Tax
ഫോം 26 എഎസ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിലെ പ്രധാന ഡോക്യുമെന്‍റ്
ഫോം 26 എഎസ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിലെ പ്രധാന ഡോക്യുമെന്‍റ്
നികുതിദായകന്‍റെ പേരിൽ അദ്ദേഹത്തിന്‍റെ പാനിനെ അടിസ്ഥാനമാക്കി അടക്കുന്ന നികുതിയുടെ വാർഷികസ്റ്റേറ്റ്മെന്‍റാണ് ഫോം 26 എ.എസ്. ഇത് ആദായനികുതിയുടെ വെബ്സൈറ്റിൽ നിന്നും നികുതിദായകന്‍റെ പാനിന്‍റെ അടിസ്ഥാനത്തിൽ ലഭ്യമാകും. നികുതിദായകന്‍റെ വരുമാനത്തെപ്പറ്റിയും അദ്ദേഹത്തിന് വേണ്ടി സ്ത്രോതസ്‌സിൽ പിടിച്ച നികുതിയും മുൻകൂർ അടച്ച നികുതിയും മറ്റു നികുതി അടവുകളും കുറെ സാന്പത്തിക വിവരങ്ങളും എല്ലാം ഈ ഫോമിൽ നിന്നും ലഭ്യമാകും.

01-06-2020 മുതൽ ഫോം 26 എ.എസിൽ ഗണ്യമായ പല മാറ്റങ്ങളും വരുത്തി പുതിയരീതിയിൽ ആണ് ഇറക്കുന്നത്. മുന്പ് നികുതി അടവിനെപ്പറ്റിയും വരുമാനത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഫോം നികുതി ഉദ്യോഗസ്ഥർക്ക് നികുതിദായകരുടെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുന്നതാണ.് പുതിയതായി ലഭ്യമാക്കിയ ഫോമിൽ നികുതിദായകന്‍റെ പാൻ, ആധാർ നന്പർ, പേര്, ജ· ദിനം /തുടക്കതീയതി, മൊബൈൽ നന്പർ, ഇമെയിൽ അഡ്രസ്, പോസ്റ്റൽ അഡ്രസ് എന്നിവ അതിന്‍റെ പാർട്ട് എ യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫോമിന്‍റെ പാർട്ട് ബി യിൽ സ്രോത‌സിൽ നികുതി പിടിച്ച് അടച്ചിരിക്കുന്ന വിവരങ്ങൾ, ചില പ്രത്യേക സാന്പത്തിക ഇടപാടുകൾ (എസ്എഫ്റ്റി.) നികുതി അടവിനെപ്പറ്റിയുള്ള വിവരങ്ങൾ, നികുതി കുടിശിഖയുടെ വിവരങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന നടപടികൾ, പൂർത്തിയാക്കിയ നടപടികൾ, റൂൾ 114 ഐ (2) ൽ സൂചിപ്പിച്ചിരിക്കുന്ന മറ്റുവിവരങ്ങൾ എന്നിവ സൂചിപ്പിക്കുന്നു.

എന്നാൽ, ഈ ഫോമിലും മാനുഷികസഹജമായ തെറ്റുകൾ കടന്നുകൂടാറുണ്ട്. പാനിനെ അടിസ്ഥാനമാക്കിയാണ് ഫോമിൽ വിവരങ്ങൾ ലഭ്യമാകുന്നത്. ഏതെങ്കിലും കാരണവശാൽ നികുതിദായകന്‍റെ പാൻ തെറ്റായി രേഖപ്പെടുത്തിയാൽ ലഭ്യമാകുന്ന വിവരങ്ങളും തെറ്റിപ്പോവും. അതിനാൽ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുന്പ് തന്നെ ഫോം 26 എഎസിൽ വന്നിരിക്കുന്ന ഇടപാടുകൾ തന്‍റേതുതന്നെയാണെന്ന് വ്യക്തത വരുത്തുകയും എല്ലാ നികുതി അടവുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏതെങ്കിലും കാരണവശാൽ പിടിച്ച നികുതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സ്രോത‌സിൽ നികുതി പിടിച്ച ആളിനെ ബന്ധപ്പെട്ട് അവർ ഫയൽ ചെയ്തിരിക്കുന്ന ടിഡിഎസ് റിട്ടേണുകൾ റിവൈസ് ചെയ്യേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും ഇടപാടുകൾ തെറ്റായ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്ഭവസ്ഥാനം തന്നെ കണ്ടുപിടിച്ച് അവ തിരുത്തിയില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങളെ നേരിടേണ്ടി വന്നേക്കും.

ആദായനികുതിനിയമത്തിലെ 285 ബിഎ അനുസരിച്ച് പല സ്ഥാപനങ്ങളും അവിടെ നടക്കുന്ന സാന്പത്തിക ഇടപാടുകളെപ്പറ്റിയുള്ള ചില വിവരങ്ങൾ ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽ സമർപ്പിക്കേണ്ടതുണ്ട്. അവയിൽ നികുതിദായകന്‍റെ പാൻ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ഫോം 26 എഎസിൽ പ്രത്യക്ഷപ്പെടും. അതിനെയും റിട്ടേണിൽ കാണിച്ചിരിക്കുന്ന വരുമാനത്തേയും താരതമ്യപ്പെടുത്തി നികുതിഉദ്യോഗസ്ഥന്‍റെ പക്കൽ നിന്നും അന്വേഷണം ഉണ്ടായേക്കാം. അതിനാൽ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിന് മുന്പ് തന്നെ ഫോം 26 എഎസിൽ വന്നിരിക്കുന്ന എല്ലാ എൻട്രികളുടെയും എഫക്ട് നികുതി റിട്ടേണിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ട് വേണം റിട്ടേണ്‍ സമർപ്പിക്കേണ്ടത്. പുതിയതായി ഫോം 26 എഎസിൽ ചേർക്കപ്പെടുന്ന സാന്പത്തിക ഇടപാടുകളെപ്പറ്റി ചുരുക്കി വിവരിക്കാം.

1) 10 ലക്ഷം രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് പണം ബാങ്കിൽ ക്യാഷായി അടച്ചതിനു ശേഷം ബാങ്ക് ഡ്രാഫ്റ്റോ, പേ ഓർഡറോ, ബാങ്കേർസ് ചെക്കോ ഒരു സാന്പത്തികവർഷത്തിനുള്ളിൽ വാങ്ങിയാൽ ആ ഇടപാട് 26 എ.എസിൽ വരും. അതുപോലെ തന്നെയാണ് 10 ലക്ഷം രൂപക്കോ അതിനുമുകളിലോ ഉള്ള തുക ക്യാഷായി അടച്ച് റിസർവ് ബാങ്കിന്‍റെ പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റ് ഏതെങ്കിലും വാങ്ങുന്നതും. കൂടാതെ ഒന്നോ അതിലധികമോ കറന്‍റ് അക്കൗണ്ടുകളിലൂടെ ഒരു വർഷത്തിനിടെ 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക ക്യാഷായി അടക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അത് പ്രസ്തുത ഫോമിൽ രേഖപ്പെടുത്തും.
2) 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക ഒരു വർഷത്തിൽ ക്യാഷായി (കറന്‍റ് അക്കൗണ്ടും ടൈം ഡെപ്പോസിറ്റ് അക്കൗണ്ടും ഒഴികെ) ഏതെങ്കിലും അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്താൽ 26 എ.എസിൽ രേഖപ്പെടുത്തും.
3) 10 ലക്ഷമോ അതിൽ കൂടുതലോ ഉള്ള തുക ഒന്നോ അതിലധികമോ ടൈം ഡെപ്പോസിറ്റുകളിലായി ഒരു വർഷത്തിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ (പുതുക്കി ഇടുന്നത് ബാധകമല്ല) ഈ ഫോമിൽ രേഖപ്പെടുത്തും.
4) ഒരു വർഷത്തിൽ ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകളിലായി ഒരു ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ ഉള്ള ബിൽ തുക ക്യാഷായി അടച്ചുവെങ്കിൽ അല്ലെങ്കിൽ ബിൽ തുക 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വന്നത് ഏതെങ്കിലും മാർഗ്ഗത്തിലൂടെ അടച്ചു എങ്കിലും 26 എ.എസിൽ രേഖപ്പെടുത്തും.
5) ഒരു വർഷത്തിൽ ഏതെങ്കിലും കന്പനികളുടെ ബോണ്ടോ ഡിബെഞ്ചറുകളോ 10 ലക്ഷം രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് വാങ്ങിയാൽ ആ ഇടപാടുകൾ 285 ബിഎ അനുസരിച്ച് റിപ്പോർട്ട് ചെയ്യേണ്ടതാണ്. (പുതുക്കൽ ബാധകമല്ല).
6) ഒരു വർഷത്തിൽ, 30 ലക്ഷം രൂപയോ അതിൽ കൂടുതലോ മുദ്രവിലയുള്ള ഭൂമിയുടെ ഇടപാടുകൾ നടത്തിയാൽ അത് 26 എഎസ്ൽ വരും.
7) 10 ലക്ഷം രൂപക്കോ അതിൽ കൂടുതലോ ഉള്ള തുകക്ക് കന്പനിയുടെ ഓഹരികൾ ബൈബാക്ക് സ്കീമിൽ തിരിച്ചുവാങ്ങിയാൽ അത് കന്പനി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
8) 10 ലക്ഷം രൂപക്കോ അതിന് മുകളിലോ ഉള്ള തുകക്ക് കന്പനികളുടെ ഓഹരികൾ വാങ്ങുന്പോൾ അവരെപ്പറ്റിയുള്ള വിവരങ്ങൾ കന്പനി നല്കേണ്ടതുണ്ട്. ഇത് 26 എ.എസിൽ രേഖപ്പെടുത്തും.
9) ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയുടേയോ അതിൽ കൂടുതൽ ഉള്ള തുകക്ക് മ്യൂച്വൽ ഫണ്ട് സ്കീമിലെ യൂണിറ്റുകൾ വാങ്ങിയാൽ 26 എഎസിൽ വരും.
10) 10 ലക്ഷം രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്കുള്ള ഫോറിൻ കറൻസി ഇടപാടുകൾ ഒരു വർഷത്തിനുള്ളിൽ നടത്തിയാൽ അത് 26 എഎസിൽ രേഖപ്പെടുത്തും.