Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ശന്പള കുടിശികയ്ക്ക് ആദായനികുതിയിൽ റിബേറ്റ്
താഴെപ്പറയുന്ന വരുമാനങ്ങൾ ആദായനികുതി നിയമത്തിൽ ശന്പളം ആയാണ് കണക്കാക്കുന്നത്.
1) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയിൽ നിന്നും ശന്പളമായി ലഭിച്ചതോ ലഭിക്കേണ്ടതോ ആയ തുക.
2) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽ നിന്നും ശന്പളം ലഭിക്കേണ്ടിയിരുന്നതിന് മുന്പ് ലഭിച്ച പണം.
3) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽ നിന്നും ശന്പള കുടിശിക ഇനത്തിൽ ലഭിച്ച തുക, പക്ഷേ മേൽ ലഭിച്ച ശന്പള കുടിശിക ഏതെങ്കിലും വർഷത്തിൽ നികുതിക്ക് വിധേയമായതാണെങ്കിൽ തന്നാണ്ടിലെ ആദായത്തിൽ ഈ പണം ശന്പളമായി ഉൾപ്പെടുത്തി നികുതി കൊടുക്കേണ്ടതില്ല. അതുപോലെ തന്നെ ശന്പളം മുൻകൂർ ലഭിക്കുകയും അത് തന്നാണ്ടിൽ നികുതിക്ക് വിധേയമാക്കുകയും ചെയ്താൽ അടുത്ത വർഷത്തിൽ അതിനു നികുതിയിൽ നിന്നും ഒഴിവുള്ളതാണ്.
സർക്കാർ സർവീസുകൾ ബാങ്കുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുൻകാല പ്രാബല്യത്തോടെ ശന്പള വർധനവ് ഉണ്ടാവുന്നത് പതിവാണ്. ചില കേസുകളിൽ കോടതിയുടെ ഉത്തരവ് പ്രകാരം ശന്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച് നല്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ചില അവസരങ്ങളിൽ 15 ഓ 20 ഓ വർഷമോ അതിൽ കൂടുതലോ ഉള്ള വർഷങ്ങളിലെ ശന്പള കുടിശിക തന്നാണ്ടിൽ ഒരുമിച്ച് ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിൽ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന റിബേറ്റ് എടുത്തില്ലെങ്കിൽ ശന്പളം ലഭിക്കുന്ന വ്യക്തിക്ക് വലിയ നികുതി ബാധ്യത ഉണ്ടാവുന്നതായി കാണാം.
ആദായനികുതി നിയമം അനുസരിച്ച് കുടിശിക ഏതു വർഷമാണോ ലഭിക്കുന്നത്, ആ വർഷത്തെ വരുമാനം ആയാണ് കണക്കാക്കുന്നത്. അങ്ങനെ വരുന്ന പക്ഷം തന്നാണ്ടിൽ ഉയർന്ന നിരക്കിൽ നികുതി നല്കേണ്ടി വരും. എന്നാൽ യഥാർഥത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിൽ തന്നെ ശന്പളം ലഭിച്ചിരുന്നു എങ്കിൽ താഴ്ന്ന നിരക്കിലുള്ള നികുതി ആയിരിക്കാം ബാധകമാകുന്നത്. അതുകൊണ്ട് ടി വ്യക്തിക്ക് ലഭിച്ച കുടിശിഖ തുക, യഥാർഥത്തിൽ ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിലെ വരുമാനത്തിന്റെ കൂടെ കൂട്ടി, അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുത്ത് ബാക്കി നികുതി തുക നിശ്ചയിക്കുന്നു. 15 വർഷത്തെ കുടിശിക ആണ് ലഭിച്ചിരിക്കുന്നത് എങ്കിൽ 15 വർഷത്തെ യഥാർഥ വരുമാനത്തിന്റെ കണക്ക് എടുത്ത് അതാത് വർഷത്തെ കിഴിവുകളും എടുത്ത് മേൽ വർഷത്തിലെ നികുതി നിരക്കിൽ തന്നെ നികുതി നിശ്ചയിക്കുന്നു. അതിനുശേഷം കുടിശിക വന്നതുകൊണ്ടുണ്ടായ നികുതി വർധനവ് മാത്രം എടുത്ത്, എത്ര വർഷത്തെ കുടിശിക ആണോ ഉണ്ടായത് അത്രയും വർഷത്തെ കുടിശിക മൂലം ഉണ്ടായ നികുതി വർധനവ് എല്ലാം കൂട്ടി എടുത്ത് നിശ്ചയിക്കുന്നു. അതിനുശേഷം കുടിശിക മൂലം തന്നാണ്ടിലുണ്ടായ നികുതി വർധനവ് കണ്ടിട്ട് ടി തുകയിൽ നിന്നും മുകളിൽ കൂട്ടി എടുത്ത തുക കുറച്ചാൽ ലഭിക്കുന്ന തുക തന്നാണ്ടിലേക്ക് നിശ്ചയിക്കപ്പെട്ട നികുതിയിൽ നിന്നും റിബേറ്റായി ലഭിക്കുന്നതാണ്.
മുകളിൽ പ്രസ്താവിച്ച റിബേറ്റ് എടുക്കുന്പോൾ പ്രായോഗികമായി ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നു.
1) പഴയ വർഷങ്ങളിലെ കണക്കുകൾ വ്യക്തമായും സൂക്ഷിച്ചിരിക്കണം. ആദായ നികുതി ഇല്ല എന്ന കാരണം കൊണ്ട് റിക്കാർഡുകൾ സൂക്ഷിക്കാതിരിക്കരുത്.
2) ഓരോ വർഷവും നികുതി നിരക്കുകളിലുണ്ടാവുന്ന മാറ്റങ്ങളും വിവിധങ്ങളായ കിഴിവുകളിൽ വന്നിരുന്ന മാറ്റങ്ങളും കണക്കിലെടുക്കണം. ഉദാഹരണം പറഞ്ഞാൽ 2004 - 05 സാന്പത്തിക വർഷം വരെ ശന്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്ന പേരിൽ ഒരു കിഴിവ് ലഭിച്ചിരുന്നു. 2005 -06 വർഷം മുതൽ അതു നിർത്തലാക്കി. 2004 - 05 ൽ അത് പരമാവധി 30000 രൂപ ആയിരുന്നു അനുവദിച്ചിരുന്നത്. ആ വർഷം തന്നെ മേൽകിഴിവ് അഞ്ചു ലക്ഷത്തിൽ കൂടുതൽ ശന്പളം ലഭിച്ചിരുന്നവർക്ക് 20,000/- രൂപ മാത്രമായിരുന്നു.
സ്റ്റാൻഡാർഡ് ഡിഡക്ഷന് ഇതിനുമുന്പുള്ള മിക്ക വർഷങ്ങളിലും വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെ തന്നെ 80 സിയിലുള്ള കിഴിവുകൾക്ക് പകരം 2004 - 05 വർഷം വരെ വകുപ്പ് 88 അനുസരിച്ച് നിക്ഷേപിച്ച തുകയുടെ 20% / 15% തുക നികുതി തുകയിൽ നിന്നും റിബേറ്റ് ആയി കുറക്കുക എന്നൊരു വ്യവസ്ഥ ആയിരുന്നു നിലവിലുണ്ടായിരുന്നത്. റിബേറ്റ് നിലവിൽ വരുന്നതിനു മുന്പ് 80 സിയിലുള്ള കിഴിവുകൾ നില നിന്നിരുന്നു. ഇതു നിർത്തലാക്കിയത് 1990 - 91 സാന്പത്തിക വർഷം മുതലാണ്.
ഗവണ്മെന്റിൽ നിന്നും മറ്റും ലഭിക്കുന്ന എക്സ്ഗ്രേഷ്യ തുകകൾക്ക് നികുതിയില്ല
ഗവണ്മെന്റിൽ നിന്നോ, ലോക്കൽ അഥോറിറ്റിയുടെ പക്കൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും ജോലിക്കാരനോ അയാളുടെ ആശ്രിതനോ, ജോലിക്കാരന്റെ അപകടം മൂലമോ മരണം മൂലമോ ലഭിക്കുന്ന തുകകൾ നികുതിയിൽ നിന്നു വിമുക്തമാണ്.
പെൻഷൻ തുകയ്ക്കും സ്രോതസിൽ നികുതി
ശന്പളത്തിന്റെ നിർവചനത്തിൽ പെൻഷൻ തുകയും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ പെൻഷൻ തുകക്കും സ്രോതസിൽ നിന്നും നികുതി പിടിക്കേണ്ടതുണ്ട്. എന്നാൽ പെൻഷൻ കമ്യൂട്ട് ചെയ്യുകയാണെങ്കിൽ ആദായ നികുതി നിയമം വകുപ്പ് 10 (10 എ) പ്രകാരം നികുതിയിൽ നിന്നും ഒഴിവുള്ളതിനാൽ സ്രോതസിൽ നികുതി ആവശ്യമില്ല.
പാർട്ണർക്ക് ഫേമിൽ നിന്നു ലഭിക്കുന്ന ശന്പളം
പാർട്ണർക്ക് പാർട്ണർഷിപ് ഫേമിൽ നിന്നും ലഭിക്കുന്ന ശന്പളത്തിന് സ്ത്രോതസ്സിൽ നികുതി ആവശ്യമില്ല. ആദായനികുതി നിയമം അനുസരിച്ച് ഇതിനെ ശന്പളം ആയി കണക്കാക്കില്ല. മറിച്ച് ബിസിനസിൽ നിന്നോ പ്രഫഷണിൽ നിന്നോ ഉള്ള വരുമാനം ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് മുൻകൂർ നികുതി നിയമങ്ങൾ ആണ് ബാധകം.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.