Tax
മുതിർന്ന പൗരന്മാർക്കു നികുതിയിളവുകൾ
മുതിർന്ന പൗരന്മാർക്കു നികുതിയിളവുകൾ
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് ആദായനികുതിയിൽ ചില ആനുകൂല്യങ്ങൾ നല്കുന്നുണ്ട്. 60 വയസിനു മുകളിലും 80 വയസിൽ താഴെയും ഉള്ളവരെയാണു മുതിർന്ന പൗരന്മാർ ആയി കണക്കാക്കുന്നത്. 80 വയസിനു മുകളിലുള്ളവരെ സൂപ്പർ സീനിയർ സിറ്റിസണ്‍സ് ആയാണ് കണക്കാക്കുന്നത്. സാധാരണ നികുതിദായകനു നികുതി കൊടുക്കേണ്ടാത്തതായ വരുമാനം നിലവിൽ രണ്ടര ലക്ഷം രൂപ ആയിരിക്കുന്നിടത്ത് സീനിയർ സിറ്റിസണിന് മൂന്നു ലക്ഷം രൂപയും സൂപ്പർ സീനിയർ സിറ്റിസണ്‍സിന് അഞ്ചു ലക്ഷം രൂപയും ആണ്. അഞ്ചു ലക്ഷം രൂപവരെ എല്ലാവർക്കും അഞ്ചു ശതമാനം ആണ് നികുതിയുടെ സ്ലാബ്.

അതായത് 60 വയസ് മുതൽ 80 വയസുവരെയുള്ളവർക്ക് മൂന്നു ലക്ഷം രൂപവരെ നികുതി ഇല്ലാതെ വരുന്പോൾ 2,500 രൂപയുടെയും സൂപ്പർ സീനിയർ സിറ്റിസണ്‍സിന് അഞ്ചു ലക്ഷം രൂപവരെ നികുതി ഇല്ലാതെ വരുന്പോൾ 12,500 രൂപയുടെയും കുറവുകളാണ് നികുതിയിൽ ലഭിക്കുന്നത്. എന്നാൽ സാന്പത്തികവർഷം 2019-20 മുതൽ അഞ്ചു ലക്ഷം രൂപ‌വരെ വരുമാനമുള്ള എല്ലാവർക്കും നികുതിക്ക് പൂർണ റിബേറ്റ് ലഭിക്കും. കൂടാതെ മുതിർന്ന പൗരന്മാർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും നികുതി നിയമത്തിൽ നല്കിയിട്ടുണ്ട്.

ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന പലിശ

മുതിർന്ന പൗരന്മാർക്ക് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമം 80 റ്റിറ്റിബി വകുപ്പനുസരിച്ച് 50,000 രൂപയുടെവരെ ഇളവ് വരുമാനത്തിൽനിന്ന് നല്കുന്നുണ്ട്. ഇതോടൊപ്പം 80 റ്റിറ്റിഎ വകുപ്പനുസരിച്ച് സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്കു മാത്രം അനുവദിച്ചിരുന്ന 10,000 രൂപയുടെ കിഴിവുകൂടി എടുക്കരുത്. ഉദാഹരണമായി ഒരു മുതിർന്ന പൗരന് ഒരു വർഷത്തിൽ സ്ഥിരനിക്ഷേപത്തിൽനിന്ന് 55,000 രൂപയും സേവിംഗ്സ് അക്കൗണ്ടിൽനിന്നും 5,000 രൂപയും പലിശ ആയി ലഭിച്ചു എന്നു കരുതുക. ആദായനികുതി നിയമപ്രകാരം വരുമാനത്തിൽനിന്നും 50,000രൂപയുടെ മാത്രം കിഴിവെടുത്തിട്ട് ബാക്കി വരുന്ന 10,000 രൂപ നികുതിക്ക് വിധേയമാവുന്ന വരുമാനത്തിൽ കൂട്ടണം.
മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം

സീനിയർ സിറ്റിസണ്‍സിന് അനുവദിച്ചിരുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ ഇളവ് 31 -03 -2018 വരെ 30,000 രൂപ ആയിരുന്നത് 1 -4- 2018 മുതൽ 50,000 രൂപ ആയി വർധിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ അല്ലാത്തവർക്ക് വരുമാനത്തിൽനിന്നും ലഭിക്കുന്ന കിഴിവ് 25,000 രൂപ മാത്രമാണ്. സ്വന്തമായി പോളിസി എടുത്താലും മാതാപിതാക്കന്മാർക്കുവേണ്ടി എടുക്കുന്നതിനും വരുമാനത്തിൽ നിന്നും ഇളവ് ലഭിക്കും. ഇവിടെ മാതാപിതാക്കൾ മക്കളുടെ ആശ്രിതരായിരിക്കണമെന്ന് ഒരു വ്യവസ്ഥയും ഇല്ല. നികുതിദായകനും മാതാപിതാക്കളും മുതിർന്ന പൗരന്മാർ ആണെങ്കിൽ ഇവർക്ക് മെഡിക്ലെയിം പോളിസികൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ വരുമാനത്തിൽനിന്ന് ഇളവു ലഭിക്കുന്നതാണ്. ഇത് ആദായനികുതിനിയമം 80 ഡി വകുപ്പ് അനുസരിച്ചാണ്.

മുൻകൂർ നികുതി അടവിൽനിന്ന് ഇളവ്

മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി നിർണയിച്ച് അടച്ചാൽ മതി.

സ്രോതസിൽ നികുതിയിലും ഒഴിവ്

മുതിർന്ന പൗരന്‍റെ ആകെ വരുമാനം നികുതി വിധേയമല്ലെങ്കിൽ സ്ഥിരനിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്ന പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കുന്നതിന് വേണ്ടി ഫോം നന്പർ 15 എച്ച് നല്കിയാൽ മതി. മുതിർന്ന പൗരന്മാർക്ക് എല്ലാ കിഴിവുകൾക്കുംശേഷം നികുതിക്ക് വിധേയമായ വരുമാനം ഉണ്ടായില്ലെങ്കിലും ഇ ഫോം നല്കാവുന്നതാണ്. എന്നാൽ മുതിർന്ന പൗരന്മാർ അല്ലാത്ത നികുതിദായകർക്ക് കിഴിവുകൾക്കുമുന്പ് നികുതിക്ക് വിധേയമായ വരുമാനം ഉണ്ടെങ്കിലാണ് ഫോം 15 ജി സമർപ്പിക്കേണ്ടത്. അതുപോലെതന്നെ മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്കു സ്രോതസിൽനിന്നു നികുതി 2018-19 സാന്പത്തികവർഷം മുതൽ നൽകേണ്ടതില്ല. മുതിർന്ന പൗരന്മാർ അല്ലാത്തവർക്കു പ്രസ്തുത തുക 40,000- രൂപ ആയിരിക്കുന്നിടത്താണ് മുതിർന്നവർക്ക് 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നത്.

ചികിത്സാ ചെലവുകളിലും ഇളവ്

പാർക്കിൻസണ്‍സ്, ഡിമെൻഷ്യ പോലുള്ള ചില പ്രത്യേക രോഗങ്ങൾക്കു (റൂൾ 11 ഡിഡി (1) ൽ സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങൾ) ചികിത്സയ്ക്കുവേണ്ടി ചെലവാക്കുന്ന രൂപയിൽ 60 വയസിന് മുകളിലുള്ളവർക്ക് 1,00,000 രൂപ വരെ ഉള്ള കിഴിവുകൾ നല്കിയിരിക്കുന്നു. ചികിത്സയ്ക്കുവേണ്ടി യഥാർഥത്തിൽ ചെലവായ തുകയാണ് കണക്കിലെടുക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിൽ ലഭിക്കുന്ന തുക കിഴിച്ചു ബാക്കി തുകയ്ക്ക് മാത്രമേ വരുമാനത്തിൽനിന്ന് കിഴിവ് ലഭിക്കുകയുള്ളൂ. നികുതിദായകനും ആശ്രിതർക്കും വേണ്ടി ചെലവാക്കുന്ന തുകയ്ക്ക് കിഴിവ് എടുക്കാവുന്നതാണ്.

മാന്വൽ റിട്ടേണുകൾ

80 വയസ് കഴിഞ്ഞ സൂപ്പർ സീനിയർ സിറ്റിസണ്‍സിന് മാത്രം മാന്വൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ അവസരം ഉണ്ട്.