Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
വസ്തു ഇടപാടിന് പണം ബാങ്കിൽകൂടി
ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 10 മുതൽ 12 ശതമാനം വരെയുള്ള സംഭാവന വരുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നാണ്. ഇതിൽനിന്നുള്ള സ്റ്റാന്പ് ഡ്യൂട്ടിയും മൂലധനനേട്ടത്തിന്റെ നികുതിയും ഇതിനെ കള്ളപ്പണത്തിന്റെ മേഖലയായി മുദ്രകുത്തപ്പെടുത്തിയിട്ടുണ്ട്. തന്മൂലം വിലകൾ കുറച്ചു കാണിച്ച് നികുതിവെട്ടിപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ ഗവണ്മെന്റ് തള്ളിക്കളയുന്നില്ല. ഇടപാടുകൾ കാഷ് ആയി നടത്തിയാൽ വസ്തു വാങ്ങുന്ന വ്യക്തികൾക്ക് കളളപ്പണം വൻതോതിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. കെട്ടിടനിർമാണമേഖല വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്ന മേഖലയായാണ് ഗവണ്മെന്റ് കരുതുന്നത്. ഇവിടെ നികുതിയില്ലാതെ ഇടപാടുകൾ നടക്കാറുണ്ടത്രേ!
20,000 രൂപയിൽ കൂടുതലുളള ലോണിടപാടുകൾ ചെക്ക് അല്ലെങ്കിൽ ബാങ്ക് ഡ്രാഫ്റ്റോ ഇലക്ട്രോണിക് മാർഗത്തിലൂടെയുള്ള ട്രാൻസ്ഫറോ ആയി മാത്രമേ നടത്താൻ പാടുള്ളൂ എന്ന് ആദായനികുതി നിയമം 269 എസ്എസിലും 269 ടിയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായി പണമിടപാട് നടത്തിയാൽ തത്തുല്യമായ തുക പിഴയായി ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൃഷിക്കാർക്കും ആദായനികുതി നിയമത്തിന്റെ കീഴിൽ വരില്ലാത്തവർക്കും ഇതിൽനിന്ന് ഒഴിവുള്ളതാണ്.
2015 ജൂൺ ഒന്നു മുതൽ വസ്തു ഇടപാടുകൾക്കും ഈ വ്യവസ്ഥ ബാധകമാക്കി. അതനുസരിച്ച് 2015 ജൂൺ ഒന്നു മുതൽ 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ വസ്തു ഇടപാടുകളും ബാങ്ക് മുഖാന്തിരം മാത്രമേ നടത്താൻ പാടുള്ളൂ. പണം സ്വീകരിച്ച് വസ്തു വിറ്റാൽ വിൽക്കുന്ന വ്യക്തി ആദായനികുതിനിയമം 271 ബി അനുസരിച്ച് ശിക്ഷാ നടപടിക്കു വിധേയനാവുകയും തത്തുല്യമായ തുക പിഴയായി അടയ്ക്കേണ്ടിവരികയും ചെയ്യും.
വസ്തു വാങ്ങുന്നതിന് നല്കുന്ന അഡ്വാൻസ് തുക ഏതെങ്കിലും കാരണവശാൽ വില്പന നടക്കാതെ വരുന്ന പക്ഷം പണമായിത്തന്നെ തിരിച്ചു വാങ്ങിയാലും ആദായനികുതി നിയമം 269 ടി-ക്ക് എതിരായി വരുന്നതിനാൽ 271 ഇ അനുസരിച്ചുള്ള ശിക്ഷാ നടപടികൾക്ക് വിധേയമാകും. 20,000 രൂപയിൽ കൂടുതലാണ് തുകയെങ്കിൽ മാത്രമേ ഇതു ബാധകമാകുകയുള്ളൂ. വസ്തു ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണത്തിന്റെ സ്വാധീനം ഉള്ളതായി ഗവണ്മെന്റിന് തോന്നിയതിനാലാണ് ഇങ്ങനെയൊരു ഭേദഗതി വരുത്തിയത്. ഇതിന് മുന്പുതന്നെ വസ്തു ഇടപാടുകൾ 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സ്രോതസിൽ നികുതി പിടിക്കണം എന്ന നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ, കൃഷിഭൂമികൾക്ക് ഇതു ബാധകമല്ല.
സ്വർണവ്യാപാരത്തിൽ ലോകത്തിൽ മുൻനിരയിലാണ് ഇന്ത്യ. ഇന്ത്യയിൽ 18,000 ടണ് സ്വർണം സ്റ്റോക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണത്തിന്റെ വിലകളിൽ കാര്യമായ കുറവുകളുണ്ടാകുകയില്ല എന്ന ധാരണയിൽ സ്വർണം വൻതോതിൽ നിക്ഷേപകർ വാങ്ങി സൂക്ഷിക്കും എന്നാണ് ഗവണ്മെന്റ് കരുതുന്നത്. ഗവണ്മെന്റിന്റെ കണക്കനുസരിച്ച് സ്വർണവ്യാപാരത്തിൽ ഏറിയപങ്കും പണമായിട്ടാണ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞാൽ കള്ളപ്പണ നിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സ്വർണത്തിലാണെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. അതിനാലാണ് സ്വർണം വാങ്ങുന്ന സമയത്ത് പാൻ ആവശ്യപ്പെടുന്നത്.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി ഗവണ്മെന്റ് കുരിശുയുദ്ധം തന്നെ നടത്തുകയാണ്. അത് വിദേശത്ത് സൂക്ഷിച്ചതായാലും സ്വദേശത്ത് സൂക്ഷിച്ചതായാലും അവയുടെ വെളിപ്പെടുത്തലിനു വേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദേശത്ത് വെളിപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളും വരുമാനവും നികുതിയായി പിടിച്ചെടുക്കുന്നതിനും അവർക്ക് കർശനമായ ശിക്ഷ കൊടുക്കുന്നതിനും നികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇപ്പോൾ രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ പണം ഉപയോഗിച്ച് സ്വർണം വാങ്ങാൻ സാധിക്കില്ല. സ്വർണം മാത്രമല്ല രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ പണമിടപാടുകളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.