Tax
റിട്ടേൺ സമർപ്പണത്തിനു മുന്പ് വാർഷിക സ്റ്റേറ്റ്മെന്‍റുകൾ പരിശോധിക്കണം
റിട്ടേൺ സമർപ്പണത്തിനു മുന്പ് വാർഷിക സ്റ്റേറ്റ്മെന്‍റുകൾ പരിശോധിക്കണം
നികുതിദായകന്‍റെ പാനിനെ അടിസ്ഥാനമാക്കിയുളള നികുതിയുടെ വാർഷികസ്റ്റേറ്റ്മെന്‍റാണ് ഫോം 26 എ.എസ്. ഇത് ആദായനികുതിയുടെ വെബ്സൈറ്റിൽനിന്നു നികുതിദായകന്‍റെ പാനിന്‍റെ അടിസ്ഥാനത്തിൽ ലഭ്യമാകും. നികുതിദായകന്‍റെ വരുമാനം, സ്രോതസിൽ പിടിച്ച നികുതി, മുൻകൂർ അടച്ചനികുതി, മറ്റു നികുതി അടവുകൾ‌, തുടങ്ങി ഒട്ടേറെ സാന്പത്തിക വിവരങ്ങൾ ഈ ഫോമിലുണ്ട്.

01-06-2020 മുതൽ ഫോം 26 എഎസിൽ ഗണ്യമായ പല മാറ്റങ്ങളും വരുത്തി പുതിയരീതിയിൽ ആണ് ഇറക്കുന്നത്. മുന്പ് നികുതി അടവിനെപ്പറ്റിയും വരുമാനത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഫോം നികുതി ഉദ്യോഗസ്ഥർക്ക് നികുതിദായകരുടെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുന്നതാണ്.

പുതിയതായി ലഭ്യമാക്കിയ ഫോമിൽ നികുതിദായകന്‍റെ പാൻ, ആധാർ നന്പർ, പേര്, അഡ്രസ് എന്നിവ അതിന്‍റെ ആദ്യഭാഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടതെ പാർട്ട് എ യിൽ സ്രോതസിൽ നികുതി പിടിച്ച് അടച്ചിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചില പ്രത്യേക സാന്പത്തിക ഇടപാടുകൾ (എസ്എഫ്റ്റി) നികുതി അടവിനെപ്പറ്റിയുള്ള വിവരങ്ങൾ, നികുതി കുടിശികയുടെ വിവരങ്ങൾ, തുടർന്നുകൊണ്ടിരിക്കുന്ന നടപടികൾ, പൂർത്തിയാക്കിയ നടപടികൾ, റൂൾ 114 ഐ (2) ൽ സൂചിപ്പിച്ചിരിക്കുന്ന മറ്റുവിവരങ്ങൾ എന്നിവ പാർട്ട് ബിയിൽ സൂചിപ്പിക്കുന്നു.

എന്നാൽ, ഈ ഫോമിലും മാനുഷികസഹജമായ തെറ്റുകൾ കടന്നുകൂടാറുണ്ട്. പാനിനെ അടിസ്ഥാനമാക്കിയാണ് ഫോമിൽ വിവരങ്ങൾ ലഭ്യമാകുന്നത്. ഏതെങ്കിലും കാരണവശാൽ നികുതിദായകന്‍റെ പാൻ തെറ്റായി രേഖപ്പെടുത്തിയാൽ ലഭ്യമാകുന്ന വിവരങ്ങളും തെറ്റിപ്പോവും.

അതിനാൽ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു മുന്പുതന്നെ ഫോം 26 എഎസിൽ വന്നിരിക്കുന്ന ഇടപാടുകൾ തന്‍റേതുതന്നെയാണെന്നു വ്യക്തത വരുത്തുകയും എല്ലാ നികുതി അടവുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

ഏതെങ്കിലും കാരണവശാൽ പിടിച്ച നികുതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സ്രോതസിൽ നികുതി പിടിച്ച ആളിനെ ബന്ധപ്പെട്ട് അവർ ഫയൽ ചെയ്തിരിക്കുന്ന ടിഡിഎസ് റിട്ടേണുകൾ റിവൈസ് ചെയ്യേണ്ടിയിരിക്കുന്നു.

അതുപോലെതന്നെ ഏതെങ്കിലും ഇടപാടുകൾ തെറ്റായ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്ഭവസ്ഥാനംതന്നെ കണ്ടുപിടിച്ച് അവ തിരുത്തിയില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങളെ നേരിടേണ്ടി വന്നേക്കും.

സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ

ആദായനികുതിനിയമത്തിലെ 285 ബിഎ അനുസരിച്ച് പല സ്ഥാപനങ്ങളും അവിടെ നടക്കുന്ന സാന്പത്തിക ഇടപാടുകളെപ്പറ്റിയുള്ള ചില വിവരങ്ങൾ ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽ സമർപ്പിക്കേണ്ടതുണ്ട്.

അവയിൽ നികുതിദായകന്‍റെ പാൻ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ഫോം 26 എ.എസിൽ പ്രത്യക്ഷപ്പെടും. അതിനെയും റിട്ടേണിൽ കാണിച്ചിരിക്കുന്ന വരുമാനത്തെയും താരതമ്യപ്പെടുത്തി നികുതി ഉദ്യോഗസ്ഥന്‍റെ പക്കൽനിന്ന് അന്വേഷണം ഉണ്ടായേക്കാം. അതിനാൽ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനുമുന്പ് ഫോം 26 എഎസിൽ വന്നിരിക്കുന്ന എല്ലാ എൻട്രികളുടെയും എഫക്ട് നികുതി റിട്ടേണിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്‍റ്

ആദായനികുതി ഡിപ്പാർട്ട്മെന്‍റിനു മാത്രം ഓരോ നികുതിദായകനെയും സംബന്ധിച്ച് അവരുടെ പക്കൽ ഉള്ള വിവരങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ് ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്‍റ്. നികുതിദായകന്‍റെ ഓരോ വർഷത്തെ‍യും സാന്പത്തിക ഇടപാടുകളും ഇതിൽനിന്നു വെളിപ്പെടുന്നതാണ്.

മുകളിൽ സൂചിപ്പിച്ച ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്‍റിൽ (ചുരുക്കത്തിൽ എഐഎസ്) നികുതിദായകന് വിവിധങ്ങളായ സോഴ്സുകളിൽനിന്നും ലഭിച്ചിട്ടുള്ള എല്ലാ വരുമാനങ്ങളും ശന്പളവും പലിശയും ഓഹരി വ്യാപാരത്തിലൂടെ ലഭിക്കുന്ന വരുമാനവും മ്യൂച്വൽ ഫണ്ടിൽ നിന്നു ലഭിക്കുന്ന ഡിവിഡന്‍റും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇതിൽ സ്രോതസിൽ പിടിച്ച നികുതിയും നികുതിയുടെ റീഫണ്ട് തുകയും എല്ലാം വ്യക്തമാക്കായിട്ടുണ്ടാവും.

എഐഎസ് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പാർട്ട് എയും പാർട്ട് ബിയും. പാർട്ട് എയിൽ നികുതിദായകനെ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങൾ ആണ്.

നികുതിദായകന്‍റെ പേര്, പാൻ, ആധാർ നന്പർ, പേര്, ജനനത്തീയതി, മൊബൈൽ നന്പർ, ഇമെയിൽ ഐഡി, അഡ്രസ് മുതലായവയാണ് അതിൽ. പാർട്ട് ബി യിലാണ് സ്രോതസിലുള്ള നികുതിയെപ്പറ്റിയും സാന്പത്തിക ഇടപാടുകളെപ്പറ്റിയും നികുതി അടവിനെപ്പറ്റിയും നികുതിയുടെ റീഫണ്ടിനെപ്പറ്റിയുമൊക്കെ വിവരിച്ചിരിക്കുന്നത്.

ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്‍റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ പൂർണമായും കുറ്റമറ്റതാണ് എന്ന് ആദായനികുതി വകുപ്പ് അഭിപ്രായപ്പെടുന്നില്ല. നികുതിവകുപ്പ് 2021 നവംബർ 1 ന് ഇറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് പ്രസ്തുത സ്റ്റേറ്റ്മെന്‍റിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു പരിശോധിച്ച് കണ്ടുപിടിച്ചു തിരുത്തിക്കേണ്ട ചുമതല നികുതിദായകന്‍റെ പക്കലാണ്. എന്തെങ്കിലും തെറ്റു കണ്ടുപിടിച്ചാൽ ആദ്യംതന്നെ അതു നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

അങ്ങനെയുള്ള തെറ്റുകൾ ഡിപ്പാർട്ട്മെന്‍റിനെ നികുതിദായകൻ അറിയിച്ചില്ലെങ്കിൽ എഐഎസ്ൽ ഉള്ള വിവരങ്ങൾ എല്ലാം ശരിയാണെന്ന് ആദായനികുതിവകുപ്പ് കണക്കാക്കും. അതനുസരിച്ച് ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകളുടെ മേൽ നോട്ടീസുകൾ അയയ്ക്കുകയും ചെയ്യുന്നതാണ്.

മുൻകാലങ്ങളിൽ നികുതിദായകൻ ആശ്രയിച്ച് വന്നിരുന്ന ഫോം നന്പർ 26 എഎസിലുള്ളതിനേക്കാൾ സാന്പത്തികവിവരങ്ങൾ എഐഎസിൽ ഉള്ളതായി കാണുന്നുണ്ട്.

26 എഎസിൽ സാധാരണഗതിയിൽ ടിഡിഎസ് സ്റ്റേറ്റ്മെന്‍റിൽ ഉള്ള വിവരങ്ങളാണ് കൂടുതലായും കണ്ടിരുന്നത്. കൂടുതലായി എഐആർലെയും വിവരങ്ങൾ അതിൽ ഉൾപ്പെടുമായിരുന്നു. ഉദാഹരണമായി പറഞ്ഞാൽ സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് സ്രോതസിൽ നികുതി ഈടാക്കില്ലായിരുന്നു. അതിനാൽ അത് ഫോം നന്പർ 26 എഎസിൽ ലഭിച്ചിരുന്നില്ല.

എന്നാൽ സേവിംഗ്സ് ബാങ്കിൽ നിന്നു ലഭിക്കുന്ന പലിശ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്‍റിൽ ലഭ്യമാണ്.

കൂടാതെ എഐഎസിൽ എത്ര ചെറിയ തുകയ്ക്കുള്ള വരുമാനവും ഉൾപ്പെടുത്താം. അതുപോലെ എത്ര ചെറിയ നിക്ഷേപം നടത്തിയാലും അത് എഐഎസിൽ പ്രതിഫലിക്കും.
നികുതിദായകന് റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് എല്ലാവിധ വരുമാനങ്ങളും ഓർമയിൽ കൊണ്ടുവരുന്നതിനും അങ്ങനെ തെറ്റില്ലാതെ പൂർണമായ റിട്ടേണുകൾ സമർപ്പിക്കുന്നതിനും ഇത് അവസരമൊരുക്കും.

എഐഎസിനൊപ്പം ടിഐഎസും

ടിഐഎസ് എന്നു പറഞ്ഞാൽ ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി എന്നാണ് അർഥമാക്കുന്നത്. അതായത് എഐഎസിലുള്ള ഡേറ്റകൾ ലളിതമാക്കി ടിഐഎസിൽ ലഭിക്കും.

എഐഎസിൽ ഒരു തെറ്റു സംഭവിച്ചാൽ അതു ശ്രദ്ധയിൽപ്പെടുത്തേണ്ടതും അതു കറക്ട് ചെയ്ത് ഓട്ടോമാറ്റിക് ആയി ടിഐഎസിൽ ചേർക്കുന്നതുമാണ്.