക്കു കഞ്ചാവ് എത്തുന്നതും അവർ സ്കൂളിലെ വിൽപനക്കാരാകുന്നതുമെല്ലാം ഇത്തരം കൂട്ടുകെട്ടുകളിലൂടെയാണെന്ന് ആന്റി നാർക്കോട്ടിക് സെൽ പറയുന്നു.
വൈകുന്നേരങ്ങളിൽ ട്യൂഷൻ എന്നും പറഞ്ഞ് ഇത്തരത്തിലെത്തുന്ന ചേട്ടൻമാരുമായി പോകുന്നകുട്ടികൾ ട്യൂഷൻ കഴിയുന്ന സമയം നോക്കി വീട്ടിലെത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത്തരം ബന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇതു തടയാൻ സ്കൂൾ വിടുന്ന സമയം പുറത്ത് അധ്യാപരുടെ നിരീക്ഷണം ശക്തമാക്കാം.
കുട്ടികൾ എന്തു പറയുന്നു
മയക്കുമരുന്നിനും കഞ്ചാവിനും കുട്ടികൾ വേഗം അടിപ്പെടുകയാണെന്ന് പാലക്കാട് മേഴ്സി കോളജിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മേഴ്സി തോമസ്. ഇതെന്തുകൊണ്ടെന്ന് അവരുടെ ഇടയിൽ തന്നെ ഒരു പഠനം നടത്തി. ലഭിച്ച ഉത്തരങ്ങൾ ഇവയായിരുന്നു.
1. തങ്ങൾക്ക് വൈകാരിത പക്വതയില്ല. വേഗം വികാരങ്ങൾക്കടിപ്പെടുന്ന സ്വഭാവം നിയന്ത്രിക്കാൻ കഴിയുന്നില്ല.
2. മറ്റു കുട്ടികൾ ഉപയോഗിക്കുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അനുഭവം എന്തെന്നറിയാനുള്ള ആഗ്രഹത്തിലാണു പലരും ആദ്യം ഇതുപയോഗിക്കുന്നത്. പിന്നീട് ഇതിന് അടിമയാകുന്നു.
3. എല്ലായിടത്തും ഇത് ലഭ്യമാണ്, അതിനാൽ അടുത്തു ലഭ്യമായ ലഹരി ഉപയോഗിക്കുന്നു.
4. സിനിമയുൾപ്പെടെ പല മാധ്യമങ്ങളിലും ഇതുപയോഗിക്കുന്ന സീനുകൾ കാണുമ്പോൾ ഇത്തരത്തിൽ ചെയ്തു നോക്കാൻ തോന്നുന്നു.
5. ആസ്വദിക്കാനുള്ളതാണ് ജീവിതം അത്തരത്തിൽ കഴിച്ചുപോകുന്നതാണ്.
6. കൂട്ടുകാരുടെ കൂടെ ചേരാൻ, അവർ നിർബന്ധിക്കുമ്പോൾ കഴിക്കുന്നു.
7.മക്കളുടെ കണ്ണിൽ നോക്കി ഒന്നു സംസാരിക്കാൻപോലും അച്ഛനും അമ്മയ്ക്കും നേരമില്ല. ഇവർ എപ്പോഴും മൊബൈൽ ഫോണിലാണ്. ജീവിതത്തിൽ സ്നേഹം കിട്ടാതാകുമ്പോൾ ആരും അതു കിട്ടുന്നിടത്തേക്കും ചായും. ആരുമില്ലെന്ന തോന്നലും യുവത്വത്തെ വല്ലാതെ അലട്ടുന്നു.
കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് മാതാപിതാക്കൾക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. സ്നേഹിക്കുന്ന അപ്പനേയും അമ്മയേയും കുട്ടികൾക്ക് അത്രവേഗം തള്ളിപ്പറയാനാവില്ല. സ്നേഹം നൽകുകയും തെറ്റുകളിൽ അമിത കുറ്റപ്പെടുത്തലുകളിലേക്കു പോകാതെ സൗമ്യമായ തിരുത്തലുകൾ നൽകിയും മയക്കുമരുന്നിലേക്കുള്ള ആദ്യ ചുവടുവെപ്പു തടയാം. പെട്ടുപോയാൽ ഏറെ കഷ്ടപ്പെടേണ്ടിവരും സാധാരണ ജീവിതത്തിലേക്കെത്താൻ എന്നും ഓർക്കുക.
(അവസാനിച്ചു)
കരിനിഴൽ വീഴുന്ന യുവത്വം / ടോം ജോർജ്—7
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മരുന്നു കമ്പനികളുടെ മറവിലും കച്ചവടം
അവൻ ജനിച്ചുവീണതു സാധാരണ കുടുംബത്തിലാണെങ്കിലും മാസം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ
ലഹരിക്കായി വേദനസംഹാരികൾ
രണ്ടാഴ്ച മുമ്പു തൊടുപുഴയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെത്തി ല്യൂപ്പിഡെസിക്
ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
മാർഷൽ എന്നായിരുന്നു അവന്റെ പേര്. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ. ഇപ്പോൾ 22 വയസു കാണും.
അധോലോകമായി ഇതരസംസ്ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
മറുനാട്ടിൽനിന്നു കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പ്രധാനമായും ഇതര സംസ്ഥാനക്ക
വേദനസംഹാരികൾ ലഹരിക്ക്
ലഹരിക്കായി ഉപയോഗിക്കുന്നതു മയക്കുമരുന്നുകൾ മാത്രമല്ല. വേദനസംഹാരികൾ മുതൽ കാൻസർ രോഗികൾക്കു നൽകുന്ന മരു
സാധനം കൊറിയർ വഴിയും
2015 ഫെബ്രുവരി എട്ട് വൈകുന്നേരം. എ റണാകുളത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാ ഗത്തിന് ഒരു ഫോൺ സന്ദേശമെത്ത
മായിക കുരുക്കുകളൊരുക്കി കൊച്ചി
അറബിക്കടലിന്റെ റാണിയാണു കൊച്ചി. ആരെയും മോഹിപ്പിക്കുന്ന സൗകുമാര്യം. അതിദ്രുതം വളരുന്ന മെട്രോനഗരം. കേര
കൂട്ടുകാരിൽ മിടുക്കനാകാൻ...
പത്താംക്ലാസുവരെ കർശന ശിക്ഷണത്തിൽ വളർന്നു. പ്ലസ്ടുവിന് കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ അവർ നൽകിയ കഞ
പഠിത്തം ഉഴപ്പിയാൽ...
ശരാശരിയിലും താഴെയായിരുന്നു രാജുവിന്റെ പഠന നിലവാരം. രാജു ജനിച്ചയുടൻ വീട്ടുകാർ നക്ഷത്രം നോക്കിച്ചു. രാ
കഞ്ചാവിനുവേണ്ടി ക്ലീനർ പണി
സ്ഥിരമായി സ്കൂളിൽ മുടങ്ങാതെ വരാറുണ്ടായിരുന്ന എബിനെ നാലഞ്ചുദിവസമായി ക്ലാസിൽ കാണുന്നില്ല. മാതാപിതാക്ക
ലഹരിക്കു പ്രായമില്ല
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ പ്രായം 10 മുതൽ 12 വരെയെത്തുന്ന സ്ഥിതിയായിട്ടുണ്ട്. പലപ്പോഴും ലഹരിക്
ഒരിക്കൽപെട്ടാൽ പിന്നെ രക്ഷയില്ല
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു വിഷ്ണു കഞ്ചാവിന്റെ രുചി ആദ്യമറിഞ്ഞത്. അതു കിട്ടാതാകുമ്പോൾ നെഞ്ചിൽ എന്‍
കുട്ടികളെ കുരുക്കാൻ കഞ്ചാവ് മാഫിയയും
ലോകമെമ്പാടും തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാകുന്ന കാലഘട്ടമാണിത്. ലഹരി വസ്തുക്കളുടെ വ്യാപനത്തിനു പിന്നി
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top